ഉൽപത്തി 8:1-22

  • പ്രളയജലം താഴുന്നു (1-14)

    • പ്രാവിനെ അയയ്‌ക്കുന്നു (8-12)

  • പെട്ടകത്തിൽനിന്ന്‌ ഇറങ്ങുന്നു (15-19)

  • ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്‌ദാനം (20-22)

8  പിന്നെ ദൈവം നോഹയെയും നോഹയോടൊപ്പം പെട്ടകത്തിലുണ്ടായിരുന്ന എല്ലാ വന്യമൃഗങ്ങളെയും വളർത്തുമൃഗങ്ങളെയും ഓർത്തു.+ ദൈവം ഭൂമിയിൽ ഒരു കാറ്റ്‌ അടിപ്പിച്ചു, വെള്ളം ഇറങ്ങാൻതുടങ്ങി.  ആകാശത്തിലെ ആഴിയുടെ ഉറവുകളും ആകാശത്തിന്റെ പ്രളയവാതിലുകളും ദൈവം അടച്ചു. അങ്ങനെ മഴ നിലച്ചു.+  ഭൂമിയിൽനിന്ന്‌ വെള്ളം ക്രമേണ ഇറങ്ങിത്തുടങ്ങി. 150-ാം ദിവസം അവസാനിച്ചപ്പോഴേക്കും വെള്ളം കുറഞ്ഞിരുന്നു.  ഏഴാം മാസം 17-ാം ദിവസം പെട്ടകം അരാരാത്ത്‌ പർവതത്തിൽ ഉറച്ചു.  പത്താം മാസംവരെ വെള്ളം പടിപടിയായി കുറഞ്ഞുകൊണ്ടിരുന്നു. പത്താം മാസം ഒന്നാം ദിവസം പർവതശിഖരങ്ങൾ ദൃശ്യമായി.+  നോഹ 40-ാം ദിവസത്തിന്റെ അവസാനം പെട്ടകത്തിന്റെ ജനൽ+ തുറന്നു.  എന്നിട്ട്‌ ഒരു മലങ്കാക്കയെ പുറത്തേക്കു വിട്ടു. ഭൂമിയിൽ വെള്ളം വറ്റുന്നതുവരെ അതു പോകുകയും വരുകയും ചെയ്‌തുകൊണ്ടിരുന്നു.  പിന്നീട്‌, ഭൂമിയിൽനിന്ന്‌ വെള്ളം ഇറങ്ങിയോ എന്ന്‌ അറിയാൻ നോഹ ഒരു പ്രാവിനെ അയച്ചു.  ഭൂമിയുടെ ഉപരിതലം മുഴുവൻ അപ്പോഴും വെള്ളമുണ്ടായിരുന്നതിനാൽ+ ചെന്നിരിക്കാൻ ഇടമില്ലാതെ പ്രാവ്‌ പെട്ടകത്തിൽ നോഹയുടെ അടുത്തേക്കു തിരിച്ചുവന്നു. നോഹ കൈ നീട്ടി അതിനെ പിടിച്ച്‌ പെട്ടകത്തിനുള്ളിൽ കയറ്റി. 10  പിന്നെയും ഏഴു ദിവസംകൂടി കാത്തിരുന്നശേഷം നോഹ പ്രാവിനെ വീണ്ടും പെട്ടകത്തിൽനിന്ന്‌ പുറത്തേക്ക്‌ അയച്ചു. 11  വൈകുന്നേരമായപ്പോഴേക്കും പ്രാവ്‌ തിരിച്ചെത്തി. അതിന്റെ കൊക്കിൽ അതാ, ഒരു പച്ച ഒലിവില! അങ്ങനെ, ഭൂമിയിൽനിന്ന്‌ വെള്ളം ഇറങ്ങിയെന്നു+ നോഹയ്‌ക്കു മനസ്സിലായി. 