ഉൽപത്തി 41:1-57

  • യോസേഫ്‌ ഫറവോന്റെ സ്വപ്‌നങ്ങൾ വ്യാഖ്യാനിക്കുന്നു (1-36)

  • ഫറവോൻ യോസേഫിനെ ഉന്നതനാക്കുന്നു (37-46എ)

  • യോസേഫിനു ഭക്ഷ്യവസ്‌തുക്കളുടെ ചുമതല (46ബി-57)

41  രണ്ടു വർഷം കഴിയാറായപ്പോൾ ഫറവോൻ ഒരു സ്വപ്‌നം കണ്ടു.+ സ്വപ്‌നത്തിൽ ഫറവോൻ നൈൽ നദിയുടെ തീരത്ത്‌ നിൽക്കുകയായിരുന്നു.  അപ്പോൾ അതാ, കാണാൻ ഭംഗിയുള്ള, കൊഴുത്ത ഏഴു പശുക്കൾ നദിയിൽനിന്ന്‌ കയറിവരുന്നു. അവ നദിക്കരയിൽ മേഞ്ഞുകൊണ്ടിരുന്നു.+  അവയ്‌ക്കു പിന്നാലെ, മെലിഞ്ഞ്‌ വിരൂപമായ ഏഴു പശുക്കൾകൂടി നൈൽ നദിയിൽനിന്ന്‌ കയറിവന്നു. അവ നൈലിന്റെ തീരത്ത്‌ നിന്നിരുന്ന കൊഴുത്ത പശുക്കളുടെ അരികിൽ വന്ന്‌ നിന്നു.  മെലിഞ്ഞ്‌ വിരൂപമായ പശുക്കൾ രൂപഭംഗിയുള്ള, കൊഴുത്ത ഏഴു പശുക്കളെ തിന്നുകളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു.  ഫറവോൻ വീണ്ടും ഉറക്കമായി; രണ്ടാമതും ഒരു സ്വപ്‌നം കണ്ടു. ഒരു തണ്ടിൽ പുഷ്ടിയുള്ള, മേന്മയേറിയ ഏഴു കതിരുകൾ വിളഞ്ഞുവരുന്നു.+  അവയ്‌ക്കു പിന്നാലെ, കിഴക്കൻ കാറ്റിൽ വാടിക്കരിഞ്ഞ, ശുഷ്‌കിച്ച ഏഴു കതിരുകൾ വളർന്നുവന്നു.  ശുഷ്‌കിച്ച ഏഴു കതിരുകൾ പുഷ്ടിയുള്ള, മേന്മയേറിയ ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉറക്കമുണർന്നു; അതൊരു സ്വപ്‌നമായിരുന്നെന്നു മനസ്സിലായി.  എന്നാൽ നേരം വെളുത്തപ്പോൾ ഫറവോന്റെ മനസ്സ്‌ ആകെ അസ്വസ്ഥമായി. ഫറവോൻ ഈജിപ്‌തിലെ എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും വിളിപ്പിച്ച്‌ സ്വപ്‌നങ്ങൾ അവരോടു വിവരിച്ചു. പക്ഷേ അവ വ്യാഖ്യാനിച്ചുകൊടുക്കാൻ ആർക്കും കഴിഞ്ഞില്ല.  അപ്പോൾ പാനപാത്രവാഹകരുടെ പ്രമാണി ഫറവോനോടു പറഞ്ഞു: “ഇന്നു ഞാൻ എന്റെ പാപങ്ങൾ ഏറ്റുപറയട്ടെ! 