ന്യായാധിപന്മാർ 5:1-31

  • ദബോരയുടെയും ബാരാക്കിന്റെയും വിജയഗീതം (1-31)

    • നക്ഷത്രങ്ങൾ സീസെരയ്‌ക്കെതിരെ പോരാടുന്നു (20)

    • കീശോൻ ജലപ്രവാഹത്തിന്റെ കുത്തൊഴുക്ക്‌ (21)

    • യഹോവയെ സ്‌നേഹിക്കുന്നവർ സൂര്യനെപ്പോലെ (31)

5  അന്നു ദബോര+ അബീനോവാമിന്റെ മകനായ ബാരാക്കിനോടൊപ്പം+ ഈ പാട്ടു പാടി:+   “ഇസ്രായേലിലെ അഴിച്ചിട്ട മുടി* നിമിത്തവുംജനം സ്വമനസ്സാലെ പോരാടിയതു+ നിമിത്തവുംയഹോവയെ സ്‌തുതിക്കുവിൻ!   രാജാക്കന്മാരേ, ശ്രദ്ധിക്കുവിൻ! അധിപതികളേ, ചെവി തരുവിൻ! ഞാൻ യഹോവയ്‌ക്കു പാട്ടു പാടും.* ഇസ്രായേലിൻദൈവമായ യഹോവയെ+ ഞാൻ പാടി സ്‌തുതിക്കും.+   യഹോവേ, അങ്ങ്‌ സേയീരിൽനിന്ന്‌ പുറപ്പെട്ടപ്പോൾ,+ഏദോംപ്രദേശത്തുനിന്ന്‌ എഴുന്നള്ളിയപ്പോൾ,ഭൂമി വിറച്ചു, ആകാശം മാരി ചൊരിഞ്ഞു,മേഘങ്ങൾ ജലം വർഷിച്ചു.   പർവതങ്ങൾ യഹോവയുടെ മുന്നിൽ ഉരുകിപ്പോയി,*+സീനായ്‌പോലും+ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ+ മുന്നിൽ അലിഞ്ഞുപോയി.   അനാത്തിന്റെ മകനായ ശംഗരിന്റെ+ കാലത്തുംയായേലിന്റെ+ കാലത്തും വീഥികൾ ശൂന്യമായിക്കിടന്നു,യാത്രികർ ഊടുവഴികളിലൂടെ സഞ്ചരിച്ചു.   ദബോര+ എന്ന ഞാൻ എഴുന്നേൽക്കുംവരെ,അതെ, ഞാൻ ഇസ്രായേലിനു മാതാവായി എഴുന്നേൽക്കുംവരെ,+ഇസ്രായേലിൽ ഗ്രാമീണർ ഇല്ലാതെയായി.   അവർ പുതുദൈവങ്ങളെ തിരഞ്ഞെടുത്തു,+അപ്പോൾ നഗരകവാടത്തിൽ യുദ്ധം തുടങ്ങി.+ ഇസ്രായേലിലെ 40,000-ത്തിന്‌ ഇടയിൽഒരു പരിചയോ കുന്തമോ കാണാനില്ലായിരുന്നു.   എന്റെ ഹൃദയം ഇസ്രായേലിലെ സൈന്യാധിപന്മാരോടുകൂടെയാണ്‌,+അവർ സ്വമനസ്സാലെ ജനത്തോടൊപ്പം പോയല്ലോ!+ യഹോവയെ സ്‌തുതിക്കുവിൻ! 10  ചെങ്കഴുതപ്പുറത്ത്‌ സവാരി ചെയ്യുന്നവരേ,മേത്തരം പരവതാനികളിൽ ഇരിക്കുന്നവരേ,വീഥിയിലൂടെ നടന്നുനീങ്ങുന്നവരേ,ചിന്തിക്കുവിൻ! 11  വെള്ളം കോരിക്കൊടുക്കുന്നവരുടെ ശബ്ദം നീർപ്പാത്തികൾക്കരികെ കേട്ടു,അവിടെ അവർ യഹോവയുടെ നീതിപ്രവൃത്തികൾ വർണിച്ചുകൊണ്ടിരുന്നു,ഇസ്രായേലിൽ ദൈവത്തിന്റെ ഗ്രാമവാസികളുടെ നീതിപ്രവൃത്തികൾതന്നെ. പിന്നെ യഹോവയുടെ ജനം നഗരകവാടങ്ങളിലേക്കു പോയി. 