ഉൽപത്തി 38:1-30

  • യഹൂദയും താമാറും (1-30)

38  അക്കാലത്ത്‌ യഹൂദ തന്റെ സഹോദരന്മാരെ വിട്ടുപിരിഞ്ഞ്‌ ഹീര എന്ന ഒരു അദുല്ലാമ്യന്റെ അടുത്ത്‌ കൂടാരം അടിച്ചു.  അവിടെ ശൂവ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ട്‌ യഹൂദ അവളെ വിവാഹം കഴിച്ചു.+ യഹൂദ അവളുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടു.  അങ്ങനെ അവൾ ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. യഹൂദ അവന്‌ ഏർ+ എന്നു പേരിട്ടു.  അവൾ വീണ്ടും ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു; അവന്‌ ഓനാൻ എന്നു പേരിട്ടു.  അവൾ പിന്നെയും ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു; അവനു ശേല എന്നു പേരിട്ടു. അവൾ അവനെ പ്രസവിക്കുമ്പോൾ യഹൂദ അക്കസീബിലായിരുന്നു.+  കുറെ കാലത്തിനു ശേഷം യഹൂദ മൂത്ത മകനായ ഏരിന്‌ ഒരു ഭാര്യയെ കണ്ടെത്തി. താമാർ+ എന്നായിരുന്നു അവളുടെ പേര്‌.  യഹൂദയുടെ മൂത്ത മകനായ ഏരിനെ യഹോവയ്‌ക്ക്‌ ഇഷ്ടമില്ലായിരുന്നതിനാൽ യഹോവ ഏരിനെ കൊന്നുകളഞ്ഞു.  അപ്പോൾ യഹൂദ മകനായ ഓനാനോടു പറഞ്ഞു: “നിന്റെ ചേട്ടന്റെ ഭാര്യയെ വിവാഹം കഴിച്ച്‌ ഭർത്തൃസഹോദരധർമം* അനുഷ്‌ഠിക്കുക. അവളുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ട്‌ ചേട്ടനുവേണ്ടി മക്കളെ ജനിപ്പിക്കുക.”+  എന്നാൽ ആ കുട്ടിയെ തന്റേതായി കണക്കാക്കില്ലെന്ന്‌ ഓനാന്‌ അറിയാമായിരുന്നു.+ അതുകൊണ്ട്‌, സഹോദരനു സന്തതി ഉണ്ടാകാതിരിക്കാൻ സഹോദരന്റെ ഭാര്യയുമായി ബന്ധപ്പെട്ടപ്പോഴെല്ലാം ഓനാൻ ബീജം നിലത്ത്‌ വീഴ്‌ത്തിക്കളഞ്ഞു.+ 10  ഓനാൻ ചെയ്‌തത്‌ യഹോവയ്‌ക്ക്‌ ഇഷ്ടമായില്ല. അതുകൊണ്ട്‌ ദൈവം ഓനാനെയും കൊന്നുകളഞ്ഞു.+ 11  അപ്പോൾ മരുമകളായ താമാറിനോട്‌ യഹൂദ, “എന്റെ മകൻ ശേല വളർന്നുവലുതാകുന്നതുവരെ നീ നിന്റെ അപ്പന്റെ വീട്ടിൽ വിധവയായി താമസിക്കുക” എന്നു പറഞ്ഞു. ‘അവനും അവന്റെ സഹോദരന്മാരെപ്പോലെ മരിച്ചുപോയേക്കാം’+ എന്ന്‌ യഹൂദ മനസ്സിൽ പറഞ്ഞു. അങ്ങനെ താമാർ ചെന്ന്‌ സ്വന്തം അപ്പന്റെ വീട്ടിൽ താമസിച്ചു. 12  കുറച്ച്‌ കാലത്തിനു ശേഷം യഹൂദയുടെ ഭാര്യ—ശൂവയുടെ+ മകൾ—മരിച്ചു. വിലാപകാലം പൂർത്തിയാക്കിയശേഷം യഹൂദ അദുല്ലാമ്യനായ+ സുഹൃത്ത്‌ ഹീരയോടൊപ്പം തിമ്‌നയിൽ+ തന്റെ ചെമ്മരിയാടുകളുടെ രോമം കത്രിക്കുന്നവരുടെ അടുത്തേക്കു പോയി. 