ഉൽപത്തി 34:1-31

  • ദീനയെ ബലാത്സംഗം ചെയ്യുന്നു (1-12)

  • യാക്കോബിന്റെ ആൺമക്കൾ തന്ത്രപൂർവം പ്രവർത്തിക്കുന്നു (13-31)

34  യാക്കോബിനു ലേയയിൽ ഉണ്ടായ മകൾ ദീന+ പുറത്ത്‌ പോയി ആ ദേശത്തെ യുവതികളോടൊപ്പം+ പതിവായി സമയം ചെലവഴിക്കുമായിരുന്നു.*  ദേശത്തിലെ ഒരു തലവനായ ഹാമോർ എന്ന ഹിവ്യന്റെ+ മകൻ ശെഖേം ദീനയെ ശ്രദ്ധിച്ചു. ശെഖേം ദീനയെ പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി.  യാക്കോബിന്റെ മകളായ ദീനയോടു ശെഖേമിനു കടുത്ത പ്രേമം തോന്നി. ശെഖേം ദീനയെ പ്രണയിക്കാൻതുടങ്ങി. ദീനയുടെ മനം കവരുംവിധം ശെഖേം ഹൃദ്യമായി* സംസാരിച്ചു.  ഒടുവിൽ ശെഖേം അപ്പനായ ഹാമോരിനോട്‌,+ “ഈ യുവതിയെ എനിക്കു ഭാര്യയായി കിട്ടണം” എന്നു പറഞ്ഞു.  മകളെ ശെഖേം കളങ്കപ്പെടുത്തിയെന്നു യാക്കോബ്‌ അറിഞ്ഞ സമയത്ത്‌ യാക്കോബിന്റെ ആൺമക്കൾ വീട്ടിലില്ലായിരുന്നു; അവർ അപ്പന്റെ മൃഗങ്ങളെ മേയ്‌ക്കാൻ പോയിരിക്കുകയായിരുന്നു. അതുകൊണ്ട്‌, അവർ മടങ്ങിവരുന്നതുവരെ യാക്കോബ്‌ മൗനം പാലിച്ചു.  പിന്നീട്‌, ശെഖേമിന്റെ അപ്പനായ ഹാമോർ യാക്കോബിനോടു സംസാരിക്കാൻ വന്നു.  സംഭവിച്ചതിനെക്കുറിച്ച്‌ കേട്ട ഉടനെ യാക്കോബിന്റെ ആൺമക്കൾ മേച്ചിൽപ്പുറത്തുനിന്ന്‌ മടങ്ങിയെത്തി. ശെഖേം യാക്കോബിന്റെ മകളുമായി ബന്ധപ്പെടുകയും അരുതാത്തതു ചെയ്‌ത്‌+ ഇസ്രായേലിനെ അപമാനിക്കുകയും ചെയ്‌തതിൽ അവർക്കു ദേഷ്യവും അമർഷവും തോന്നി.+  ഹാമോർ അവരോടു പറഞ്ഞു: “എന്റെ മകൻ ശെഖേമിനു നിങ്ങളുടെ മകളെ വളരെ ഇഷ്ടമാണ്‌. ദയവുചെയ്‌ത്‌ അവളെ അവനു വിവാഹം ചെയ്‌തുകൊടുത്ത്‌  ഞങ്ങളുമായി ബന്ധം സ്ഥാപിക്കുക.* നിങ്ങളുടെ പുത്രിമാരെ ഞങ്ങൾക്കു തരുകയും ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്കു സ്വീകരിക്കുകയും ചെയ്യാം.+ 10  നിങ്ങൾക്കു ഞങ്ങളോടൊപ്പം താമസിക്കാം. ഈ ദേശത്ത്‌ നിങ്ങൾക്ക്‌ എല്ലാ സ്വാതന്ത്ര്യവുമുണ്ടായിരിക്കും. ഇവിടെ വ്യാപാരം ചെയ്‌ത്‌ താമസമുറപ്പിച്ചുകൊള്ളൂ.” 11  പിന്നെ ശെഖേം ദീനയുടെ അപ്പനോടും ആങ്ങളമാരോടും പറഞ്ഞു: “ദയവുചെയ്‌ത്‌ എന്നോടു കരുണ കാണിക്കണം; ചോദിക്കുന്നത്‌ എന്തും ഞാൻ തരാം. 