ഉൽപത്തി 47:1-31

  • യാക്കോബ്‌ ഫറവോനെ ചെന്ന്‌ കാണുന്നു (1-12)

  • യോസേഫിന്റെ ഭരണമികവ്‌ (13-26)

  • ഇസ്രായേൽ ഗോശെനിൽ താമസമുറപ്പിക്കുന്നു (27-31)

47  അങ്ങനെ യോസേഫ്‌ ഫറവോന്റെ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ അറിയിച്ചു:+ “എന്റെ അപ്പനും എന്റെ സഹോദരന്മാരും കനാൻ ദേശത്തുനിന്ന്‌ എത്തിയിട്ടുണ്ട്‌. ആടുകൾ, കന്നുകാലികൾ എന്നിവ തുടങ്ങി തങ്ങൾക്കുള്ളതെല്ലാമായാണ്‌ അവർ വന്നിരിക്കുന്നത്‌. അവർ ഇപ്പോൾ ഗോശെൻ ദേശത്തുണ്ട്‌.”+  പിന്നെ അഞ്ചു സഹോദരന്മാരെ യോസേഫ്‌ ഫറവോന്റെ സന്നിധിയിൽ+ കൊണ്ടുപോയി നിറുത്തി.  ഫറവോൻ യോസേഫിന്റെ സഹോദരന്മാരോട്‌, “എന്താണു നിങ്ങളുടെ തൊഴിൽ” എന്നു ചോദിച്ചു. അവർ ഫറവോനോടു പറഞ്ഞു: “അടിയങ്ങളും അടിയങ്ങളുടെ പൂർവികരും ആടുകളെ മേയ്‌ക്കുന്നവരാണ്‌.”+  അവർ ഇങ്ങനെയും പറഞ്ഞു: “ഞങ്ങൾ ഈ ദേശത്ത്‌ പരദേശികളായി+ താമസിക്കാൻ വന്നതാണ്‌. കനാൻ ദേശത്ത്‌ ക്ഷാമം വളരെ രൂക്ഷമാണ്‌.+ അടിയങ്ങളുടെ ആടുകൾക്കു മേയാൻ അവിടെ പുൽമേടുകളില്ല. അതുകൊണ്ട്‌ ഗോശെൻ ദേശത്ത്‌ താമസിക്കാൻ+ ഞങ്ങളെ അനുവദിച്ചാലും.”  അപ്പോൾ ഫറവോൻ യോസേഫിനോടു പറഞ്ഞു: “നിന്റെ അപ്പനും നിന്റെ സഹോദരന്മാരും നിന്റെ അടുത്ത്‌ വന്നിരിക്കുകയാണല്ലോ.  ഈജിപ്‌ത്‌ ദേശം ഇതാ, നിന്റെ കൈയിലിരിക്കുന്നു. ദേശത്തെ ഏറ്റവും നല്ല ഭാഗത്തുതന്നെ നിന്റെ അപ്പനെയും സഹോദരന്മാരെയും താമസിപ്പിക്കുക.+ അവർ ഗോശെൻ ദേശത്ത്‌ താമസിക്കട്ടെ. അവരിൽ സമർഥരായ ആരെങ്കിലുമുണ്ടെങ്കിൽ എന്റെ മൃഗങ്ങളുടെ ചുമതല അവരെ ഏൽപ്പിക്കണം.”  പിന്നെ യോസേഫ്‌ അപ്പനായ യാക്കോബിനെ അകത്ത്‌ കൊണ്ടുവന്ന്‌ ഫറവോന്റെ മുമ്പാകെ നിറുത്തി. യാക്കോബ്‌ ഫറവോനെ അനുഗ്രഹിച്ചു.  ഫറവോൻ യാക്കോബിനോട്‌, “എത്ര വയസ്സായി” എന്നു ചോദിച്ചു.  