ഉൽപത്തി 45:1-28

  • യോസേഫ്‌ താൻ ആരാണെന്നു വെളിപ്പെടുത്തുന്നു (1-15)

  • യോസേഫിന്റെ സഹോദരന്മാർ യാക്കോബിനെ കൊണ്ടുവരാനായി പോകുന്നു (16-28)

45  അതു കേട്ടപ്പോൾ യോസേഫിനു പരിചാരകരുടെ മുന്നിൽ സ്വയം നിയന്ത്രിക്കാൻ കഴിയാതെയായി.+ യോസേഫ്‌ ഇങ്ങനെ വിളിച്ചുപറഞ്ഞു: “എല്ലാവരും എന്റെ മുന്നിൽനിന്ന്‌ പോകൂ!” താൻ യോസേഫാണെന്നു സഹോദരന്മാർക്കു വെളിപ്പെടുത്തിയ+ സമയത്ത്‌ മറ്റാരും അടുത്തുണ്ടായിരുന്നില്ല.  യോസേഫ്‌ പൊട്ടിക്കരഞ്ഞു. ഈജിപ്‌തുകാരും ഫറവോന്റെ വീട്ടിലുള്ളവരും അതു കേട്ടു.  ഒടുവിൽ യോസേഫ്‌ സഹോദരന്മാരോടു പറഞ്ഞു: “ഞാൻ യോസേഫാണ്‌. എന്റെ അപ്പൻ ഇപ്പോഴും ജീവനോടെയുണ്ടോ?” മറുപടിയൊന്നും പറയാൻ സഹോദരന്മാർക്കു കഴിഞ്ഞില്ല; അവർ ആകെ അമ്പരന്നുപോയിരുന്നു.  അപ്പോൾ യോസേഫ്‌ സഹോദരന്മാരോടു പറഞ്ഞു: “എന്റെ അടുത്തേക്കു വരൂ!” അവർ യോസേഫിന്റെ അടുത്തേക്കു ചെന്നു. യോസേഫ്‌ പറഞ്ഞു: “നിങ്ങൾ ഈജിപ്‌തിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫാണു ഞാൻ.+  എന്നെ ഇവിടേക്കു വിറ്റത്‌ ഓർത്ത്‌ നിങ്ങൾ വിഷമിക്കുകയോ പരസ്‌പരം പഴിചാരുകയോ വേണ്ടാ. കാരണം നിങ്ങളുടെ ജീവരക്ഷയ്‌ക്കുവേണ്ടി ദൈവം എന്നെ നിങ്ങൾക്കു മുമ്പേ അയച്ചതാണ്‌.+  ദേശത്ത്‌ ക്ഷാമം തുടങ്ങിയിട്ട്‌ ഇപ്പോൾ രണ്ടു വർഷമേ ആയിട്ടുള്ളൂ.+ ഉഴവും കൊയ്‌ത്തും ഇല്ലാത്ത അഞ്ചു വർഷം ബാക്കിയുണ്ട്‌.  അതിനാൽ ഭൂമിയിൽ* നിങ്ങൾക്കുവേണ്ടി ഒരു ശേഷിപ്പിനെ നിലനിറുത്താനും+ വലിയൊരു വിടുതലിലൂടെ നിങ്ങളുടെ ജീവൻ സംരക്ഷിക്കാനും വേണ്ടി ദൈവം എന്നെ നിങ്ങൾക്കു മുമ്പേ അയച്ചതാണ്‌.  അതുകൊണ്ട്‌, നിങ്ങളല്ല സത്യദൈവമാണ്‌ എന്നെ ഇങ്ങോട്ട്‌ അയച്ചത്‌. ദൈവം എന്നെ ഫറവോന്റെ മുഖ്യോപദേഷ്ടാവും* ഫറവോന്റെ ഭവനത്തിനെല്ലാം യജമാനനും ഈജിപ്‌ത്‌ ദേശത്തിനു മുഴുവൻ ഭരണാധികാരിയും ആയി നിയമിച്ചിരിക്കുന്നു.