ഉൽപത്തി 48:1-22

  • യോസേഫിന്റെ രണ്ട്‌ ആൺമക്കളെ യാക്കോബ്‌ അനുഗ്രഹിക്കുന്നു (1-12)

  • എഫ്രയീമിനു കൂടുതൽ അനുഗ്രഹങ്ങൾ ലഭിക്കുന്നു (13-22)

48  “അപ്പന്റെ ആരോഗ്യം വല്ലാതെ ക്ഷയിച്ചിരിക്കുന്നു” എന്നു പിന്നീട്‌ യോസേഫിനു വിവരം കിട്ടി. ഉടനെ യോസേഫ്‌ രണ്ട്‌ ആൺമക്കളെയും—അതായത്‌ മനശ്ശെയെയും എഫ്രയീമിനെയും—കൂട്ടി യാക്കോബിന്റെ അടുത്തേക്കു പോയി.+  “ഇതാ, യോസേഫ്‌ കാണാൻ വന്നിരിക്കുന്നു” എന്നു യാക്കോബിനു വിവരം ലഭിച്ചു. അപ്പോൾ ഇസ്രായേൽ ശക്തി സംഭരിച്ച്‌ കിടക്കയിൽ എഴുന്നേറ്റിരുന്നു.  യാക്കോബ്‌ യോസേഫിനോടു പറഞ്ഞു: “സർവശക്തനായ ദൈവം കനാൻ ദേശത്തെ ലുസിൽവെച്ച്‌ എനിക്കു പ്രത്യക്ഷനായി, എന്നെ അനുഗ്രഹിച്ചു.+  ദൈവം എന്നോടു പറഞ്ഞു: ‘ഇതാ, ഞാൻ നിന്നെ സന്താനസമൃദ്ധിയുള്ളവനായി വർധിപ്പിക്കുന്നു! നിന്നെ ഞാൻ ജനതകളുടെ ഒരു സഭയാക്കി മാറ്റുകയും+ നിനക്കു ശേഷം നിന്റെ സന്തതിക്ക്‌* ഈ ദേശം ദീർഘകാലത്തേക്ക്‌ ഒരു അവകാശമായി കൊടുക്കുകയും ചെയ്യും.’+  ഞാൻ ഈജിപ്‌തിൽ നിന്റെ അടുത്ത്‌ വരുന്നതിനു മുമ്പ്‌ ഇവിടെ ഈജിപ്‌ത്‌ ദേശത്ത്‌ നിനക്ക്‌ ഉണ്ടായ രണ്ട്‌ ആൺമക്കൾ ഇനിമുതൽ എന്റെ മക്കളായിരിക്കും.+ രൂബേനും ശിമെയോനും+ എന്നപോലെ എഫ്രയീമും മനശ്ശെയും എന്റേതായിരിക്കും.  എന്നാൽ അവർക്കു ശേഷം നിനക്കു പിറക്കുന്ന മക്കൾ നിന്റേതുതന്നെയായിരിക്കും. തങ്ങൾക്കു ലഭിക്കുന്ന അവകാശത്തിൽ അവർ അവരുടെ സഹോദരന്മാരുടെ പേരിൽ അറിയപ്പെടും.+  ഞാൻ പണ്ട്‌ പദ്ദനിൽനിന്ന്‌ വരുമ്പോൾ റാഹേൽ കനാൻ ദേശത്ത്‌ എന്റെ അരികിൽവെച്ച്‌ മരിച്ചു.+ എഫ്രാത്തയിൽ+ എത്താൻ പിന്നെയും കുറെ ദൂരം പോകണമായിരുന്നു. അതുകൊണ്ട്‌ ഞാൻ അവളെ എഫ്രാത്തയ്‌ക്കുള്ള, അതായത്‌ ബേത്ത്‌ലെഹെമിലേക്കുള്ള,+ വഴിക്കരികെ അടക്കം ചെയ്‌തു.”  