നഹൂം 2:1-13

  • നിനെവെയെ നശിപ്പിക്കും (1-13)

    • “നദികളുടെ കവാടങ്ങൾ തുറക്കും” (6)

2  ചിതറിക്കുന്നവൻ നിനക്കു* നേരെ വന്നിരിക്കുന്നു.+ കോട്ടകൾ കാക്കുക. വഴികളിൽ കാവൽ ഏർപ്പെടുത്തുക. നിന്റെ സർവശക്തിയും സംഭരിച്ച്‌ തയ്യാറെടുക്കുക.*   യഹോവ യാക്കോബിന്റെ അഭിമാനം പുനഃസ്ഥാപിക്കും;ഇസ്രായേലിന്റെ പ്രതാപം തിരികെ നൽകും.വിനാശം വരുത്തുന്നവർ അവരെ നശിപ്പിച്ചു;+അവർ അവരുടെ ചില്ലകൾ ഇല്ലാതാക്കി.   അവന്റെ വീരന്മാരുടെ പരിചകൾക്കു ചുവപ്പു നിറമാണ്‌,അവന്റെ യോദ്ധാക്കൾ രക്തവർണത്തിലുള്ള വസ്‌ത്രങ്ങൾ ധരിച്ചിരിക്കുന്നു. അവൻ യുദ്ധത്തിന്‌ ഒരുങ്ങുന്ന ദിവസംഅവന്റെ യുദ്ധരഥങ്ങളുടെ ഇരുമ്പുഭാഗങ്ങൾ തീപോലെ തിളങ്ങുന്നു;പടയാളികൾ ജൂനിപ്പർ മരംകൊണ്ടുള്ള കുന്തങ്ങൾ ചുഴറ്റുന്നു.   യുദ്ധരഥങ്ങൾ തെരുവുകളിലൂടെ ചീറിപ്പായുന്നു. അവ പൊതുസ്ഥലങ്ങളിലൂടെ* തലങ്ങും വിലങ്ങും പായുന്നു. അവ തീപ്പന്തങ്ങൾപോലെ തിളങ്ങുന്നു, ഇടിമിന്നൽപോലെ മിന്നിപ്പായുന്നു.   അവൻ* ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടും. മുന്നേറുമ്പോൾ അവർ ഇടറിവീഴും. അവർ അവളുടെ മതിലിനു നേരെ പായുന്നു.അവർ പ്രതിരോധം തീർക്കുന്നു.   നദികളുടെ കവാടങ്ങൾ തുറക്കും;കൊട്ടാരം അലിഞ്ഞുപോകും.*   കല്‌പന പുറപ്പെടുവിച്ചിരിക്കുന്നു:* അവളെ നഗ്നയാക്കിയിരിക്കുന്നു;അവളെ പിടിച്ചുകൊണ്ടുപോയി; അവളുടെ ദാസിമാർ വിലപിക്കുന്നു;മാറത്ത്‌* അടിച്ച്‌ വിലപിക്കുന്ന അവരുടെ ശബ്ദം പ്രാവുകളുടെ ശബ്ദംപോലെ.   നിനെവെ+ പണ്ടുമുതൽ ഒരു കുളംപോലെയായിരുന്നു.എന്നാൽ ഇപ്പോൾ അവർ ഓടിരക്ഷപ്പെടുന്നു. “നിൽക്കൂ! നിൽക്കൂ!” പക്ഷേ ഒരാൾപ്പോലും തിരിഞ്ഞുനോക്കുന്നില്ല.+   സ്വർണവും വെള്ളിയും കൊള്ളയടിക്കുക! അവളുടെ സമ്പത്തിനു കണക്കില്ല. എല്ലാ തരം അമൂല്യവസ്‌തുക്കളും അവിടെ കൂട്ടിവെച്ചിട്ടുണ്ട്‌. 10  നഗരം ശൂന്യവും വിജനവും ആയി നശിച്ചുകിടക്കുന്നു!+ പേടികൊണ്ട്‌ അവരുടെ ഹൃദയങ്ങൾ ഉരുകുന്നു, കാൽമുട്ടുകൾ കുഴഞ്ഞുപോകുന്നു, അരക്കെട്ടു വിറയ്‌ക്കുന്നു.എല്ലാ മുഖങ്ങളും വിളറുന്നു. 11  യുവസിംഹങ്ങൾ* ഇരയെ തിന്നുന്ന ഗുഹ എവിടെ?+ആരെയും പേടിക്കാതെ സിംഹം അതിന്റെ കുട്ടിയെയുംകൊണ്ട്‌ പോകുന്ന മട എവിടെ? 12  കുഞ്ഞുങ്ങൾക്കു വേണ്ടത്ര മാംസം സിംഹം കടിച്ചുകീറിയിട്ടിരിക്കുന്നു,സിംഹികൾക്കുവേണ്ടി ഇരയെ കൊന്നിട്ടിരിക്കുന്നു.* അവൻ അവന്റെ ഗുഹകളിൽ ഇരകളെ നിറച്ചിരിക്കുന്നു,കടിച്ചുകീറി കൊന്ന മൃഗങ്ങളെ മടയിൽ കൂട്ടിയിട്ടിരിക്കുന്നു. 13  സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു:“ഇതാ, ഞാൻ നിനക്ക്‌ എതിരാണ്‌.+ഞാൻ അവളുടെ യുദ്ധരഥങ്ങളെ ചുട്ട്‌ പുകയാക്കും,+വാൾ നിന്റെ യുവസിംഹങ്ങളെ* വിഴുങ്ങും. നിന്റെ ഇരയെ ഞാൻ ഭൂമിയിൽനിന്ന്‌ ഇല്ലാതാക്കും.നിന്റെ സന്ദേശവാഹകരുടെ ശബ്ദം ഇനി കേൾക്കില്ല.”+

അടിക്കുറിപ്പുകള്‍

അതായത്‌, നിനെവെക്ക്‌.
അക്ഷ. “അര ശക്തിപ്പെടുത്തുക.”
അഥവാ “പൊതുചത്വരങ്ങളിലൂടെ.”
അസീറിയൻ രാജാവിനെയായിരിക്കാം പരാമർശിക്കുന്നത്‌.
അഥവാ “തകർന്നുവീഴും.”
അഥവാ “അതു തീരുമാനിച്ചിരിക്കുന്നു.”
അക്ഷ. “ഹൃദയത്തിൽ.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങൾ.”
അഥവാ “ശ്വാസംമുട്ടിച്ച്‌ കൊന്നിട്ടിരിക്കുന്നു.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങളെ.”