ഉൽപത്തി 30:1-43

  • ബിൽഹയ്‌ക്കു ദാനും നഫ്‌താലിയും ജനിക്കുന്നു (1-8)

  • സില്‌പയ്‌ക്കു ഗാദും ആശേരും ജനിക്കുന്നു (9-13)

  • ലേയയ്‌ക്കു യിസ്സാഖാരും സെബുലൂനും ജനിക്കുന്നു (14-21)

  • റാഹേലിനു യോസേഫ്‌ ജനിക്കുന്നു (22-24)

  • യാക്കോബിന്റെ ആട്ടിൻപറ്റങ്ങൾ വർധിക്കുന്നു (25-43)

30  താൻ യാക്കോബിനു മക്കളെ പ്രസവിക്കുന്നില്ലെന്നു കണ്ടപ്പോൾ റാഹേലിനു ലേയയോട്‌ അസൂയ തോന്നി. റാഹേൽ യാക്കോബിനോടു പറഞ്ഞു: “എനിക്കു മക്കളെ തരൂ, അല്ലെങ്കിൽ ഞാൻ മരിച്ചുപോകും.”  അപ്പോൾ യാക്കോബ്‌ വളരെ കോപിച്ച്‌ റാഹേലിനോട്‌, “നിനക്കു മക്കൾ ഉണ്ടാകുന്നതു തടഞ്ഞ* ദൈവത്തിന്റെ സ്ഥാനത്താണോ ഞാൻ” എന്നു ചോദിച്ചു.  അപ്പോൾ റാഹേൽ പറഞ്ഞു: “ഇതാ, എന്റെ ദാസി ബിൽഹ.+ അവളുമായി ബന്ധപ്പെടുക. അവൾ എനിക്കുവേണ്ടി കുട്ടികളെ പ്രസവിക്കട്ടെ.* അങ്ങനെ അവളിലൂടെ എനിക്കും കുട്ടികൾ ഉണ്ടാകും.”  അങ്ങനെ റാഹേൽ തന്റെ ദാസി ബിൽഹയെ യാക്കോബിനു ഭാര്യയായി കൊടുത്തു. യാക്കോബ്‌ ബിൽഹയുമായി ബന്ധപ്പെട്ടു.+  ബിൽഹ ഗർഭിണിയായി യാക്കോബിന്‌ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.  അപ്പോൾ റാഹേൽ പറഞ്ഞു: “ദൈവം എനിക്കു ന്യായാധിപനായി എന്റെ ശബ്ദം കേട്ടു. അതുകൊണ്ട്‌ എനിക്ക്‌ ഒരു മകനെ തന്നു.” അങ്ങനെ, അവനു ദാൻ*+ എന്നു പേരിട്ടു.  റാഹേലിന്റെ ദാസി ബിൽഹ വീണ്ടും ഗർഭിണിയായി യാക്കോബിനു രണ്ടാമത്‌ ഒരു ആൺകുഞ്ഞിനെക്കൂടി പ്രസവിച്ചു.  അപ്പോൾ റാഹേൽ പറഞ്ഞു: “സഹോദരിയുമായി ശക്തമായ മല്‌പിടിത്തം നടത്തി ഞാൻ ജയിച്ചിരിക്കുന്നു.” അതുകൊണ്ട്‌ അവനു നഫ്‌താലി*+ എന്നു പേരിട്ടു.  തനിക്കു കുട്ടികൾ ഉണ്ടാകില്ലെന്നു കണ്ടപ്പോൾ ലേയ തന്റെ ദാസി സില്‌പയെ യാക്കോബിനു ഭാര്യയായി കൊടുത്തു.+ 10  പിന്നീട്‌, ലേയയുടെ ദാസി സില്‌പ യാക്കോബിന്‌ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. 