യോസേഫിന്റെ മക്കളെ കണ്ടപ്പോൾ ഇസ്രായേൽ ചോദിച്ചു: “ഇവർ ആരാണ്‌?”  യോസേഫ്‌ അപ്പനോട്‌, “ഈ സ്ഥലത്ത്‌ ദൈവം എനിക്കു നൽകിയ ആൺമക്കളാണ്‌ ഇവർ”+ എന്നു പറഞ്ഞു. അപ്പോൾ യാക്കോബ്‌, “അവരെ എന്റെ അടുത്ത്‌ കൊണ്ടുവരൂ, ഞാൻ അവരെ അനുഗ്രഹിക്കട്ടെ”+ എന്നു പറഞ്ഞു. 10  പ്രായംചെന്നതിനാൽ ഇസ്രായേലിന്റെ കാഴ്‌ച തീരെ മങ്ങിയിരുന്നു, ഒന്നും കാണാനാകുമായിരുന്നില്ല. അങ്ങനെ യോസേഫ്‌ അവരെ യാക്കോബിന്റെ അടുത്തേക്കു കൊണ്ടുവന്നു. യാക്കോബ്‌ അവരെ ചുംബിച്ച്‌ മാറോടണച്ചു. 11  അപ്പോൾ ഇസ്രായേൽ യോസേഫിനോടു പറഞ്ഞു: “നിന്റെ മുഖം കാണാൻ കഴിയുമെന്നു ഞാൻ കരുതിയതല്ല.+ പക്ഷേ ഇപ്പോൾ ഇതാ, നിന്റെ സന്തതികളെക്കൂടി കാണാൻ ദൈവം എന്നെ അനുവദിച്ചിരിക്കുന്നു.” 12  പിന്നെ യോസേഫ്‌ അവരെ ഇസ്രായേലിന്റെ അരികെനിന്ന്‌* മാറ്റിയിട്ട്‌ മുഖം നിലത്ത്‌ മുട്ടുന്ന വിധം കുമ്പിട്ട്‌ നമസ്‌കരിച്ചു. 13  യോസേഫ്‌ അവരെ രണ്ടു പേരെയും, എഫ്രയീമിനെ+ വലതുകൈകൊണ്ട്‌ ഇസ്രായേലിന്റെ ഇടതുവശത്തേക്കും മനശ്ശെയെ+ ഇടതുകൈകൊണ്ട്‌ ഇസ്രായേലിന്റെ വലതുവശത്തേക്കും, ചേർത്തുനിറുത്തി. 14  എഫ്രയീം ഇളയവനായിരുന്നിട്ടും ഇസ്രായേൽ വലതുകൈ എഫ്രയീമിന്റെ തലയിലാണു വെച്ചത്‌. ഇസ്രായേൽ ഇടതുകൈ മനശ്ശെയുടെ തലയിൽ വെച്ചു. മനശ്ശെ മൂത്ത മകനായിരുന്നെങ്കിലും+ മനഃപൂർവം ഇസ്രായേൽ കൈകൾ ഇങ്ങനെ വെക്കുകയായിരുന്നു. 15  പിന്നെ യോസേഫിനെ അനുഗ്രഹിച്ചുകൊണ്ട്‌ ഇസ്രായേൽ പറഞ്ഞു:+ “എന്റെ പിതാക്കന്മാരായ അബ്രാഹാമും യിസ്‌ഹാക്കും ആരുടെ മുമ്പാകെ നടന്നോ ആ സത്യദൈവം,+ഞാൻ ജനിച്ച അന്നുമുതൽ ഇന്നോളം ഒരു ഇടയനെപ്പോലെ എന്നെ വഴിനയിച്ച സത്യദൈവം,+ 16  എല്ലാ ആപത്തുകളിൽനിന്നും എന്നെ രക്ഷിച്ച ദൈവദൂതൻ,+ ഈ കുട്ടികളെ അനുഗ്രഹിക്കട്ടെ.