യാക്കോബ്‌ പറഞ്ഞു: “പരദേശിയായുള്ള എന്റെ പ്രയാണം* തുടങ്ങിയിട്ട്‌ 130 വർഷമായി. എന്റെ ജീവിതകാലം ഹ്രസ്വവും കഷ്ടത നിറഞ്ഞതും ആയിരുന്നു.+ അത്‌ എന്റെ പൂർവികരുടെ പ്രയാണകാലത്തോളം എത്തിയിട്ടില്ല.”+ 10  പിന്നെ യാക്കോബ്‌ ഫറവോനെ അനുഗ്രഹിച്ചിട്ട്‌ ഫറവോന്റെ സന്നിധിയിൽനിന്ന്‌ പോയി. 11  അങ്ങനെ, യോസേഫ്‌ അപ്പനെയും തന്റെ സഹോദരന്മാരെയും ഈജിപ്‌ത്‌ ദേശത്ത്‌ താമസിപ്പിച്ചു. ഫറവോൻ കല്‌പിച്ചതുപോലെ രമെസേസ്‌+ ദേശത്തിന്റെ ഏറ്റവും നല്ല ഭാഗത്ത്‌ അവർക്ക്‌ അവകാശം കൊടുത്തു. 12  മാത്രമല്ല, യോസേഫ്‌ അപ്പനും സഹോദരന്മാർക്കും അപ്പന്റെ വീട്ടിലുള്ള എല്ലാവർക്കും അവരുടെ കുട്ടികളുടെ എണ്ണമനുസരിച്ച്‌ ഭക്ഷണവും കൊടുത്തുപോന്നു. 13  ക്ഷാമം വളരെ രൂക്ഷമായിരുന്നതിനാൽ ദേശത്ത്‌ ഒരിടത്തും ആഹാരമില്ലാതെയായി. ഈജിപ്‌ത്‌ ദേശവും കനാൻ ദേശവും ക്ഷാമത്താൽ വലഞ്ഞു.+ 14  ഈജിപ്‌തിലെയും കനാനിലെയും ആളുകളിൽനിന്ന്‌ പണം വാങ്ങി യോസേഫ്‌ അവർക്കെല്ലാം ധാന്യം കൊടുത്തു.+ ആ പണമെല്ലാം യോസേഫ്‌ ഫറവോന്റെ അരമനയിലേക്കു കൊണ്ടുവരുമായിരുന്നു. 15  അങ്ങനെ ഈജിപ്‌ത്‌ ദേശത്തെയും കനാൻ ദേശത്തെയും പണമെല്ലാം തീർന്നു. അപ്പോൾ ഈജിപ്‌തുകാരെല്ലാം യോസേഫിന്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “ഞങ്ങൾക്കു ഭക്ഷണം തരൂ! ഞങ്ങളുടെ പണം മുഴുവൻ തീർന്നു! ഞങ്ങൾ അങ്ങയുടെ കൺമുന്നിൽ മരിച്ചുവീഴുന്നത്‌ എന്തിന്‌?” 16  അപ്പോൾ യോസേഫ്‌ പറഞ്ഞു: “നിങ്ങളുടെ പണം തീർന്നുപോയെങ്കിൽ നിങ്ങളുടെ മൃഗങ്ങളെ എനിക്കു തരുക. അവയ്‌ക്കു പകരം ഞാൻ നിങ്ങൾക്ക്‌ ആഹാരം തരാം.” 17  അങ്ങനെ അവർ അവരുടെ മൃഗങ്ങളെ യോസേഫിന്റെ അടുത്ത്‌ കൊണ്ടുവന്നു. അവരുടെ കുതിരകൾ, ആടുകൾ, കന്നുകാലികൾ, കഴുതകൾ എന്നിവയ്‌ക്കു പകരം യോസേഫ്‌ അവർക്ക്‌ ആഹാരം കൊടുത്തു. അങ്ങനെ അവരുടെ മൃഗങ്ങൾക്കു പകരം ഭക്ഷണം നൽകിക്കൊണ്ട്‌ ആ വർഷം മുഴുവൻ യോസേഫ്‌ അവരെ സംരക്ഷിച്ചു. 