പുറപ്പാട്‌ 40:1-38

  • വിശുദ്ധകൂടാരം സ്ഥാപിക്കുന്നു (1-33)

  • യഹോവയുടെ തേജസ്സു വിശുദ്ധകൂടാരത്തിൽ നിറയുന്നു (34-38)

40  പിന്നെ യഹോവ മോശയോടു പറഞ്ഞു:  “ഒന്നാം മാസം ഒന്നാം ദിവസം നീ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരം സ്ഥാപിക്കണം.+  സാക്ഷ്യപ്പെട്ടകം+ അതിനുള്ളിൽ വെച്ച്‌ അതു തിരശ്ശീലകൊണ്ട്‌+ മറച്ച്‌ വേർതിരിക്കുക.  മേശ+ ഉള്ളിൽ കൊണ്ടുവന്ന്‌ അതിന്റെ സാധനങ്ങൾ അതിൽ ക്രമീകരിക്കണം. തണ്ടുവിളക്കും+ കൊണ്ടുവന്ന്‌ അതിന്റെ ദീപങ്ങൾ+ കത്തിക്കണം.  തുടർന്ന്‌, സുഗന്ധക്കൂട്ട്‌ അർപ്പിക്കാനുള്ള സ്വർണയാഗപീഠം+ സാക്ഷ്യപ്പെട്ടകത്തിനു മുന്നിൽ വെക്കുക. വിശുദ്ധകൂടാരത്തിന്റെ പ്രവേശനകവാടത്തിൽ ഇടാനുള്ള യവനിക*+ യഥാസ്ഥാനത്ത്‌ തൂക്കുകയും വേണം.  “സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിന്റെ പ്രവേശനകവാടത്തിനു മുന്നിൽ ദഹനയാഗത്തിനുള്ള യാഗപീഠം+ വെക്കണം.  യാഗപീഠത്തിനും സാന്നിധ്യകൂടാരത്തിനും ഇടയിൽ, വെള്ളം വെക്കാനുള്ള പാത്രം വെച്ചിട്ട്‌ അതിൽ വെള്ളം ഒഴിക്കുക.+  പിന്നെ, ചുറ്റും മുറ്റം+ വേർതിരിച്ച്‌ മുറ്റത്തിന്റെ പ്രവേശനകവാടത്തിൽ അതിന്റെ യവനിക*+ തൂക്കണം.  അടുത്തതായി, അഭിഷേകതൈലം+ എടുത്ത്‌ വിശുദ്ധകൂടാരവും അതിലുള്ള എല്ലാ വസ്‌തുക്കളും അഭിഷേകം ചെയ്‌ത്‌+ അതും അതിന്റെ എല്ലാ ഉപകരണങ്ങളും വിശുദ്ധീകരിക്കുക. അങ്ങനെ, അതു വിശുദ്ധമായിത്തീരും. 10  ദഹനയാഗത്തിനുള്ള യാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും അഭിഷേകം ചെയ്‌ത്‌ യാഗപീഠം വിശുദ്ധീകരിക്കണം. അങ്ങനെ, അത്‌ ഏറ്റവും വിശുദ്ധമായ ഒരു യാഗപീഠമാകും.+ 11  കൂടാതെ, വെള്ളം വെക്കാനുള്ള പാത്രവും അതിന്റെ താങ്ങും അഭിഷേകം ചെയ്‌ത്‌ വിശുദ്ധീകരിക്കണം. 12  “പിന്നെ അഹരോനെയും പുത്രന്മാരെയും സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടത്തിന്‌ അടുത്തേക്കു കൊണ്ടുവന്ന്‌ അവരെ വെള്ളംകൊണ്ട്‌ കഴുകുക.+ 13  നീ അഹരോനെ വിശുദ്ധവസ്‌ത്രങ്ങൾ+ ധരിപ്പിച്ച്‌ അഭിഷേകം ചെയ്‌ത്‌+ വിശുദ്ധീകരിക്കണം. അവൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യും. 14  അതിനു ശേഷം അവന്റെ പുത്രന്മാരെ കൊണ്ടുവന്ന്‌ അവരെ നീളൻ കുപ്പായം ധരിപ്പിക്കുക.+ 15  അവരുടെ അപ്പനെ അഭിഷേകം ചെയ്‌തതുപോലെതന്നെ നീ അവരെയും അഭിഷേകം ചെയ്യണം.+ അങ്ങനെ, അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യും. അവരുടെ വരുംതലമുറകളിൽ അവരുടെ പൗരോഹിത്യം+ നിലനിന്നുപോകാനും ഈ അഭിഷേകം ഉതകും.” 16  യഹോവ കല്‌പിച്ചതുപോലെയെല്ലാം മോശ ചെയ്‌തു.+ അങ്ങനെതന്നെ ചെയ്‌തു. 