എസ്ര 2:1-70

  • മടങ്ങിവന്ന പ്രവാസികളുടെ രേഖ (1-67)

    • ദേവാലയസേവകർ (43-54)

    • ശലോമോന്റെ ദാസന്മാരുടെ വംശജർ (55-57)

  • ദേവാലയം പണിയാൻ സ്വമനസ്സാലെ സംഭാവനകൾ കൊടുക്കുന്നു (68-70)

2  ബാബിലോൺരാജാവായ നെബൂഖദ്‌നേസർ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയവരിൽ+ യരുശലേമിലേക്കും യഹൂദയിലേക്കും മടങ്ങിവന്ന സംസ്ഥാനവാസികൾ ഇവരാണ്‌. ഇവർ സ്വന്തം നഗരങ്ങളിലേക്കു+  സെരുബ്ബാബേൽ,+ യേശുവ,+ നെഹമ്യ, സെരായ, രയേലയ, മൊർദെഖായി, ബിൽശാൻ, മിസ്‌പാർ, ബിഗ്വായി, രഹൂം, ബാനെ എന്നിവരോടൊപ്പം മടങ്ങിയെത്തി. ഇസ്രായേല്യപുരുഷന്മാരുടെ സംഖ്യ:+  പരോശിന്റെ വംശജർ 2,172;  ശെഫത്യയുടെ വംശജർ 372;  ആരഹിന്റെ+ വംശജർ 775;  പഹത്‌-മോവാബിന്റെ+ വംശത്തിലുള്ള യേശുവയുടെയും യോവാബിന്റെയും വംശജർ 2,812;  ഏലാമിന്റെ+ വംശജർ 1,254;  സത്ഥുവിന്റെ+ വംശജർ 945;  സക്കായിയുടെ വംശജർ 760; 10  ബാനിയുടെ വംശജർ 642; 11  ബേബായിയുടെ വംശജർ 623; 12  അസ്‌ഗാദിന്റെ വംശജർ 1,222; 13  അദോനിക്കാമിന്റെ വംശജർ 666; 14  ബിഗ്വായിയുടെ വംശജർ 2,056; 15  ആദീന്റെ വംശജർ 454; 16  ഹിസ്‌കിയഗൃഹത്തിലെ ആതേരിന്റെ വംശജർ 98; 17  ബസായിയുടെ വംശജർ 323; 18  യോരയുടെ വംശജർ 112; 19  ഹാശൂമിന്റെ+ വംശജർ 223; 20  ഗിബ്ബാരിന്റെ വംശജർ 95; 21  ബേത്ത്‌ലെഹെമിൽനിന്നുള്ളവർ 123; 22  നെതോഫയിലെ പുരുഷന്മാർ 56; 23  അനാഥോത്തിലെ+ പുരുഷന്മാർ 128; 24  അസ്‌മാവെത്തിൽനിന്നുള്ളവർ 42; 25  കിര്യത്ത്‌-യയാരീം, കെഫീര, ബേരോത്ത്‌ എന്നിവിടങ്ങളിൽനിന്നുള്ളവർ 743; 26  രാമയിൽനിന്നും+ ഗേബയിൽനിന്നും+ ഉള്ളവർ 621; 27  മിക്‌മാസിലെ പുരുഷന്മാർ 122; 28  ബഥേലിലെയും ഹായിയിലെയും+ പുരുഷന്മാർ 223; 29  നെബോയിൽനിന്നുള്ളവർ+ 52; 30  മഗ്‌ബീശിൽനിന്നുള്ളവർ 156; 31  മറ്റേ ഏലാമിന്റെ വംശജർ 1,254; 32  ഹാരീമിന്റെ വംശജർ 320; 33  ലോദ്‌, ഹാദീദ്‌, ഓനൊ എന്നിവിടങ്ങളിൽനിന്നുള്ളവർ 725; 34  യരീഹൊയിൽനിന്നുള്ളവർ 345; 35  സെനായയിൽനിന്നുള്ളവർ 3,630. 