ഉൽപത്തി 4:1-26

  • കയീനും ഹാബേലും (1-16)

  • കയീന്റെ വംശജർ (17-24)

  • ശേത്തും മകൻ എനോശും (25, 26)

4  ആദാം തന്റെ ഭാര്യ ഹവ്വയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. അവൾ ഗർഭിണിയായി+ കയീനെ+ പ്രസവിച്ചു. “യഹോവയുടെ സഹായത്താൽ ഞാൻ ഒരു ആൺകുഞ്ഞിനു ജന്മം നൽകി” എന്നു ഹവ്വ പറഞ്ഞു.  പിന്നീട്‌ ഹവ്വ കയീന്റെ അനിയനായ ഹാബേലിനെ+ പ്രസവിച്ചു. ഹാബേൽ ആട്ടിടയനും കയീൻ കർഷകനും ആയി.  കുറച്ച്‌ കാലം കഴിഞ്ഞ്‌ കയീൻ കൃഷിയിടത്തിലെ വിളവുകളിൽ ചിലത്‌ യഹോവയ്‌ക്കു യാഗമായി കൊണ്ടുവന്നു.  ഹാബേലാകട്ടെ തന്റെ ആട്ടിൻപറ്റത്തിലെ കടിഞ്ഞൂലുകളിൽ+ ചിലതിനെ അവയുടെ കൊഴുപ്പോടുകൂടെ കൊണ്ടുവന്നു. യഹോവ ഹാബേലിലും ഹാബേലിന്റെ യാഗത്തിലും പ്രസാദിച്ചു.+  എന്നാൽ കയീനിലും കയീന്റെ യാഗത്തിലും പ്രസാദിച്ചില്ല. അപ്പോൾ കയീനു വല്ലാതെ കോപം തോന്നി; കയീന്റെ മുഖം വാടി.  യഹോവ കയീനോടു ചോദിച്ചു: “നീ ഇത്ര കോപിക്കുന്നതും നിന്റെ മുഖം വാടുന്നതും എന്തിന്‌?  നീ നല്ലതു ചെയ്യാൻ മനസ്സുവെച്ചാൽ നിനക്കു വീണ്ടും പ്രീതി ലഭിക്കില്ലേ? എന്നാൽ നീ നല്ലതു ചെയ്യുന്നില്ലെങ്കിൽ പാപം വാതിൽക്കൽ പതിയിരിക്കുന്നു. നിന്നെ കീഴ്‌പെടുത്താൻ അതു തീവ്രമായി ആഗ്രഹിക്കുന്നു. എന്നാൽ നീ അതിനെ കീഴടക്കണം.”  പിന്നീട്‌ കയീൻ അനിയനായ ഹാബേലിനോട്‌, “നമുക്കു വയലിലേക്കു പോകാം” എന്നു പറഞ്ഞു. അവർ വയലിലായിരുന്നപ്പോൾ കയീൻ അനിയനായ ഹാബേലിനെ ആക്രമിച്ച്‌ കൊലപ്പെടുത്തി.+  പിന്നീട്‌ യഹോവ കയീനോട്‌, “നിന്റെ അനിയൻ ഹാബേൽ എവിടെ” എന്നു ചോദിച്ചു. അതിനു കയീൻ, “എനിക്ക്‌ അറിയില്ല, ഞാൻ എന്താ എന്റെ അനിയന്റെ കാവൽക്കാരനാണോ” എന്നു ചോദിച്ചു. 10  അപ്പോൾ ദൈവം, “നീ എന്താണ്‌ ഈ ചെയ്‌തത്‌” എന്നു കയീനോടു ചോദിച്ചു. “ഇതാ, നിന്റെ അനിയന്റെ രക്തം നിലത്തുനിന്ന്‌ എന്നോടു നിലവിളിക്കുന്നു.+ 11  ഇപ്പോൾ നീ ശപിക്കപ്പെട്ടവനാണ്‌. നീ ചൊരിഞ്ഞ നിന്റെ അനിയന്റെ രക്തം കുടിക്കാൻ വായ്‌ തുറന്ന ഈ മണ്ണിൽനിന്ന്‌ നിന്നെ നാടുകടത്തിയിരിക്കുന്നു.+ 12  നീ കൃഷി ചെയ്യുമ്പോൾ നിലം അതിന്റെ വിളവ്‌* തരില്ല. നീ ഭൂമിയിൽ അലഞ്ഞുതിരിയുന്നവനും അഭയാർഥിയും ആയിരിക്കും.” 13  അപ്പോൾ കയീൻ യഹോവയോടു പറഞ്ഞു: “എന്റെ തെറ്റിനുള്ള ശിക്ഷ താങ്ങാവുന്നതിലും അധികമാണ്‌. 14  ഇന്ന്‌ ഇതാ, അങ്ങ്‌ എന്നെ ഈ ദേശത്തുനിന്ന്‌ പുറത്താക്കുന്നു. ഇനിമേൽ ഞാൻ അങ്ങയുടെ കണ്ണിനു മറഞ്ഞിരിക്കും. ഭൂമിയിൽ അലഞ്ഞുതിരിയുന്ന ഒരു അഭയാർഥിയായിരിക്കും ഞാൻ. എന്നെ കാണുന്നവർ എന്നെ കൊല്ലുമെന്ന്‌ ഉറപ്പാണ്‌.” 