ഉൽപത്തി 6:1-22

  • ദൈവത്തിന്റെ പുത്രന്മാർ ഭൂമിയിൽനിന്ന്‌ ഭാര്യമാരെ എടുക്കുന്നു (1-3)

  • നെഫിലിമുകൾ ജനിക്കുന്നു (4)

  • മനുഷ്യരുടെ ദുഷ്ടത യഹോവയെ ദുഃഖിപ്പിക്കുന്നു (5-8)

  • പെട്ടകം പണിയാൻ നോഹയെ നിയമിക്കുന്നു (9-16)

  • ജലപ്രളയം വരുമെന്നു ദൈവം പ്രഖ്യാപിക്കുന്നു (17-22)

6  മനുഷ്യർ ഭൂമിയിലെങ്ങും പെരുകുകയും അവർക്കു പുത്രിമാർ ജനിക്കുകയും ചെയ്‌തപ്പോൾ  മനുഷ്യരുടെ പുത്രിമാർ സുന്ദരികളാണെന്ന കാര്യം സത്യദൈവത്തിന്റെ പുത്രന്മാർ*+ ശ്രദ്ധിച്ചു. അങ്ങനെ, ഇഷ്ടപ്പെട്ടവരെയെല്ലാം അവർ ഭാര്യമാരാക്കി.  അപ്പോൾ യഹോവ പറഞ്ഞു: “എന്റെ ആത്മാവ്‌ എല്ലാ കാലവും മനുഷ്യനെ സഹിക്കില്ല.+ അവൻ വെറും ജഡമാണ്‌.* അതുകൊണ്ടുതന്നെ, അവന്റെ നാളുകൾ 120 വർഷമാകും.”+  അക്കാലത്തും അതിനു ശേഷവും ഭൂമിയിൽ നെഫിലിമുകൾ* ഉണ്ടായിരുന്നു. ആ സമയത്തെല്ലാം സത്യദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുമായി ബന്ധപ്പെടുകയും ആ സ്‌ത്രീകൾ പുത്രന്മാരെ പ്രസവിക്കുകയും ചെയ്‌തു. ഇവരായിരുന്നു പുരാതനകാലത്തെ ശക്തന്മാർ, കീർത്തികേട്ട പുരുഷന്മാർ.  അങ്ങനെ, ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വളരെയധികം വർധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയവിചാരങ്ങളെല്ലാം എപ്പോഴും ദോഷത്തിലേക്കാണെന്നും+ യഹോവ കണ്ടു.  ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കിയതു കാരണം യഹോവ ഖേദിച്ചു;* ദൈവത്തിന്റെ ഹൃദയത്തിനു ദുഃഖമായി.+  അതുകൊണ്ട്‌ യഹോവ പറഞ്ഞു: “ഞാൻ സൃഷ്ടിച്ച മനുഷ്യരെ ഭൂമിയിൽനിന്ന്‌ തുടച്ചുനീക്കാൻപോകുകയാണ്‌. മനുഷ്യനെ മാത്രമല്ല, വളർത്തുമൃഗങ്ങളെയും ഭൂമിയിൽ കാണുന്ന മറ്റു ജീവികളെയും ആകാശത്തിലെ പറവകളെയും ഞാൻ തുടച്ചുനീക്കും. കാരണം, അവയെ ഉണ്ടാക്കിയതിൽ ഞാൻ ഖേദിക്കുന്നു.”  എന്നാൽ നോഹയ്‌ക്ക്‌ യഹോവയുടെ പ്രീതി ലഭിച്ചു.  നോഹയുടെ ജീവചരിത്രം ഇതാണ്‌. നോഹ നീതിമാനും+ തന്റെ തലമുറയിൽ കുറ്റമറ്റവനും ആയിരുന്നു. നോഹ സത്യദൈവത്തോടുകൂടെ നടന്നു.+ 10  നോഹയ്‌ക്കു മൂന്നു പുത്രന്മാർ ജനിച്ചു: ശേം, ഹാം, യാഫെത്ത്‌.+ 11  എന്നാൽ സത്യദൈവം നോക്കിയപ്പോൾ ഭൂമി ദുഷിച്ചിരിക്കുന്നതായി കണ്ടു; അത്‌ അക്രമംകൊണ്ട്‌ നിറഞ്ഞിരുന്നു. 12  അതെ, ദൈവം ഭൂമിയെ നോക്കി, അത്‌ അധഃപതിച്ചതായി+ കണ്ടു. ഭൂമിയിലെ ആളുകളുടെയെല്ലാം* വഴികൾ ദുഷിച്ചതായിരുന്നു.