ഉൽപത്തി 27:1-46

  • യാക്കോബിനു യിസ്‌ഹാക്കിന്റെ അനുഗ്രഹം കിട്ടുന്നു (1-29)

  • ഏശാവ്‌ അനുഗ്രഹം ചോദിക്കുന്നു; പക്ഷേ മാനസാന്തരപ്പെടുന്നില്ല (30-40)

  • ഏശാവിനു യാക്കോബിനോടുള്ള വിദ്വേഷം (41-46)

27  യിസ്‌ഹാക്ക്‌ വൃദ്ധനായി. കാഴ്‌ച തീരെ മങ്ങി. ഒരു ദിവസം യിസ്‌ഹാക്ക്‌ മൂത്ത മകനായ ഏശാവിനെ അടുത്ത്‌ വിളിച്ച്‌+ പറഞ്ഞു: “എന്റെ മോനേ.” അപ്പോൾ ഏശാവ്‌, “ഞാൻ ഇതാ” എന്നു വിളി കേട്ടു.  അപ്പോൾ യിസ്‌ഹാക്ക്‌ പറഞ്ഞു: “എനിക്ക്‌ ഒരുപാടു പ്രായമായി. ഞാൻ ഇനി എത്ര കാലം ജീവിച്ചിരിക്കുമെന്ന്‌ എനിക്ക്‌ അറിയില്ല.  നീ ഇപ്പോൾ നിന്റെ ആയുധമായ വില്ലും ആവനാഴിയും എടുത്ത്‌ കാട്ടിൽ ചെന്ന്‌ എനിക്കുവേണ്ടി കുറച്ച്‌ മൃഗങ്ങളെ വേട്ടയാടിപ്പിടിക്കുക.+  എന്നിട്ട്‌ എനിക്ക്‌ ഇഷ്ടപ്പെട്ട രീതിയിൽ രുചികരമായി പാകം ചെയ്‌ത്‌ എന്റെ അടുത്ത്‌ കൊണ്ടുവരൂ. മരിക്കുന്നതിനു മുമ്പ്‌ അതു കഴിച്ച്‌ ഞാൻ നിന്നെ അനുഗ്രഹിക്കട്ടെ.”  പക്ഷേ യിസ്‌ഹാക്ക്‌ ഏശാവിനോടു സംസാരിക്കുന്നതു റിബെക്ക കേൾക്കുന്നുണ്ടായിരുന്നു. മൃഗത്തെ വേട്ടയാടിക്കൊണ്ടുവരാൻ ഏശാവ്‌ കാട്ടിലേക്കു പോയപ്പോൾ+  റിബെക്ക തന്റെ മകൻ യാക്കോബിനോടു പറഞ്ഞു:+ “നിന്റെ അപ്പൻ നിന്റെ ചേട്ടൻ ഏശാവിനോട്‌,  ‘എനിക്കുവേണ്ടി കുറച്ച്‌ വേട്ടയിറച്ചി കൊണ്ടുവന്ന്‌ രുചികരമായി ഭക്ഷണം ഉണ്ടാക്കുക; മരിക്കുന്നതിനു മുമ്പ്‌ ഞാൻ അതു കഴിച്ച്‌ യഹോവയുടെ മുമ്പാകെ നിന്നെ അനുഗ്രഹിക്കട്ടെ’+ എന്നു പറയുന്നതു ഞാൻ കേട്ടു.  അതുകൊണ്ട്‌ മോനേ, ഞാൻ പറയുന്നതു ശ്രദ്ധിച്ചുകേട്ട്‌ അതുപോലെ ചെയ്യുക.+  നീ പോയി ആട്ടിൻപറ്റത്തിൽനിന്ന്‌ നല്ല രണ്ട്‌ ആട്ടിൻകുട്ടികളെ പിടിച്ചുകൊണ്ടുവരുക. ഞാൻ അവയെ നിന്റെ അപ്പന്‌ ഇഷ്ടപ്പെട്ട രീതിയിൽ രുചികരമായി പാകം ചെയ്യാം. 10  നീ അതുമായി അപ്പന്റെ അടുത്ത്‌ ചെല്ലണം. മരിക്കുന്നതിനു മുമ്പ്‌ അപ്പൻ അതു കഴിച്ച്‌ നിന്നെ അനുഗ്രഹിക്കട്ടെ.” 