+  “നിങ്ങൾ എത്രയും വേഗം അപ്പന്റെ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ പറയണം: ‘അപ്പാ, അപ്പന്റെ മകൻ യോസേഫ്‌ ഇങ്ങനെ പറയുന്നു: “ദൈവം എന്നെ ഈജിപ്‌ത്‌ ദേശത്തിനു മുഴുവൻ യജമാനനായി നിയമിച്ചിരിക്കുന്നു.+ അപ്പൻ എന്റെ അടുത്തേക്കു വരണം;+ ഒട്ടും വൈകരുത്‌. 10  അപ്പനും അപ്പന്റെ മക്കളും കൊച്ചുമക്കളും ആടുമാടുകളോടൊപ്പം അപ്പനുള്ളതെല്ലാമായി വന്ന്‌ എന്റെ അടുത്ത്‌ ഗോശെൻ ദേശത്ത്‌ താമസിക്കണം.+ 11  ക്ഷാമം അഞ്ചു വർഷംകൂടെ നീണ്ടുനിൽക്കും. അക്കാലത്ത്‌ അപ്പനും അപ്പന്റെ വീട്ടിലുള്ളവരും അപ്പനുള്ള സകലവും ദാരിദ്ര്യത്തിലാകാതിരിക്കാൻ ഞാൻ അവിടെ അപ്പന്‌ ആഹാരം എത്തിച്ചുതരാം.”’+ 12  ഞാൻതന്നെയാണു നിങ്ങളോടു സംസാരിക്കുന്നതെന്നു നിങ്ങളും എന്റെ അനിയനായ ബന്യാമീനും സ്വന്തകണ്ണാലെ കാണുന്നല്ലോ.+ 13  അതുകൊണ്ട്‌ ഈജിപ്‌തിൽ എനിക്കുള്ള പ്രതാപത്തെക്കുറിച്ചും നിങ്ങൾ കണ്ട എല്ലാ കാര്യങ്ങളെക്കുറിച്ചും എന്റെ അപ്പനെ അറിയിക്കണം. നിങ്ങൾ വേഗം ചെന്ന്‌ എന്റെ അപ്പനെ കൂട്ടിക്കൊണ്ടുവരണം.” 14  പിന്നെ യോസേഫ്‌ തന്റെ അനിയനായ ബന്യാമീനെ കെട്ടിപ്പിടിച്ച്‌ കരഞ്ഞു. ബന്യാമീനും യോസേഫിന്റെ തോളിൽ ചാഞ്ഞ്‌ കരഞ്ഞു.+ 15  യോസേഫ്‌ തന്റെ ചേട്ടന്മാരെയെല്ലാം ചുംബിച്ച്‌ അവരെ കെട്ടിപ്പിടിച്ച്‌ കരഞ്ഞു. പിന്നെ അവർ യോസേഫിനോടു സംസാരിച്ചു. 16  “യോസേഫിന്റെ സഹോദരന്മാർ വന്നിരിക്കുന്നു!” എന്ന വാർത്ത ഫറവോന്റെ അരമനയിലെത്തി. അതു കേട്ടപ്പോൾ ഫറവോനും ദാസന്മാർക്കും സന്തോഷമായി. 17  ഫറവോൻ യോസേഫിനോടു പറഞ്ഞു: “നിന്റെ സഹോദരന്മാരോട്‌ ഇതു പറയണം: ‘നിങ്ങൾ ഇങ്ങനെ ചെയ്യുക: നിങ്ങളുടെ മൃഗങ്ങളുടെ മേൽ ചുമടു കയറ്റി കനാൻ ദേശത്ത്‌ ചെന്ന്‌ 18  നിങ്ങളുടെ അപ്പനെയും നിങ്ങളുടെ വീട്ടിലുള്ളവരെയും കൂട്ടി എന്റെ അടുത്ത്‌ വരുക. ഈജിപ്‌ത്‌ ദേശത്തെ വിശിഷ്ടവസ്‌തുക്കൾ ഞാൻ നിങ്ങൾക്കു തരും. ദേശത്തിന്റെ ഫലഭൂയിഷ്‌ഠമായ ഭാഗത്തുനിന്ന്‌ നിങ്ങൾ ഭക്ഷിക്കും.’