ഉൽപത്തി 42:1-38

  • യോസേഫിന്റെ ചേട്ടന്മാർ ഈജിപ്‌തിലേക്കു പോകുന്നു (1-4)

  • യോസേഫ്‌ ചേട്ടന്മാരെ കണ്ടുമുട്ടുന്നു, പരീക്ഷിക്കുന്നു (5-25)

  • യോസേഫിന്റെ ചേട്ടന്മാർ യാക്കോബിന്റെ അടുത്ത്‌, വീട്ടിലേക്കു തിരിച്ചുപോകുന്നു (26-38)

42  ഈജിപ്‌തിൽ ധാന്യമുണ്ടെന്നു+ വിവരം കിട്ടിയപ്പോൾ യാക്കോബ്‌ ആൺമക്കളോടു പറഞ്ഞു: “നിങ്ങൾ ഇങ്ങനെ പരസ്‌പരം നോക്കിനിൽക്കുന്നത്‌ എന്ത്‌?”  പിന്നെ യാക്കോബ്‌ പറഞ്ഞു: “ഈജിപ്‌തിൽ ധാന്യമുണ്ടെന്നു ഞാൻ കേട്ടു. നമ്മൾ മരിക്കാതെ ജീവിച്ചിരിക്കാനായി അവിടെ ചെന്ന്‌ കുറച്ച്‌ ധാന്യം വാങ്ങിക്കൊണ്ടുവരൂ.”+  അങ്ങനെ യോസേഫിന്റെ സഹോദരന്മാരിൽ+ പത്തു പേർ ധാന്യം വാങ്ങാൻ ഈജിപ്‌തിലേക്കു പോയി.  എന്നാൽ യോസേഫിന്റെ അനിയനായ ബന്യാമീനെ+ യാക്കോബ്‌, “അവന്‌ എന്തെങ്കിലും വലിയ അപകടം സംഭവിച്ചേക്കും” എന്നു പറഞ്ഞ്‌ അവരോടൊപ്പം അയച്ചില്ല.+  അങ്ങനെ, ധാന്യം വാങ്ങാൻ വരുന്ന മറ്റുള്ളവരോടൊപ്പം ഇസ്രായേലിന്റെ ആൺമക്കളും വന്നു. കാരണം ക്ഷാമം കനാൻ ദേശത്തേക്കും വ്യാപിച്ചിരുന്നു.+  യോസേഫായിരുന്നു ദേശത്തിന്റെ അധികാരി.+ യോസേഫാണു ഭൂമിയിലെ ജനങ്ങൾക്കെല്ലാം ധാന്യം വിറ്റിരുന്നത്‌.+ അങ്ങനെ യോസേഫിന്റെ ചേട്ടന്മാരും യോസേഫിന്റെ അടുത്ത്‌ വന്ന്‌ നിലംവരെ കുമ്പിട്ട്‌ നമസ്‌കരിച്ചു.+  അവരെ കണ്ടപ്പോൾത്തന്നെ യോസേഫ്‌ അവരെ തിരിച്ചറിഞ്ഞു. പക്ഷേ താൻ ആരാണെന്ന കാര്യം യോസേഫ്‌ അവരിൽനിന്ന്‌ മറച്ചുവെച്ചു.+ യോസേഫ്‌ അവരോടു പരുഷമായി സംസാരിച്ചു. “നിങ്ങൾ എവിടെനിന്നുള്ളവരാണ്‌” എന്നു യോസേഫ്‌ ചോദിച്ചപ്പോൾ അവർ പറഞ്ഞു: “ആഹാരം വാങ്ങാൻ കനാൻ ദേശത്തുനിന്ന്‌ വന്നവരാണു ഞങ്ങൾ.”+  അങ്ങനെ യോസേഫ്‌ തന്റെ ചേട്ടന്മാരെ തിരിച്ചറിഞ്ഞു. പക്ഷേ അവർക്കു യോസേഫിനെ മനസ്സിലായില്ല.  പെട്ടെന്നുതന്നെ, അവരെക്കുറിച്ച്‌ കണ്ട സ്വപ്‌നങ്ങൾ+ യോസേഫിന്റെ ഓർമയിലേക്കു വന്നു. പിന്നെ അവരോടു പറഞ്ഞു: “നിങ്ങൾ ചാരന്മാരാണ്‌! ദേശത്തിന്റെ ദുർബലഭാഗങ്ങൾ* കണ്ടെത്താൻ വന്നവർ!” 10  അപ്പോൾ അവർ പറഞ്ഞു: “അല്ല യജമാനനേ, അടിയങ്ങൾ ആഹാരം വാങ്ങാൻ വന്നവരാണ്‌. 