11  പക്ഷേ യാക്കോബ്‌ അമ്മയായ റിബെക്കയോടു പറഞ്ഞു: “എന്റെ സഹോദരൻ ഏശാവ്‌ ദേഹം മുഴുവൻ രോമമുള്ളവനാണ്‌.+ പക്ഷേ ഞാൻ അങ്ങനെയല്ല. 12  അപ്പൻ എന്നെ തൊട്ടുനോക്കിയാലോ?+ ഞാൻ അപ്പനെ കളിയാക്കാൻ ശ്രമിക്കുകയാണെന്നു മനസ്സിലായാൽ അനുഗ്രഹമല്ല, ശാപമായിരിക്കും എനിക്കു കിട്ടാൻപോകുന്നത്‌.” 13  അപ്പോൾ അമ്മ അവനോടു പറഞ്ഞു: “മോനേ, നിനക്കുള്ള ശാപം എന്റെ മേൽ വന്നുകൊള്ളട്ടെ. ഞാൻ പറയുന്നതുപോലെ ചെയ്യുക.+ നീ പോയി ആടുകളെ പിടിച്ചുകൊണ്ടുവരൂ.” 14  അങ്ങനെ യാക്കോബ്‌ ചെന്ന്‌ അവയെ പിടിച്ച്‌ അമ്മയുടെ അടുത്ത്‌ കൊണ്ടുവന്നു. യിസ്‌ഹാക്കിന്‌ ഇഷ്ടപ്പെട്ട രീതിയിൽ റിബെക്ക രുചികരമായി ഭക്ഷണം തയ്യാറാക്കി. 15  അതിനു ശേഷം റിബെക്ക ചെന്ന്‌ മൂത്ത മകൻ ഏശാവിന്റെ മേത്തരമായ വസ്‌ത്രം എടുത്ത്‌ ഇളയ മകൻ യാക്കോബിനെ+ ധരിപ്പിച്ചു. 16  റിബെക്ക യാക്കോബിന്റെ കൈയും കഴുത്തിലെ രോമമില്ലാത്ത ഭാഗവും ആ ആട്ടിൻകുട്ടികളുടെ തോലുകൊണ്ട്‌ പൊതിഞ്ഞു.+ 17  പിന്നെ, താൻ പാകം ചെയ്‌ത രുചികരമായ അപ്പവും ഇറച്ചിയും യാക്കോബിന്റെ കൈയിൽ ഏൽപ്പിച്ചു.+ 18  അങ്ങനെ യാക്കോബ്‌ അപ്പന്റെ അടുത്ത്‌ ചെന്ന്‌ “എന്റെ അപ്പാ” എന്നു വിളിച്ചു. അതിന്‌ യിസ്‌ഹാക്ക്‌, “കയറിവരൂ മോനേ! നീ ആരാണ്‌” എന്നു ചോദിച്ചു. 19  യാക്കോബ്‌ അപ്പനോടു പറഞ്ഞു: “ഞാൻ മൂത്ത മകൻ+ ഏശാവാണ്‌. എന്നോടു പറഞ്ഞതുപോലെതന്നെ ഞാൻ ചെയ്‌തു. എഴുന്നേറ്റിരുന്ന്‌ ഞാൻ കൊണ്ടുവന്ന വേട്ടയിറച്ചി കഴിച്ച്‌ എന്നെ അനുഗ്രഹിച്ചാലും.”+ 20  അപ്പോൾ യിസ്‌ഹാക്ക്‌, “മോനേ, നിനക്ക്‌ എങ്ങനെയാണ്‌ ഇത്ര പെട്ടെന്ന്‌ ഇതു കിട്ടിയത്‌” എന്നു ചോദിച്ചു. അതിന്‌ യാക്കോബ്‌, “അപ്പന്റെ ദൈവമായ യഹോവ അതിനെ എന്റെ മുന്നിൽ കൊണ്ടുവന്ന്‌ തന്നു” എന്നു പറഞ്ഞു. 21  അപ്പോൾ യിസ്‌ഹാക്ക്‌ യാക്കോബിനോടു പറഞ്ഞു: “മോനേ, നീ എന്റെ മകൻ ഏശാവുതന്നെയാണോ എന്ന്‌ അറിയാൻ ഞാൻ നിന്നെ തൊട്ടുനോക്കട്ടെ;+ എന്റെ അടുത്തേക്കു വരൂ.” 