ഗലാത്യയിലുള്ളവർക്ക്‌ എഴുതിയ കത്ത്‌ 5:1-26

  • ക്രിസ്‌തീയസ്വാതന്ത്ര്യം (1-15)

  • ആത്മാവിനെ അനുസരിച്ച്‌ നടക്കുക (16-26)

    • ജഡത്തിന്റെ പ്രവൃത്തികൾ (19-21)

    • ആത്മാവിന്റെ ഫലം (22, 23)

5  ആ സ്വാതന്ത്ര്യത്തിനുവേണ്ടിയാണു ക്രിസ്‌തു നമ്മളെ സ്വതന്ത്രരാക്കിയത്‌. അതുകൊണ്ട്‌ ഉറച്ചുനിൽക്കുക.+ വീണ്ടും നിങ്ങൾ അടിമനുകത്തിനു കീഴിലാകാൻ സമ്മതിക്കരുത്‌.+ 2  പൗലോസ്‌ എന്ന ഞാൻ ഒരു കാര്യം നിങ്ങളോടു പറയാം: പരിച്ഛേദനയേറ്റാൽ* ക്രിസ്‌തുവിനെക്കൊണ്ട്‌ നിങ്ങൾക്ക്‌ ഒരു പ്രയോജനവുമില്ല.+ 3  പരിച്ഛേദനയേൽക്കുന്നവരോടെല്ലാം ഞാൻ വീണ്ടും പറയുന്നു: അവർ നിയമം മുഴുവൻ പാലിക്കാൻ കടപ്പെട്ടവരാണ്‌.+ 4  നിയമത്താൽ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടാൻ+ ശ്രമിക്കുന്ന നിങ്ങൾ ക്രിസ്‌തുവിൽനിന്ന്‌ വേർപെട്ടിരിക്കുന്നു, ക്രിസ്‌തുവിന്റെ അനർഹദയയിൽനിന്ന്‌ അകന്നുപോയിരിക്കുന്നു. 5  എന്നാൽ ഞങ്ങൾ, വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങളെ നീതിമാന്മാരായി കണക്കാക്കുമെന്ന പ്രത്യാശയോടെ ദൈവാത്മാവിന്റെ സഹായത്താൽ ആകാംക്ഷാപൂർവം കാത്തിരിക്കുന്നു. 6  ക്രിസ്‌തുയേശുവിനോടു യോജിപ്പിലായവർക്കു പരിച്ഛേദനയേൽക്കുന്നതോ പരിച്ഛേദനയേൽക്കാതിരിക്കുന്നതോ അല്ല,+ സ്‌നേഹത്തിലൂടെ പ്രവർത്തിക്കുന്ന വിശ്വാസമാണു പ്രധാനം. 7  നിങ്ങൾ നന്നായി ഓടിയിരുന്നതാണ്‌.+ സത്യം അനുസരിക്കുന്നതിൽനിന്ന്‌ നിങ്ങളെ തടഞ്ഞത്‌ ആരാണ്‌? 8  എന്തായാലും ഇത്തരമൊരു പ്രേരണ നിങ്ങളെ വിളിച്ച ദൈവത്തിൽനിന്ന്‌ വരില്ല. 9  അൽപ്പം പുളിച്ച മാവ്‌, മാവിനെ മുഴുവൻ പുളിപ്പിക്കും.+ 10  കർത്താവിനോടു യോജിപ്പിലായ+ നിങ്ങൾക്കു മറ്റൊരു അഭിപ്രായം കാണില്ലെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. പക്ഷേ നിങ്ങളുടെ ഇടയിൽ കുഴപ്പമുണ്ടാക്കുന്നവൻ+ ആരുതന്നെയായാലും അയാൾക്ക്‌ അർഹിക്കുന്ന ശിക്ഷ കിട്ടും. 11  സഹോദരങ്ങളേ, ഞാൻ ഇപ്പോഴും പരിച്ഛേദനയാണു പ്രസംഗിക്കുന്നതെങ്കിൽ എന്തുകൊണ്ടാണ്‌ എനിക്ക്‌ ഇപ്പോഴും ഉപദ്രവമുണ്ടാകുന്നത്‌? ഞാൻ അതാണു പ്രസംഗിച്ചിരുന്നതെങ്കിൽ ദണ്ഡനസ്‌തംഭം* ആർക്കും ഒരു തടസ്സമാകുമായിരുന്നില്ല.*+ 12  പരിച്ഛേദനയുടെ പേരിൽ നിങ്ങളെ ഇളക്കിമറിക്കാൻ നോക്കുന്നവർക്ക്‌ അവരുടെ ആ അവയവംതന്നെ ഛേദിച്ചുകളയരുതോ?* 13  സഹോദരങ്ങളേ, സ്വാതന്ത്ര്യത്തിലേക്കാണു നിങ്ങളെ വിളിച്ചിരിക്കുന്നത്‌. പക്ഷേ ഈ സ്വാതന്ത്ര്യം ജഡത്തിന്റെ* മോഹങ്ങളുടെ പിന്നാലെ പോകാനുള്ള ഒരു അവസരമാക്കരുത്‌.+ പകരം, ഓരോരുത്തരും സ്‌നേഹത്തോടെ പരസ്‌പരം അടിമകളെപ്പോലെ പ്രവർത്തിക്കുക.+ 14  “അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം”+ എന്ന ഒറ്റ കല്‌പനയിൽ നിയമം മുഴുവനും നിറവേറിയിരിക്കുന്നു.