11  ഞങ്ങളെല്ലാം ഒരാളുടെ മക്കളാണ്‌. ഞങ്ങൾ നേരുള്ളവരാണ്‌. അങ്ങയുടെ ഈ ദാസന്മാർ ഒറ്റുനോക്കാൻ വന്നവരല്ല.” 12  പക്ഷേ യോസേഫ്‌ പറഞ്ഞു: “അല്ല! നിങ്ങൾ ദേശത്തിന്റെ ദുർബലഭാഗങ്ങൾ കണ്ടെത്താൻ വന്നവർതന്നെയാണ്‌!” 13  അപ്പോൾ അവർ: “ഞങ്ങൾ 12 സഹോദരന്മാരാണ്‌.+ കനാൻ ദേശത്തുള്ള ഒരാളുടെ മക്കളാണു+ ഞങ്ങൾ. ഏറ്റവും ഇളയവൻ+ ഇപ്പോൾ അപ്പന്റെകൂടെയുണ്ട്‌. ഒരാൾ ജീവിച്ചിരിപ്പില്ല.”+ 14  എന്നാൽ യോസേഫ്‌ അവരോടു പറഞ്ഞു: “ഞാൻ പറഞ്ഞതാണു വാസ്‌തവം, ‘നിങ്ങൾ ചാരന്മാരാണ്‌,’ തീർച്ച! 15  ഞാൻ ഇങ്ങനെ നിങ്ങളെ പരീക്ഷിച്ചറിയും: ഫറവോനാണെ സത്യം, നിങ്ങളുടെ ഇളയ സഹോദരൻ ഇവിടെ വരാതെ നിങ്ങൾ ആരും ഇവിടംവിട്ട്‌ പോകില്ല.+ 16  നിങ്ങളിൽ ഒരാളെ വിട്ട്‌ അവനെ കൂട്ടിക്കൊണ്ടുവരുക. അതുവരെ നിങ്ങൾ തടവിലായിരിക്കും. അങ്ങനെ നിങ്ങൾ പറയുന്നതു സത്യമാണോ എന്നു ഞാൻ പരീക്ഷിച്ചറിയും. നിങ്ങൾ പറയുന്നതു സത്യമല്ലെങ്കിൽ ഫറവോനാണെ സത്യം, നിങ്ങൾ ചാരന്മാർതന്നെ.” 17  യോസേഫ്‌ അവരെയെല്ലാം മൂന്നു ദിവസത്തേക്കു തടവിൽ വെച്ചു. 18  മൂന്നാം ദിവസം യോസേഫ്‌ അവരോടു പറഞ്ഞു: “ഞാൻ ദൈവഭയമുള്ളവനാണ്‌. അതുകൊണ്ട്‌, ജീവനോടിരിക്കണമെങ്കിൽ ഞാൻ പറയുന്നതുപോലെ ചെയ്യുക. 19  നിങ്ങൾ നേരുള്ളവരാണെങ്കിൽ നിങ്ങളിൽ ഒരാൾ ഇവിടെ ഈ ജയിലിൽ തടവുകാരനായി കഴിയട്ടെ. ബാക്കിയുള്ളവർക്കു ധാന്യവുമായി മടങ്ങിച്ചെന്ന്‌ നിങ്ങളുടെ വീട്ടിലുള്ളവരുടെ പട്ടിണി മാറ്റാം.+ 20  അതിനു ശേഷം നിങ്ങൾ നിങ്ങളുടെ ഏറ്റവും ഇളയ സഹോദരനെ എന്റെ അടുത്ത്‌ കൊണ്ടുവരണം. അപ്പോൾ നിങ്ങൾ പറഞ്ഞതു സത്യമാണെന്നു തെളിയും, നിങ്ങൾ മരിക്കില്ല.” അവർ യോസേഫ്‌ പറഞ്ഞതുപോലെ ചെയ്‌തു. 