12  എത്ര വലിയ തുകയും സമ്മാനവും നിങ്ങൾക്ക്‌ എന്നോടു വധുവിലയായി ആവശ്യപ്പെടാം.+ നിങ്ങൾ ചോദിക്കുന്നത്‌ എന്തും തരാൻ ഞാൻ തയ്യാറാണ്‌. പെൺകുട്ടിയെ എനിക്കു ഭാര്യയായി തന്നാൽ മാത്രം മതി.” 13  തങ്ങളുടെ പെങ്ങളായ ദീനയെ ശെഖേം കളങ്കപ്പെടുത്തിയതിനാൽ യാക്കോബിന്റെ ആൺമക്കൾ ശെഖേമിനോടും ശെഖേമിന്റെ അപ്പനായ ഹാമോരിനോടും തന്ത്രപൂർവം സംസാരിച്ചു. 14  അവർ അവരോടു പറഞ്ഞു: “ഇങ്ങനെയൊരു കാര്യം ചെയ്യാൻ ഒരിക്കലും ഞങ്ങൾക്കു പറ്റില്ല. പരിച്ഛേദനയേൽക്കാത്ത*+ ഒരു പുരുഷനു ഞങ്ങളുടെ പെങ്ങളെ കൊടുക്കുന്നതു ഞങ്ങൾക്ക്‌ അപമാനമാണ്‌. 15  എന്നാൽ ഈ വ്യവസ്ഥ അംഗീകരിച്ചാൽ ഞങ്ങൾ ഇക്കാര്യം സമ്മതിക്കാം: നിങ്ങൾ ഞങ്ങളെപ്പോലെയാകുകയും നിങ്ങൾക്കിടയിലെ ആണുങ്ങളൊക്കെയും പരിച്ഛേദനയേൽക്കുകയും വേണം.+ 16  അങ്ങനെ ചെയ്‌താൽ ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്കു തരുകയും നിങ്ങളുടെ പുത്രിമാരെ ഞങ്ങൾ സ്വീകരിക്കുകയും ഞങ്ങൾ നിങ്ങളോടൊപ്പം താമസിക്കുകയും ചെയ്യാം. അങ്ങനെ നമുക്ക്‌ ഒരു ജനമായിത്തീരാം. 17  എന്നാൽ ഞങ്ങൾ പറയുന്നതു കേൾക്കാനോ പരിച്ഛേദനയേൽക്കാനോ നിങ്ങൾ ഒരുക്കമല്ലെങ്കിൽ ഞങ്ങൾ ഞങ്ങളുടെ മകളെ കൂട്ടിക്കൊണ്ടുപോകും.” 18  അവരുടെ വാക്കുകൾ ഹാമോരിനും+ മകനായ ശെഖേമിനും+ ബോധിച്ചു. 19  ആ യുവാവിനു യാക്കോബിന്റെ മകളോടു കടുത്ത പ്രേമമായിരുന്നതിനാൽ അവർ ആവശ്യപ്പെട്ടതു+ ചെയ്യാൻ ഒട്ടും താമസിച്ചില്ല. ശെഖേം തന്റെ അപ്പന്റെ ഭവനത്തിലെ ഏറ്റവും ആദരണീയനായിരുന്നു. 20  അങ്ങനെ ഹാമോരും മകനായ ശെഖേമും നഗരകവാടത്തിൽ ചെന്ന്‌ അവരുടെ നഗരത്തിലെ പുരുഷന്മാരോടു+ സംസാരിച്ചു. അവർ പറഞ്ഞു: 21  “ഈ മനുഷ്യർ നമ്മളോടു സമാധാനത്തിലായിരിക്കാൻ ആഗ്രഹിക്കുന്നു. അവർ ഈ ദേശത്ത്‌ താമസിച്ച്‌ ഇവിടെ വ്യാപാരം ചെയ്യട്ടെ. ഈ ദേശം അവർക്കുംകൂടെ താമസിക്കാവുന്നത്ര വലുതാണല്ലോ. അവരുടെ പെൺമക്കളെ നമുക്കു ഭാര്യമാരാക്കാം, നമ്മുടെ പെൺമക്കളെ അവർക്കു കൊടുക്കുകയും ചെയ്യാം.+ 22  എന്നാൽ അവർ നമ്മളോടൊപ്പം താമസിച്ച്‌ അവരും നമ്മളും ഒരു ജനമായിത്തീരണമെങ്കിൽ നമ്മൾ ഒരു വ്യവസ്ഥ പാലിക്കണം: അവർ പരിച്ഛേദനയേറ്റിരിക്കുന്നതുപോലെ നമുക്കിടയിലെ ആണുങ്ങളെല്ലാം പരിച്ഛേദനയേൽക്കണം.