എസ്ര 3:1-13

  • യാഗപീഠം പുതുക്കിപ്പണിത്‌ ബലികൾ അർപ്പിക്കുന്നു (1-6)

  • ദേവാലയം പുതുക്കിപ്പണിയാൻ തുടങ്ങുന്നു (7-9)

  • ആലയത്തിന്‌ അടിസ്ഥാനമിടുന്നു (10-13)

3  ഏഴാം മാസമായപ്പോൾ+ ഇസ്രായേല്യരെല്ലാം അവരവരുടെ നഗരങ്ങളിൽനിന്ന്‌ ഏകമനസ്സോടെ യരുശലേമിൽ കൂടിവന്നു.  ദൈവപുരുഷനായ മോശയുടെ നിയമത്തിൽ* എഴുതിയിരിക്കുന്നതനുസരിച്ച്‌ ദഹനബലികൾ അർപ്പിക്കാനായി,+ യഹോസാദാക്കിന്റെ മകൻ യേശുവയും+ സഹപുരോഹിതന്മാരും ശെയൽതീയേലിന്റെ+ മകൻ സെരുബ്ബാബേലും+ സഹോദരന്മാരും ചേർന്ന്‌ ഇസ്രായേലിന്റെ ദൈവത്തിന്റെ യാഗപീഠം പണിതു.  ചുറ്റുമുള്ള ദേശങ്ങളിലെ ആളുകളെ പേടിയുണ്ടായിരുന്നെങ്കിലും അവർ യാഗപീഠം അതു മുമ്പുണ്ടായിരുന്ന സ്ഥാനത്തുതന്നെ സ്ഥാപിച്ചു.+ എന്നിട്ട്‌ അതിൽ രാവിലെയും വൈകുന്നേരവും യഹോവയ്‌ക്ക്‌ അർപ്പിക്കേണ്ട ദഹനബലികൾ അർപ്പിച്ചുതുടങ്ങി.+  അതിനു ശേഷം, എഴുതിയിരിക്കുന്നതുപോലെതന്നെ അവർ കൂടാരോത്സവം* ആഘോഷിച്ചു.+ ഓരോ ദിവസവും അർപ്പിക്കേണ്ടിയിരുന്നത്രയും+ ദഹനബലികൾ അവർ കൃത്യമായി അർപ്പിച്ചു.  പിന്നെ പതിവുദഹനയാഗവും+ അമാവാസികളിൽ+ അർപ്പിക്കേണ്ട യാഗങ്ങളും യഹോവയുടെ വിശുദ്ധമായ ഉത്സവകാലങ്ങളിൽ+ അർപ്പിക്കേണ്ട യാഗങ്ങളും യഹോവയ്‌ക്കു ജനം സ്വമനസ്സാലെ കൊണ്ടുവന്ന കാഴ്‌ചകളും+ അർപ്പിച്ചു.  യഹോവയുടെ ആലയത്തിന്‌ അടിസ്ഥാനമിട്ടിരുന്നില്ലെങ്കിലും ഏഴാം മാസം ഒന്നാം ദിവസംമുതൽ+ അവർ യഹോവയ്‌ക്കു ദഹനബലികൾ അർപ്പിച്ചുതുടങ്ങി.  അവർ കല്ലുവെട്ടുകാർക്കും+ ശില്‌പികൾക്കും+ പണം കൊടുത്തു. കൂടാതെ പേർഷ്യൻ രാജാവായ കോരെശ്‌+ അനുമതി നൽകിയിരുന്നതനുസരിച്ച്‌ ലബാനോനിൽനിന്ന്‌ കടൽമാർഗം യോപ്പയിലേക്കു+ ദേവദാരുത്തടി കൊണ്ടുവരുന്നതിന്‌ അവർ സീദോന്യർക്കും സോർദേശക്കാർക്കും ഭക്ഷണപാനീയങ്ങളും എണ്ണയും കൊടുത്തു.  