കൊലോസ്യയിലുള്ളവർക്ക്‌ എഴുതിയ കത്ത്‌ 2:1-23

  • ക്രിസ്‌തു—ദൈവത്തിന്റെ പാവനരഹസ്യം (1-5)

  • വഞ്ചകരെ സൂക്ഷിക്കുക (6-15)

  • യാഥാർഥ്യം ക്രിസ്‌തുവാണ്‌ (16-23)

2  നിങ്ങൾക്കും ലവൊദിക്യയിലുള്ളവർക്കും+ എന്നെ നേരിൽ കണ്ടിട്ടില്ലാത്ത എല്ലാവർക്കും വേണ്ടി ഞാൻ എത്രയധികം പോരാടുന്നുണ്ടെന്നു നിങ്ങൾ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു.  അവരുടെ ഹൃദയങ്ങൾക്ക്‌ ആശ്വാസം തോന്നണമെന്നും+ അവർ സ്‌നേഹത്തിൽ ഒന്നായിത്തീരണമെന്നും+ അവർ അവരുടെ ഗ്രാഹ്യത്തെപ്പറ്റി പൂർണബോധ്യമുള്ളവരായിട്ട്‌ അവർക്ക്‌ അതിന്റെ അനുഗ്രഹങ്ങളെല്ലാം* കിട്ടണമെന്നും അങ്ങനെ, അവർ ദൈവത്തിന്റെ പാവനരഹസ്യമായ ക്രിസ്‌തുവിനെക്കുറിച്ചുള്ള ശരിയായ* അറിവ്‌ നേടണമെന്നും ആണ്‌ എന്റെ ആഗ്രഹം.+  ക്രിസ്‌തുവിലാണു ജ്ഞാനത്തിന്റെയും അറിവിന്റെയും നിധികളൊക്കെ ഭദ്രമായി മറഞ്ഞിരിക്കുന്നത്‌.+  വശ്യമായ വാദമുഖങ്ങളാൽ ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാനാണു ഞാൻ ഇതു പറയുന്നത്‌.  ശരീരംകൊണ്ട്‌ ഞാൻ അകലെയാണെങ്കിലും മനസ്സുകൊണ്ട്‌ നിങ്ങളോടൊപ്പമുണ്ട്‌. നിങ്ങളുടെ നല്ല ചിട്ടയും+ ക്രിസ്‌തുവിലുള്ള അടിയുറച്ച വിശ്വാസവും+ കണ്ട്‌ ഞാൻ സന്തോഷിക്കുന്നു.  അതുകൊണ്ട്‌ കർത്താവായ ക്രിസ്‌തുയേശുവിനെ സ്വീകരിച്ചിരിക്കുന്ന നിങ്ങൾ ഇനിയും അതുപോലെതന്നെ ക്രിസ്‌തുവിനോടുള്ള യോജിപ്പിൽ നടക്കുക.  നിങ്ങളെ പഠിപ്പിച്ചതുപോലെ ക്രിസ്‌തുവിൽ വേരൂന്നിയും പണിതുയർത്തപ്പെട്ടും+ വിശ്വാസത്തിൽ സ്ഥിരതയുള്ളവരായും+ നിലകൊള്ളുക. നിങ്ങളിൽ ദൈവത്തോടുള്ള നന്ദിയും നിറഞ്ഞുകവിയട്ടെ.+  സൂക്ഷിക്കുക! തത്ത്വജ്ഞാനത്താലും വഞ്ചകവും കഴമ്പില്ലാത്തതും ആയ ആശയങ്ങളാലും+ ആരും നിങ്ങളെ വശീകരിച്ച്‌ അടിമകളാക്കരുത്‌.* അവയ്‌ക്ക്‌ ആധാരം മനുഷ്യപാരമ്പര്യങ്ങളും ലോകത്തിന്റെ ചിന്താഗതികളും* ആണ്‌, ക്രിസ്‌തുവിന്റെ ഉപദേശങ്ങളല്ല.  ക്രിസ്‌തുവിലാണല്ലോ എല്ലാ ദൈവികഗുണങ്ങളും അതിന്റെ പൂർണരൂപത്തിലുള്ളത്‌.*+ 10  അങ്ങനെ നിങ്ങളും, എല്ലാ ഗവൺമെന്റുകൾക്കും അധികാരങ്ങൾക്കും തലയായ ക്രിസ്‌തുവിലൂടെ+ തികഞ്ഞവരായിരിക്കുന്നു. 11  ക്രിസ്‌തുവുമായുള്ള ബന്ധംമൂലം നിങ്ങളും പരിച്ഛേദനയേറ്റതാണ്‌.* പക്ഷേ അതു കൈകൊണ്ട്‌ ചെയ്യുന്ന പരിച്ഛേദനയല്ല, ജഡശരീരത്തെ* ഉരിഞ്ഞുകളയുന്ന+ ക്രിസ്‌തുവിന്റെ പരിച്ഛേദനയാണ്‌.