പുറപ്പാട്‌ 2:1-25

  • മോശയുടെ ജനനം (1-4)

  • ഫറവോന്റെ മകൾ മോശയെ ദത്തെടുക്കുന്നു (5-10)

  • മോശ മിദ്യാനിലേക്ക്‌ ഓടിപ്പോകുന്നു; സിപ്പോറയെ വിവാഹം കഴിക്കുന്നു (11-22)

  • ദൈവം ഇസ്രായേല്യരുടെ ദീനരോദനം കേൾക്കുന്നു (23-25)

2  ഏതാണ്ട്‌ ആ സമയത്ത്‌ ലേവിഗോത്രത്തിൽപ്പെട്ട ഒരാൾ ഒരു ലേവ്യസ്‌ത്രീയെ വിവാഹം കഴിച്ചു.+  അവൾ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു. അവൻ അതീവസുന്ദരനാണെന്നു കണ്ടിട്ട്‌ അവനെ മൂന്നു മാസം ഒളിപ്പിച്ചുവെച്ചു.+  പക്ഷേ അവനെ തുടർന്നും ഒളിപ്പിച്ചുവെക്കാൻ കഴിയാതെവന്നപ്പോൾ+ അവൾ പപ്പൈറസ്‌* ചെടികൊണ്ടുള്ള ഒരു കൂട* എടുത്ത്‌ അതിൽ ടാറും കീലും തേച്ച്‌ കുട്ടിയെ അതിനുള്ളിൽ കിടത്തി, നൈൽ നദിയുടെ തീരത്തുള്ള ഞാങ്ങണച്ചെടികൾക്കിടയിൽ വെച്ചു.  അവന്‌ എന്തു സംഭവിക്കുമെന്നു കാണാൻ അവന്റെ പെങ്ങൾ+ ദൂരെ മാറി നിന്നു.  ഫറവോന്റെ മകൾ നൈൽ നദിയിൽ കുളിക്കാൻ വന്നു. അവളുടെ തോഴിമാർ അപ്പോൾ നദീതീരത്തുകൂടി നടക്കുന്നുണ്ടായിരുന്നു. പെട്ടെന്ന്‌ ചെടികൾക്കിടയിലിരിക്കുന്ന കൂട അവളുടെ കണ്ണിൽപ്പെട്ടു. അത്‌ എടുത്തുകൊണ്ടുവരാൻ അവൾ ഉടനെ ഒരു ദാസിയെ പറഞ്ഞയച്ചു.+  അവൾ അതു തുറന്നപ്പോൾ അതിൽ ഒരു കുഞ്ഞിനെ കണ്ടു. അവൻ കരയുകയായിരുന്നു. അവൾക്ക്‌ അവനോട്‌ അലിവ്‌ തോന്നി. എന്നാൽ അവൾ, “ഇത്‌ എബ്രായരുടെ കുഞ്ഞാണ്‌” എന്നു പറഞ്ഞു.  അപ്പോൾ അവന്റെ പെങ്ങൾ ഫറവോന്റെ മകളോട്‌, “കുമാരിക്കുവേണ്ടി ഈ കുഞ്ഞിനെ മുലയൂട്ടാൻ ഞാൻ പോയി ഒരു എബ്രായസ്‌ത്രീയെ വിളിച്ചുകൊണ്ടുവരട്ടേ” എന്നു ചോദിച്ചു.  അപ്പോൾ ഫറവോന്റെ മകൾ അവളോട്‌, “പോയി കൊണ്ടുവരൂ!” എന്നു പറഞ്ഞു. ഉടനെ അവൾ പോയി കുഞ്ഞിന്റെ അമ്മയെ+ വിളിച്ചുകൊണ്ടുവന്നു.  അപ്പോൾ ഫറവോന്റെ മകൾ ആ സ്‌ത്രീയോടു പറഞ്ഞു: “ഈ കുഞ്ഞിനെ കൊണ്ടുപോയി എനിക്കുവേണ്ടി മുലയൂട്ടി വളർത്തുക. ഞാൻ ശമ്പളം തരാം.” അങ്ങനെ ആ സ്‌ത്രീ കുഞ്ഞിനെ കൊണ്ടുപോയി പരിപാലിച്ചു. 10  കുട്ടി വളർന്നപ്പോൾ അവനെ ഫറവോന്റെ മകളുടെ അടുത്ത്‌ കൊണ്ടുചെന്നു. അവൻ അവൾക്കു മകനായിത്തീർന്നു.+ “ഞാൻ അവനെ വെള്ളത്തിൽനിന്ന്‌ എടുത്തു”+ എന്നു പറഞ്ഞ്‌ അവൾ അവനു മോശ* എന്നു പേരിട്ടു. 11  മുതിർന്നശേഷം മോശ ഒരിക്കൽ തന്റെ സഹോദരങ്ങളുടെ കഷ്ടപ്പാടുകൾ+ കണ്ടറിയാൻ വെളിയിൽ അവരുടെ അടുത്ത്‌ ചെന്നു. അപ്പോൾ, എബ്രായനായ തന്റെ ഒരു സഹോദരനെ ഒരു ഈജിപ്‌തുകാരൻ അടിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. 12  മോശ നാലുപാടും നോക്കി ആരുമില്ലെന്നു കണ്ട്‌ ആ ഈജിപ്‌തുകാരനെ കൊന്ന്‌ മണലിൽ കുഴിച്ചുമൂടി.+ 13  അടുത്ത ദിവസം മോശ പുറത്ത്‌ പോയപ്പോൾ രണ്ട്‌ എബ്രായപുരുഷന്മാർ തമ്മിൽ അടികൂടുന്നതു കണ്ടു. അപ്പോൾ മോശ തെറ്റുകാരനോട്‌, “എന്തിനാണു കൂട്ടുകാരനെ അടിക്കുന്നത്‌”+ എന്നു ചോദിച്ചു. 