15  അതിന്‌ യഹോവ കയീനോട്‌, “അങ്ങനെയെങ്കിൽ, കയീനെ കൊല്ലുന്നവൻ ഏഴ്‌ ഇരട്ടി പ്രതികാരത്തിന്‌ അർഹനാകും” എന്നു പറഞ്ഞു. അതുകൊണ്ട്‌, ആരും കയീനെ ദ്രോഹിക്കാതിരിക്കേണ്ടതിന്‌ യഹോവ ഒരു അടയാളം നൽകി.* 16  അങ്ങനെ കയീൻ യഹോവയുടെ മുന്നിൽനിന്ന്‌ പുറപ്പെട്ട്‌ ഏദെനു+ കിഴക്ക്‌ നോദ്‌* ദേശത്ത്‌ ചെന്ന്‌ താമസിച്ചു. 17  അതിനു ശേഷം കയീൻ ഭാര്യയുമായി+ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. അവൾ ഗർഭിണിയായി ഹാനോക്കിനെ പ്രസവിച്ചു. പിന്നീട്‌ കയീൻ ഒരു നഗരം പണിയാൻതുടങ്ങി. അതിനു തന്റെ മകനായ ഹാനോക്കിന്റെ പേര്‌ നൽകി. 18  പിന്നീട്‌ ഹാനോക്കിന്‌ ഈരാദ്‌ ജനിച്ചു. ഈരാദിനു മെഹൂയയേൽ ജനിച്ചു. മെഹൂയയേലിനു മെഥൂശയേൽ ജനിച്ചു. മെഥൂശയേലിനു ലാമെക്ക്‌ ജനിച്ചു. 19  ലാമെക്കിനു രണ്ടു ഭാര്യമാരുണ്ടായിരുന്നു. ഒന്നാമത്തേവളുടെ പേര്‌ ആദ, രണ്ടാമത്തേവൾ സില്ല. 20  ആദ യാബാലിനെ പ്രസവിച്ചു. യാബാൽ കൂടാരവാസികൾക്കും മൃഗങ്ങളെ വളർത്തുന്നവർക്കും പിതാവായിത്തീർന്നു. 21  യാബാലിന്റെ സഹോദരന്റെ പേര്‌ യൂബാൽ. യൂബാൽ കിന്നരം വായിക്കുന്നവരുടെയും കുഴൽ ഊതുന്നവരുടെയും പിതാവായിത്തീർന്നു. 22  സില്ല തൂബൽ-കയീനെ പ്രസവിച്ചു. തൂബൽ-കയീൻ ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടും ഉള്ള എല്ലാ തരം ആയുധങ്ങളും നിർമിച്ചു. തൂബൽ-കയീന്റെ പെങ്ങൾ നയമ. 23  ഭാര്യമാരായ ആദയ്‌ക്കും സില്ലയ്‌ക്കും വേണ്ടി ലാമെക്ക്‌ ഈ വരികൾ രചിച്ചു: “ലാമെക്കിൻ ഭാര്യമാരേ, കേൾക്കുവിൻ;എന്റെ പാട്ടിനു ചെവി തരുവിൻ: എന്നെ മുറിവേൽപ്പിച്ച മനുഷ്യനെ ഞാൻ കൊന്നു,എന്നെ പ്രഹരിച്ച യുവാവിനെ ഞാൻ ഇല്ലാതാക്കി. 24  കയീനുവേണ്ടിയുള്ള പ്രതികാരം 7 ഇരട്ടിയെങ്കിൽ+ലാമെക്കിനുവേണ്ടിയുള്ളതോ 77 ഇരട്ടി.” 25  ആദാം ഭാര്യയുമായി വീണ്ടും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. അങ്ങനെ ഹവ്വ ഒരു മകനെ പ്രസവിച്ചു; അവനു ശേത്ത്‌*+ എന്നു പേരിട്ടു. കാരണം ഹവ്വ പറഞ്ഞു: “കയീൻ ഹാബേലിനെ കൊന്നതുകൊണ്ട്‌+ ഹാബേലിന്റെ സ്ഥാനത്ത്‌ ദൈവം മറ്റൊരു സന്തതിയെ* എനിക്കുവേണ്ടി നിയമിച്ചിരിക്കുന്നു.” 26  പിന്നീട്‌ ശേത്തിനും ഒരു മകൻ ജനിച്ചു. ശേത്ത്‌ അവന്‌ എനോശ്‌+ എന്നു പേരിട്ടു. അക്കാലത്ത്‌ ആളുകൾ യഹോവയുടെ പേര്‌ വിളിച്ചുതുടങ്ങി.*

അടിക്കുറിപ്പുകള്‍

അക്ഷ. “വീര്യം.”
അഥവാ “സ്ഥാപിച്ചു.”
അർഥം: “അഭയാർഥിയായിരിക്കുന്ന അവസ്ഥ.”
അർഥം: “നിയമിച്ചു; ആക്കിവെച്ചു.”
അക്ഷ. “വിത്തിനെ.”
അഥവാ “യഹോവയുടെ നാമം അനാദരവോടെ ഉപയോഗിക്കാൻതുടങ്ങി.”