11  അപ്പോൾ ലേയ, “എന്തൊരു സൗഭാഗ്യം!” എന്നു പറഞ്ഞ്‌ അവനു ഗാദ്‌*+ എന്നു പേരിട്ടു. 12  അതിനു ശേഷം ലേയയുടെ ദാസി സില്‌പ യാക്കോബിനു രണ്ടാമത്‌ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. 13  അപ്പോൾ ലേയ പറഞ്ഞു: “ഞാൻ എത്ര സന്തോഷവതിയാണ്‌! സ്‌ത്രീകൾ എന്നെ ഉറപ്പായും ഭാഗ്യവതിയെന്നു വിളിക്കും.”+ അതിനാൽ ലേയ അവന്‌ ആശേർ*+ എന്നു പേരിട്ടു. 14  ഒരിക്കൽ ഗോതമ്പുകൊയ്‌ത്തിന്റെ കാലത്ത്‌ രൂബേൻ+ വയലിലൂടെ നടക്കുമ്പോൾ ദൂദായിപ്പഴങ്ങൾ കണ്ടു. അവൻ അതു കൊണ്ടുവന്ന്‌ അമ്മയായ ലേയയ്‌ക്കു കൊടുത്തു. അപ്പോൾ റാഹേൽ ലേയയോട്‌, “ദയവുചെയ്‌ത്‌ നിന്റെ മകന്റെ ദൂദായിപ്പഴങ്ങളിൽ കുറച്ച്‌ എനിക്കു തരുക” എന്നു പറഞ്ഞു. 15  അപ്പോൾ ലേയ ചോദിച്ചു: “എന്റെ ഭർത്താവിനെ കൈക്കലാക്കിയതു പോരേ?+ നിനക്ക്‌ ഇനി എന്റെ മകന്റെ ദൂദായിപ്പഴങ്ങൾകൂടി വേണോ?” അപ്പോൾ റാഹേൽ പറഞ്ഞു: “ശരി, നിന്റെ മകന്റെ ദൂദായിപ്പഴങ്ങൾക്കു പകരം ഇന്നു രാത്രി യാക്കോബ്‌ നിന്നോടൊപ്പം കിടക്കും.” 16  യാക്കോബ്‌ വൈകുന്നേരം മേച്ചിൽപ്പുറത്തുനിന്ന്‌ വരുമ്പോൾ ലേയ ചെന്ന്‌ യാക്കോബിനോടു പറഞ്ഞു: “അങ്ങ്‌ ഇന്ന്‌ എന്നോടൊപ്പമാണു കിടക്കേണ്ടത്‌. എന്റെ മകന്റെ ദൂദായിപ്പഴങ്ങൾ കൊടുത്ത്‌ ഞാൻ അങ്ങയെ കൂലിക്കെടുത്തിരിക്കുന്നു.” അങ്ങനെ അന്നു രാത്രി യാക്കോബ്‌ ലേയയോടൊപ്പം കിടന്നു. 17  ദൈവം ലേയയുടെ പ്രാർഥന കേട്ട്‌ ഉത്തരം കൊടുത്തു. അങ്ങനെ ലേയ ഗർഭിണിയായി യാക്കോബിന്‌ അഞ്ചാമത്‌ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. 18  അപ്പോൾ ലേയ, “എന്റെ ദാസിയെ ഞാൻ എന്റെ ഭർത്താവിനു കൊടുത്തതുകൊണ്ട്‌ ദൈവം എനിക്കു പ്രതിഫലം* തന്നിരിക്കുന്നു” എന്നു പറഞ്ഞു. അതിനാൽ അവനു യിസ്സാഖാർ*+ എന്നു പേരിട്ടു. 19  ലേയ ഒരിക്കൽക്കൂടി ഗർഭിണിയായി യാക്കോബിന്‌ ആറാമത്‌ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.