10  അങ്ങ്‌ ഒരിക്കൽ അങ്ങയുടെ ദാസന്മാരോടു കോപിച്ചു. അങ്ങ്‌ ഞങ്ങളെ, എന്നെയും അപ്പക്കാരുടെ പ്രമാണിയെയും, കാവൽക്കാരുടെ മേധാവിയുടെ ഭവനത്തിലുള്ള ജയിലിൽ ഏൽപ്പിച്ചു.+ 11  അവിടെവെച്ച്‌ ഞങ്ങൾ രണ്ടും ഒരു രാത്രിതന്നെ ഓരോ സ്വപ്‌നം കണ്ടു. ഓരോന്നിനും അതിന്റേതായ വ്യാഖ്യാനമുണ്ടായിരുന്നു.+ 12  കാവൽക്കാരുടെ മേധാവിയുടെ ദാസനായ ഒരു എബ്രായയുവാവ്‌+ അവിടെ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഞങ്ങളുടെ സ്വപ്‌നങ്ങൾ അവനോടു വിവരിച്ചപ്പോൾ+ ഓരോന്നിന്റെയും അർഥം അവൻ ഞങ്ങൾക്കു വ്യാഖ്യാനിച്ചുതന്നു. 13  അവൻ ഞങ്ങളോടു വ്യാഖ്യാനിച്ചതുപോലെതന്നെ സംഭവിച്ചു. എന്നെ അങ്ങ്‌ തിരികെ നിയമിച്ചു; അയാളെ തൂക്കിലേറ്റി.”+ 14  അപ്പോൾ ഫറവോൻ യോസേഫിനുവേണ്ടി ആളയച്ചു.+ അവർ യോസേഫിനെ പെട്ടെന്നുതന്നെ തടവറയിൽനിന്ന്‌* കൊണ്ടുവന്നു.+ യോസേഫ്‌ ക്ഷൗരം ചെയ്‌ത്‌ വസ്‌ത്രം മാറി ഫറവോന്റെ സന്നിധിയിൽ ചെന്നു. 15  അപ്പോൾ ഫറവോൻ യോസേഫിനോടു പറഞ്ഞു: “ഞാൻ ഒരു സ്വപ്‌നം കണ്ടു. പക്ഷേ അതു വ്യാഖ്യാനിക്കാൻ ആർക്കും കഴിയുന്നില്ല. ഒരു സ്വപ്‌നം വിവരിച്ചുതന്നാൽ അതു വ്യാഖ്യാനിക്കാൻ നിനക്കു കഴിയുമെന്നു ഞാൻ കേട്ടിരിക്കുന്നു.”+ 16  അപ്പോൾ യോസേഫ്‌ ഫറവോനോടു പറഞ്ഞു: “ഞാൻ ആരുമല്ല! ദൈവം ഫറവോനെ ശുഭകരമായ ഒരു സന്ദേശം അറിയിക്കും.”+ 17  ഫറവോൻ യോസേഫിനോടു പറഞ്ഞു: “സ്വപ്‌നത്തിൽ ഞാൻ അവിടെ നൈൽ നദിയുടെ തീരത്ത്‌ നിൽക്കുകയായിരുന്നു. 18  അപ്പോൾ രൂപഭംഗിയുള്ള, കൊഴുത്ത ഏഴു പശുക്കൾ നൈൽ നദിയിൽനിന്ന്‌ കയറിവന്നു. അവ നദിക്കരയിൽ മേഞ്ഞുകൊണ്ടിരുന്നു.+ 19  അവയ്‌ക്കു പിന്നാലെ, മെലിഞ്ഞ്‌ ശോഷിച്ച്‌ വിരൂപമായ ഏഴു പശുക്കൾകൂടി കയറിവന്നു. അത്രയും വിരൂപമായ പശുക്കളെ ഈജിപ്‌ത്‌ ദേശത്ത്‌ എവിടെയും ഞാൻ കണ്ടിട്ടില്ല. 20  മെലിഞ്ഞ്‌ എല്ലും തോലും ആയ പശുക്കൾ കൊഴുത്ത ഏഴു പശുക്കളെ തിന്നുകളഞ്ഞു. 