പുറപ്പാട്‌ 33:1-23

  • ദൈവം ഇസ്രായേല്യരെ ശാസിക്കുന്നു (1-6)

  • സാന്നിധ്യകൂടാരം പാളയത്തിനു പുറത്ത്‌ സ്ഥാപിക്കുന്നു (7-11)

  • യഹോവയുടെ തേജസ്സു കാണാനുള്ള മോശയുടെ ആഗ്രഹം (12-23)

33  യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: “ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ നീ നയിച്ചുകൊണ്ടുവന്ന ജനത്തെയും കൂട്ടി ഇവിടെനിന്ന്‌ പുറപ്പെടുക. ‘നിന്റെ സന്തതിക്കു* കൊടുക്കും’+ എന്ന്‌ അബ്രാഹാമിനോടും യിസ്‌ഹാക്കിനോടും യാക്കോബിനോടും ഞാൻ സത്യം ചെയ്‌ത ദേശത്തേക്കു യാത്രയാകുക.  ഞാൻ നിങ്ങൾക്കു മുമ്പേ ഒരു ദൈവദൂതനെ അയയ്‌ക്കും.+ കനാന്യരെയും അമോര്യരെയും ഹിത്യരെയും പെരിസ്യരെയും ഹിവ്യരെയും യബൂസ്യരെയും ഞാൻ ഓടിച്ചുകളയും.+  പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു പോകുക.+ എന്നാൽ നിങ്ങൾ ദുശ്ശാഠ്യമുള്ള* ഒരു ജനമായതുകൊണ്ട്‌+ യാത്രയിൽ ഞാൻ നിങ്ങളുടെകൂടെയുണ്ടായിരിക്കില്ല. ഒരുപക്ഷേ വഴിയിൽവെച്ച്‌ ഞാൻ നിങ്ങളെ നിശ്ശേഷം നശിപ്പിച്ചുകളഞ്ഞാലോ?”+  ഈ കഠിനവാക്കുകൾ കേട്ട്‌ ജനം വിലപിച്ചുതുടങ്ങി; അവർ ആരും ആഭരണങ്ങൾ അണിഞ്ഞതുമില്ല.  യഹോവ മോശയോടു പറഞ്ഞു: “ഇസ്രായേല്യരോട്‌ ഇങ്ങനെ പറയുക: ‘നിങ്ങൾ ദുശ്ശാഠ്യമുള്ള ഒരു ജനമാണ്‌.+ നിങ്ങളുടെ നടുവിലൂടെ കടന്നുപോയി നിങ്ങളെ നിശ്ശേഷം നശിപ്പിക്കാൻ എനിക്ക്‌ ഒറ്റ നിമിഷം മതി.+ ഇപ്പോൾ നിങ്ങളോട്‌ എന്തു ചെയ്യണമെന്നു ഞാൻ ഒന്ന്‌ ആലോചിക്കട്ടെ. അതുവരെ നിങ്ങൾ നിങ്ങളുടെ ആഭരണങ്ങൾ അണിയരുത്‌.’”  അതുകൊണ്ട്‌ ഹോരേബ്‌ പർവതംമുതൽ ഇസ്രായേല്യർ ആഭരണങ്ങൾ അണിഞ്ഞില്ല.*  മോശ തന്റെ കൂടാരം പാളയത്തിനു വെളിയിൽ, പാളയത്തിൽനിന്ന്‌ കുറച്ച്‌ അകലെ കൊണ്ടുപോയി സ്ഥാപിച്ചു. മോശ അതിനെ സാന്നിധ്യകൂടാരം എന്നു വിളിച്ചു. യഹോവയുടെ ഉപദേശം തേടാൻ ആഗ്രഹിക്കുന്ന എല്ലാവരും+ പാളയത്തിനു വെളിയിലുള്ള ഈ സാന്നിധ്യകൂടാരത്തിൽ ചെല്ലണമായിരുന്നു.  മോശ വെളിയിലുള്ള ആ കൂടാരത്തിലേക്കു പോകുന്ന ഉടനെ ജനമെല്ലാം എഴുന്നേറ്റ്‌ അവരവരുടെ കൂടാരവാതിൽക്കൽ നിന്നുകൊണ്ട്‌ മോശ കൂടാരത്തിനുള്ളിൽ പ്രവേശിക്കുന്നതുവരെ കണ്ണെടുക്കാതെ മോശയെത്തന്നെ നോക്കുമായിരുന്നു.  മോശ കൂടാരത്തിനുള്ളിൽ കടന്നാൽ ഉടൻ മേഘസ്‌തംഭം+ താഴേക്കു വന്ന്‌ കൂടാരവാതിൽക്കൽ നിൽക്കും. ദൈവം മോശയോടു സംസാരിക്കുന്ന സമയമത്രയും അത്‌ അവിടെയുണ്ടായിരിക്കും.+ 10  കൂടാരവാതിൽക്കൽ മേഘസ്‌തംഭം നിൽക്കുന്നതു ജനമെല്ലാം കാണുമ്പോൾ അവർ എഴുന്നേറ്റ്‌ അവരവരുടെ കൂടാരവാതിൽക്കൽ നിന്ന്‌ കുമ്പിടും. 11  മനുഷ്യർ തമ്മിൽത്തമ്മിൽ സംസാരിക്കുന്നതുപോലെ യഹോവ മോശയോടു മുഖാമുഖം സംസാരിച്ചു.+ മോശ തിരികെ പാളയത്തിലേക്കു പോകുമ്പോൾ പരിചാരകനായി മോശയ്‌ക്കു ശുശ്രൂഷ ചെയ്യുന്ന,+ നൂന്റെ മകൻ യോശുവ+ ആ കൂടാരം വിട്ട്‌ പോകാതെ അവിടെത്തന്നെ കാണുമായിരുന്നു. 