21  അപ്പോൾ അവർ തമ്മിൽത്തമ്മിൽ പറഞ്ഞു: “നമ്മുടെ അനിയനോടു ചെയ്‌തതിന്റെ+ ശിക്ഷയാണു നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്‌, ഉറപ്പ്‌! കരുണ കാണിക്കണേ എന്ന്‌ അവൻ യാചിച്ചപ്പോൾ അവന്റെ സങ്കടം കണ്ടിട്ടും നമ്മൾ അതു കാര്യമാക്കിയില്ല. അതുകൊണ്ടാണ്‌ നമുക്ക്‌ ഈ ദുരിതം വന്നത്‌.” 22  അപ്പോൾ രൂബേൻ അവരോടു പറഞ്ഞു: “അവന്‌ എതിരെ പാപം ചെയ്യരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞതല്ലേ?+ നിങ്ങൾ കേട്ടോ? ഇപ്പോൾ ഇതാ, അവന്റെ രക്തത്തിനു നമ്മൾ കണക്കു പറയേണ്ടിവന്നിരിക്കുന്നു.”+ 23  യോസേഫ്‌ അവരോടു സംസാരിച്ചത്‌ ഒരു പരിഭാഷകന്റെ സഹായത്തോടെയായിരുന്നു. അതിനാൽ അവരുടെ സംഭാഷണം യോസേഫിനു മനസ്സിലാകുന്നുണ്ടെന്ന്‌ അവർ അറിഞ്ഞില്ല. 24  യോസേഫ്‌ അവരുടെ അടുത്തുനിന്ന്‌ മാറിപ്പോയി കരഞ്ഞു.+ പിന്നെ തിരികെ വന്ന്‌ അവരോടു വീണ്ടും സംസാരിച്ചു. യോസേഫ്‌ അവർക്കിടയിൽനിന്ന്‌ ശിമെയോനെ+ പിടിച്ച്‌ അവർ കാൺകെ ബന്ധിച്ചു.+ 25  അതിനു ശേഷം അവരുടെ സഞ്ചികളിൽ ധാന്യം നിറയ്‌ക്കാൻ കല്‌പിച്ചു. ഓരോരുത്തരുടെയും പണം അവരവരുടെ ചാക്കിൽ വെക്കാനും യാത്രയ്‌ക്കിടയിൽ കഴിക്കാനുള്ള ആഹാരം കൊടുത്തുവിടാനും ഉത്തരവിട്ടു. അവർ ഇതൊക്കെ ചെയ്‌തുകൊടുത്തു. 26  അങ്ങനെ, അവർ ധാന്യം അവരുടെ കഴുതകളുടെ പുറത്ത്‌ കയറ്റി അവിടെനിന്ന്‌ പോയി. 27  വഴിയിൽ വിശ്രമസ്ഥലത്തുവെച്ച്‌ അവരിൽ ഒരാൾ കഴുതയ്‌ക്കു തീറ്റി കൊടുക്കാൻ ചാക്ക്‌ അഴിച്ചപ്പോൾ സഞ്ചിയുടെ വായ്‌ക്കൽ തന്റെ പണം വെച്ചിരിക്കുന്നതു കണ്ടു. 28  ഉടനെ അയാൾ സഹോദരന്മാരോടു പറഞ്ഞു: “എന്റെ പണം ഇതാ, ഈ സഞ്ചിയിൽ വെച്ചിരിക്കുന്നു!” അതു കേട്ടപ്പോൾ അവരുടെ ഹൃദയം തകർന്നുപോയി. പേടിച്ചുവിറച്ച അവർ പരസ്‌പരം പറഞ്ഞു: “ദൈവം എന്താണു നമ്മളോട്‌ ഈ ചെയ്‌തിരിക്കുന്നത്‌?” 29  അവർ കനാൻ ദേശത്ത്‌ അപ്പനായ യാക്കോബിന്റെ അടുത്ത്‌ എത്തി സംഭവിച്ചതെല്ലാം വിവരിച്ചു. അവർ പറഞ്ഞു: 30  “ഞങ്ങൾ ആ ദേശം ഒറ്റുനോക്കാൻ ചെന്നവരാണെന്ന്‌ ആരോപിച്ച്‌ ആ ദേശത്തിന്റെ അധിപൻ ഞങ്ങളോടു പരുഷമായി സംസാരിച്ചു.+ 31  എന്നാൽ ഞങ്ങൾ അയാളോടു പറഞ്ഞു: ‘ഞങ്ങൾ നേരുള്ളവരാണ്‌, ചാരന്മാരല്ല.