+ 20  അപ്പോൾ ലേയ പറഞ്ഞു: “ദൈവം എന്നെ, അതെ എന്നെ, അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്റെ ഭർത്താവ്‌ എന്നെ സഹിച്ചുകൊള്ളും.+ ഞാൻ ആറു പുത്രന്മാരെ പ്രസവിച്ചല്ലോ.”+ അതുകൊണ്ട്‌ അവനു സെബുലൂൻ*+ എന്നു പേരിട്ടു. 21  അതിനു ശേഷം ലേയ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. അവൾക്കു ദീന+ എന്നു പേരിട്ടു. 22  ഒടുവിൽ ദൈവം റാഹേലിനെ ഓർത്തു. റാഹേലിന്റെ പ്രാർഥന കേട്ട ദൈവം റാഹേലിന്റെ ഗർഭം തുറന്ന്‌ റാഹേലിന്‌ ഉത്തരം കൊടുത്തു.+ 23  റാഹേൽ ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. അപ്പോൾ റാഹേൽ പറഞ്ഞു: “ദൈവം എന്റെ നിന്ദ നീക്കിയിരിക്കുന്നു!”+ 24  അങ്ങനെ റാഹേൽ, “യഹോവ എനിക്ക്‌ ഒരു മകനെക്കൂടി കൂട്ടിയിരിക്കുന്നു” എന്നു പറഞ്ഞ്‌ അവനു യോസേഫ്‌*+ എന്നു പേരിട്ടു. 25  റാഹേൽ യോസേഫിനെ പ്രസവിച്ച ഉടനെ യാക്കോബ്‌ ലാബാനോടു പറഞ്ഞു: “ഞാൻ എന്റെ നാട്ടിലേക്കു പോകുന്നു, എന്നെ എന്റെ ദേശത്തേക്കു പറഞ്ഞയച്ചാലും.+ 26  ഞാൻ അങ്ങയെ സേവിച്ചത്‌ എങ്ങനെയാണെന്നു നന്നായി അറിയാമല്ലോ. ഇനി എനിക്ക്‌ എന്റെ ഭാര്യമാരെയും കുട്ടികളെയും തരുക. അവർക്കുവേണ്ടിയാണല്ലോ ഞാൻ ഇതുവരെ അങ്ങയെ സേവിച്ചത്‌.”+ 27  അപ്പോൾ ലാബാൻ പറഞ്ഞു: “ദയവുചെയ്‌ത്‌ എന്നെ വിട്ട്‌ പോകരുതേ. നിന്നെപ്രതിയാണ്‌ യഹോവ എന്നെ അനുഗ്രഹിക്കുന്നതെന്നു ശകുനം നോക്കി* ഞാൻ മനസ്സിലാക്കി.” 28  ലാബാൻ ഇങ്ങനെയും പറഞ്ഞു: “നിന്റെ കൂലി എത്രയാണെന്നു പറയുക. അതു ഞാൻ നിനക്കു തരാം.”+ 29  അപ്പോൾ യാക്കോബ്‌ പറഞ്ഞു: “ഞാൻ എങ്ങനെയാണ്‌ അങ്ങയെ സേവിച്ചതെന്നും അങ്ങയുടെ ആടുകളെ എത്ര നന്നായിട്ടാണു പരിപാലിച്ചതെന്നും അറിയാമല്ലോ.+ 30  ഞാൻ വരുന്നതിനു മുമ്പ്‌ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഞാൻ വന്നശേഷം ആടുകൾ പെരുകുകയും യഹോവ അങ്ങയെ അനുഗ്രഹിക്കുകയും ചെയ്‌തു. ഇനി, എന്റെ കുടുംബത്തിനുവേണ്ടി ഞാൻ എന്തെങ്കിലും കരുതുന്നത്‌ എപ്പോഴാണ്‌?”