12  മോശ യഹോവയോടു പറഞ്ഞു: “ഇതാ, ‘ഈ ജനത്തെ നയിക്കുക’ എന്ന്‌ അങ്ങ്‌ എന്നോടു പറയുന്നു. എന്നാൽ, ആരെയാണ്‌ എന്നോടൊപ്പം അയയ്‌ക്കുന്നതെന്ന്‌ അങ്ങ്‌ എന്നെ അറിയിച്ചിട്ടില്ല. ‘എനിക്കു നിന്നെ അടുത്ത്‌ അറിയാം,* എനിക്കു നിന്നോടു പ്രീതി തോന്നിയിരിക്കുന്നു’ എന്നൊക്കെ അങ്ങ്‌ എന്നോടു പറഞ്ഞിട്ടുണ്ടല്ലോ. 13  അങ്ങയ്‌ക്ക്‌ എന്നോടു പ്രീതി തോന്നുന്നെങ്കിൽ ദയവായി അങ്ങയുടെ വഴികൾ എന്നെ അറിയിക്കേണമേ.+ എങ്കിൽ എനിക്ക്‌ അങ്ങയെ അറിഞ്ഞ്‌ തുടർന്നും അങ്ങയുടെ പ്രീതിപാത്രമായി കഴിയാൻ പറ്റുമല്ലോ. ഈ ജനത അങ്ങയുടെ ജനമാണെന്ന+ കാര്യവും ഓർക്കേണമേ.” 14  അപ്പോൾ ദൈവം പറഞ്ഞു: “ഈ ഞാൻതന്നെ നിന്നോടൊപ്പം പോരും.+ ഞാൻ നിനക്കു സ്വസ്ഥത തരും.”+ 15  അപ്പോൾ മോശ ദൈവത്തോടു പറഞ്ഞു: “അങ്ങ്‌ ഞങ്ങളോടൊപ്പം പോരുന്നില്ലെങ്കിൽ ഞങ്ങളെ ഇവിടെനിന്ന്‌ പറഞ്ഞയയ്‌ക്കരുതേ. 16  അങ്ങയ്‌ക്ക്‌ എന്നോടും അങ്ങയുടെ ജനത്തോടും പ്രീതി തോന്നിയിരിക്കുന്നെന്നു ഞങ്ങൾ എങ്ങനെ അറിയും? അങ്ങ്‌ ഞങ്ങളുടെകൂടെ പോന്നാലല്ലേ+ അത്‌ അറിയാൻ പറ്റൂ. അങ്ങ്‌ പോന്നാൽ, അത്‌ എന്നെയും അങ്ങയുടെ ജനത്തെയും ഭൂമുഖത്തുള്ള മറ്റെല്ലാ ജനങ്ങളിൽനിന്നും വ്യത്യസ്‌തരാക്കുമല്ലോ.”+ 17  യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: “നീ അപേക്ഷിക്കുന്ന ഇക്കാര്യവും ഞാൻ ചെയ്യും. കാരണം എനിക്കു നിന്നോടു പ്രീതി തോന്നിയിരിക്കുന്നു. ഞാൻ നിന്നെ അടുത്ത്‌ അറിയുകയും ചെയ്‌തിരിക്കുന്നു.” 18  അപ്പോൾ മോശ പറഞ്ഞു: “ദയവായി അങ്ങയുടെ തേജസ്സ്‌ എന്നെ കാണിക്കേണമേ.” 19  പക്ഷേ ദൈവം പറഞ്ഞു: “എന്റെ നന്മ മുഴുവനും നിന്റെ മുന്നിലൂടെ കടന്നുപോകാൻ ഞാൻ ഇടയാക്കും. യഹോവ എന്ന പേര്‌+ നിന്റെ മുന്നിൽ ഞാൻ പ്രഖ്യാപിക്കും. എനിക്കു പ്രീതി കാണിക്കണമെന്നുള്ളവനോടു ഞാൻ പ്രീതി കാണിക്കും. എനിക്കു കരുണ കാണിക്കണമെന്നുള്ളവനോടു ഞാൻ കരുണ കാണിക്കും.”+ 20  എന്നാൽ ദൈവം ഇതുംകൂടെ പറഞ്ഞു: “നിനക്ക്‌ എന്റെ മുഖം കാണാൻ സാധിക്കില്ല. കാരണം എന്നെ കണ്ടിട്ട്‌ ഒരു മനുഷ്യനും ജീവനോടിരിക്കില്ല.” 21  യഹോവ ഇങ്ങനെയും പറഞ്ഞു: “ഇതാ! എന്റെ അടുത്ത്‌ ഒരു സ്ഥലമുണ്ട്‌. അവിടെ ആ പാറയുടെ മുകളിൽ നീ നിൽക്കണം. 22  എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ ആ പാറയുടെ ഒരു വിള്ളലിലാക്കി ഞാൻ കടന്നുപോയിക്കഴിയുന്നതുവരെ എന്റെ കൈകൊണ്ട്‌ നിന്നെ മറയ്‌ക്കും. 23  അതിനു ശേഷം ഞാൻ എന്റെ കൈ മാറ്റും. അപ്പോൾ നീ എന്റെ പിൻഭാഗം കാണും. പക്ഷേ നിനക്ക്‌ എന്റെ മുഖം കാണാൻ പറ്റില്ല.”+

അടിക്കുറിപ്പുകള്‍

അക്ഷ. “വിത്തിന്‌.”
അക്ഷ. “വഴങ്ങാത്ത കഴുത്തുള്ള.”
അക്ഷ. “അഴിച്ചുമാറ്റി.”
അഥവാ “ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.” അക്ഷ. “എനിക്കു നിന്നെ പേരിനാൽ അറിയാം.”