14  മറുപടിയായി അയാൾ ചോദിച്ചു: “നിന്നെ ആരാണു ഞങ്ങളുടെ പ്രഭുവും ന്യായാധിപനും ആക്കിയത്‌? ഈജിപ്‌തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാനാണോ ഭാവം?”+ ഇതു കേട്ട്‌ പേടിച്ചുപോയ മോശ, “ഇക്കാര്യം എല്ലാവരും അറിഞ്ഞു, സംശയമില്ല” എന്നു പറഞ്ഞു. 15  ഇതെക്കുറിച്ച്‌ കേട്ടപ്പോൾ ഫറവോൻ മോശയെ കൊല്ലാൻ ശ്രമിച്ചു. എന്നാൽ മോശ അവിടെനിന്ന്‌ ഓടിപ്പോയി. മിദ്യാൻ+ ദേശത്ത്‌ താമസമാക്കാൻ തീരുമാനിച്ച മോശ അവിടെ ചെന്ന്‌ ഒരു കിണറ്റിന്‌ അരികെ ഇരുന്നു. 16  മിദ്യാനിലെ പുരോഹിതന്റെ+ ഏഴു പെൺമക്കൾ അപ്പന്റെ ആട്ടിൻപറ്റത്തിനുവേണ്ടി വെള്ളം കോരി തൊട്ടികളിൽ നിറയ്‌ക്കാൻ അപ്പോൾ അവിടേക്കു വന്നു. 17  എന്നാൽ പതിവുപോലെ ഇടയന്മാർ വന്ന്‌ അവരെ ആട്ടിപ്പായിച്ചു. അപ്പോൾ മോശ എഴുന്നേറ്റ്‌ ആ സ്‌ത്രീകളെ സഹായിക്കാൻ ചെന്നു.* അവരുടെ ആട്ടിൻപറ്റത്തിനു വെള്ളം കോരിക്കൊടുത്തു. 18  അവർ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അപ്പൻ രയൂവേൽ*+ ആശ്ചര്യത്തോടെ ചോദിച്ചു: “നിങ്ങൾ എങ്ങനെയാണ്‌ ഇന്ന്‌ ഇത്ര വേഗം തിരിച്ചെത്തിയത്‌?” 19  അവർ പറഞ്ഞു: “ഒരു ഈജിപ്‌തുകാരൻ+ ഞങ്ങളെ ഇടയന്മാരിൽനിന്ന്‌ രക്ഷിച്ചു. അയാൾ ആട്ടിൻപറ്റത്തിനു വെള്ളം കോരിക്കൊടുക്കുകയും ചെയ്‌തു.” 20  അപ്പോൾ രയൂവേൽ ചോദിച്ചു: “എന്നിട്ട്‌ അയാൾ എവിടെ? എന്താ നിങ്ങൾ അയാളെ കൂട്ടിക്കൊണ്ട്‌ വരാതിരുന്നത്‌? നമ്മളോടൊപ്പം ഭക്ഷണം കഴിക്കാൻ അയാളെ വിളിക്ക്‌.” 21  പിന്നെ മോശ അയാളോടൊപ്പം താമസിക്കാൻ സമ്മതിച്ചു. രയൂവേൽ മകൾ സിപ്പോറയെ+ മോശയ്‌ക്കു വിവാഹം ചെയ്‌തുകൊടുത്തു. 22  പിന്നീട്‌ സിപ്പോറ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. “ഞാൻ ഒരു മറുനാട്ടിൽ പരദേശിയായി ജീവിക്കുകയാണല്ലോ”+ എന്നു പറഞ്ഞ്‌ മോശ അവനു ഗർശോം*+ എന്നു പേരിട്ടു. 23  കാലം കടന്നുപോയി. ഇതിനിടെ ഈജിപ്‌തിലെ രാജാവ്‌ മരിച്ചു.+ ഇസ്രായേല്യരാകട്ടെ അടിമപ്പണി കാരണം നെടുവീർപ്പിട്ട്‌ സങ്കടം പറഞ്ഞ്‌ വിളിച്ചപേക്ഷിച്ചുകൊണ്ടിരുന്നു. സഹായത്തിനായുള്ള അവരുടെ നിലവിളി സത്യദൈവത്തിന്റെ അടുത്ത്‌ എത്തി.+ 24  ഒടുവിൽ ദൈവം അവരുടെ ദീനരോദനം കേട്ടു.+ അബ്രാഹാമിനോടും യിസ്‌ഹാക്കിനോടും യാക്കോബിനോടും ചെയ്‌ത ഉടമ്പടി ഓർക്കുകയും ചെയ്‌തു.+ 25  അതുകൊണ്ട്‌ ദൈവം ഇസ്രായേല്യരെ നോക്കി. അവരുടെ അവസ്ഥ ദൈവം ശ്രദ്ധിച്ചു.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “പെട്ടകം; പെട്ടി.”
അർഥം: “വലിച്ചെടുത്ത.” അതായത്‌, വെള്ളത്തിൽനിന്ന്‌ രക്ഷിച്ച.
അഥവാ “സ്‌ത്രീകളുടെ രക്ഷയ്‌ക്ക്‌ എത്തി.”
അതായത്‌, യിത്രൊ.
അർഥം: “അവിടെ ഒരു പരദേശി.”