13  അപ്പോൾ, “നിന്റെ അമ്മായിയപ്പൻ ഇതാ, ആടുകളുടെ രോമം കത്രിക്കാൻ തിമ്‌നയിലേക്കു പോകുന്നു” എന്നു താമാർ കേട്ടു. 14  ശേല വളർന്നുവലുതായിട്ടും താമാറിനെ ശേലയ്‌ക്കു ഭാര്യയായി കൊടുത്തിരുന്നില്ല.+ അതിനാൽ താമാർ വിധവമാർ ധരിക്കുന്ന വസ്‌ത്രം മാറ്റി ശിരോവസ്‌ത്രം ഇട്ട്‌ ഒരു പുതപ്പ്‌ പുതച്ച്‌ തിമ്‌നയ്‌ക്കുള്ള വഴിയരികിൽ, എനയീമിന്റെ പ്രവേശനകവാടത്തിൽ ഇരുന്നു. 15  താമാർ മുഖം മറച്ചിരുന്നതുകൊണ്ട്‌ യഹൂദ അവളെ തിരിച്ചറിഞ്ഞില്ല. അതൊരു വേശ്യയാണെന്ന്‌ യഹൂദ കരുതി. 16  അതുകൊണ്ട്‌ യഹൂദ വഴിയരികിൽ, താമാറിന്റെ അടുത്ത്‌ ചെന്ന്‌, “ഞാൻ നിന്നോടുകൂടെ കിടക്കട്ടേ” എന്നു ചോദിച്ചു. അതു മരുമകളാണെന്ന+ കാര്യം യഹൂദയ്‌ക്കു മനസ്സിലായില്ല. “എന്നോടൊപ്പം കിടക്കാൻ സമ്മതിച്ചാൽ എനിക്ക്‌ എന്തു തരും” എന്നു താമാർ ചോദിച്ചു. 17  അതിനു മറുപടിയായി, “ഞാൻ എന്റെ ആട്ടിൻപറ്റത്തിൽനിന്ന്‌ ഒരു കോലാട്ടിൻകുട്ടിയെ കൊടുത്തയയ്‌ക്കാം” എന്ന്‌ യഹൂദ പറഞ്ഞു. എന്നാൽ താമാർ, “അതിനെ കൊടുത്തയയ്‌ക്കുന്നതുവരെ എനിക്ക്‌ ഈടായി എന്തെങ്കിലും തരാമോ” എന്നു ചോദിച്ചു. 18  “എന്ത്‌ ഈടാണു വേണ്ടത്‌” എന്ന്‌ യഹൂദ ചോദിച്ചപ്പോൾ “ആ മുദ്രമോതിരവും+ ചരടും വടിയും” എന്നു താമാർ പറഞ്ഞു. അതെല്ലാം കൊടുത്തിട്ട്‌ യഹൂദ താമാറുമായി ബന്ധപ്പെട്ടു. അങ്ങനെ താമാർ ഗർഭിണിയായി. 19  പിന്നെ താമാർ അവിടെനിന്ന്‌ എഴുന്നേറ്റ്‌ പോയി പുതപ്പു മാറ്റി വിധവമാർ ധരിക്കുന്ന വസ്‌ത്രം ധരിച്ചു. 20  ആ സ്‌ത്രീയുടെ കൈയിൽനിന്ന്‌ പണയവസ്‌തുക്കൾ തിരികെ വാങ്ങാൻ യഹൂദ അദുല്ലാമ്യനായ+ ഒരു സുഹൃത്തിന്റെ കൈയിൽ കോലാട്ടിൻകുട്ടിയെ കൊടുത്തയച്ചു. എന്നാൽ അയാൾക്കു താമാറിനെ കണ്ടെത്താനായില്ല. 21  അപ്പോൾ അയാൾ താമാറിന്റെ നാട്ടുകാരായ ചില പുരുഷന്മാരോട്‌, “എനയീമിലെ വഴിയരികിലുണ്ടായിരുന്ന ആ ക്ഷേത്രവേശ്യ എവിടെ” എന്നു ചോദിച്ചു. “ഈ പ്രദേശത്ത്‌ ഇന്നേവരെ ഒരു ക്ഷേത്രവേശ്യ ഉണ്ടായിരുന്നിട്ടില്ല” എന്ന്‌ അവർ പറഞ്ഞു. 