18  അങ്ങനെ ആ വർഷം അവസാനിച്ചു. അടുത്ത വർഷം അവർ വീണ്ടും യോസേഫിന്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “ഞങ്ങൾ യജമാനനോട്‌ ഒന്നും ഒളിക്കുന്നില്ല. ഞങ്ങളുടെ പണവും ഞങ്ങളുടെ വളർത്തുമൃഗങ്ങളും ഞങ്ങൾ തന്നുകഴിഞ്ഞു. ഞങ്ങളുടെ ശരീരവും നിലവും അല്ലാതെ വേറെയൊന്നും ഞങ്ങളുടെ കൈയിലില്ല. 19  ഞങ്ങൾ മരിക്കുകയും ഞങ്ങളുടെ നിലം നശിക്കുകയും ചെയ്യുന്നത്‌ എന്തിനാണ്‌? ഞങ്ങളെയും ഞങ്ങളുടെ നിലങ്ങളെയും വിലയ്‌ക്കു വാങ്ങിയിട്ട്‌ ഞങ്ങൾക്ക്‌ ആഹാരം തരുക. ഞങ്ങൾ ഫറവോന്‌ അടിമകളായിക്കൊള്ളാം; ഞങ്ങളുടെ നിലങ്ങളും ഫറവോൻ എടുത്തുകൊള്ളട്ടെ. ഞങ്ങൾ മരിക്കാതെ ജീവനോടിരിക്കാനും ഞങ്ങളുടെ നിലം ശൂന്യമായിക്കിടക്കാതിരിക്കാനും ഞങ്ങൾക്കു വിത്തു തരുക.” 20  അപ്പോൾ യോസേഫ്‌ ഈജിപ്‌തുകാരുടെ നിലമെല്ലാം ഫറവോനുവേണ്ടി വിലയ്‌ക്കു വാങ്ങി. ക്ഷാമം വളരെ രൂക്ഷമായിരുന്നതിനാൽ ഈജിപ്‌തുകാർക്കെല്ലാം നിലം വിൽക്കേണ്ടിവന്നു. അങ്ങനെ നിലങ്ങളെല്ലാം ഫറവോന്റേതായി. 21  പിന്നെ യോസേഫ്‌ ഈജിപ്‌ത്‌ ദേശത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെയുള്ള ജനങ്ങളെ നഗരങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു.+ 22  എന്നാൽ പുരോഹിതന്മാരുടെ നിലം മാത്രം യോസേഫ്‌ വാങ്ങിയില്ല.+ കാരണം പുരോഹിതന്മാർക്കു ഫറവോൻ ആഹാരവിഹിതം നൽകുമായിരുന്നു. ഫറവോൻ നൽകിയ ആ ആഹാരവിഹിതംകൊണ്ട്‌ ജീവിച്ചിരുന്നതിനാൽ അവർക്ക്‌ അവരുടെ നിലം വിൽക്കേണ്ടിവന്നില്ല. 23  യോസേഫ്‌ ജനങ്ങളോടു പറഞ്ഞു: “ഇന്നു ഞാൻ നിങ്ങളെയും നിങ്ങളുടെ നിലങ്ങളെയും ഫറവോനുവേണ്ടി വിലയ്‌ക്കു വാങ്ങിയിരിക്കുന്നു. ഇതാ വിത്ത്‌, ഇതു കൊണ്ടുപോയി വിതച്ചുകൊള്ളുക! 24  എന്നാൽ വിളവെടുക്കുമ്പോൾ അഞ്ചിലൊന്നു നിങ്ങൾ ഫറവോനു കൊടുക്കണം.