22  യാക്കോബ്‌ യിസ്‌ഹാക്കിന്റെ അടുത്ത്‌ ചെന്നു. തൊട്ടുനോക്കിയശേഷം യിസ്‌ഹാക്ക്‌ പറഞ്ഞു: “ശബ്ദം യാക്കോബിന്റേതാണ്‌, പക്ഷേ കൈകൾ ഏശാവിന്റേതും.”+ 23  ഏശാവിന്റേതുപോലെ യാക്കോബിന്റെ കൈകളിൽ നിറയെ രോമമുണ്ടായിരുന്നതിനാൽ യിസ്‌ഹാക്ക്‌ യാക്കോബിനെ തിരിച്ചറിഞ്ഞില്ല. അതുകൊണ്ട്‌ യിസ്‌ഹാക്ക്‌ യാക്കോബിനെ അനുഗ്രഹിച്ചു.+ 24  അതിനു ശേഷം യിസ്‌ഹാക്ക്‌ ചോദിച്ചു: “നീ എന്റെ മകൻ ഏശാവുതന്നെയാണോ?” “അതെ” എന്നു യാക്കോബ്‌ പറഞ്ഞു. 25  അപ്പോൾ യിസ്‌ഹാക്ക്‌ പറഞ്ഞു: “മോനേ, എനിക്കു കഴിക്കാൻ ആ വേട്ടയിറച്ചിയിൽ കുറച്ച്‌ കൊണ്ടുവരൂ. അതു കഴിച്ച്‌ ഞാൻ നിന്നെ അനുഗ്രഹിക്കട്ടെ.” യാക്കോബ്‌ അത്‌ അടുത്ത്‌ കൊണ്ടുചെന്നു, യിസ്‌ഹാക്ക്‌ കഴിച്ചു. യാക്കോബ്‌ കൊണ്ടുവന്ന വീഞ്ഞും യിസ്‌ഹാക്ക്‌ കുടിച്ചു. 26  പിന്നെ യിസ്‌ഹാക്ക്‌, “മോനേ, അടുത്ത്‌ വന്ന്‌ എനിക്ക്‌ ഉമ്മ തരൂ”+ എന്നു പറഞ്ഞു. 27  അങ്ങനെ യാക്കോബ്‌ അടുത്ത്‌ ചെന്ന്‌ യിസ്‌ഹാക്കിനെ ചുംബിച്ചു. യാക്കോബ്‌ ഇട്ടിരുന്ന വസ്‌ത്രത്തിന്റെ ഗന്ധം+ യിസ്‌ഹാക്ക്‌ മണത്തു. അപ്പോൾ യിസ്‌ഹാക്ക്‌ യാക്കോബിനെ ഇങ്ങനെ അനുഗ്രഹിച്ചു: “ഇതാ, എന്റെ മകന്റെ ഗന്ധം യഹോവ അനുഗ്രഹിച്ചിരിക്കുന്ന നിലത്തിന്റെ ഗന്ധംപോലെ. 28  സത്യദൈവം ആകാശത്തിലെ മഞ്ഞും+ ഭൂമിയിലെ ഫലപുഷ്ടിയുള്ള മണ്ണും+ ധാന്യസമൃദ്ധിയും പുതുവീഞ്ഞും+ നിനക്കു നൽകട്ടെ. 29  ജനങ്ങൾ നിന്നെ സേവിക്കട്ടെ, ജനതകൾ നിന്നെ നമസ്‌കരിക്കട്ടെ. നീ നിന്റെ സഹോദരന്മാരുടെ യജമാനനാകട്ടെ. നിന്റെ അമ്മയുടെ പുത്രന്മാർ നിന്നെ വണങ്ങട്ടെ.+ നിന്നെ ശപിക്കുന്ന എല്ലാവരും ശപിക്കപ്പെടട്ടെ, നിന്നെ അനുഗ്രഹിക്കുന്ന എല്ലാവരും അനുഗ്രഹിക്കപ്പെടട്ടെ.”+ 30  യിസ്‌ഹാക്ക്‌ അനുഗ്രഹിച്ചുകഴിഞ്ഞപ്പോൾ യാക്കോബ്‌ യിസ്‌ഹാക്കിന്റെ അടുത്തുനിന്ന്‌ പോയി. അധികം വൈകാതെ, യാക്കോബിന്റെ സഹോദരനായ ഏശാവ്‌ വേട്ട കഴിഞ്ഞ്‌ തിരിച്ചെത്തി.