ന്യായാധിപന്മാർ 15:1-20

  • ശിംശോൻ ഫെലിസ്‌ത്യരോടു പ്രതികാരം ചെയ്യുന്നു (1-20)

15  കുറച്ച്‌ നാൾ കഴിഞ്ഞ്‌ ഗോതമ്പുകൊയ്‌ത്തിന്റെ സമയത്ത്‌ ശിംശോൻ ഒരു കോലാട്ടിൻകുട്ടിയെയുംകൊണ്ട്‌ ഭാര്യയെ കാണാൻ ചെന്നു. “ഞാൻ കിടപ്പറയിൽ* എന്റെ ഭാര്യയുടെ അടുത്ത്‌ ചെല്ലട്ടെ” എന്നു പറഞ്ഞു. എന്നാൽ അകത്ത്‌ കടക്കാൻ ഭാര്യയുടെ അപ്പൻ അനുവദിച്ചില്ല.  ഭാര്യയുടെ അപ്പൻ പറഞ്ഞു: “‘നീ അവളെ വെറുത്തുകാണും’+ എന്നു വിചാരിച്ച്‌ ഞാൻ അവളെ നിന്റെ തോഴനു കൊടുത്തു.+ അവളുടെ അനിയത്തി അവളെക്കാൾ സുന്ദരിയല്ലേ? മറ്റവൾക്കു പകരം ഇവളെ എടുത്തുകൊള്ളുക.”  എന്നാൽ ശിംശോൻ അവരോട്‌, “ഇത്തവണ ഞാൻ ഫെലിസ്‌ത്യരെ എന്തെങ്കിലും ചെയ്‌താൽ അവർക്ക്‌ എന്നെ കുറ്റപ്പെടുത്താനാകില്ല” എന്നു പറഞ്ഞു.  അങ്ങനെ ശിംശോൻ പോയി 300 കുറുക്കന്മാരെ പിടിച്ചു. കുറെ പന്തങ്ങളും എടുത്തു. ശിംശോൻ കുറുക്കന്മാരുടെ വാലുകൾ തമ്മിൽ കൂട്ടിക്കെട്ടി; രണ്ടു കുറുക്കന്മാരുടെ വാലുകൾക്കിടയിൽ ഓരോ പന്തവും കെട്ടിവെച്ചു.  ശിംശോൻ പന്തങ്ങൾക്കു തീ കൊളുത്തി കുറുക്കന്മാരെ ഫെലിസ്‌ത്യരുടെ വിളഞ്ഞുകിടന്ന വയലുകളിലേക്കു വിട്ടു. അവരുടെ കറ്റയും വിളവും മുന്തിരിത്തോട്ടവും ഒലിവുതോട്ടവും ഉൾപ്പെടെ എല്ലാം കത്തിനശിച്ചു.  അപ്പോൾ ഫെലിസ്‌ത്യർ, “ആരാണ്‌ ഇതു ചെയ്‌തത്‌” എന്നു ചോദിച്ചു. “തിമ്‌നക്കാരന്റെ മരുമകൻ ശിംശോനാണ്‌ ഇതു ചെയ്‌തത്‌. കാരണം ശിംശോന്റെ ഭാര്യയെ അയാൾ ശിംശോന്റെ തോഴനു+ കൊടുത്തുകളഞ്ഞു” എന്ന്‌ അവർക്കു വിവരം കിട്ടി. അപ്പോൾ ഫെലിസ്‌ത്യർ ചെന്ന്‌ ശിംശോന്റെ ഭാര്യയെയും ഭാര്യയുടെ അപ്പനെയും ചുട്ടുകൊന്നു.+  അപ്പോൾ ശിംശോൻ അവരോടു പറഞ്ഞു: “ഇങ്ങനെയാണു നിങ്ങൾ ചെയ്യുന്നതെങ്കിൽ നിങ്ങളോടു പ്രതികാരം ചെയ്യാതെ ഞാൻ അടങ്ങില്ല.”+  ശിംശോൻ അവരെയെല്ലാം ഒന്നൊന്നായി കൊന്ന്‌ ഒരു വലിയ സംഹാരം നടത്തി. അതിനു ശേഷം ഏതാം പാറയിലെ ഒരു ഗുഹയിൽ* ചെന്ന്‌ താമസിച്ചു.  പിന്നീട്‌ ഫെലിസ്‌ത്യർ വന്ന്‌ യഹൂദയിൽ പാളയമടിച്ച്‌ ലേഹിയിൽ എല്ലായിടത്തും ചുറ്റിനടന്നു.+ 10  അപ്പോൾ യഹൂദയിലുള്ളവർ, “നിങ്ങൾ എന്തിനാണു ഞങ്ങൾക്കെതിരെ വന്നിരിക്കുന്നത്‌” എന്നു ചോദിച്ചു. അതിന്‌ അവർ, “ഞങ്ങൾ ശിംശോനെ പിടിക്കാനാണു* വന്നിരിക്കുന്നത്‌; അയാൾ ഞങ്ങളോടു ചെയ്‌തതുപോലെ ഞങ്ങൾ അയാളോടും ചെയ്യും” എന്നു പറഞ്ഞു. 