ഉൽപത്തി 29:1-35

  • യാക്കോബ്‌ റാഹേലിനെ കണ്ടുമുട്ടുന്നു (1-14)

  • യാക്കോബ്‌ റാഹേലിനെ പ്രണയിക്കുന്നു (15-20)

  • യാക്കോബ്‌ ലേയയെയും റാഹേലിനെയും വിവാഹം കഴിക്കുന്നു (21-29)

  • യാക്കോബിനു ലേയയിൽ ഉണ്ടായ നാല്‌ ആൺമക്കൾ: രൂബേൻ, ശിമെയോൻ, ലേവി, യഹൂദ (30-35)

29  അതിനു ശേഷം യാക്കോബ്‌ യാത്ര ചെയ്‌ത്‌ കിഴക്കുള്ളവരുടെ ദേശത്ത്‌ എത്തി.  അവിടെ മേച്ചിൽപ്പുറത്ത്‌ ഒരു കിണർ കണ്ടു. അതിന്‌ അടുത്ത്‌ മൂന്നു കൂട്ടങ്ങളായി ആടുകൾ കിടക്കുന്നുണ്ടായിരുന്നു. ആ കിണറിൽനിന്നാണ്‌ അവർ അവയ്‌ക്കു വെള്ളം കൊടുത്തിരുന്നത്‌. കിണറിന്റെ വായ്‌ വലിയൊരു കല്ലുകൊണ്ട്‌ മൂടിയിരുന്നു.  ആട്ടിൻപറ്റങ്ങളെല്ലാം വന്നുകഴിഞ്ഞാൽ അവർ കിണറിന്റെ വായ്‌ക്കൽനിന്ന്‌ കല്ല്‌ ഉരുട്ടിമാറ്റി ആടുകൾക്കു വെള്ളം കൊടുക്കും. അതിനു ശേഷം അവർ ആ കല്ല്‌ തിരികെ കിണറിന്റെ വായ്‌ക്കൽ വെക്കുമായിരുന്നു.  യാക്കോബ്‌ അവരോട്‌, “സഹോദരന്മാരേ, നിങ്ങൾ എവിടെനിന്നുള്ളവരാണ്‌” എന്നു ചോദിച്ചു. “ഞങ്ങൾ ഹാരാനിൽനിന്നുള്ളവരാണ്‌”+ എന്ന്‌ അവർ മറുപടി പറഞ്ഞു.  “നിങ്ങൾക്കു നാഹോരിന്റെ+ കൊച്ചുമകനായ ലാബാനെ+ അറിയാമോ” എന്നു യാക്കോബ്‌ ചോദിച്ചു. “ഞങ്ങൾക്ക്‌ അറിയാം” എന്ന്‌ അവർ പറഞ്ഞു.  “ലാബാൻ സുഖമായിരിക്കുന്നോ” എന്നു യാക്കോബ്‌ അവരോടു ചോദിച്ചു. അവർ പറഞ്ഞു: “സുഖമായിരിക്കുന്നു. ലാബാന്റെ മകൾ റാഹേൽ+ അതാ, ആടുകളുമായി വരുന്നു!”  യാക്കോബ്‌ പറഞ്ഞു: “ഉച്ചയായതല്ലേ ഉള്ളൂ, ആട്ടിൻപറ്റങ്ങളെ കൂട്ടിച്ചേർക്കാൻ സമയമായിട്ടില്ലല്ലോ. ആടുകൾക്കു വെള്ളം കൊടുത്തിട്ട്‌ അവയെ കൊണ്ടുപോയി മേയ്‌ച്ചുകൊള്ളൂ.”  അപ്പോൾ അവർ പറഞ്ഞു: “എല്ലാ കൂട്ടങ്ങളും വന്നശേഷമേ കിണറിന്റെ വായ്‌ക്കൽനിന്ന്‌ കല്ല്‌ ഉരുട്ടി മാറ്റി ആടുകൾക്കു വെള്ളം കൊടുക്കാനാകൂ. അതുവരെ ഞങ്ങൾക്ക്‌ അതിന്‌ അനുവാദമില്ല.”  യാക്കോബ്‌ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ റാഹേൽ അപ്പന്റെ ആടുകളുമായി വന്നു. ഒരു ഇടയസ്‌ത്രീയായിരുന്നു റാഹേൽ. 10  ലാബാന്റെ മകൾ റാഹേൽ ആടുകളുമായി വരുന്നതു കണ്ട ഉടനെ യാക്കോബ്‌ ഓടിച്ചെന്ന്‌ കിണറിന്റെ വായ്‌ക്കലുണ്ടായിരുന്ന കല്ല്‌ ഉരുട്ടിമാറ്റി ലാബാന്റെ ആടുകൾക്കു വെള്ളം കൊടുത്തു. 11  പിന്നെ യാക്കോബ്‌ റാഹേലിനെ ചുംബിച്ച്‌ പൊട്ടിക്കരഞ്ഞു. 