+ 31  ഏശാവും രുചികരമായി ഭക്ഷണം തയ്യാറാക്കി അപ്പന്റെ അടുത്ത്‌ കൊണ്ടുചെന്നു. അപ്പനോട്‌, “അപ്പൻ എഴുന്നേറ്റ്‌ ഈ മകന്റെ വേട്ടയിറച്ചി കഴിച്ച്‌ എന്നെ അനുഗ്രഹിച്ചാലും” എന്നു പറഞ്ഞു. 32  അപ്പോൾ യിസ്‌ഹാക്ക്‌ ഏശാവിനോട്‌, “നീ ആരാണ്‌” എന്നു ചോദിച്ചു. “ഞാൻ മൂത്ത മകൻ ഏശാവാണ്‌+ അപ്പാ” എന്ന്‌ ഏശാവ്‌ പറഞ്ഞു. 33  അതു കേട്ടപ്പോൾ യിസ്‌ഹാക്ക്‌ ഭയങ്കരമായി വിറയ്‌ക്കാൻതുടങ്ങി. യിസ്‌ഹാക്ക്‌ പറഞ്ഞു: “അപ്പോൾ, ആരാണു വേട്ടയാടി എനിക്ക്‌ ഇറച്ചി കൊണ്ടുവന്ന്‌ തന്നത്‌! നീ വരുന്നതിനു മുമ്പേ ഞാൻ അതു തിന്ന്‌ അവനെ അനുഗ്രഹിച്ചുപോയല്ലോ—അവന്‌ അനുഗ്രഹം ലഭിക്കുകതന്നെ ചെയ്യും!” 34  അപ്പന്റെ വാക്കുകൾ കേട്ട്‌ ഏശാവ്‌ ഉറക്കെ കരയാൻതുടങ്ങി. ഏശാവ്‌ വളരെ ദുഃഖത്തോടെ അപ്പനോട്‌, “അപ്പാ, എന്നെ, എന്നെയുംകൂടി അനുഗ്രഹിക്കണേ” എന്നു പറഞ്ഞു.+ 35  പക്ഷേ യിസ്‌ഹാക്ക്‌ പറഞ്ഞു: “നിന്റെ അനിയൻ തന്ത്രപൂർവം വന്ന്‌ നിനക്കുള്ള അനുഗ്രഹം തട്ടിയെടുത്തു.” 36  അപ്പോൾ ഏശാവ്‌ പറഞ്ഞു: “വെറുതേയാണോ അവനു യാക്കോബ്‌* എന്നു പേരിട്ടിരിക്കുന്നത്‌; ഈ രണ്ടു പ്രാവശ്യവും അവൻ എന്റെ സ്ഥാനം തട്ടിയെടുത്തില്ലേ?+ എന്റെ ജന്മാവകാശം അവൻ കൈക്കലാക്കി.+ ഇപ്പോൾ ഇതാ, എനിക്കുള്ള അനുഗ്രഹവും അവൻ തട്ടിയെടുത്തിരിക്കുന്നു!”+ തുടർന്ന്‌ ഏശാവ്‌, “എനിക്കുവേണ്ടി ഒരു അനുഗ്രഹവും ബാക്കി വെച്ചിട്ടില്ലേ അപ്പാ” എന്നു ചോദിച്ചു. 37  യിസ്‌ഹാക്ക്‌ ഏശാവിനോടു പറഞ്ഞു: “ഞാൻ അവനെ നിന്റെ യജമാനനാക്കി.+ അവന്റെ സഹോദരന്മാരെയെല്ലാം ഞാൻ അവനു ദാസന്മാരായി കൊടുക്കുകയും ചെയ്‌തു. അവനു ഞാൻ ധാന്യവും പുതുവീഞ്ഞും നൽകി.+ എന്റെ മോനേ, ഇനി നിനക്കു തരാൻ എന്റെ പക്കൽ എന്താണുള്ളത്‌?” 38  അപ്പോൾ ഏശാവ്‌ അപ്പനോട്‌, “അപ്പാ, അപ്പന്റെ പക്കൽ ഒരു അനുഗ്രഹം മാത്രമേ ഉള്ളോ? അപ്പാ, എന്നെ, എന്നെയുംകൂടി അനുഗ്രഹിക്കണേ” എന്നു പറഞ്ഞ്‌ പൊട്ടിക്കരഞ്ഞു.