21  എന്നാൽ അവ ആ പശുക്കളെ തിന്നതായി ആർക്കും തോന്നുമായിരുന്നില്ല. കാരണം അവയുടെ രൂപം മുമ്പത്തെപ്പോലെതന്നെ മോശമായിരുന്നു. അപ്പോൾ ഞാൻ ഉണർന്നു. 22  “അതിനു ശേഷം ഞാൻ മറ്റൊരു സ്വപ്‌നം കണ്ടു. ഒരു തണ്ടിൽ പുഷ്ടിയുള്ള, മേന്മയേറിയ ഏഴു കതിരുകൾ വിളഞ്ഞുവരുന്നു.+ 23  അവയ്‌ക്കു പിന്നാലെ, കിഴക്കൻ കാറ്റിൽ വാടിക്കരിഞ്ഞ, ഉണങ്ങി ശുഷ്‌കിച്ച ഏഴു കതിരുകൾകൂടി വളർന്നുവന്നു. 24  ശുഷ്‌കിച്ച ഏഴു കതിരുകൾ മേന്മയേറിയ ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഞാൻ ഇതെക്കുറിച്ച്‌ മന്ത്രവാദികളോടു+ പറഞ്ഞു. പക്ഷേ അർഥം വിവരിച്ചുതരാൻ ആർക്കും കഴിഞ്ഞില്ല.”+ 25  അപ്പോൾ യോസേഫ്‌ ഫറവോനോടു പറഞ്ഞു: “ഫറവോൻ കണ്ട സ്വപ്‌നങ്ങളുടെ അർഥം ഒന്നുതന്നെയാണ്‌. സത്യദൈവം താൻ ചെയ്യാൻപോകുന്നതു ഫറവോനെ അറിയിച്ചിരിക്കുന്നു.+ 26  ഏഴു നല്ല പശുക്കൾ ഏഴു വർഷങ്ങളാണ്‌. അതുപോലെ, ഏഴു നല്ല കതിരുകളും ഏഴു വർഷങ്ങളാണ്‌. സ്വപ്‌നങ്ങൾ രണ്ടും ഒന്നുതന്നെ. 27  അവയ്‌ക്കു പിന്നാലെ വന്ന, മെലിഞ്ഞ്‌ എല്ലും തോലും ആയ ഏഴു പശുക്കൾ ഏഴു വർഷങ്ങൾ. കിഴക്കൻ കാറ്റിൽ വാടിക്കരിഞ്ഞ, പതിരു നിറഞ്ഞ ഏഴു കതിരുകളും ക്ഷാമത്തിന്റെ ഏഴു വർഷങ്ങളാണ്‌. 28  ഞാൻ ഫറവോനോടു പറഞ്ഞതുപോലെ, സത്യദൈവം താൻ ചെയ്യാൻപോകുന്നതു ഫറവോനു കാണിച്ചുതന്നിരിക്കുന്നു. 29  “ഈജിപ്‌ത്‌ ദേശത്ത്‌ എല്ലായിടത്തും ഏഴു വർഷം വലിയ സമൃദ്ധി ഉണ്ടാകും. 30  എന്നാൽ അതിനു ശേഷം ക്ഷാമത്തിന്റെ ഏഴു വർഷങ്ങൾ ഉണ്ടാകും. ഈജിപ്‌ത്‌ ദേശത്തെ സമൃദ്ധിയെല്ലാം മറന്നുപോകുംവിധം ക്ഷാമം ദേശത്തെ ശൂന്യമാക്കും.