പുറപ്പാട്‌ 15:1-27

  • മോശയും ഇസ്രായേല്യരും ജയഗീതം ആലപിക്കുന്നു (1-19)

  • മിര്യാം ഗാനത്തിനു പ്രതിഗാനം പാടുന്നു (20, 21)

  • കയ്‌പുവെള്ളം മധുരമുള്ളതാക്കുന്നു (22-27)

15  മോശയും ഇസ്രായേല്യരും അപ്പോൾ യഹോവയെ സ്‌തുതിച്ച്‌ ഈ പാട്ടു പാടി:+ “ഞാൻ യഹോവയെ പാടി സ്‌തുതിക്കട്ടെ. ദൈവം മഹോന്നതനായല്ലോ.+ കുതിരയെയും കുതിരക്കാരനെയും ദൈവം കടലിലേക്കു ചുഴറ്റി എറിഞ്ഞു.+   യാഹ്‌* എന്റെ ശക്തിയും ബലവും. കാരണം ദൈവം എനിക്കു രക്ഷയായിരിക്കുന്നു.+ ഇതാണ്‌ എന്റെ ദൈവം, ഞാൻ ദൈവത്തെ സ്‌തുതിക്കും;+ എന്റെ പിതാവിൻദൈവം,+ ഞാൻ ദൈവത്തെ വാഴ്‌ത്തും.+   യഹോവ യുദ്ധവീരൻ.+ യഹോവ എന്നല്ലോ തിരുനാമം.+   ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും ദൈവം കടലിൽ എറിഞ്ഞു.+ഫറവോന്റെ വീരയോദ്ധാക്കൾ ചെങ്കടലിൽ താണുപോയി.+   ആർത്തിരമ്പി വന്ന വെള്ളം അവരെ മൂടി. ആഴങ്ങളിലേക്ക്‌ ഒരു കല്ലുകണക്കെ അവർ ആണ്ടുപോയി.+   യഹോവേ, അങ്ങയുടെ വലങ്കൈ മഹാശക്തിയുള്ളത്‌.+യഹോവേ, അങ്ങയുടെ വലങ്കൈക്കു ശത്രുക്കളെ തകർക്കാനാകും.   അങ്ങയ്‌ക്കെതിരെ എഴുന്നേൽക്കുന്നവരെ അങ്ങയുടെ ശ്രേഷ്‌ഠമാഹാത്മ്യത്തിൽ അങ്ങ്‌ തകർക്കും.+അങ്ങ്‌ കോപാഗ്നി അയയ്‌ക്കുന്നു. അത്‌ അവരെ വയ്‌ക്കോൽ എന്നപോലെ തിന്നുകളയുന്നു.   അങ്ങയുടെ മൂക്കിൽനിന്നുള്ള ഒരു നിശ്വാസത്താൽ വെള്ളം ധാരാളമായി ഒന്നിച്ചുകൂടി.അണതീർത്തതുപോലെ പ്രളയജലം നിശ്ചലമായി നിന്നു.ഇളകിമറിയുന്ന വെള്ളം സാഗരഹൃദയത്തിൽ ഉറഞ്ഞുപോയി.   ശത്രു പറഞ്ഞു: ‘ഞാൻ അവരെ പിന്തുടർന്ന്‌ പിടികൂടും! എനിക്കു തൃപ്‌തിയാകുംവരെ ഞാൻ കൊള്ളമുതൽ പങ്കിടും! ഞാൻ എന്റെ വാൾ ഊരും! എന്റെ കൈ അവരെ കീഴടക്കും!’+ 10  എന്നാൽ അങ്ങ്‌ ശ്വാസം അയച്ചപ്പോൾ കടൽ അവരെ മൂടി.+ഈയംകണക്കെ അവർ പെരുവെള്ളത്തിൽ മുങ്ങിത്താണു. 11  യഹോവേ, ദൈവങ്ങളിൽ അങ്ങയ്‌ക്കു തുല്യനായി ആരുണ്ട്‌?+ വിശുദ്ധിയിൽ അതിശ്രേഷ്‌ഠനായ അങ്ങയെപ്പോലെ ആരുണ്ട്‌?