36  പുരോഹിതന്മാർ:+ യേശുവഗൃഹത്തിലെ+ യദയയുടെ+ വംശജർ 973; 37  ഇമ്മേരിന്റെ+ വംശജർ 1,052; 38  പശ്‌ഹൂരിന്റെ+ വംശജർ 1,247; 39  ഹാരീമിന്റെ+ വംശജർ 1,017. 40  ലേവ്യർ:+ ഹോദവ്യഗൃഹത്തിലെ യേശുവയുടെയും കദ്‌മിയേലിന്റെയും+ വംശജർ 74. 41  ഗായകർ:+ ആസാഫിന്റെ+ വംശജർ 128. 42  കാവൽക്കാരുടെ+ വംശജർ: ശല്ലൂം, ആതേർ, തൽമോൻ,+ അക്കൂബ്‌,+ ഹതീത, ശോബായി എന്നിവരുടെ വംശജർ ആകെ 139. 43  ദേവാലയസേവകർ:*+ സീഹയുടെ വംശജർ, ഹസൂഫയുടെ വംശജർ, തബ്ബായോത്തിന്റെ വംശജർ, 44  കേരോസിന്റെ വംശജർ, സീയാഹയുടെ വംശജർ, പാദോന്റെ വംശജർ, 45  ലബാനയുടെ വംശജർ, ഹഗാബയുടെ വംശജർ, അക്കൂബിന്റെ വംശജർ, 46  ഹാഗാബിന്റെ വംശജർ, ശൽമായിയുടെ വംശജർ, ഹാനാന്റെ വംശജർ, 47  ഗിദ്ദേലിന്റെ വംശജർ, ഗാഹരിന്റെ വംശജർ, രയായയുടെ വംശജർ, 48  രസീന്റെ വംശജർ, നെക്കോദയുടെ വംശജർ, ഗസ്സാമിന്റെ വംശജർ, 49  ഉസയുടെ വംശജർ, പാസേഹയുടെ വംശജർ, ബേസായിയുടെ വംശജർ, 50  അസ്‌നയുടെ വംശജർ, മെയൂനിമിന്റെ വംശജർ, നെഫൂസീമിന്റെ വംശജർ, 51  ബക്‌ബുക്കിന്റെ വംശജർ, ഹക്കൂഫയുടെ വംശജർ, ഹർഹൂരിന്റെ വംശജർ, 52  ബസ്ലൂത്തിന്റെ വംശജർ, മെഹീദയുടെ വംശജർ, ഹർശയുടെ വംശജർ, 53  ബർക്കോസിന്റെ വംശജർ, സീസെരയുടെ വംശജർ, തേമഹിന്റെ വംശജർ, 54  നെസീഹയുടെ വംശജർ, ഹതീഫയുടെ വംശജർ. 55  ശലോമോന്റെ ദാസന്മാരുടെ വംശജർ: സോതായിയുടെ വംശജർ, സോഫേരെത്തിന്റെ വംശജർ, പെരൂദയുടെ+ വംശജർ, 56  യാലഹിന്റെ വംശജർ, ദർക്കോന്റെ വംശജർ, ഗിദ്ദേലിന്റെ വംശജർ, 57  ശെഫത്യയുടെ വംശജർ, ഹത്തീലിന്റെ വംശജർ, പോക്കേരെത്ത്‌-ഹസ്സെബയീമിന്റെ വംശജർ, ആമിയുടെ വംശജർ. 58  ദേവാലയസേവകരും ശലോമോന്റെ ദാസന്മാരുടെ വംശജരും കൂടെ ആകെ 392. 59  തെൽ-മേലഹ്‌, തെൽ-ഹർശ, കെരൂബ്‌, അദ്ദോൻ, ഇമ്മേർ എന്നിവിടങ്ങളിൽനിന്ന്‌ വന്ന ചിലർക്ക്‌ അവരുടെ പിതൃഭവനമോ വംശമോ തെളിയിക്കാനും അവർ ഇസ്രായേല്യരാണെന്നു സ്ഥാപിക്കാനും കഴിഞ്ഞില്ല.+ താഴെപ്പറയുന്നവരാണ്‌ അവർ: 60  ദലായയുടെ വംശജർ, തോബീയയുടെ വംശജർ, നെക്കോദയുടെ വംശജർ; ആകെ 652 പേർ. 61  പുരോഹിതന്മാരുടെ വംശജരിൽപ്പെട്ടവർ: ഹബയ്യയുടെ വംശജർ, ഹക്കോസിന്റെ+ വംശജർ, ബർസില്ലായിയുടെ വംശജർ. ഈ ബർസില്ലായി ഗിലെയാദ്യനായ ബർസില്ലായിയുടെ+ പെൺമക്കളിൽ ഒരാളെ വിവാഹം കഴിച്ചതുകൊണ്ടാണ്‌ ആ പേരിൽ അറിയപ്പെട്ടത്‌. 