+ 31  ക്ഷാമം വളരെ രൂക്ഷമായിരിക്കും. അതിനാൽ, ദേശത്ത്‌ മുമ്പുണ്ടായിരുന്ന സമൃദ്ധി ആരും ഓർക്കില്ല. 32  സ്വപ്‌നം രണ്ടു പ്രാവശ്യം കണ്ടതിന്റെ അർഥം, സത്യദൈവം ഇക്കാര്യം തീരുമാനിച്ച്‌ ഉറപ്പിച്ചിരിക്കുന്നെന്നും അതു വേഗത്തിൽ നടപ്പാക്കുമെന്നും ആണ്‌. 33  “അതുകൊണ്ട്‌ ഫറവോൻ ഇപ്പോൾ വിവേകിയും ജ്ഞാനിയും ആയ ഒരാളെ കണ്ടെത്തി ഈജിപ്‌ത്‌ ദേശത്തിന്റെ ചുമതല അയാളെ ഏൽപ്പിക്കണം. 34  ദേശത്ത്‌ മേൽവിചാരകന്മാരെ നിയമിച്ച്‌ വേണ്ട നടപടി കൈക്കൊള്ളണം. അങ്ങനെ അങ്ങ്‌ സമൃദ്ധിയുടെ ഏഴു വർഷങ്ങളിൽ+ ഈജിപ്‌തിൽ ഉണ്ടാകുന്ന വിളവിന്റെ അഞ്ചിലൊന്നു ശേഖരിക്കണം. 35  ഈ വരുന്ന നല്ല വർഷങ്ങളിൽ അവർ ഭക്ഷ്യവസ്‌തുക്കളെല്ലാം ശേഖരിക്കട്ടെ. ശേഖരിക്കുന്ന ധാന്യമെല്ലാം അവർ നഗരങ്ങളിൽ ഫറവോന്റെ അധീനതയിൽ ഭക്ഷണത്തിനായി സംഭരിച്ച്‌ സൂക്ഷിക്കണം.+ 36  ഈജിപ്‌ത്‌ ദേശത്ത്‌ ഉണ്ടാകാൻപോകുന്ന ക്ഷാമത്തിന്റെ ഏഴു വർഷങ്ങളിൽ ആ ഭക്ഷ്യവസ്‌തുക്കൾ ദേശത്ത്‌ വിതരണം ചെയ്യണം. അങ്ങനെ ചെയ്‌താൽ ക്ഷാമംകൊണ്ട്‌ ദേശം നശിക്കില്ല.”+ 37  ഈ നിർദേശം ഫറവോനും ഫറവോന്റെ എല്ലാ ദാസന്മാർക്കും ബോധിച്ചു. 38  അതുകൊണ്ട്‌ ഫറവോൻ ദാസന്മാരോടു പറഞ്ഞു: “ഇവനെപ്പോലെ ദൈവാത്മാവുള്ള മറ്റൊരാളെ കണ്ടെത്താൻ പറ്റുമോ!” 39  പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞു: “ഇക്കാര്യങ്ങളെല്ലാം ദൈവം നിന്നെ അറിയിച്ചതിനാൽ നിന്നെപ്പോലെ വിവേകിയും ജ്ഞാനിയും ആയ മറ്റാരുമില്ല. 40  നീ, നീതന്നെ എന്റെ ഭവനത്തിന്റെ ചുമതല വഹിക്കും. നീ പറയുന്നതായിരിക്കും എന്റെ ജനമെല്ലാം അനുസരിക്കുക.+ സിംഹാസനംകൊണ്ട്‌ മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും.” 41  ഫറവോൻ യോസേഫിനോട്‌ ഇങ്ങനെയും പറഞ്ഞു: “ഞാൻ ഇതാ, ഈജിപ്‌ത്‌ ദേശത്തിന്റെ ചുമതല നിന്നെ ഏൽപ്പിക്കുന്നു.”+ 42  അങ്ങനെ ഫറവോൻ കൈയിലെ മുദ്രമോതിരം ഊരി യോസേഫിന്റെ കൈയിലിട്ടു. യോസേഫിനെ മേന്മയേറിയ ലിനൻവസ്‌ത്രങ്ങൾ ധരിപ്പിച്ച്‌ കഴുത്തിൽ സ്വർണാഭരണം അണിയിച്ചു. 