*+ 19  അവരോട്‌ ഇങ്ങനെ പറയാനും ഞാൻ കല്‌പിക്കുന്നു:+ ‘നിങ്ങൾ ഇങ്ങനെ ചെയ്യുക: നിങ്ങളുടെ ഭാര്യമാർക്കും കുഞ്ഞുങ്ങൾക്കും വേണ്ടി ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ വണ്ടികൾ+ കൊണ്ടുപോകണം. അതിലൊന്നിൽ നിങ്ങൾ നിങ്ങളുടെ അപ്പനെയും കയറ്റിക്കൊണ്ടുവരണം.+ 20  നിങ്ങളുടെ വസ്‌തുവകകളെക്കുറിച്ച്‌+ ഓർത്ത്‌ വിഷമിക്കേണ്ടാ. ഈജിപ്‌ത്‌ ദേശത്തെ ഏറ്റവും നല്ലതു നിങ്ങൾക്കുള്ളതാണ്‌.’” 21  പറഞ്ഞതുപോലെതന്നെ ഇസ്രായേലിന്റെ ആൺമക്കൾ ചെയ്‌തു. ഫറവോന്റെ ആജ്ഞയനുസരിച്ച്‌ യോസേഫ്‌ അവർക്കു വണ്ടികൾ നൽകി; യാത്രയ്‌ക്കുവേണ്ട ആഹാരവും കൊടുത്തു. 22  അവർക്ക്‌ ഓരോരുത്തർക്കും യോസേഫ്‌ ഓരോ വസ്‌ത്രം കൊടുത്തു. ബന്യാമീന്‌ 300 വെള്ളിക്കാശും അഞ്ചു വസ്‌ത്രവും കൊടുത്തു.+ 23  യോസേഫ്‌ തന്റെ അപ്പനു പത്തു കഴുതകളുടെ പുറത്ത്‌ ഈജിപ്‌തിലെ വിശേഷവസ്‌തുക്കളും പത്തു പെൺകഴുതകളുടെ പുറത്ത്‌ യാത്രയ്‌ക്കുവേണ്ട ധാന്യവും അപ്പവും മറ്റ്‌ ആഹാരസാധനങ്ങളും കൊടുത്തുവിട്ടു. 24  അങ്ങനെ യോസേഫ്‌ സഹോദരന്മാരെ പറഞ്ഞയച്ചു; അവർ യാത്രയായി. എന്നാൽ പുറപ്പെടുമ്പോൾ യോസേഫ്‌ അവരോട്‌, “വഴിയിൽവെച്ച്‌ ശണ്‌ഠയിടരുത്‌”+ എന്നു പറഞ്ഞു. 25  അങ്ങനെ അവർ ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ പുറപ്പെട്ട്‌ കനാൻ ദേശത്ത്‌ അപ്പനായ യാക്കോബിന്റെ അടുത്ത്‌ എത്തി. 26  അവർ അപ്പനോടു പറഞ്ഞു: “യോസേഫ്‌ ഇപ്പോഴും ജീവനോടെയുണ്ട്‌! ഈജിപ്‌ത്‌ ദേശം മുഴുവൻ ഭരിക്കുന്നതു യോസേഫാണ്‌!”+ പക്ഷേ, യാക്കോബിന്റെ ഹൃദയം മരവിച്ചുപോയി; യാക്കോബ്‌ അവരെ വിശ്വസിച്ചില്ല.+ 27  എന്നാൽ യോസേഫ്‌ പറഞ്ഞ കാര്യങ്ങളെല്ലാം അവർ വിശദീകരിക്കുകയും തന്നെ കൊണ്ടുപോകാൻ യോസേഫ്‌ അയച്ച വണ്ടികൾ കാണുകയും ചെയ്‌തപ്പോൾ യാക്കോബ്‌ ചൈതന്യം വീണ്ടെടുത്തു. 28  ഇസ്രായേൽ വളരെ സന്തോഷത്തോടെ പറഞ്ഞു: “ഇത്രയും മതി! എന്റെ മകൻ യോസേഫ്‌ ജീവനോടിരിക്കുന്നു! മരിക്കുന്നതിനു മുമ്പ്‌ എനിക്ക്‌ അവിടെ ചെന്ന്‌ അവനെ കാണണം!”+

അടിക്കുറിപ്പുകള്‍

അഥവാ “ദേശത്ത്‌.”
അക്ഷ. “പിതാവും.”
അഥവാ “ഉപജീവനം കഴിക്കും.”