62  ഇവർ വംശാവലി തെളിയിക്കാൻ ആവശ്യമായ രേഖകൾ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അതുകൊണ്ട്‌ അവരെ പൗരോഹിത്യസേവനത്തിന്‌ അയോഗ്യരെന്നു+ പ്രഖ്യാപിച്ചു.* 63  ഊറീമും തുമ്മീമും*+ ഉപയോഗിക്കാൻ കഴിയുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ അതിവിശുദ്ധവസ്‌തുക്കൾ+ അവർക്കു കഴിക്കാനാകില്ലെന്നു ഗവർണർ* അവരോടു പറഞ്ഞു. 64  സഭയുടെ മൊത്തം അംഗസംഖ്യ 42,360 ആയിരുന്നു;+ 65  ഇതു കൂടാതെ, അടിമകളായി 7,337 സ്‌ത്രീപുരുഷന്മാരും ഗായികാഗായകന്മാരായി 200 പേരും ഉണ്ടായിരുന്നു. 66  അവർക്ക്‌ 736 കുതിരകളും 245 കോവർകഴുതകളും 67  435 ഒട്ടകങ്ങളും 6,720 കഴുതകളും ഉണ്ടായിരുന്നു. 68  അവർ യരുശലേമിൽ യഹോവയുടെ ഭവനത്തിൽ എത്തിയപ്പോൾ പിതൃഭവനത്തലവന്മാരിൽ ചിലർ, സത്യദൈവത്തിന്റെ ഭവനം അത്‌ ഉണ്ടായിരുന്നിടത്തുതന്നെ+ വീണ്ടും പണിയാനായി സ്വമനസ്സാലെ സംഭാവനകൾ+ കൊടുത്തു. 69  അവരുടെ പ്രാപ്‌തിയനുസരിച്ച്‌ അവർ നിർമാണനിധിയിലേക്ക്‌ 61,000 സ്വർണദ്രഹ്‌മയും* 5,000 വെള്ളിമിനയും* കൊടുത്തു;+ പുരോഹിതന്മാർക്കുവേണ്ടി 100 നീളൻ കുപ്പായങ്ങളും സംഭാവന നൽകി. 70  പിന്നെ പുരോഹിതന്മാരും ലേവ്യരും ഗായകരും കവാടത്തിന്റെ കാവൽക്കാരും ദേവാലയസേവകരും ബാക്കിയുള്ള ഇസ്രായേല്യരും അവരവരുടെ നഗരങ്ങളിൽ താമസമാക്കി. അങ്ങനെ ഇസ്രായേല്യരെല്ലാം അവരവരുടെ നഗരങ്ങളിൽ താമസമുറപ്പിച്ചു.+

അടിക്കുറിപ്പുകള്‍

അഥവാ “നെഥിനിം.” അക്ഷ. “നൽകപ്പെട്ടവർ.”
അഥവാ “അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യസേവനത്തിൽനിന്ന്‌ ഒഴിവാക്കി.”
പദാവലി കാണുക.
അഥവാ “തിർശാഥ.” ഒരു സംസ്ഥാനത്തിന്റെ ഗവർണർക്കുള്ള പേർഷ്യൻ സ്ഥാനപ്പേര്‌.
ഇത്‌ 8.4 ഗ്രാം തൂക്കമുള്ള, ദാരിക്ക്‌ എന്ന പേർഷ്യൻ സ്വർണനാണയമാണെന്നു പൊതുവേ കരുതുന്നു. ഇതു ഗ്രീക്കുതിരുവെഴുത്തുകളിലെ ദ്രഹ്‌മ അല്ല. അനു. ബി14 കാണുക.
എബ്രായതിരുവെഴുത്തുകളിലെ മിന = 570 ഗ്രാം. അനു. ബി14 കാണുക.