12  താൻ റാഹേലിന്റെ അപ്പന്റെ ബന്ധുവാണെന്നും* റിബെക്കയുടെ മകനാണെന്നും റാഹേലിനോടു പറഞ്ഞു. അതു കേട്ടപ്പോൾ റാഹേൽ ഓടിച്ചെന്ന്‌ അപ്പനെ വിവരം അറിയിച്ചു. 13  പെങ്ങളുടെ മകനായ യാക്കോബിനെക്കുറിച്ച്‌ കേട്ട ഉടൻ യാക്കോബിനെ സ്വീകരിക്കാൻ ലാബാൻ+ ഓടിച്ചെന്നു. യാക്കോബിനെ കെട്ടിപ്പിടിച്ച്‌ ചുംബിച്ചിട്ട്‌ വീട്ടിലേക്കു കൊണ്ടുവന്നു. സംഭവിച്ചതെല്ലാം യാക്കോബ്‌ വിവരിച്ചു. 14  അപ്പോൾ ലാബാൻ പറഞ്ഞു: “നീ എന്റെ അസ്ഥിയും മാംസവും* ആണ്‌.” അങ്ങനെ ഒരു മാസം മുഴുവൻ യാക്കോബ്‌ അവിടെ താമസിച്ചു. 15  പിന്നെ ലാബാൻ യാക്കോബിനോടു പറഞ്ഞു: “എന്റെ ബന്ധുവാണെന്നു*+ കരുതി നീ വെറുതേ എന്നെ സേവിക്കേണ്ടതുണ്ടോ? പറയൂ, നിനക്ക്‌ എന്തു പ്രതിഫലം വേണം?”+ 16  ലാബാനു രണ്ടു പെൺമക്കളുണ്ടായിരുന്നു: മൂത്തവൾ ലേയ, ഇളയവൾ റാഹേൽ.+ 17  ലേയയുടെ കണ്ണുകൾക്കു തിളക്കം കുറവായിരുന്നു. എന്നാൽ റാഹേൽ നല്ല സൗന്ദര്യവും ആകാരഭംഗിയും ഉള്ളവളായിരുന്നു. 18  യാക്കോബിനു റാഹേലിനോടു പ്രേമം തോന്നി. അതുകൊണ്ട്‌ ലാബാനോടു പറഞ്ഞു: “ഇളയ മകൾ റാഹേലിനുവേണ്ടി ഏഴു വർഷം സേവിക്കാൻ ഞാൻ തയ്യാറാണ്‌.”+ 19  അപ്പോൾ ലാബാൻ പറഞ്ഞു: “അവളെ മറ്റൊരു പുരുഷനു കൊടുക്കുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലതു നിനക്കു തരുന്നതാണ്‌. എന്നോടൊപ്പം താമസിക്കുക.” 20  അങ്ങനെ റാഹേലിനുവേണ്ടി യാക്കോബ്‌ ഏഴു വർഷം ലാബാനെ സേവിച്ചു.+ എന്നാൽ, റാഹേലിനോടുള്ള സ്‌നേഹം കാരണം അത്‌ ഏതാനും ദിവസങ്ങൾപോലെയേ യാക്കോബിനു തോന്നിയുള്ളൂ. 21  പിന്നെ യാക്കോബ്‌ ലാബാനോടു പറഞ്ഞു: “ഞാൻ പറഞ്ഞ കാലം തികഞ്ഞിരിക്കുന്നു; ഇനി എനിക്ക്‌ എന്റെ ഭാര്യയെ തരുക, ഞാൻ അവളോടൊപ്പം കിടക്കട്ടെ.” 22  അപ്പോൾ ലാബാൻ ആ സ്ഥലത്തെ ആളുകളെയെല്ലാം വിളിച്ചുകൂട്ടി ഒരു വിരുന്നു നടത്തി. 23  പക്ഷേ രാത്രിയായപ്പോൾ ലാബാൻ മകളായ ലേയയെയാണു യാക്കോബിന്റെ അടുത്ത്‌ കൊണ്ടുചെന്നത്‌. യാക്കോബ്‌ ലേയയുമായി ബന്ധപ്പെട്ടു. 24  തന്റെ ദാസിയായ സില്‌പയെ ലാബാൻ ലേയയ്‌ക്കു ദാസിയായി കൊടുക്കുകയും ചെയ്‌തു.+ 25  ഭാര്യയായി ലഭിച്ചതു ലേയയെയാണെന്നു നേരം വെളുത്തപ്പോൾ യാക്കോബ്‌ തിരിച്ചറിഞ്ഞു. യാക്കോബ്‌ ലാബാനോടു ചോദിച്ചു: “എന്താണ്‌ എന്നോട്‌ ഈ ചെയ്‌തത്‌? റാഹേലിനുവേണ്ടിയല്ലേ ഞാൻ സേവിച്ചത്‌? എന്തിന്‌ എന്നോട്‌ ഈ ചതി ചെയ്‌തു?”