+ 12  കാരണം ക്രിസ്‌തുവിന്റേതുപോലുള്ള ഒരു സ്‌നാനമേറ്റ്‌+ ക്രിസ്‌തുവിന്റെകൂടെ അടക്കപ്പെട്ട നിങ്ങൾ ക്രിസ്‌തുവുമായുള്ള ബന്ധംമൂലം ക്രിസ്‌തുവിന്റെകൂടെ ഉയിർപ്പിക്കപ്പെട്ടു.+ മരിച്ചവരിൽനിന്ന്‌ ക്രിസ്‌തുവിനെ ഉയിർപ്പിച്ച ദൈവത്തിന്റെ+ അത്ഭുതപ്രവൃത്തിയിലുള്ള വിശ്വാസമായിരുന്നു അതിന്‌ അടിസ്ഥാനം. 13  അഗ്രചർമികളായിരുന്നതുകൊണ്ടും സ്വന്തം പിഴവുകൾകൊണ്ടും നിങ്ങൾ മരിച്ചവരായിരുന്നെങ്കിലും ദൈവം നിങ്ങളെ ക്രിസ്‌തുവിന്റെകൂടെ ജീവിപ്പിച്ചു.+ ദൈവം ദയാപുരസ്സരം നമ്മുടെ എല്ലാ പിഴവുകളും ക്ഷമിച്ചു.+ 14  നമുക്കെതിരെ നിലകൊണ്ട, ചട്ടങ്ങൾ നിറഞ്ഞ+ ലിഖിതനിയമത്തെ+ ദൈവം മായ്‌ച്ചുകളഞ്ഞു.+ ദൈവം അതിനെ ദണ്ഡനസ്‌തംഭത്തിൽ* തറച്ച്‌ നമ്മുടെ വഴിയിൽനിന്ന്‌ നീക്കിക്കളഞ്ഞു.+ 15  ദണ്ഡനസ്‌തംഭംകൊണ്ട്‌* ദൈവം ഗവൺമെന്റുകളെയും അധികാരങ്ങളെയും അടിയറവ്‌ പറയിച്ച്‌*+ പരാജിതരെപ്പോലെ ജയഘോഷയാത്രയിൽ പരസ്യമായി പ്രദർശിപ്പിച്ചിരിക്കുന്നു. 16  അതുകൊണ്ട്‌ എന്തു കഴിക്കുന്നു, എന്തു കുടിക്കുന്നു+ എന്നതിലും ഏതെങ്കിലും ഉത്സവമോ അമാവാസിയോ+ ശബത്തോ ആചരിക്കുന്ന കാര്യത്തിലും ആരും നിങ്ങളെ വിധിക്കാതിരിക്കട്ടെ.+ 17  അവ വരാനിരിക്കുന്നവയുടെ വെറുമൊരു നിഴലാണ്‌.+ പക്ഷേ യാഥാർഥ്യം ക്രിസ്‌തുവാണ്‌.+ 18  കപടവിനയത്തിലും ദൂതന്മാരുടെ ആരാധനയിലും രസിച്ചുകൊണ്ട്‌ താൻ കണ്ട ചില ദർശനങ്ങൾക്കുവേണ്ടി വാദിക്കുന്ന* ആരും നിങ്ങളുടെ സമ്മാനം തട്ടിത്തെറിപ്പിക്കാൻ സമ്മതിക്കരുത്‌.+ ജഡികചിന്താഗതി വെച്ചുപുലർത്തുന്ന അവർ ഒരു അടിസ്ഥാനവുമില്ലാതെ അഹങ്കരിക്കുന്നവരാണ്‌. 19  തലയായ ക്രിസ്‌തുവുമായി+ അവർക്ക്‌ ഉറ്റ ബന്ധമില്ല. ക്രിസ്‌തുവിലൂടെയാണല്ലോ ശരീരം മുഴുവൻ സന്ധിബന്ധങ്ങളാലും ഞരമ്പുകളാലും* കൂട്ടിയിണക്കപ്പെട്ട്‌ പോഷണം കിട്ടി ദൈവം വളർത്തുന്നതനുസരിച്ച്‌ വളരുന്നത്‌.+ 20  നിങ്ങൾ ലോകത്തിന്റെ ചിന്താഗതികളുടെ*+ കാര്യത്തിൽ ക്രിസ്‌തുവിന്റെകൂടെ മരിച്ചെങ്കിൽ, പിന്നെ ലോകത്തിന്റെ ഭാഗമാണെന്നപോലെ ഇപ്പോഴും, 21  “തൊടരുത്‌, പിടിക്കരുത്‌, രുചിക്കരുത്‌” എന്നിങ്ങനെയുള്ള ചട്ടങ്ങൾക്കു കീഴ്‌പെട്ട്‌ ജീവിക്കുന്നത്‌ എന്തിനാണ്‌?+ 22  ഈ മനുഷ്യകല്‌പനകളും ഉപദേശങ്ങളും+ ഉപയോഗംകൊണ്ട്‌ നശിച്ചുപോകുന്നവയെക്കുറിച്ചുള്ളതല്ലേ? 23  അവ സ്വന്തം ഇഷ്ടമനുസരിച്ചുള്ള ഭക്തിപ്രകടനങ്ങൾ, കപടവിനയം, ദേഹപീഡനം+ എന്നിവയിലൂടെ ജ്ഞാനത്തിന്റെ പ്രതീതി ജനിപ്പിക്കുന്നുണ്ടെങ്കിലും ജഡാഭിലാഷങ്ങളെ അടക്കിനിറുത്താൻ ഉപകരിക്കുന്നില്ല.