43  യോസേഫിനെ രണ്ടാം രാജരഥത്തിൽ എഴുന്നള്ളിക്കുകയും ചെയ്‌തു. അവർ യോസേഫിന്റെ മുന്നിൽ പോയി, “അവ്‌രെക്ക്‌”* എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഫറവോൻ യോസേഫിനെ ഈജിപ്‌ത്‌ ദേശത്തിന്റെ ചുമതല ഏൽപ്പിച്ചു. 44  പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞു: “ഞാൻ ഫറവോനാണ്‌. എന്നാൽ നിന്റെ അനുമതിയില്ലാതെ ഈജിപ്‌ത്‌ ദേശത്ത്‌ ആരും ഒന്നും ചെയ്യില്ല.”*+ 45  അതിനു ശേഷം ഫറവോൻ യോസേഫിനു സാപ്‌നത്‌-പനേഹ്‌ എന്നു പേര്‌ നൽകി. ഓനിലെ* പുരോഹിതനായ പോത്തിഫേറയുടെ മകൾ അസ്‌നത്തിനെ+ ഭാര്യയായി കൊടുക്കുകയും ചെയ്‌തു. അങ്ങനെ യോസേഫ്‌ ഈജിപ്‌ത്‌ ദേശത്തിനു മേൽനോട്ടം വഹിക്കാൻതുടങ്ങി.*+ 46  ഈജിപ്‌തിലെ രാജാവായ ഫറവോന്റെ മുന്നിൽ നിന്നപ്പോൾ* യോസേഫിനു 30 വയസ്സായിരുന്നു.+ പിന്നെ യോസേഫ്‌ ഫറവോന്റെ മുന്നിൽനിന്ന്‌ പോയി ഈജിപ്‌ത്‌ ദേശത്ത്‌ എല്ലായിടത്തും സഞ്ചരിച്ചു. 47  സമൃദ്ധിയുടെ ഏഴു വർഷങ്ങളിൽ ദേശത്ത്‌ ധാരാളം* വിളവ്‌ ഉണ്ടായി. 48  ആ വർഷങ്ങളിൽ യോസേഫ്‌ ഈജിപ്‌ത്‌ ദേശത്തെ ഭക്ഷ്യവസ്‌തുക്കളെല്ലാം ശേഖരിച്ച്‌ നഗരങ്ങളിൽ സംഭരിച്ചു. നഗരങ്ങൾക്കു ചുറ്റുമുള്ള പ്രദേശങ്ങളിലെ ഭക്ഷ്യവസ്‌തുക്കളെല്ലാം യോസേഫ്‌ അതതു നഗരങ്ങളിൽ സംഭരിച്ചുവെക്കുമായിരുന്നു. 49  കടലിലെ മണൽപോലെ അളക്കാൻ കഴിയാത്തത്ര ധാന്യം ശേഖരിച്ചുകൊണ്ടിരുന്നതുകൊണ്ട്‌ ഒടുവിൽ അവർ അളക്കുന്നതു മതിയാക്കി; അത്രമാത്രം ധാന്യം സംഭരിച്ചു. 50  ക്ഷാമകാലം തുടങ്ങുന്നതിനു മുമ്പ്‌ ഓനിലെ* പുരോഹിതനായ പോത്തിഫേറയുടെ മകൾ അസ്‌നത്ത്‌ യോസേഫിനു രണ്ട്‌ ആൺമക്കളെ പ്രസവിച്ചു.