ഉൽപത്തി 46:1-34

  • യാക്കോബും കുടുംബവും ഈജിപ്‌തിലേക്കു താമസം മാറുന്നു (1-7)

  • ഈജിപ്‌തിലേക്കു പോയവരുടെ പേരുകൾ (8-27)

  • യോസേഫ്‌ ഗോശെനിൽവെച്ച്‌ യാക്കോബിനെ കാണുന്നു (28-34)

46  അങ്ങനെ, തനിക്കുള്ളതെല്ലാംകൊണ്ട്‌* ഇസ്രായേൽ പുറപ്പെട്ടു. ബേർ-ശേബയിൽ+ എത്തിയപ്പോൾ ഇസ്രായേൽ തന്റെ അപ്പനായ യിസ്‌ഹാക്കിന്റെ ദൈവത്തിനു+ ബലികൾ അർപ്പിച്ചു.  പിന്നീട്‌, രാത്രി ഒരു ദിവ്യദർശനത്തിൽ ദൈവം ഇസ്രായേലിനോടു സംസാരിച്ചു. “യാക്കോബേ, യാക്കോബേ!” എന്നു വിളിച്ചപ്പോൾ, “ഞാൻ ഇതാ” എന്ന്‌ ഇസ്രായേൽ വിളി കേട്ടു.  ദൈവം പറഞ്ഞു: “ഞാൻ സത്യദൈവമാണ്‌, നിന്റെ അപ്പന്റെ ദൈവം!+ ഈജിപ്‌തിലേക്കു പോകാൻ നീ പേടിക്കേണ്ടാ; അവിടെ ഞാൻ നിന്നെ ഒരു വലിയ ജനതയാക്കും.+  ഞാൻ, ഞാൻതന്നെ നിന്നോടൊപ്പം ഈജിപ്‌തിലേക്കു വരും. ഞാൻ അവിടെനിന്ന്‌ നിന്നെ മടക്കിവരുത്തുകയും ചെയ്യും.+ നീ മരിക്കുമ്പോൾ യോസേഫ്‌ നിന്റെ കണ്ണടയ്‌ക്കും.”+  അതിനു ശേഷം യാക്കോബ്‌ ബേർ-ശേബയിൽനിന്ന്‌ പുറപ്പെട്ടു. ഇസ്രായേലിന്റെ ആൺമക്കൾ അപ്പനായ യാക്കോബിനെയും തങ്ങളുടെ ഭാര്യമാരെയും കുഞ്ഞുങ്ങളെയും ഫറവോൻ അയച്ച വണ്ടികളിൽ കൊണ്ടുപോയി.  കനാൻ ദേശത്തുവെച്ച്‌ സമ്പാദിച്ച ആടുമാടുകൾ, വസ്‌തുവകകൾ എന്നിവയെല്ലാം അവർ കൂടെ കൊണ്ടുപോയി. ഒടുവിൽ അവർ, അതായത്‌ യാക്കോബും കൂടെയുണ്ടായിരുന്ന എല്ലാ മക്കളും പേരക്കുട്ടികളും, ഈജിപ്‌തിൽ എത്തി.  യാക്കോബ്‌ സന്തതികളെയെല്ലാം, ആൺമക്കളെയും പെൺമക്കളെയും പേരക്കുട്ടികളെയും, തന്നോടൊപ്പം ഈജിപ്‌തിലേക്കു കൊണ്ടുവന്നു.  ഈജിപ്‌തിലേക്കു വന്ന ഇസ്രായേൽമക്കളുടെ, അതായത്‌ യാക്കോബിന്റെ ആൺമക്കളുടെ,+ പേരുകൾ: യാക്കോബിന്റെ മൂത്ത മകൻ രൂബേൻ.+  രൂബേന്റെ ആൺമക്കൾ: ഹാനോക്ക്‌, പല്ലു, ഹെസ്രോൻ, കർമ്മി.