12  ഉണരൂ ദബോരാ,+ ഉണരൂ! ഉണർന്നെഴുന്നേറ്റ്‌ ഒരു പാട്ടു പാടൂ!+ ബാരാക്കേ, എഴുന്നേൽക്കൂ!+ അബീനോവാമിന്റെ മകനേ, ബന്ദികളെ കൊണ്ടുപോകൂ! 13  അപ്പോൾ, ശേഷിച്ചവർ ശ്രേഷ്‌ഠന്മാരുടെ അടുത്തേക്കു വന്നു;വീരന്മാരോടു പോരാടാൻ യഹോവയുടെ ജനം എന്റെ അടുത്തേക്കു വന്നു. 14  താഴ്‌വരയിൽ വന്നവരുടെ ഉത്ഭവം എഫ്രയീമിൽനിന്നായിരുന്നു,ബന്യാമീനേ, നിന്റെ ജനത്തോടൊപ്പം അവർ നിന്നെ അനുഗമിക്കുന്നു. മാഖീരിൽനിന്ന്‌+ സൈന്യാധിപന്മാരും,സെബുലൂനിൽനിന്ന്‌ സേനാനായകരുടെ ദണ്ഡു വഹിക്കുന്നവരും* ഇറങ്ങിവന്നു. 15  യിസ്സാഖാരിന്റെ പ്രഭുക്കന്മാർ ദബോരയോടൊപ്പമുണ്ടായിരുന്നു,യിസ്സാഖാരിനെപ്പോലെതന്നെ ബാരാക്കും.+ താഴ്‌വരയിലേക്ക്‌ അയാൾ കാൽനടയായി പോയി.+ രൂബേന്റെ കുലങ്ങളിലാകട്ടെ, തീവ്രമായ കൂടിയാലോചനകൾ നടന്നു. 16  ആട്ടിൻപറ്റങ്ങളെ വിളിച്ചുകൊണ്ടുള്ള അവരുടെ കുഴൽവിളി കേട്ട്‌+രണ്ടു ചുമടുകൾക്കു മധ്യേ നീ ഇരുന്നത്‌ എന്ത്‌? രൂബേന്റെ കുലങ്ങളിലാകട്ടെ, തീവ്രമായ കൂടിയാലോചനകൾ നടന്നു. 17  ഗിലെയാദ്‌ യോർദാന്‌ അക്കരെ വസിച്ചു;+ദാൻ കപ്പലുകൾക്കൊപ്പം താമസിച്ചത്‌ എന്തിന്‌?+ ആശേർ കടൽത്തീരത്ത്‌ അനങ്ങാതിരുന്നു,തന്റെ തുറമുഖങ്ങളിൽനിന്ന്‌ ആശേർ അനങ്ങിയില്ല.+ 18  സെബുലൂൻ മരണം വകവയ്‌ക്കാതെ, ജീവൻ പണയപ്പെടുത്തിയ ജനം;നഫ്‌താലിയും+ കുന്നിന്മുകളിൽ+ തങ്ങളുടെ ജീവൻ വകവെച്ചില്ല. 19  രാജാക്കന്മാർ വന്നു, അവർ പൊരുതി;+താനാക്കിൽവെച്ച്‌, മെഗിദ്ദോ+ നീരുറവിന്‌ അരികിൽവെച്ച്‌,കനാന്യരാജാക്കന്മാരും പൊരുതി. വെള്ളിയൊന്നും കൊള്ളയടിക്കാൻ അവർക്കായില്ല.+ 20  ആകാശത്തുനിന്ന്‌ നക്ഷത്രങ്ങൾ പോരാടി;അവയുടെ ഭ്രമണപഥങ്ങളിൽനിന്നുകൊണ്ട്‌ അവ സീസെരയ്‌ക്കെതിരെ യുദ്ധം ചെയ്‌തു. 21  കീശോൻ ജലപ്രവാഹം*+ അവരെ ഒഴുക്കിക്കളഞ്ഞു;പുരാതനമായ കീശോൻ പ്രവാഹംതന്നെ. എൻ ദേഹിയേ,* നീ ശക്തരെ ചവിട്ടിമെതിച്ചു. 22  കുളമ്പുകൾകൊണ്ട്‌ ചവിട്ടിമെതിച്ച്‌സീസെരയുടെ പടക്കുതിരകൾ+ കുതിച്ചുപാഞ്ഞു. 23  യഹോവയുടെ ദൂതൻ പറഞ്ഞു, ‘മേരോസിനെ ശപിക്കുക,അതെ, അതിലെ നിവാസികളെ ശപിക്കുവിൻ!