+ 31  അപ്പോൾ ലാബാൻ, “ഞാൻ നിനക്ക്‌ എന്തു തരണം” എന്നു ചോദിച്ചു. യാക്കോബ്‌ പറഞ്ഞു: “എനിക്ക്‌ ഒന്നും തരേണ്ടതില്ല! ഈ ഒരു കാര്യം മാത്രം എനിക്കുവേണ്ടി ചെയ്യുന്നെങ്കിൽ ഞാൻ ഇനിയും അങ്ങയുടെ ആട്ടിൻപറ്റത്തെ മേയ്‌ക്കുകയും സംരക്ഷിക്കുകയും ചെയ്‌തുകൊള്ളാം.+ 32  ആട്ടിൻപറ്റങ്ങളുടെ ഇടയിലൂടെ ഞാൻ ഇന്നു കടന്നുപോകും. അങ്ങ്‌ അതിൽനിന്ന്‌, പുള്ളിയും പാണ്ടും ഉള്ള എല്ലാ ചെമ്മരിയാടുകളെയും ഇരുണ്ട തവിട്ടു നിറമുള്ള ചെമ്മരിയാട്ടിൻകുട്ടികളിൽ ആണിനെയൊക്കെയും പാണ്ടും പുള്ളിയും ഉള്ള എല്ലാ പെൺകോലാടുകളെയും വേർതിരിക്കണം. ഇനി ഇങ്ങനെയുള്ളവയെല്ലാം എന്റെ കൂലിയായിരിക്കും.+ 33  എന്നെങ്കിലും അങ്ങ്‌ എന്റെ കൂലി പരിശോധിക്കാൻ വരുമ്പോൾ എന്റെ നീതിപ്രവൃത്തികൾ* എനിക്കുവേണ്ടി സംസാരിക്കും. പുള്ളിയും പാണ്ടും ഇല്ലാത്ത പെൺകോലാടുകളോ ഇരുണ്ട തവിട്ടു നിറമല്ലാത്ത ആൺചെമ്മരിയാട്ടിൻകുട്ടികളോ എന്റെ പക്കലുണ്ടെങ്കിൽ അതിനെ മോഷ്ടിച്ചതായി കണക്കാക്കാം.” 34  അതിനു ലാബാൻ പറഞ്ഞു: “അതു കൊള്ളാം! നീ പറഞ്ഞതുപോലെയാകട്ടെ.”+ 35  അന്നുതന്നെ ലാബാൻ വരയും പാണ്ടും ഉള്ള ആൺകോലാടുകളെയും, പുള്ളിയും പാണ്ടും ഉള്ള എല്ലാ പെൺകോലാടുകളെയും, അൽപ്പമെങ്കിലും വെള്ള നിറമുള്ള എല്ലാത്തിനെയും, ചെമ്മരിയാട്ടിൻകുട്ടികളിൽ ഇരുണ്ട തവിട്ടു നിറമുള്ള ആണിനെയൊക്കെയും വേർതിരിച്ച്‌ തന്റെ ആൺമക്കളെ ഏൽപ്പിച്ചു. 36  അതിനു ശേഷം ലാബാൻ തനിക്കും യാക്കോബിനും ഇടയിൽ മൂന്നു ദിവസത്തെ വഴിയകലം വെച്ചു. ലാബാന്റെ ആട്ടിൻപറ്റങ്ങളിൽ ശേഷിച്ചവയെ യാക്കോബ്‌ മേയ്‌ച്ചു. 37  പിന്നെ യാക്കോബ്‌ സ്റ്റൊറാക്‌സ്‌, ബദാം, ചിനാർ എന്നീ വൃക്ഷങ്ങളുടെ പച്ചക്കൊമ്പുകൾ മുറിച്ചെടുത്ത്‌ തടിയിൽ അങ്ങിങ്ങായി വെള്ള കാണുംവിധം തൊലിയുരിഞ്ഞു. 