+ അങ്ങ്‌ ഭയാദരവോടെയുള്ള സ്‌തുതിക്ക്‌ അർഹനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനും അല്ലോ.+ 12  അങ്ങ്‌ വലങ്കൈ നീട്ടി. ഭൂമി അവരെ വിഴുങ്ങിക്കളഞ്ഞു.+ 13  അങ്ങ്‌ മോചിപ്പിച്ച* ജനത്തെ+ അചഞ്ചലസ്‌നേഹത്തോടെ അങ്ങ്‌ നയിച്ചിരിക്കുന്നു.സ്വന്തം ശക്തിയാൽ അങ്ങ്‌ അവരെ അങ്ങയുടെ വിശുദ്ധനിവാസത്തിലേക്കു നയിക്കും. 14  ജനതകൾ കേൾക്കട്ടെ;+ അവർ പേടിച്ചുവിറയ്‌ക്കും.അതിവേദന* ഫെലിസ്‌ത്യനിവാസികളെ പിടികൂടും. 15  അപ്പോൾ ഏദോമിലെ പ്രഭുക്കന്മാർ* ഭയചകിതരാകും.മോവാബിലെ പ്രബലഭരണാധികാരികളെ* പരിഭ്രമം പിടികൂടും.+ കനാൻനിവാസികളുടെ ധൈര്യം ക്ഷയിച്ചുപോകും.+ 16  ഭയവും ഭീതിയും അവരുടെ മേൽ വീഴും.+യഹോവേ, അങ്ങയുടെ ജനം കടന്നുപോകുംവരെ, അങ്ങ്‌ ഉളവാക്കിയ ജനം+ കടന്നുപോകുംവരെ,+ അങ്ങയുടെ കൈയുടെ മാഹാത്മ്യത്താൽ അവർ കല്ലുപോലെ നിശ്ചലരാകും. 17  അങ്ങ്‌ അവരെ കൊണ്ടുവന്ന്‌ അങ്ങയുടെ അവകാശപർവതത്തിൽ നടും.+യഹോവേ, അങ്ങയുടെ നിവാസത്തിനായി അങ്ങ്‌ നിശ്ചയിച്ച്‌ ഒരുക്കിയ സ്ഥലത്ത്‌, യഹോവേ, അങ്ങയുടെ കരങ്ങൾ സ്ഥാപിച്ച ഒരു വിശുദ്ധസ്ഥലത്തുതന്നെ. 18  യഹോവ എന്നുമെന്നേക്കും രാജാവായി വാഴും.+ 19  ഫറവോന്റെ കുതിരകൾ ചെന്നപ്പോൾ, യുദ്ധരഥങ്ങളോടും കുതിരപ്പടയാളികളോടും കൂടെ അവ കടലിലേക്കു ചെന്നപ്പോൾ,+യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കിവരുത്തി.+ഇസ്രായേൽ ജനമോ കടലിനു മധ്യേ, ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി.”+ 20  അപ്പോൾ അഹരോന്റെ സഹോദരി മിര്യാം എന്ന പ്രവാചിക ഒരു തപ്പു കൈയിൽ എടുത്തു. സ്‌ത്രീകളെല്ലാം തപ്പു കൊട്ടി നൃത്തച്ചുവടുകളോടെ മിര്യാമിനെ അനുഗമിച്ചു. 21  മിര്യാം പുരുഷന്മാരുടെ ഗാനത്തിനു പ്രതിഗാനമായി പാടിയത്‌: “യഹോവയെ പാടി സ്‌തുതിക്കുവിൻ. കാരണം നമ്മുടെ ദൈവം മഹോന്നതനായിരിക്കുന്നു.