അവർ യഹോവയുടെ സഹായത്തിന്‌ എത്തിയില്ലല്ലോ,ശക്തരോടുകൂടെ യഹോവയുടെ സഹായത്തിന്‌ എത്തിയില്ലല്ലോ.’ 24  കേന്യനായ ഹേബെരിന്റെ+ ഭാര്യ യായേൽ+സ്‌ത്രീകളിൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൾ!കൂടാരവാസികളായ സ്‌ത്രീകളിൽ ഏറ്റവും അനുഗൃഹീത! 25  സീസെര വെള്ളം ചോദിച്ചു, യായേൽ പാൽ കൊടുത്തു; പ്രൗഢിയേറിയ വിരുന്നുപാത്രത്തിൽ സീസെരയ്‌ക്കു തൈരു* കൊടുത്തു.+ 26  കൂടാരക്കുറ്റി എടുക്കാൻ യായേൽ കൈ നീട്ടി,പണിക്കാരന്റെ കൊട്ടുവടി എടുക്കാൻ വലതുകൈ നീട്ടി. യായേൽ ചുറ്റികകൊണ്ട്‌ അടിച്ച്‌ സീസെരയുടെ തല തകർത്തു,ആഞ്ഞടിച്ച്‌ സീസെരയുടെ ചെന്നി തുളച്ചു.+ 27  യായേലിന്റെ കാൽച്ചുവട്ടിൽ അയാൾ വീണു; അയാൾ ചലനമറ്റ്‌ കിടന്നു,യായേലിന്റെ കാൽച്ചുവട്ടിൽ വീണുകിടന്നു.വീണിടത്തുതന്നെ അയാൾ മരിച്ചുകിടന്നു. 28  ജനലിലൂടെ ഒരു സ്‌ത്രീ നോക്കിനിന്നു,ജനലഴികളിലൂടെ സീസെരയുടെ അമ്മ ഉറ്റുനോക്കി,‘സീസെരയുടെ രഥം വൈകുന്നത്‌ എന്താണ്‌? അവന്റെ രഥം വലിക്കുന്ന കുതിരകളുടെ കുളമ്പടിശബ്ദം കേൾക്കാത്തത്‌ എന്താണ്‌?’+ 29  അപ്പോൾ ജ്ഞാനമുള്ള കുലീനതോഴിമാർ മറുപടി പറയും,അതെ, അവളും തന്നോടുതന്നെ ഇങ്ങനെ പറയും: 30  ‘അവർ കൊള്ളമുതൽ വീതിക്കുകയായിരിക്കും,ഓരോ പടയാളിക്കും ഒന്നും രണ്ടും പെൺകുട്ടികൾ,*സീസെരയ്‌ക്കു ചായം മുക്കിയ വസ്‌ത്രങ്ങൾ,കൊള്ളയായി കിട്ടിയ നിറം മുക്കിയ വസ്‌ത്രങ്ങൾതന്നെ;കൊള്ളയടിച്ചവരുടെ കഴുത്തിൽ അണിയാൻനിറം പിടിപ്പിച്ച, ചിത്രത്തയ്യലുള്ള വസ്‌ത്രം, ചിത്രത്തയ്യലുള്ള രണ്ടു വസ്‌ത്രങ്ങൾ.’ 31  യഹോവേ, അങ്ങയുടെ ശത്രുക്കളെല്ലാം നശിച്ചുപോകട്ടെ,+എന്നാൽ അങ്ങയെ സ്‌നേഹിക്കുന്നവർ ഉദിച്ചുയരുന്ന സൂര്യനെപ്പോലെ ശോഭിക്കട്ടെ.” പിന്നെ ദേശത്ത്‌ 40 വർഷം സ്വസ്ഥത ഉണ്ടായി.+

അടിക്കുറിപ്പുകള്‍

അഥവാ “മുടി അഴിച്ചിട്ട യോദ്ധാക്കൾ.”
അഥവാ “സംഗീതം ഉതിർക്കും.”
മറ്റൊരു സാധ്യത “കുലുങ്ങി.”
മറ്റൊരു സാധ്യത “പകർപ്പെഴുത്തുകാരന്റെ ഉപകരണം കൈകാര്യം ചെയ്യുന്നവരും.”
പദാവലി കാണുക.
അഥവാ “അരുവി.”
അഥവാ “വെണ്ണ.”
അക്ഷ. “ഗർഭപാത്രങ്ങൾ.”