+ 10  ശിമെയോന്റെ+ ആൺമക്കൾ: യമൂവേൽ, യാമീൻ, ഓഹദ്‌, യാഖീൻ, സോഹർ, കനാന്യസ്‌ത്രീയുടെ മകനായ ശാവൂൽ.+ 11  ലേവിയുടെ+ ആൺമക്കൾ: ഗർശോൻ, കൊഹാത്ത്‌, മെരാരി.+ 12  യഹൂദയുടെ+ ആൺമക്കൾ: ഏർ, ഓനാൻ, ശേല,+ പേരെസ്‌,+ സേരഹ്‌.+ ഏരും ഓനാനും കനാൻ ദേശത്തുവെച്ച്‌ മരിച്ചുപോയിരുന്നു.+ പേരെസിന്റെ ആൺമക്കൾ: ഹെസ്രോൻ, ഹമൂൽ.+ 13  യിസ്സാഖാരിന്റെ ആൺമക്കൾ: തോല, പുവ്വ, യോബ്‌, ശിമ്രോൻ.+ 14  സെബുലൂന്റെ+ ആൺമക്കൾ: സേരെദ്‌, ഏലോൻ, യഹ്‌ലെയേൽ.+ 15  ഇവരാണു പദ്ദൻ-അരാമിൽവെച്ച്‌ ലേയ യാക്കോബിനു പ്രസവിച്ച ആൺമക്കൾ. ദീന+ എന്നൊരു മകളെയും അവൾ പ്രസവിച്ചു. അങ്ങനെ ആകെ 33 മക്കൾ. 16  ഗാദിന്റെ+ ആൺമക്കൾ: സിഫ്യോൻ, ഹഗ്ഗി, ശൂനി, എസ്‌ബോൻ, ഏരി, അരോദി, അരേലി.+ 17  ആശേരിന്റെ+ ആൺമക്കൾ: ഇമ്‌ന, യിശ്വ, യിശ്വി, ബരീയ. അവരുടെ പെങ്ങളായിരുന്നു സേര. ബരീയയുടെ ആൺമക്കൾ: ഹേബെർ, മൽക്കിയേൽ.+ 18  ഇവരെല്ലാമാണു ലാബാൻ തന്റെ മകൾ ലേയയ്‌ക്കു ദാസിയായി കൊടുത്ത സില്‌പയുടെ+ മക്കൾ. സില്‌പ ഇവരെ യാക്കോബിനു പ്രസവിച്ചു: ആകെ 16 പേർ. 19  യാക്കോബിന്റെ ഭാര്യ റാഹേലിന്റെ ആൺമക്കൾ: യോസേഫ്‌,+ ബന്യാമീൻ.+ 20  ഈജിപ്‌ത്‌ ദേശത്തുവെച്ച്‌ ഓനിലെ* പുരോഹിതനായ പോത്തിഫേറയുടെ മകൾ അസ്‌നത്ത്‌+ യോസേഫിനു പ്രസവിച്ച ആൺമക്കൾ: മനശ്ശെ,+ എഫ്രയീം.+ 21  ബന്യാമീന്റെ ആൺമക്കൾ:+ ബേല, ബേഖെർ, അസ്‌ബേൽ, ഗേര,+ നയമാൻ, ഏഹി, രോശ്‌, മുപ്പീം, ഹുപ്പീം,+ അർദ്‌.+ 22  ഇവരെല്ലാമാണു യാക്കോബിനു റാഹേലിലുണ്ടായ മക്കൾ: ആകെ 14 പേർ. 23  ദാന്റെ+ മകനാണു* ഹൂശീം.+ 24  നഫ്‌താലിയുടെ+ ആൺമക്കൾ: യഹ്‌സേൽ, ഗൂനി, യേസെർ, ശില്ലേം.+ 25  ഇവരെല്ലാമാണു ലാബാൻ തന്റെ മകൾ റാഹേലിനു ദാസിയായി കൊടുത്ത ബിൽഹയുടെ മക്കൾ. ഇവരെയെല്ലാം ബിൽഹ യാക്കോബിനു പ്രസവിച്ചു: ആകെ ഏഴു പേർ. 26  യാക്കോബിനോടൊപ്പം ഈജിപ്‌തിലേക്കു പോയ മക്കൾ ആകെ 66 പേരായിരുന്നു.