+ 26  ലാബാൻ പറഞ്ഞു: “മൂത്തവൾ നിൽക്കെ ഇളയവളെ കൊടുക്കുന്ന പതിവ്‌ ഞങ്ങളുടെ ഇടയിലില്ല. 27  ഇവളുടെ ഈ ഒരു ആഴ്‌ച ഇവളോടൊപ്പം ആഘോഷിക്കുക. അതിനു ശേഷം മറ്റവളെയും നിനക്കു തരാം. പക്ഷേ അതിനു പകരമായി ഏഴു വർഷംകൂടെ നീ എന്നെ സേവിക്കണം.”+ 28  അങ്ങനെ യാക്കോബ്‌ ആ ആഴ്‌ച ലേയയോടൊപ്പം ചെലവഴിച്ചു. അതിനു ശേഷം ലാബാൻ മകൾ റാഹേലിനെ യാക്കോബിനു ഭാര്യയായി കൊടുത്തു. 29  ലാബാൻ തന്റെ ദാസി ബിൽഹയെ+ റാഹേലിനു ദാസിയായി കൊടുക്കുകയും ചെയ്‌തു.+ 30  അങ്ങനെ യാക്കോബ്‌ റാഹേലുമായും ബന്ധപ്പെട്ടു. റാഹേലിനെ യാക്കോബ്‌ ലേയയെക്കാൾ അധികം സ്‌നേഹിച്ചു. ഏഴു വർഷംകൂടെ യാക്കോബ്‌ ലാബാനെ സേവിച്ചു.+ 31  ലേയയ്‌ക്കു സ്‌നേഹം ലഭിക്കുന്നില്ലെന്നു* കണ്ടപ്പോൾ യഹോവ ലേയയ്‌ക്കു കുട്ടികൾ ഉണ്ടാകാനുള്ള പ്രാപ്‌തി നൽകി.*+ എന്നാൽ റാഹേലിനു കുട്ടികൾ ഉണ്ടായില്ല.+ 32  ലേയ ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. “യഹോവ എന്റെ വേദന കണ്ടിരിക്കുന്നു;+ ഇനി എന്റെ ഭർത്താവ്‌ എന്നെ സ്‌നേഹിക്കും” എന്നു പറഞ്ഞ്‌ അവനു രൂബേൻ*+ എന്നു പേരിട്ടു. 33  ലേയ വീണ്ടും ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. ലേയ പറഞ്ഞു: “എനിക്കു സ്‌നേഹം ലഭിക്കാത്തതുകൊണ്ട്‌ യഹോവ എന്റെ അപേക്ഷ കേട്ട്‌ ഇവനെയും എനിക്കു തന്നിരിക്കുന്നു.” അവനു ശിമെയോൻ*+ എന്നു പേരിട്ടു. 34  ലേയ പിന്നെയും ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. അപ്പോൾ ലേയ പറഞ്ഞു: “ഇപ്പോൾ എന്റെ ഭർത്താവ്‌ എന്നോടു പറ്റിച്ചേരും; ഞാൻ മൂന്ന്‌ ആൺകുട്ടികളെ പ്രസവിച്ചല്ലോ!” അതുകൊണ്ട്‌ അവനു ലേവി*+ എന്നു പേരിട്ടു. 35  ഒരിക്കൽക്കൂടി ലേയ ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. ലേയ പറഞ്ഞു: “ഞാൻ ഇപ്പോൾ യഹോവയെ സ്‌തുതിക്കും.” അങ്ങനെ അവന്‌ യഹൂദ*+ എന്നു പേരിട്ടു. അതിനു ശേഷം ലേയയ്‌ക്കു പ്രസവം നിന്നു.

അടിക്കുറിപ്പുകള്‍

അക്ഷ. “സഹോദരനാണെന്നും.”
അഥവാ “രക്തബന്ധത്തിലുള്ളവൻ.”
അക്ഷ. “സഹോദരനാണെന്ന്‌.”
അക്ഷ. “ലേയ വെറുക്കപ്പെടുന്നെന്ന്‌.”
അക്ഷ. “അവളുടെ ഗർഭപാത്രം തുറന്നു.”
അർഥം: “ഇതാ, ഒരു മകൻ!”
അർഥം: “കേൾക്കുന്ന.”
അർഥം: “പറ്റിച്ചേരുക; ഒന്നിക്കുക.”
അർഥം: “സ്‌തുതിക്കപ്പെട്ട; സ്‌തുത്യം.”