11  അപ്പോൾ യഹൂദയിലെ 3,000 പുരുഷന്മാർ ഏതാം പാറയിലെ ഗുഹയിലേക്കു ചെന്ന്‌ ശിംശോനോടു പറഞ്ഞു: “നമ്മളെ ഭരിക്കുന്നതു ഫെലിസ്‌ത്യരാണെന്നു നിനക്ക്‌ അറിഞ്ഞുകൂടേ?+ എന്തിനാണു നീ ഞങ്ങളോട്‌ ഇങ്ങനെ ചെയ്‌തത്‌?” ശിംശോൻ പറഞ്ഞു: “അവർ എന്നോടു ചെയ്‌തതേ ഞാൻ അവരോടും ചെയ്‌തിട്ടുള്ളൂ.” 12  എന്നാൽ അവർ പറഞ്ഞു: “നിന്നെ പിടിച്ച്‌ ഫെലിസ്‌ത്യരെ ഏൽപ്പിക്കാനാണു ഞങ്ങൾ വന്നത്‌.” അപ്പോൾ ശിംശോൻ പറഞ്ഞു: “നിങ്ങൾ എന്നെ ഉപദ്രവിക്കില്ലെന്നു സത്യം ചെയ്യുക.” 13  അവർ പറഞ്ഞു: “ഇല്ല, ഞങ്ങൾ നിന്നെ കൊല്ലില്ല. നിന്നെ പിടിച്ചുകെട്ടി അവരെ ഏൽപ്പിക്കുകയേ ഉള്ളൂ.” അങ്ങനെ അവർ ശിംശോനെ രണ്ടു പുതിയ കയറുകൊണ്ട്‌ ബന്ധിച്ച്‌ ആ പാറയിൽനിന്ന്‌ കൊണ്ടുപോയി. 14  ലേഹിയിൽ എത്തിയപ്പോൾ ശിംശോനെ കണ്ട്‌ ഫെലിസ്‌ത്യർ വിജയാരവം മുഴക്കി. അപ്പോൾ യഹോവയുടെ ആത്മാവ്‌ ശിംശോനു ശക്തി പകർന്നു.+ ശിംശോന്റെ കൈയിൽ കെട്ടിയിരുന്ന കയർ കത്തിക്കരിഞ്ഞ നൂലുപോലെ കൈയിൽനിന്ന്‌ അറ്റുപോയി.+ 15  അപ്പോൾ ഒരു ആൺകഴുതയുടെ പച്ചത്താടിയെല്ല്‌ ശിംശോന്റെ കണ്ണിൽപ്പെട്ടു. ശിംശോൻ ചെന്ന്‌ അത്‌ എടുത്ത്‌ 1,000 പേരെ കൊന്നു.+ 16  പിന്നെ ശിംശോൻ പറഞ്ഞു: “ഒരു കഴുതയുടെ താടിയെല്ലുകൊണ്ട്‌ ഒരു കൂമ്പാരം, രണ്ടു കൂമ്പാരം! ഒരു കഴുതയുടെ താടിയെല്ലുകൊണ്ട്‌ ഞാൻ 1,000 പേരെ കൊന്നു.”+ 17  ഇങ്ങനെ പറഞ്ഞശേഷം ശിംശോൻ ആ താടിയെല്ല്‌ എറിഞ്ഞുകളഞ്ഞു. ശിംശോൻ ആ സ്ഥലത്തിനു രാമത്ത്‌-ലേഹി*+ എന്നു പേര്‌ വിളിച്ചു. 18  പിന്നെ ശിംശോനു വല്ലാതെ ദാഹിച്ചു. ശിംശോൻ യഹോവയോട്‌ ഇങ്ങനെ നിലവിളിച്ചു: “അങ്ങാണ്‌ അടിയനിലൂടെ ഈ മഹാരക്ഷ വരുത്തിയത്‌. എന്നിട്ട്‌ ഇപ്പോൾ ഞാൻ ദാഹിച്ച്‌ മരിച്ച്‌ ഈ അഗ്രചർമികളുടെ കൈയിൽ അകപ്പെടണോ?” 19  ദൈവം അപ്പോൾ ലേഹിയിൽ ഒരു പിളർപ്പ്‌ ഉണ്ടാക്കി. അതിലൂടെ ഒഴുകിവന്ന വെള്ളം+ കുടിച്ചപ്പോൾ ശിംശോനു ചൈതന്യം* വീണ്ടുകിട്ടി, ശിംശോൻ ഉന്മേഷവാനായി. ആ സ്ഥലത്തിനു ശിംശോൻ ഏൻ-ഹക്കോരെ* എന്നു പേരിട്ടു; അത്‌ ഇന്നും ലേഹിയിലുണ്ട്‌. 20  ശിംശോൻ ഫെലിസ്‌ത്യരുടെ കാലത്ത്‌ 20 വർഷം ഇസ്രായേലിൽ ന്യായപാലനം നടത്തി.+

അടിക്കുറിപ്പുകള്‍

അഥവാ “ഉള്ളറയിൽ.”
അഥവാ “വിടവിൽ.”
അഥവാ “പിടിച്ചുകെട്ടാനാണ്‌.”
അർഥം: “താടിയെല്ലിന്റെ കുന്ന്‌.”
അഥവാ “ശക്തി.”
അർഥം: “വിളിക്കുന്നവന്റെ നീരുറവ.”