+ ഇതിൽ യാക്കോബിന്റെ ആൺമക്കളുടെ ഭാര്യമാരെ കൂട്ടിയിട്ടില്ല. 27  ഈജിപ്‌തിൽവെച്ച്‌ യോസേഫിനു ജനിച്ചതു രണ്ട്‌ ആൺമക്കൾ. അങ്ങനെ, ഈജിപ്‌തിലേക്കു വന്ന യാക്കോബിന്റെ കുടുംബത്തിൽ ആകെ 70 പേർ.+ 28  താൻ ഗോശെനിലേക്കു വരുകയാണെന്നു യോസേഫിനെ അറിയിക്കാൻ യാക്കോബ്‌ യഹൂദയെ ആദ്യം അയച്ചു.+ അവർ ഗോശെൻ ദേശത്ത്‌+ എത്തിയപ്പോൾ 29  യോസേഫ്‌ രഥം ഒരുക്കി, അപ്പനെ കാണാൻ ഗോശെനിലേക്കു ചെന്നു. അപ്പനെ കണ്ട ഉടനെ യോസേഫ്‌ അപ്പനെ കെട്ടിപ്പിടിച്ച്‌ കുറെ നേരം കരഞ്ഞു. 30  അപ്പോൾ ഇസ്രായേൽ യോസേഫിനോടു പറഞ്ഞു: “ഇനി ഞാൻ മരിച്ചാലും കുഴപ്പമില്ല! നിന്റെ മുഖം കാണാനും നീ ജീവനോടെയുണ്ടെന്ന്‌ അറിയാനും കഴിഞ്ഞല്ലോ!” 31  യോസേഫ്‌ സഹോദരന്മാരോടും അപ്പന്റെ വീട്ടിലുള്ളവരോടും പറഞ്ഞു: “ഞാൻ ചെന്ന്‌ ഇക്കാര്യം ഫറവോനെ അറിയിക്കട്ടെ.+ ഞാൻ പറയും, ‘കനാൻ ദേശത്തുനിന്ന്‌ എന്റെ സഹോദരന്മാരും അപ്പന്റെ വീട്ടിലുള്ളവരും എന്റെ അടുത്ത്‌ വന്നിരിക്കുന്നു.+ 32  അവർ ഇടയന്മാരാണ്‌,+ മൃഗങ്ങളെ വളർത്തുന്നവർ.+ ആടുകൾ, കന്നുകാലികൾ എന്നിങ്ങനെ അവർക്കുള്ളതെല്ലാമായാണ്‌ അവർ വന്നിരിക്കുന്നത്‌.’+ 33  ഫറവോൻ നിങ്ങളെ വിളിച്ച്‌, ‘എന്താണു നിങ്ങളുടെ തൊഴിൽ’ എന്നു ചോദിക്കുമ്പോൾ 34  ‘ഞങ്ങളുടെ പൂർവികർ മൃഗങ്ങളെ വളർത്തുന്നവരായിരുന്നു;+ ചെറുപ്പംമുതൽ ഇന്നുവരെയും ഞങ്ങളും അതുതന്നെയാണു ചെയ്‌തുവരുന്നത്‌’ എന്നു പറയണം. അപ്പോൾ നിങ്ങൾക്കു ഗോശെൻ ദേശത്ത്‌ താമസിക്കാനാകും.+ കാരണം ആടുകളെ മേയ്‌ക്കുന്നവരെയെല്ലാം ഈജിപ്‌തുകാർക്ക്‌ അറപ്പാണ്‌.”+

അടിക്കുറിപ്പുകള്‍

അഥവാ “തനിക്കുള്ള എല്ലാവരുമായി.”
അതായത്‌, ഹീലിയോപൊലിസിലെ.
അക്ഷ. “ആൺമക്കളാണ്‌.”