+ 23  അപ്പോൾ അവരുടെ വസ്‌തുവകകളും സമ്പത്തും എല്ലാ മൃഗങ്ങളും നമ്മുടേതായിത്തീരും. അതുകൊണ്ട്‌, അവർ നമ്മളോടൊപ്പം താമസിക്കേണ്ടതിനു നമുക്ക്‌ അവർ പറയുന്നതു സമ്മതിക്കാം.” 24  ഹാമോരും മകനായ ശെഖേമും പറഞ്ഞതു നഗരകവാടത്തിൽ കൂടിവന്നവരെല്ലാം അനുസരിച്ചു. നഗരകവാടത്തിൽ കൂടിവന്ന ആണുങ്ങളെല്ലാം പരിച്ഛേദനയേറ്റു. 25  എന്നാൽ മൂന്നാം ദിവസം, അവർ വേദനയോടിരിക്കുമ്പോൾ, യാക്കോബിന്റെ രണ്ട്‌ ആൺമക്കൾ, ദീനയുടെ ആങ്ങളമാരായ ശിമെയോനും ലേവിയും,+ വാൾ എടുത്ത്‌ ആ നഗരത്തിലേക്കു ചെന്ന്‌ അവിടെയുള്ള ആണുങ്ങളെയെല്ലാം കൊന്നു.+ തികച്ചും അപ്രതീക്ഷിതമായിരുന്നു ആ ആക്രമണം. 26  അവർ ഹാമോരിനെയും മകനായ ശെഖേമിനെയും വാളുകൊണ്ട്‌ വെട്ടിക്കൊന്ന്‌ ദീനയെ ശെഖേമിന്റെ വീട്ടിൽനിന്ന്‌ കൂട്ടിക്കൊണ്ടുപോയി. 27  തങ്ങളുടെ പെങ്ങളെ അവർ കളങ്കപ്പെടുത്തിയതിനാൽ,+ യാക്കോബിന്റെ മറ്റ്‌ ആൺമക്കൾ കൊല്ലപ്പെട്ട പുരുഷന്മാരുടെ ഇടയിലേക്കു ചെന്ന്‌ ആ നഗരം കൊള്ളയടിച്ചു. 28  അവർ അവരുടെ ആട്ടിൻപറ്റങ്ങൾ, കന്നുകാലികൾ, കഴുതകൾ തുടങ്ങി നഗരത്തിന്‌ അകത്തും പുറത്തും കണ്ടതെല്ലാം എടുത്തുകൊണ്ടുപോയി. 29  അവർ അവരുടെ വസ്‌തുവകകളൊക്കെ എടുത്തു. അവരുടെ ഭാര്യമാരെയും കുഞ്ഞുങ്ങളെയും എല്ലാം പിടിച്ചുകൊണ്ടുപോയി. വീടുകളിലുള്ളതു മുഴുവൻ അവർ കൊള്ളയടിച്ചു. 30  അപ്പോൾ യാക്കോബ്‌ ശിമെയോനോടും ലേവിയോടും+ പറഞ്ഞു: “ഈ ദേശക്കാരായ കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ച്‌ വലിയ കുഴപ്പത്തിലാക്കിയിരിക്കുന്നു.* എനിക്ക്‌ ആൾബലം കുറവാണ്‌. അവർ സംഘം ചേർന്ന്‌ എന്നെ ആക്രമിച്ച്‌ എന്നെയും എന്റെ കുടുംബത്തെയും പൂർണമായി നശിപ്പിക്കുമെന്ന്‌ ഉറപ്പാണ്‌.” 31  അപ്പോൾ അവർ, “ഒരു വേശ്യയോടെന്നപോലെ ആർക്കും ഞങ്ങളുടെ പെങ്ങളോടു പെരുമാറാം എന്നാണോ” എന്നു ചോദിച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “യുവതികളെ കാണുമായിരുന്നു.”
അക്ഷ. “അവൻ അവളുടെ ഹൃദയത്തോട്‌.”
അഥവാ “മിശ്രവിവാഹം ചെയ്യുക.”
അക്ഷ. “അഗ്രചർമമുള്ള.” പദാവലിയിൽ “പരിച്ഛേദന” കാണുക.
അഥവാ “ഭ്രഷ്ടനാക്കിയിരിക്കുന്നു.”