+ 13  അതിനു ശേഷം ദൈവം നോഹയോടു പറഞ്ഞു: “എല്ലാ ആളുകളെയും നശിപ്പിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. കാരണം അവരുടെ അക്രമംകൊണ്ട്‌ ഭൂമി നിറഞ്ഞു. അതുകൊണ്ട്‌ ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും.+ 14  പശയുള്ള മേത്തരം തടികൊണ്ട്‌ നിനക്കായി ഒരു പെട്ടകം* പണിയുക.+ അതിൽ നീ അറകൾ ഉണ്ടാക്കണം; പെട്ടകത്തിന്റെ അകത്തും പുറത്തും ടാർ*+ തേക്കണം. 15  നീ അത്‌ ഇങ്ങനെ ഉണ്ടാക്കണം: പെട്ടകത്തിന്റെ നീളം 300 മുഴവും* വീതി 50 മുഴവും ഉയരം 30 മുഴവും ആയിരിക്കണം. 16  പെട്ടകത്തിൽ വെളിച്ചം കടക്കാൻ മുകളിൽനിന്ന്‌ ഒരു മുഴം ജനലായി* വിടണം. വാതിൽ പെട്ടകത്തിന്റെ ഒരു വശത്ത്‌ വെക്കണം.+ പെട്ടകത്തിനു മൂന്നു തട്ടുകളുണ്ടായിരിക്കണം—താഴെ ഒന്ന്‌, അതിനു മുകളിൽ ഒന്ന്‌, ഏറ്റവും മുകളിൽ മറ്റൊന്ന്‌. 17  “ആകാശത്തിൻകീഴിൽ ജീവശ്വാസമുള്ള എല്ലാത്തിനും സമ്പൂർണനാശം വരുത്താൻ ഞാൻ ഭൂമിയിൽ ഒരു ജലപ്രളയം+ കൊണ്ടുവരാൻപോകുന്നു. ഭൂമിയിലുള്ളതെല്ലാം നശിക്കും.+ 18  എന്നാൽ നിന്നോടു ഞാൻ എന്റെ ഉടമ്പടി ചെയ്യുന്നു. നീ പെട്ടകത്തിൽ പ്രവേശിക്കണം. നീയും നിന്റെ ആൺമക്കളും നിന്റെ ഭാര്യയും ആൺമക്കളുടെ ഭാര്യമാരും അതിൽ കടക്കണം.+ 19  എല്ലാ തരം ജീവികളിൽനിന്നും+ രണ്ടെണ്ണത്തെ വീതം—ഒരു ആണിനെയും ഒരു പെണ്ണിനെയും+—നീ പെട്ടകത്തിൽ കയറ്റണം; അവയെയും ഞാൻ നിന്നോടൊപ്പം ജീവനോടെ രക്ഷിക്കും. 20  ജീവനോടെ ശേഷിക്കേണ്ടതിന്‌, പറവകളിൽനിന്നും വളർത്തുമൃഗങ്ങളിൽനിന്നും ഭൂമിയിൽ കാണുന്ന മറ്റെല്ലാ ജീവികളിൽനിന്നും തരംതരമായി രണ്ടു വീതം നിന്റെ അടുത്ത്‌ പെട്ടകത്തിൽ വരും.+ 21  നീ നിനക്കും മൃഗങ്ങൾക്കും വേണ്ടി എല്ലാ തരം ഭക്ഷണവും+ ശേഖരിച്ച്‌ കൂടെക്കരുതണം.” 22  ദൈവം കല്‌പിച്ചതെല്ലാം നോഹ ചെയ്‌തു; അങ്ങനെതന്നെ ചെയ്‌തു.+

അടിക്കുറിപ്പുകള്‍

ഒരു എബ്രായശൈലി. ദൈവത്തിന്റെ ദൂതപുത്രന്മാരെ കുറിക്കുന്നു.
അഥവാ “അവൻ പ്രവർത്തിക്കുന്നതു ജഡപ്രകാരമാണ്‌.” പദാവലി കാണുക.
“വീഴിക്കുന്നവർ” എന്നായിരിക്കാം അർഥം. അതായത്‌, മറ്റുള്ളവർ വീഴാൻ ഇടയാക്കുന്നവർ. പദാവലി കാണുക.
അഥവാ “ദുഃഖിച്ചു.”
അഥവാ “ജഡത്തിന്റെയെല്ലാം.”
അക്ഷ. “പെട്ടി;” ഒരു വലിയ കപ്പൽ.
അഥവാ “കീൽ.”
ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്‌). അനു. ബി14 കാണുക.
എബ്രായയിൽ സോഹർ. സോഹർ എന്നതു വെളിച്ചത്തിനുള്ള ജനലല്ല, പകരം ഒരു മുഴം ചെരിവുള്ള ഒരു മേൽക്കൂരയാണെന്നും അഭിപ്രായമുണ്ട്‌.