+ 51  “എന്റെ ബുദ്ധിമുട്ടുകളും അപ്പന്റെ ഭവനവും മറക്കാൻ ദൈവം ഇടയാക്കി” എന്നു പറഞ്ഞ്‌ യോസേഫ്‌ മൂത്ത മകനു മനശ്ശെ*+ എന്നു പേരിട്ടു. 52  രണ്ടാമന്‌ എഫ്രയീം*+ എന്നു പേരിട്ടു. കാരണം യോസേഫ്‌ പറഞ്ഞു: “ഞാൻ യാതന അനുഭവിച്ച ദേശത്ത്‌+ ദൈവം എന്നെ സന്താനസമൃദ്ധിയുള്ളവനാക്കിയിരിക്കുന്നു.” 53  ഒടുവിൽ ഈജിപ്‌തിലെ സമൃദ്ധിയുടെ ഏഴു വർഷം+ അവസാനിക്കുകയും 54  യോസേഫ്‌ പറഞ്ഞതുപോലെ ക്ഷാമത്തിന്റെ ഏഴു വർഷം ആരംഭിക്കുകയും ചെയ്‌തു.+ എല്ലാ ദേശങ്ങളിലും ക്ഷാമം ഉണ്ടായി. എന്നാൽ ഈജിപ്‌ത്‌ ദേശത്ത്‌ എല്ലായിടത്തും ഭക്ഷണമുണ്ടായിരുന്നു.*+ 55  പതിയെ, ഈജിപ്‌ത്‌ ദേശവും ക്ഷാമത്തിന്റെ പിടിയിലായി. ക്ഷാമത്താൽ വലഞ്ഞ+ ജനങ്ങൾ ഭക്ഷണത്തിനുവേണ്ടി ഫറവോനോടു മുറവിളികൂട്ടി. അപ്പോൾ ഫറവോൻ ഈജിപ്‌തുകാരോടെല്ലാം പറഞ്ഞു: “യോസേഫിന്റെ അടുത്ത്‌ ചെന്ന്‌ യോസേഫ്‌ പറയുന്നതുപോലെ ചെയ്യുക.”+ 56  ഭൂമിയിൽ എല്ലായിടത്തും ക്ഷാമം ഉണ്ടായി.+ ക്ഷാമം ഈജിപ്‌ത്‌ ദേശത്തിന്മേൽ പിടി മുറുക്കിയപ്പോൾ യോസേഫ്‌ അവർക്കിടയിലുള്ള ധാന്യപ്പുരകളെല്ലാം തുറന്ന്‌ ഈജിപ്‌തുകാർക്കു ഭക്ഷ്യവസ്‌തുക്കൾ വിൽക്കാൻതുടങ്ങി.+ 57  ഭൂമിയിലെ ജനങ്ങളെല്ലാം യോസേഫിന്റെ അടുത്തുനിന്ന്‌ ഭക്ഷ്യവസ്‌തുക്കൾ വാങ്ങാൻ ഈജിപ്‌തിലേക്കു വന്നു. കാരണം ഭൂമി മുഴുവനും ക്ഷാമത്തിന്റെ പിടിയിലമർന്നിരുന്നു.+

അടിക്കുറിപ്പുകള്‍

അക്ഷ. “കുഴിയിൽനിന്ന്‌.”
ആദരവും മഹത്ത്വവും നൽകാൻ ആഹ്വാനം ചെയ്യുന്ന പദപ്രയോഗമായിരിക്കാനാണു സാധ്യത.
അക്ഷ. “കൈയോ കാലോ ഉയർത്തില്ല.”
അതായത്‌, ഹീലിയോപൊലിസിലെ.
അഥവാ “ദേശത്ത്‌ ഉടനീളം സഞ്ചരിച്ചു.”
അഥവാ “ഫറവോനെ സേവിക്കാൻ തുടങ്ങിയപ്പോൾ.”
അക്ഷ. “കൈ നിറയെ.”
അതായത്‌, ഹീലിയോപൊലിസിലെ.
അർഥം: “മറവി ഉണ്ടാക്കുന്നവൻ; മറക്കാൻ ഇടയാക്കുന്നവൻ.”
അർഥം: “ഇരട്ടി സമൃദ്ധി.”
അഥവാ “അപ്പമുണ്ടായിരുന്നു.”