അവർ യരുശലേമിലെ ദൈവഭവനത്തിൽ എത്തിയതിന്റെ രണ്ടാം വർഷം രണ്ടാം മാസം ശെയൽതീയേലിന്റെ മകൻ സെരുബ്ബാബേലും യഹോസാദാക്കിന്റെ മകൻ യേശുവയും അവരുടെ മറ്റു സഹോദരന്മാരും, അതായത്‌ പുരോഹിതന്മാരും ലേവ്യരും അടിമത്തത്തിൽനിന്ന്‌ മോചിതരായി യരുശലേമിൽ എത്തിയ എല്ലാവരും,+ ചേർന്ന്‌ നിർമാണം തുടങ്ങി. 20 വയസ്സും അതിനു മുകളിലും പ്രായമുള്ള ലേവ്യരെ അവർ യഹോവയുടെ ഭവനത്തിന്റെ നിർമാണത്തിനു മേൽനോട്ടക്കാരായി നിയമിച്ചു.  അങ്ങനെ യേശുവയും ആൺമക്കളും യേശുവയുടെ സഹോദരന്മാരും യഹൂദയുടെ മക്കളായ കദ്‌മിയേലും ആൺമക്കളും ചേർന്ന്‌ ദൈവഭവനത്തിന്റെ പണികൾ ചെയ്‌തിരുന്നവർക്കു മേൽനോട്ടം വഹിച്ചു. ലേവ്യരായ ഹെനാദാദിന്റെ ആൺമക്കളും+ അവരുടെ ആൺമക്കളും അവരുടെ സഹോദരന്മാരും അവരോടൊപ്പമുണ്ടായിരുന്നു. 10  പണിക്കാർ യഹോവയുടെ ആലയത്തിന്‌ അടിസ്ഥാനമിട്ട+ സമയത്ത്‌, ഇസ്രായേൽരാജാവായ ദാവീദ്‌ നിർദേശിച്ചിരുന്നതുപോലെ യഹോവയെ സ്‌തുതിക്കാൻ, ഔദ്യോഗികവസ്‌ത്രം അണിഞ്ഞ പുരോഹിതന്മാർ കാഹളങ്ങളുമായും+ ആസാഫിന്റെ വംശത്തിൽപ്പെട്ട ലേവ്യർ ഇലത്താളങ്ങളുമായും മുന്നോട്ടു വന്നു.+ 11  “ദൈവം നല്ലവനല്ലോ; ഇസ്രായേലിനോടുള്ള ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നും നിലനിൽക്കുന്നത്‌”+ എന്നു പാടുകയും ഏറ്റുപാടുകയും+ ചെയ്‌തുകൊണ്ട്‌ അവർ ദൈവമായ യഹോവയെ സ്‌തുതിച്ച്‌ ദൈവത്തിനു നന്ദി പറഞ്ഞു. യഹോവയുടെ ഭവനത്തിന്‌ അടിസ്ഥാനമിട്ടതുകൊണ്ട്‌ ജനം മുഴുവൻ ഉച്ചത്തിൽ ആർത്തുവിളിച്ച്‌ യഹോവയെ സ്‌തുതിച്ചു. 12  ഭവനത്തിന്‌ അടിസ്ഥാനമിടുന്നതു കണ്ടപ്പോൾ, മുമ്പുണ്ടായിരുന്ന ഭവനം+ കണ്ടിട്ടുള്ള വൃദ്ധരായ പല പുരോഹിതന്മാരും ലേവ്യരും പിതൃഭവനത്തലവന്മാരും ഉറക്കെ കരഞ്ഞു. എന്നാൽ മറ്റു പലരും ആ സമയത്ത്‌ സന്തോഷിച്ച്‌ ആർത്തുവിളിച്ചു.+ 13  അതുകൊണ്ട്‌ കരച്ചിലിന്റെ സ്വരവും ആർത്തുവിളിക്കുന്നതിന്റെ സ്വരവും വേർതിരിച്ചറിയാൻ ജനത്തിനു കഴിഞ്ഞില്ല. അങ്ങു ദൂരെവരെ കേൾക്കുന്ന വിധത്തിൽ അത്ര ഉച്ചത്തിലാണു ജനം ആർത്തുവിളിച്ചത്‌.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “താത്‌കാലിക വാസസ്ഥലങ്ങളുടെ ഉത്സവം.”