* 15  എന്നാൽ നിങ്ങൾ എപ്പോഴും പരസ്‌പരം കടിച്ചുകീറിത്തിന്നുന്നെങ്കിലോ?+ നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്‌ത്‌ പരസ്‌പരം നശിപ്പിക്കാതിരിക്കാൻ സൂക്ഷിക്കണം.+ 16  എപ്പോഴും ദൈവാത്മാവിനെ അനുസരിച്ച്‌ നടക്കുക.+ അപ്പോൾ ജഡത്തിന്റെ മോഹങ്ങൾ തൃപ്‌തിപ്പെടുത്താൻ നിങ്ങൾ ഒരിക്കലും മുതിരില്ല.+ 17  കാരണം ജഡത്തിന്റെ മോഹം ആത്മാവിനും ആത്മാവിന്റെ മോഹം ജഡത്തിനും എതിരാണ്‌. ഇവ പരസ്‌പരവിരുദ്ധമായതുകൊണ്ട്‌ യഥാർഥത്തിൽ ആഗ്രഹിക്കുന്നതു ചെയ്യാൻ നിങ്ങൾക്കു കഴിയാതെപോകുന്നു.+ 18  ഒരു കാര്യംകൂടെ പറയാം: ആത്മാവാണു നിങ്ങളെ നയിക്കുന്നതെങ്കിൽ നിങ്ങൾ നിയമത്തിന്‌ അധീനരല്ല. 19  ജഡത്തിന്റെ പ്രവൃത്തികൾ വളരെ വ്യക്തമാണല്ലോ. ലൈംഗിക അധാർമികത,*+ അശുദ്ധി, ധിക്കാരത്തോടെയുള്ള പെരുമാറ്റം,*+ 20  വിഗ്രഹാരാധന, ഭൂതവിദ്യ,*+ ശത്രുത, വഴക്ക്‌, അസൂയ, ക്രോധം, അഭിപ്രായഭിന്നത, ചേരിതിരിവ്‌, വിഭാഗീയത, 21  മത്സരം,* മുഴുക്കുടി,+ വന്യമായ ആഘോഷങ്ങൾ എന്നിവയും ഇതുപോലുള്ള മറ്റു കാര്യങ്ങളും അതിൽപ്പെടുന്നു.+ ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നവർ ദൈവരാജ്യം അവകാശമാക്കില്ല+ എന്നു മുമ്പത്തെപ്പോലെതന്നെ ഞാൻ വീണ്ടും നിങ്ങൾക്കു മുന്നറിയിപ്പു തരുകയാണ്‌. 22  പക്ഷേ ദൈവാത്മാവിന്റെ ഫലം സ്‌നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ,+ വിശ്വാസം, 23  സൗമ്യത, ആത്മനിയന്ത്രണം+ എന്നിവയാണ്‌. ഇവയ്‌ക്ക്‌ എതിരുനിൽക്കുന്ന ഒരു നിയമവുമില്ല. 24  മാത്രമല്ല ക്രിസ്‌തുയേശുവിനുള്ളവർ അവരുടെ ശരീരത്തെ അതിന്റെ എല്ലാ മോഹങ്ങളും വികാരങ്ങളും സഹിതം സ്‌തംഭത്തിൽ തറച്ചതുമാണല്ലോ.+ 25  നമ്മൾ ദൈവാത്മാവിനാൽ ജീവിക്കുന്നെങ്കിൽ നമുക്ക്‌ ഇനിയും ദൈവാത്മാവിനെ അനുസരിച്ച്‌ ചിട്ടയോടെ നടക്കാം.+ 26  നമുക്കു ദുരഭിമാനികളാകാതിരിക്കാം.+ പരസ്‌പരം മത്സരിക്കുന്നതും+ അസൂയപ്പെടുന്നതും ഒഴിവാക്കാം.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “ആരെയും ഇടറിക്കുമായിരുന്നില്ല.”
പദാവലി കാണുക.
അഥവാ “തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കരുതോ?” അതുവഴി, നിയമം അനുസരിക്കണമെന്നു വാദിക്കുന്ന ചിലർ അതേ നിയമം ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ അയോഗ്യരാകുമായിരുന്നു.
പദാവലി കാണുക.
മറ്റൊരു സാധ്യത “നിയമം മുഴുവനും അടങ്ങിയിരിക്കുന്നു.”
ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
അഥവാ “നാണംകെട്ട പെരുമാറ്റം.” ഗ്രീക്കിൽ അസെൽജിയ. പദാവലി കാണുക.
അഥവാ “ആഭിചാരം.”
അതായത്‌, അസൂയകൊണ്ട്‌ ഉണ്ടാകുന്ന മത്സരം.