+ 39  അപ്പോൾ യിസ്‌ഹാക്ക്‌ അവനോടു പറഞ്ഞു: “ഫലപുഷ്ടിയുള്ള മണ്ണിൽനിന്ന്‌ അകലെയായിരിക്കും നിന്റെ താമസം. മീതെ ആകാശത്തുനിന്നുള്ള മഞ്ഞിൽനിന്ന്‌ ദൂരെ മാറി നീ താമസിക്കും.+ 40  നീ നിന്റെ വാളുകൊണ്ട്‌ ജീവിക്കും;+ നീ നിന്റെ സഹോദരനെ സേവിക്കും.+ എന്നാൽ, നിന്റെ അസ്വസ്ഥത വർധിക്കുമ്പോൾ നിന്റെ കഴുത്തിലുള്ള അവന്റെ നുകം നീ തകർത്തെറിയും.”+ 41  എന്നാൽ യാക്കോബിന്‌ അപ്പൻ നൽകിയ അനുഗ്രഹം കാരണം ഏശാവ്‌ യാക്കോബിനോടു വൈരാഗ്യം വെച്ചുകൊണ്ടിരുന്നു.+ ഏശാവ്‌ ഇങ്ങനെ മനസ്സിൽ പറഞ്ഞു: “എന്റെ അപ്പനെ ഓർത്ത്‌ വിലപിക്കേണ്ട കാലം അടുത്തുവരുന്നു.+ അതു കഴിഞ്ഞ്‌ ഞാൻ എന്റെ അനിയനായ യാക്കോബിനെ കൊല്ലും.” 42  മൂത്ത മകനായ ഏശാവിന്റെ വാക്കുകൾ റിബെക്കയുടെ ചെവിയിലെത്തി. അപ്പോൾത്തന്നെ റിബെക്ക ആളയച്ച്‌ ഇളയ മകൻ യാക്കോബിനെ വരുത്തിയിട്ട്‌ പറഞ്ഞു: “ഇതാ, നിന്റെ ചേട്ടൻ ഏശാവ്‌ നിന്നെ കൊന്ന്‌ പ്രതികാരം ചെയ്യാൻ പദ്ധതിയിടുന്നു.* 43  അതുകൊണ്ട്‌ മോനേ, ഞാൻ പറയുന്നതുപോലെ ചെയ്യൂ. നീ എഴുന്നേറ്റ്‌ ഹാരാനിലുള്ള എന്റെ ആങ്ങള ലാബാന്റെ അടുത്തേക്ക്‌ ഓടിപ്പോകുക.+ 44  നിന്റെ ചേട്ടന്റെ ദേഷ്യമൊന്നു ശമിക്കുന്നതുവരെ കുറച്ച്‌ കാലം നീ ലാബാന്റെകൂടെ താമസിക്കണം. 45  നിന്റെ ചേട്ടനു നിന്നോടുള്ള ദേഷ്യം അടങ്ങുകയും നീ അവനോടു ചെയ്‌തത്‌ അവൻ മറക്കുകയും ചെയ്യുമ്പോൾ ഞാൻ ആളയച്ച്‌ നിന്നെ വരുത്തിക്കൊള്ളാം. ഒരേ ദിവസംതന്നെ നിങ്ങൾ രണ്ടു പേരെയും എനിക്കു നഷ്ടമാകരുതല്ലോ.” 46  പിന്നെ റിബെക്ക യിസ്‌ഹാക്കിനോട്‌ ഇങ്ങനെ പറയാൻതുടങ്ങി: “ഹേത്തിന്റെ പുത്രിമാർ കാരണം എനിക്കു ജീവിതം മടുത്തു.+ ഹേത്തിന്റെ മക്കളിൽനിന്ന്‌, ഈ ദേശക്കാരായ ഇവരെപ്പോലുള്ള ഒരുത്തിയെ യാക്കോബും വിവാഹം കഴിച്ചാൽ,+ പിന്നെ ഞാൻ എന്തിനു ജീവിക്കണം?”

അടിക്കുറിപ്പുകള്‍

അർഥം: “കുതികാലിൽ കടന്നുപിടിക്കുന്നവൻ; സ്ഥാനം തട്ടിയെടുക്കുന്നവൻ.”
അഥവാ “നിന്നെ കൊല്ലാമെന്ന്‌ ഓർത്ത്‌ ആശ്വസിച്ചിരിക്കുകയാണ്‌.”