+ ഇവർ എന്റെ നാമത്തിലും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്‌ഹാക്കിന്റെയും നാമത്തിലും അറിയപ്പെടട്ടെ,ഇവർ ഭൂമിയിൽ അസംഖ്യമായി വർധിക്കട്ടെ.”+ 17  അപ്പൻ വലതുകൈ എഫ്രയീമിന്റെ തലയിൽ വെച്ചതു യോസേഫിന്‌ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട്‌ യോസേഫ്‌ അപ്പന്റെ കൈ എഫ്രയീമിന്റെ തലയിൽനിന്ന്‌ എടുത്ത്‌ മനശ്ശെയുടെ തലയിലേക്കു മാറ്റാൻ ശ്രമിച്ചു. 18  യോസേഫ്‌ അപ്പനോടു പറഞ്ഞു: “അപ്പാ, അങ്ങനെയല്ല. ഇവനാണു മൂത്ത മകൻ.+ വലതുകൈ ഇവന്റെ തലയിൽ വെച്ചാലും.” 19  എന്നാൽ അതിനു സമ്മതിക്കാതെ അപ്പൻ യോസേഫിനോടു പറഞ്ഞു: “എനിക്ക്‌ അറിയാം മകനേ, എനിക്ക്‌ അറിയാം. അവനും ഒരു ജനസമൂഹമാകും; അവനും മഹാനായിത്തീരും. പക്ഷേ അവന്റെ അനിയൻ അവനെക്കാൾ മഹാനാകും.+ അവന്റെ സന്തതി കുറെ ജനതകളുടെ എണ്ണത്തിനു തുല്യമാകും.”+ 20  അന്ന്‌ ഇസ്രായേൽ അവരെ അനുഗ്രഹിച്ചുകൊണ്ട്‌+ ഇങ്ങനെ പറഞ്ഞു: “അനുഗ്രഹിക്കുമ്പോൾ ഇസ്രായേല്യർ നിന്റെ പേര്‌ ഉച്ചരിക്കട്ടെ,‘ദൈവം നിങ്ങളെ എഫ്രയീമിനെയും മനശ്ശെയെയും പോലെയാക്കട്ടെ’ എന്നു പറയട്ടെ.” ഇങ്ങനെ, അവരെ അനുഗ്രഹിച്ചപ്പോൾ ഇസ്രായേൽ എപ്പോഴും എഫ്രയീമിനെ മനശ്ശെക്കു മുമ്പനാക്കി. 21  പിന്നെ ഇസ്രായേൽ യോസേഫിനോടു പറഞ്ഞു: “ഞാൻ ഇതാ മരിക്കുന്നു.+ പക്ഷേ ദൈവം ഇനിയുള്ള കാലത്തും നിങ്ങളോടൊപ്പമിരിക്കും; നിങ്ങളുടെ പൂർവികരുടെ ദേശത്തേക്കു നിങ്ങളെ തിരികെ കൊണ്ടുപോകുകയും ചെയ്യും.+ 22  എന്റെ വാളും വില്ലും കൊണ്ട്‌ ഞാൻ അമോര്യരുടെ കൈയിൽനിന്ന്‌ പിടിച്ചെടുത്ത ദേശം വിഭാഗിക്കുമ്പോൾ നിന്റെ സഹോദരന്മാർക്കു കൊടുക്കുന്നതിനെക്കാൾ ഒരു ഓഹരി* ഞാൻ നിനക്ക്‌ അധികം തരുന്നു.”

അടിക്കുറിപ്പുകള്‍

അക്ഷ. “വിത്തിന്‌.”
അക്ഷ. “കാൽമുട്ടുകളുടെ അരികെനിന്ന്‌.”
അഥവാ “ചെരിഞ്ഞ ഒരു പ്രദേശം.” അക്ഷ. “ഒരു ചുമൽ.”