ഉൽപത്തി 33:1-20

  • യാക്കോബ്‌ ഏശാവിനെ കണ്ടുമുട്ടുന്നു (1-16)

  • ശെഖേമിലേക്കുള്ള യാക്കോബിന്റെ യാത്ര (17-20)

33  യാക്കോബ്‌ നോക്കിയപ്പോൾ ഏശാവ്‌ 400 ആളുകളുമായി+ വരുന്നതു കണ്ടു. അപ്പോൾ യാക്കോബ്‌ കുട്ടികളെയെല്ലാം ലേയയുടെയും റാഹേലിന്റെയും രണ്ടു ദാസിമാരുടെയും+ അടുത്തായി നിറുത്തി.  ഏറ്റവും മുന്നിൽ ദാസിമാരെയും അവരുടെ കുട്ടികളെയും,+ പിന്നിലായി ലേയയെയും അവളുടെ കുട്ടികളെയും,+ അതിനു പിന്നിൽ റാഹേലിനെയും+ യോസേഫിനെയും നിറുത്തി.  പിന്നെ അവർക്കു മുമ്പേ നടന്ന്‌ തന്റെ ചേട്ടന്റെ അടുത്ത്‌ എത്തുംവരെ യാക്കോബ്‌ ഏഴു പ്രാവശ്യം നിലംവരെ കുനിഞ്ഞ്‌ നമസ്‌കരിച്ചു.  അപ്പോൾ ഏശാവ്‌ ഓടിച്ചെന്ന്‌ യാക്കോബിനെ സ്വീകരിച്ചു, യാക്കോബിനെ കെട്ടിപ്പിടിച്ച്‌ ചുംബിച്ചു. ഇരുവരും പൊട്ടിക്കരഞ്ഞു.  സ്‌ത്രീകളെയും കുട്ടികളെയും കണ്ടപ്പോൾ ഏശാവ്‌ ചോദിച്ചു: “നിന്നോടൊപ്പമുള്ള ഇവർ ആരാണ്‌?” അതിന്‌ യാക്കോബ്‌, “അങ്ങയുടെ ഈ ദാസനു ദൈവം കനിഞ്ഞ്‌ നൽകിയ കുട്ടികളാണ്‌+ ഇവർ” എന്നു പറഞ്ഞു.  അപ്പോൾ ദാസിമാർ അവരുടെ കുട്ടികളോടൊപ്പം വന്ന്‌ ഏശാവിന്റെ മുന്നിൽ കുമ്പിട്ട്‌ നമസ്‌കരിച്ചു.  പിന്നെ ലേയയും കുട്ടികളും വന്ന്‌ നമസ്‌കരിച്ചു. തുടർന്ന്‌, യോസേഫും റാഹേലും വന്ന്‌ ഏശാവിനെ നമസ്‌കരിച്ചു.+  അപ്പോൾ ഏശാവ്‌, “ഞാൻ കണ്ട ആ ആളുകളെയെല്ലാം നീ അയച്ചത്‌ എന്തിനാണ്‌”+ എന്നു ചോദിച്ചു. “എന്റെ യജമാനന്റെ പ്രീതി നേടുന്നതിന്‌” എന്നു യാക്കോബ്‌ പറഞ്ഞു.+  അപ്പോൾ ഏശാവ്‌ പറഞ്ഞു: “സഹോദരാ, എനിക്ക്‌ ഒരുപാടു വസ്‌തുവകകളുണ്ട്‌.+ നിന്റേതു നീതന്നെ വെച്ചുകൊള്ളൂ.” 10  എന്നാൽ യാക്കോബ്‌ പറഞ്ഞു: “ദയവുചെയ്‌ത്‌ അങ്ങനെ പറയരുതേ. എന്നോടു പ്രീതി തോന്നുന്നെങ്കിൽ എന്റെ സമ്മാനം സ്വീകരിക്കണം. കാരണം അങ്ങയുടെ മുഖം കാണാൻവേണ്ടിയാണു ഞാൻ അതു കൊണ്ടുവന്നത്‌. അങ്ങ്‌ എന്നെ സന്തോഷത്തോടെ സ്വീകരിച്ചതുകൊണ്ട്‌ ദൈവത്തിന്റെ മുഖം കാണുന്നതുപോലെയാണു ഞാൻ അങ്ങയുടെ മുഖം കാണുന്നത്‌.+ 11  ദൈവം എന്നോടു പ്രീതി കാണിച്ചിരിക്കുന്നു; ആവശ്യമുള്ളതെല്ലാം എനിക്കുണ്ട്‌.