അടിക്കുറിപ്പുകള്‍

അഥവാ “സമ്പത്ത്‌.”
അഥവാ “സൂക്ഷ്‌മമായ.”
അഥവാ “ആദ്യപാഠങ്ങളും.”
അഥവാ “നിങ്ങളെ അവരുടെ ഇരകളാക്കരുത്‌.”
അക്ഷ. “സമ്പൂർണമായി മൂർത്തീഭവിച്ചിരിക്കുന്നത്‌.”
പദാവലി കാണുക.
പദാവലിയിൽ “ജഡം” കാണുക.
പദാവലി കാണുക.
മറ്റൊരു സാധ്യത “ക്രിസ്‌തുവിനെ ഉപയോഗിച്ച്‌.”
അക്ഷ. “വിവസ്‌ത്രരാക്കി.”
അഥവാ “ദർശനങ്ങളിൽ കാലുറപ്പിക്കുന്ന.” വ്യാജമതാചാരങ്ങളുമായി (മതം സ്വീകരിക്കുന്ന ചടങ്ങുമായി) ബന്ധപ്പെട്ട ഒരു പദപ്രയോഗം.
അതായത്‌, അസ്ഥികളെ തമ്മിൽ ബന്ധിപ്പിക്കുന്ന വെള്ളഞരമ്പ്‌.
അഥവാ “ആദ്യപാഠങ്ങളുടെ.”