+ 32  ഞങ്ങൾ 12 സഹോദരന്മാരാണ്‌;+ ഒരു അപ്പന്റെ മക്കൾ. ഒരാൾ ഇപ്പോൾ ജീവിച്ചിരിപ്പില്ല.+ ഏറ്റവും ഇളയവൻ+ ഇപ്പോൾ കനാൻ ദേശത്ത്‌ അപ്പന്റെകൂടെയുണ്ട്‌.’ 33  പക്ഷേ ആ ദേശത്തിന്റെ അധിപൻ ഞങ്ങളോടു പറഞ്ഞു: ‘നിങ്ങൾ നേരുള്ളവരാണോ എന്നു ഞാൻ പരീക്ഷിച്ചറിയും. നിങ്ങളിൽ ഒരാൾ ഇവിടെ എന്നോടൊപ്പം നിൽക്കട്ടെ.+ ബാക്കിയുള്ളവർക്കു ധാന്യവുമായി പോയി നിങ്ങളുടെ വീട്ടിലുള്ളവരുടെ പട്ടിണി മാറ്റാം.+ 34  അതിനു ശേഷം നിങ്ങളുടെ ഏറ്റവും ഇളയ സഹോദരനെ എന്റെ അടുത്ത്‌ കൊണ്ടുവരണം. അങ്ങനെ ചെയ്‌താൽ നിങ്ങൾ ചാരന്മാരല്ല, നേരുള്ളവരാണെന്ന്‌ എനിക്കു ബോധ്യമാകും. അപ്പോൾ ഞാൻ നിങ്ങളുടെ സഹോദരനെ വിട്ടുതരാം; നിങ്ങൾക്കു തുടർന്നും ദേശത്ത്‌ വ്യാപാരം ചെയ്യാം.’” 35  അവർ ചാക്കിൽനിന്ന്‌ ധാന്യം കുടഞ്ഞിടുമ്പോൾ ഓരോരുത്തരുടെയും ചാക്കിൽ അതാ, അവരവരുടെ പണക്കിഴി! അതു കണ്ടപ്പോൾ അവരും അവരുടെ അപ്പനും പേടിച്ചുപോയി. 36  അപ്പോൾ അവരുടെ അപ്പനായ യാക്കോബ്‌ അവരോടു പറഞ്ഞു: “നിങ്ങൾ എന്നെ വിരഹദുഃഖത്തിലാക്കുകയാണ്‌.+ യോസേഫ്‌ പോയി,+ ശിമെയോനും പോയി.+ ഇപ്പോൾ ഇതാ, ബന്യാമീനെയും കൊണ്ടുപോകുന്നു. ഇതെല്ലാം എന്റെ മേലാണല്ലോ വരുന്നത്‌!” 37  എന്നാൽ രൂബേൻ അപ്പനോടു പറഞ്ഞു: “ഞാൻ അവനെ അപ്പന്റെ അടുത്ത്‌ തിരിച്ചുകൊണ്ടുവന്നില്ലെങ്കിൽ എന്റെ രണ്ട്‌ ആൺമക്കളെ അപ്പനു കൊന്നുകളയാം.+ അവനെ എന്നെ ഏൽപ്പിക്കുക. ഞാൻ ഉറപ്പായും അവനെ അപ്പന്റെ അടുത്ത്‌ തിരിച്ചുകൊണ്ടുവരും.”+ 38  പക്ഷേ യാക്കോബ്‌ പറഞ്ഞു: “എന്റെ മകനെ ഞാൻ നിങ്ങളോടൊപ്പം വിടില്ല. അവന്റെ ചേട്ടൻ മരിച്ചുപോയി; അവൻ മാത്രമേ ഇനി ബാക്കിയുള്ളൂ.+ യാത്രയ്‌ക്കിടയിൽ അവന്‌ എന്തെങ്കിലും വലിയ അപകടം സംഭവിച്ചാൽ നിങ്ങൾ എന്റെ നരച്ച തല അതിദുഃഖത്തോടെ ശവക്കുഴിയിലേക്ക്‌*+ ഇറങ്ങാൻ ഇടയാക്കും.”+

അടിക്കുറിപ്പുകള്‍

അഥവാ “ദുർബലാവസ്ഥ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.