+ അതിനാൽ ഈ സമ്മാനം*+ സ്വീകരിച്ചാലും.” യാക്കോബ്‌ കുറെ നിർബന്ധിച്ചപ്പോൾ ഏശാവ്‌ അതു സ്വീകരിച്ചു. 12  പിന്നെ ഏശാവ്‌ പറഞ്ഞു: “വരൂ, നമുക്കു പുറപ്പെടാം. ഞാൻ നിനക്കു മുമ്പായി പോകാം.” 13  എന്നാൽ യാക്കോബ്‌ പറഞ്ഞു: “മക്കൾ നന്നേ ചെറുപ്പമാണെന്നും+ പാലൂട്ടുന്ന ആടുകളും കന്നുകാലികളും കൂട്ടത്തിലുണ്ടെന്നും യജമാനന്‌ അറിയാമല്ലോ. ഒരു ദിവസം മുഴുവൻ വേഗത്തിൽ തെളിച്ചാൽ ആട്ടിൻപറ്റമെല്ലാം ചത്തുപോകും. 14  അതുകൊണ്ട്‌ യജമാനൻ അങ്ങയുടെ ഈ ദാസനു മുമ്പേ പുറപ്പെട്ടാലും. കുട്ടികളുടെയും മൃഗങ്ങളുടെയും പ്രാപ്‌തിയനുസരിച്ച്‌ ഞാൻ സാവധാനം യാത്ര ചെയ്‌ത്‌ സേയീരിൽ എന്റെ യജമാനന്റെ അടുത്ത്‌ എത്തിക്കൊള്ളാം.”+ 15  അപ്പോൾ ഏശാവ്‌, “ഞാൻ എന്റെ ആളുകളിൽ ചിലരെ നിന്റെ അടുത്ത്‌ നിറുത്തട്ടേ” എന്നു ചോദിച്ചു. അപ്പോൾ യാക്കോബ്‌ പറഞ്ഞു: “എന്തിന്‌? എനിക്ക്‌ യജമാനന്റെ പ്രീതിയുണ്ടായിരുന്നാൽ മാത്രം മതി.” 16  അതുകൊണ്ട്‌ അന്നുതന്നെ ഏശാവ്‌ സേയീരിലേക്കു തിരിച്ചുപോയി. 17  യാക്കോബ്‌ സുക്കോത്തിലേക്കു+ യാത്ര ചെയ്‌തു. അവിടെ യാക്കോബ്‌ ഒരു വീടു പണിതു, മൃഗങ്ങൾക്കു തൊഴുത്തുകൾ ഉണ്ടാക്കുകയും ചെയ്‌തു. അതുകൊണ്ടാണ്‌ ആ സ്ഥലത്തിനു യാക്കോബ്‌ സുക്കോത്ത്‌* എന്നു പേരിട്ടത്‌. 18  പദ്ദൻ-അരാമിൽനിന്ന്‌+ പുറപ്പെട്ട യാക്കോബ്‌ കനാൻ+ ദേശത്തുള്ള ശെഖേം+ എന്ന നഗരത്തിൽ സുരക്ഷിതനായി എത്തിച്ചേർന്നു. അവിടെ നഗരത്തിന്‌ അടുത്ത്‌ കൂടാരം അടിച്ചു. 19  തുടർന്ന്‌, കൂടാരം അടിച്ചിരുന്ന സ്ഥലത്തിന്റെ ഒരു ഭാഗം ഹാമോരിന്റെ പുത്രന്മാരിൽനിന്ന്‌ (അവരിലൊരുവനാണു ശെഖേം.) 100 കാശിനു വാങ്ങി.*+ 20  യാക്കോബ്‌ അവിടെ ഒരു യാഗപീഠം പണിത്‌ അതിനെ ദൈവം, ഇസ്രായേലിന്റെ ദൈവം,+ എന്നു വിളിച്ചു.

അടിക്കുറിപ്പുകള്‍

അക്ഷ. “അനുഗ്രഹം.”
അർഥം: “കൂടാരങ്ങൾ; സങ്കേതങ്ങൾ.”
മറ്റൊരു സാധ്യത “തുടർന്ന്‌, അദ്ദേഹം ഹാമോരിന്റെ പുത്രന്മാരുടെ (അവരിലൊരുവനാണു ശെഖേം.) സ്ഥലത്തിന്റെ ഒരു ഭാഗം 100 കാശിനു വാങ്ങി അവിടെ കൂടാരം അടിച്ചു.”