+ കുതിരയെയും കുതിരക്കാരനെയും കടലിലേക്കു ചുഴറ്റി എറിഞ്ഞിരിക്കുന്നു.”+ 22  പിന്നീട്‌ മോശ ഇസ്രായേലിനെ ചെങ്കടലിങ്കൽനിന്ന്‌ നയിച്ച്‌ ശൂർ വിജനഭൂമിയിലേക്കു കൊണ്ടുപോയി. അവർ മൂന്നു ദിവസം ആ വിജനഭൂമിയിലൂടെ സഞ്ചരിച്ചിട്ടും എങ്ങും വെള്ളം കണ്ടെത്തിയില്ല. 23  അവസാനം അവർ മാറയിൽ* എത്തിച്ചേർന്നു.+ എന്നാൽ അവിടത്തെ വെള്ളം കയ്‌പുള്ളതായിരുന്നതുകൊണ്ട്‌ അതും അവർക്കു കുടിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ്‌ മോശ അതിനു മാറ എന്നു പേരിട്ടത്‌. 24  അപ്പോൾ ജനം, “ഞങ്ങൾ എന്തു കുടിക്കും” എന്നു പറഞ്ഞ്‌ മോശയ്‌ക്കെതിരെ പിറുപിറുത്തുതുടങ്ങി.+ 25  മോശ യഹോവയെ വിളിച്ചപേക്ഷിച്ചു.+ യഹോവ ഒരു ചെറിയ മരത്തിന്റെ അടുത്തേക്കു മോശയെ നയിച്ചു. മോശ അതു പിഴുത്‌ വെള്ളത്തിൽ എറിഞ്ഞപ്പോൾ വെള്ളം മധുരമുള്ളതായി. അവിടെവെച്ച്‌ ദൈവം അവർക്കുവേണ്ടി ഒരു നിയമം ഉണ്ടാക്കി, ന്യായവിധിക്കുള്ള ഒരു മാനദണ്ഡവും വ്യവസ്ഥ ചെയ്‌തു. അവിടെയായിരിക്കെ ദൈവം അവരെ പരീക്ഷിച്ചു.+ 26  ദൈവം പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം നിങ്ങൾ സൂക്ഷ്‌മമായി ശ്രദ്ധിക്കുകയും ദൈവമുമ്പാകെ ശരിയായ കാര്യങ്ങൾ ചെയ്യുകയും ദൈവത്തിന്റെ കല്‌പനകൾക്കു ചെവി കൊടുക്കുകയും ദൈവത്തിന്റെ ചട്ടങ്ങളെല്ലാം പാലിക്കുകയും+ ചെയ്യുന്നെങ്കിൽ ഈജിപ്‌തുകാർക്കു ഞാൻ വരുത്തിയ രോഗങ്ങളിൽ ഒന്നുപോലും നിങ്ങൾക്കു വരുത്തില്ല.+ കാരണം യഹോവ എന്ന ഞാൻ നിങ്ങളെ സുഖപ്പെടുത്തുന്നവനാണ്‌.”+ 27  അതിനു ശേഷം അവർ ഏലീമിൽ എത്തി. അവിടെ 12 നീരുറവകളും 70 ഈന്തപ്പനകളും ഉണ്ടായിരുന്നു. അതുകൊണ്ട്‌ അവർ അവിടെ വെള്ളത്തിന്‌ അരികെ പാളയമടിച്ചു.

അടിക്കുറിപ്പുകള്‍

യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ്‌ “യാഹ്‌.”
അക്ഷ. “വീണ്ടെടുത്ത.”
അക്ഷ. “പ്രസവവേദന.”
അഥവാ “ഷെയ്‌ഖുമാർ.” ഇവർ ഗോത്രാധിപന്മാരായിരുന്നു.
അഥവാ “സ്വേച്ഛാധികാരികളെ.”
അർഥം: “കയ്‌പ്‌.”