12  പിന്നെയും നോഹ ഏഴു ദിവസംകൂടി കാത്തിരുന്നു. അതിനു ശേഷം ആ പ്രാവിനെ വീണ്ടും പുറത്തേക്ക്‌ അയച്ചു. പക്ഷേ ഇത്തവണ അതു തിരിച്ചുവന്നില്ല. 13  അങ്ങനെ, 601-ാം വർഷം+ ഒന്നാം മാസം ഒന്നാം ദിവസമായപ്പോഴേക്കും ഭൂമിയിൽനിന്ന്‌ വെള്ളം ഒഴുകിപ്പോയിരുന്നു; പെട്ടകത്തിന്റെ മുകൾഭാഗം നീക്കി അതിലൂടെ നോക്കിയപ്പോൾ ഭൂമി ഉണങ്ങുന്നതായി നോഹ കണ്ടു. 14  രണ്ടാം മാസം 27-ാം ദിവസമായപ്പോഴേക്കും ഭൂമി പൂർണമായും ഉണങ്ങിയിരുന്നു. 15  അപ്പോൾ ദൈവം നോഹയോടു പറഞ്ഞു: 16  “നീയും നിന്റെ ഭാര്യയും നിന്റെ ആൺമക്കളും ആൺമക്കളുടെ ഭാര്യമാരും+ പെട്ടകത്തിൽനിന്ന്‌ പുറത്ത്‌ കടക്കുക. 17  നിന്നോടൊപ്പം എല്ലാ ജീവികളെയും+—പറവകളെയും മൃഗങ്ങളെയും ഭൂമിയിൽ ജീവിക്കുന്ന എല്ലാത്തിനെയും—പുറത്ത്‌ കൊണ്ടുവരുക; അവ ഭൂമിയിൽ വർധിച്ചുപെരുകട്ടെ.”+ 18  അങ്ങനെ നോഹയും ആൺമക്കളും+ നോഹയുടെ ഭാര്യയും ആൺമക്കളുടെ ഭാര്യമാരും പുറത്ത്‌ വന്നു. 19  എല്ലാ മൃഗങ്ങളും ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവികളും എല്ലാ പറവകളും കരയിലെ എല്ലാ ജന്തുക്കളും തരംതരമായി പെട്ടകത്തിനു വെളിയിൽ വന്നു.+ 20  പിന്നെ നോഹ യഹോവയ്‌ക്ക്‌ ഒരു യാഗപീഠം പണിതു.+ ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിൽനിന്നും+ ശുദ്ധിയുള്ള എല്ലാ പറവകളിൽനിന്നും ചിലതിനെ എടുത്ത്‌ യാഗപീഠത്തിൽ ദഹനയാഗമായി അർപ്പിച്ചു.+ 21  അതിന്റെ പ്രസാദകരമായ* സുഗന്ധം യഹോവ ആസ്വദിച്ചു. അപ്പോൾ യഹോവ ഹൃദയത്തിൽ പറഞ്ഞു: “ഇനി ഒരിക്കലും ഞാൻ മനുഷ്യനെപ്രതി ഭൂമിയെ ശപിക്കില്ല.*+ കാരണം മനുഷ്യന്റെ ഹൃദയത്തിന്റെ ചായ്‌വ്‌ ബാല്യംമുതൽ ദോഷത്തിലേക്കാണ്‌.+ ഈ ചെയ്‌തതുപോലെ ഇനി ഒരിക്കലും ഞാൻ ജീവികളെയെല്ലാം നശിപ്പിക്കില്ല.+ 22  ഭൂമിയുള്ളിടത്തോളം കാലം വിതയും കൊയ്‌ത്തും, ശൈത്യവും ഉഷ്‌ണവും, വേനലും വർഷവും, രാവും പകലും ഉണ്ടായിരിക്കും;+ ഒരിക്കലും അവ നിലച്ചുപോകില്ല.”

അടിക്കുറിപ്പുകള്‍

അഥവാ “പ്രീതികരമായ; മനം കുളിർപ്പിക്കുന്ന.” അക്ഷ. “ശാന്തമാക്കുന്ന.”
അഥവാ “ഭൂമിയുടെ മേൽ വിപത്തു വരുത്തില്ല.”