+ ബാക്കിയുള്ള നാലു ഭാഗം നിങ്ങൾക്ക്‌ എടുക്കാം. വിതയ്‌ക്കാനുള്ള വിത്തായും നിങ്ങൾക്കും വീട്ടിലുള്ളവർക്കും നിങ്ങളുടെ കുഞ്ഞുങ്ങൾക്കും ആഹാരമായും അത്‌ ഉപയോഗിക്കാവുന്നതാണ്‌.” 25  അപ്പോൾ അവർ പറഞ്ഞു: “അങ്ങ്‌ ഞങ്ങളുടെ ജീവൻ രക്ഷിച്ചിരിക്കുന്നു.+ ഞങ്ങൾക്കു യജമാനന്റെ പ്രീതിയുണ്ടായാൽ മതി. ഞങ്ങൾ ഫറവോന്‌ അടിമകളായിക്കൊള്ളാം.”+ 26  അങ്ങനെ, അഞ്ചിലൊന്നു ഫറവോനുള്ളതായിരിക്കും എന്നൊരു കല്‌പന യോസേഫ്‌ പുറപ്പെടുവിച്ചു. ആ നിയമം ഇന്നും ഈജിപ്‌ത്‌ ദേശത്ത്‌ പ്രാബല്യത്തിലുണ്ട്‌. പുരോഹിതന്മാരുടെ നിലം മാത്രമേ ഫറവോന്റേതാകാതിരുന്നുള്ളൂ.+ 27  ഇസ്രായേൽ ഈജിപ്‌ത്‌ ദേശത്തെ ഗോശെനിൽത്തന്നെ താമസിച്ചു.+ അവർ അവിടെ താമസമുറപ്പിച്ച്‌ സന്താനസമൃദ്ധിയുള്ളവരായി പെരുകി.+ 28  യാക്കോബ്‌ 17 വർഷം ഈജിപ്‌ത്‌ ദേശത്ത്‌ താമസിച്ചു. യാക്കോബിന്റെ ജീവിതകാലം ആകെ 147 വർഷമായിരുന്നു.+ 29  മരണസമയം അടുത്തപ്പോൾ+ ഇസ്രായേൽ മകനായ യോസേഫിനെ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: “നിനക്ക്‌ എന്നോട്‌ ഇഷ്ടമുണ്ടെങ്കിൽ നിന്റെ കൈ എന്റെ തുടയുടെ കീഴിൽ വെച്ചിട്ട്‌, അചഞ്ചലമായ സ്‌നേഹവും വിശ്വസ്‌തതയും കാണിക്കുമെന്ന്‌ എന്നോടു സത്യം ചെയ്യുക. ദയവുചെയ്‌ത്‌ എന്നെ ഈജിപ്‌തിൽ അടക്കം ചെയ്യരുത്‌.+ 30  ഞാൻ മരിക്കുമ്പോൾ* നീ എന്നെ ഈജിപ്‌തിൽനിന്ന്‌ കൊണ്ടുപോയി എന്റെ പൂർവികരുടെ കല്ലറയിൽ അടക്കം ചെയ്യണം.”+ അപ്പോൾ യോസേഫ്‌ പറഞ്ഞു: “അപ്പൻ പറഞ്ഞതുപോലെ ഞാൻ ചെയ്യാം.” 31  “എന്നോടു സത്യം ചെയ്യുക” എന്ന്‌ ഇസ്രായേൽ പറഞ്ഞപ്പോൾ യോസേഫ്‌ സത്യം ചെയ്‌തു.+ പിന്നെ ഇസ്രായേൽ തന്റെ കട്ടിലിന്റെ തലയ്‌ക്കൽ കുമ്പിട്ട്‌ നമസ്‌കരിച്ചു.+

അടിക്കുറിപ്പുകള്‍

അഥവാ “താത്‌കാലികവാസം.”
അക്ഷ. “എന്റെ പിതാക്കന്മാരോടൊപ്പം കിടക്കുമ്പോൾ.”