38  അങ്ങനെ തൊലി കളഞ്ഞ്‌ എടുത്ത കൊമ്പുകൾ ആട്ടിൻപറ്റങ്ങൾ വെള്ളം കുടിക്കാൻ വരുമ്പോൾ അവയ്‌ക്കു മുന്നിലുള്ള തൊട്ടികളിൽ, അതായത്‌ അവയ്‌ക്കു വെള്ളം ഒഴിച്ചുകൊടുക്കുന്ന പാത്തികളിൽ, വെച്ചു. ആടുകൾ വെള്ളം കുടിക്കാൻ വരുമ്പോൾ അവയുടെ മുന്നിൽവെച്ച്‌ ഇണചേരാനാണു യാക്കോബ്‌ അവ അവിടെ വെച്ചത്‌. 39  അങ്ങനെ, ആട്ടിൻപറ്റങ്ങൾ മരക്കൊമ്പുകളുടെ മുന്നിൽവെച്ച്‌ ഇണചേരുകയും വരയും പുള്ളിയും പാണ്ടും ഉള്ള കുട്ടികൾ ഉണ്ടാകുകയും ചെയ്‌തു. 40  പിന്നെ യാക്കോബ്‌ ചെമ്മരിയാട്ടിൻകുട്ടികളിൽ ആണിനെയൊക്കെയും വേർതിരിച്ചിട്ട്‌ ആട്ടിൻപറ്റത്തെ ലാബാന്റെ ആട്ടിൻപറ്റത്തിൽ വരയുള്ളതിനും ഇരുണ്ട തവിട്ടു നിറമുള്ള എല്ലാത്തിനും അഭിമുഖമായി നിറുത്തി. പിന്നീട്‌ യാക്കോബ്‌ തന്റെ ആട്ടിൻപറ്റത്തെ വേർതിരിച്ച്‌ മാറ്റിനിറുത്തി; അവയെ ലാബാന്റെ ആടുകളുമായി ചേർത്തില്ല. 41  ആരോഗ്യമുള്ള മൃഗങ്ങൾ ഇണചേരുമ്പോഴെല്ലാം അവ മരക്കൊമ്പുകൾ കണ്ട്‌ ഇണചേരാനായി യാക്കോബ്‌ കൊമ്പുകൾ ആട്ടിൻപറ്റത്തിന്റെ മുന്നിൽ പാത്തികളിൽ വെക്കും. 42  എന്നാൽ ആരോഗ്യമില്ലാത്ത മൃഗങ്ങളുടെ മുന്നിൽ അവ വെക്കുമായിരുന്നില്ല. അങ്ങനെ ആരോഗ്യമില്ലാത്തവയെല്ലാം ലാബാനും ആരോഗ്യമുള്ളവ യാക്കോബിനും വന്നുചേർന്നു.+ 43  യാക്കോബ്‌ വളർന്ന്‌ വലിയ ധനികനായിത്തീർന്നു. അനേകം ആട്ടിൻപറ്റങ്ങളെയും ദാസീദാസന്മാരെയും ഒട്ടകങ്ങളെയും കഴുതകളെയും സമ്പാദിച്ചു.+

അടിക്കുറിപ്പുകള്‍

അഥവാ “നിന്നിൽനിന്ന്‌ ഗർഭഫലം തടഞ്ഞുവെച്ച.”
അക്ഷ. “അവൾ എന്റെ മടിയിൽ പ്രസവിക്കട്ടെ.”
അർഥം: “ന്യായാധിപൻ.”
അർഥം: “എന്റെ മല്‌പിടിത്തം.”
അർഥം: “സൗഭാഗ്യം.”
അർഥം: “സന്തോഷം; സന്തുഷ്ടി.”
അഥവാ “ഒരു കൂലിക്കാരന്റെ കൂലി.”
അർഥം: “അവൻ പ്രതിഫലമാണ്‌.”
അർഥം: “സഹനം.”
യോസിഫ്യ എന്നതിന്റെ മറ്റൊരു രൂപം. അർഥം: “യാഹ്‌ ചേർക്കട്ടെ (വർധിപ്പിക്കട്ടെ).”
അഥവാ “തെളിവുകളിൽനിന്ന്‌.”
അഥവാ “സത്യസന്ധത.”