22  ഒടുവിൽ അയാൾ മടങ്ങിവന്ന്‌ യഹൂദയോടു പറഞ്ഞു: “എനിക്ക്‌ അവളെ കണ്ടെത്താനായില്ല. മാത്രമല്ല, ‘ഈ പ്രദേശത്ത്‌ ഇന്നേവരെ ഒരു ക്ഷേത്രവേശ്യ ഉണ്ടായിരുന്നിട്ടില്ല’ എന്ന്‌ അവിടത്തെ പുരുഷന്മാർ പറയുകയും ചെയ്‌തു.” 23  അപ്പോൾ യഹൂദ പറഞ്ഞു: “അതെല്ലാം അവൾ എടുത്തുകൊള്ളട്ടെ. നമ്മൾ ഇനിയും അവളെ അന്വേഷിച്ചുകൊണ്ടിരുന്നാൽ നമുക്കുതന്നെ അപമാനം വരുത്തിവെക്കും. ഏതായാലും ഞാൻ ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; നീ അവളെ കണ്ടെത്തിയതുമില്ല.” 24  ഏതാണ്ടു മൂന്നു മാസത്തിനു ശേഷം യഹൂദയ്‌ക്ക്‌ ഇങ്ങനെ വിവരം കിട്ടി: “നിന്റെ മരുമകൾ താമാർ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു; അങ്ങനെ അവൾ ഗർഭിണിയുമായി.” അപ്പോൾ യഹൂദ, “അവളെ പുറത്ത്‌ കൊണ്ടുവന്ന്‌ ചുട്ടുകൊല്ലുക”+ എന്നു പറഞ്ഞു. 25  താമാറിനെ പുറത്ത്‌ കൊണ്ടുവന്ന സമയത്ത്‌ താമാർ അമ്മായിയപ്പനെ ഇങ്ങനെയൊരു സന്ദേശം അറിയിച്ചു: “ഈ വസ്‌തുക്കളുടെ ഉടമസ്ഥനാലാണു ഞാൻ ഗർഭിണിയായത്‌.” താമാർ ഇങ്ങനെയും പറഞ്ഞു: “ഈ മുദ്രമോതിരവും ചരടും വടിയും+ ആരുടേതാണെന്നു പരിശോധിച്ചാലും.” 26  അവ പരിശോധിച്ചുനോക്കിയിട്ട്‌ യഹൂദ പറഞ്ഞു: “അവൾ എന്നെക്കാൾ നീതിയുള്ളവൾ! ഞാൻ അവളെ എന്റെ മകൻ ശേലയ്‌ക്കു കൊടുത്തില്ലല്ലോ.”+ പിന്നീട്‌ യഹൂദ താമാറുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടില്ല. 27  താമാറിനു പ്രസവസമയമായി; വയറ്റിൽ ഇരട്ടകളായിരുന്നു. 28  പ്രസവസമയത്ത്‌ അതിൽ ഒരു കുഞ്ഞ്‌ കൈ പുറത്തേക്ക്‌ ഇട്ടു. ഉടനെ, “ഇവനാണ്‌ ആദ്യം പുറത്ത്‌ വന്നത്‌” എന്നു പറഞ്ഞുകൊണ്ട്‌ വയറ്റാട്ടി ഒരു കടുഞ്ചുവപ്പുനൂലെടുത്ത്‌ അവന്റെ കൈയിൽ കെട്ടി. 29  എന്നാൽ അവൻ കൈ അകത്തേക്കു വലിച്ച ഉടനെ അവന്റെ സഹോദരൻ പുറത്ത്‌ വന്നു. അപ്പോൾ വയറ്റാട്ടി അത്ഭുതത്തോടെ, “നീ നിനക്കുവേണ്ടി എന്തൊരു പിളർപ്പാണ്‌ ഉണ്ടാക്കിയത്‌!” എന്നു പറഞ്ഞു. അതുകൊണ്ട്‌ അവനു പേരെസ്‌*+ എന്നു പേരിട്ടു. 30  പിന്നെ അവന്റെ സഹോദരൻ, കൈയിൽ കടുഞ്ചുവപ്പുനൂൽ കെട്ടിയിരുന്നവൻ, പുറത്ത്‌ വന്നു. അവനു സേരഹ്‌+ എന്നു പേരിട്ടു.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അർഥം: “മുറിവ്‌.” സാധ്യതയനുസരിച്ച്‌, ഗർഭാശയമുഖത്ത്‌ ഉണ്ടായ മുറിവിനെ കുറിക്കുന്നു.