17  അങ്ങനെ രണ്ടാം വർഷം ഒന്നാം മാസം ഒന്നാം ദിവസംതന്നെ വിശുദ്ധകൂടാരം സ്ഥാപിച്ചു.+ 18  അതിനുവേണ്ടി മോശ, അതിന്റെ ചുവടുകൾ+ നിലത്ത്‌ വെച്ച്‌ ചട്ടങ്ങൾ+ പിടിപ്പിച്ച്‌ കഴകൾ+ ഇട്ടു. അതിന്റെ തൂണുകളും ഉറപ്പിച്ചു. 19  വിശുദ്ധകൂടാരത്തിനു മുകളിൽ അതിന്റെ ആവരണം+ വിരിച്ചു. ഈ ആവരണത്തിനു മീതെ അടുത്ത ആവരണവും+ വിരിച്ചു. യഹോവ മോശയോടു കല്‌പിച്ചതുപോലെതന്നെ. 20  അതിനു ശേഷം, ‘സാക്ഷ്യം’+ എടുത്ത്‌ പെട്ടകത്തിനുള്ളിൽ+ വെച്ചിട്ട്‌ പെട്ടകത്തിനു തണ്ടുകൾ+ ഇട്ടു. എന്നിട്ട്‌, മൂടി+ പെട്ടകത്തിന്റെ മുകളിൽ വെച്ചു.+ 21  പെട്ടകം വിശുദ്ധകൂടാരത്തിനുള്ളിൽ കൊണ്ടുവന്നു. മറയ്‌ക്കാനുള്ള തിരശ്ശീല+ യഥാസ്ഥാനത്ത്‌ തൂക്കി സാക്ഷ്യപ്പെട്ടകം മറച്ച്‌ വേർതിരിച്ചു,+ യഹോവ മോശയോടു കല്‌പിച്ചതുപോലെതന്നെ. 22  അടുത്തതായി മേശ,+ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിൽ, വടക്കുഭാഗത്ത്‌ തിരശ്ശീലയുടെ വെളിയിൽ വെച്ചു. 23  എന്നിട്ട്‌ അതിൽ യഹോവയുടെ മുമ്പാകെ അപ്പം+ നിരയായി അടുക്കിവെച്ചു, യഹോവ മോശയോടു കല്‌പിച്ചതുപോലെതന്നെ. 24  തണ്ടുവിളക്ക്‌,+ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിൽ, തെക്കുവശത്ത്‌ മേശയുടെ മുന്നിൽ വെച്ചു. 25  യഹോവയുടെ മുമ്പാകെ മോശ ദീപങ്ങൾ+ കത്തിച്ചു, യഹോവ കല്‌പിച്ചതുപോലെതന്നെ. 26  അടുത്തതായി സ്വർണയാഗപീഠം+ സാന്നിധ്യകൂടാരത്തിൽ തിരശ്ശീലയുടെ മുന്നിൽ വെച്ചു. 27  സുഗന്ധദ്രവ്യം+ പുകയ്‌ക്കേണ്ടിയിരുന്നത്‌+ അതിലായിരുന്നു, യഹോവ മോശയോടു കല്‌പിച്ചതുപോലെതന്നെ. 28  പിന്നെ വിശുദ്ധകൂടാരത്തിന്റെ പ്രവേശനകവാടത്തിൽ ഇടാനുള്ള യവനിക*+ യഥാസ്ഥാനത്ത്‌ തൂക്കി. 29  ദഹനയാഗവും+ ധാന്യയാഗവും അർപ്പിക്കാനുള്ള ദഹനയാഗത്തിന്റെ യാഗപീഠം+ മോശ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിന്റെ വാതിൽക്കൽ വെച്ചു, യഹോവ കല്‌പിച്ചതുപോലെതന്നെ. 30  പിന്നെ കഴുകാനുള്ള വെള്ളം വെക്കുന്ന പാത്രം സാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും ഇടയിൽ വെച്ചിട്ട്‌ അതിൽ വെള്ളം ഒഴിച്ചു.+ 31  മോശയും അഹരോനും അഹരോന്റെ പുത്രന്മാരും അവിടെ ചെന്ന്‌ കൈകാലുകൾ കഴുകി. 32  അവർ സാന്നിധ്യകൂടാരത്തിൽ കടക്കുകയോ യാഗപീഠത്തെ സമീപിക്കുകയോ ചെയ്യുമ്പോഴെല്ലാം ഇങ്ങനെ കഴുകുമായിരുന്നു,+ യഹോവ മോശയോടു കല്‌പിച്ചതുപോലെതന്നെ. 33  ഒടുവിൽ, വിശുദ്ധകൂടാരത്തിനും യാഗപീഠത്തിനും ചുറ്റുമായി മുറ്റം+ വേർതിരിച്ചു. മുറ്റത്തിന്റെ പ്രവേശനകവാടത്തിലിടാനുള്ള യവനികയും* തൂക്കി.+ അങ്ങനെ, മോശ പണി പൂർത്തിയാക്കി. 34  അപ്പോൾ, മേഘം സാന്നിധ്യകൂടാരത്തെ മൂടാൻതുടങ്ങി, യഹോവയുടെ തേജസ്സു വിശുദ്ധകൂടാരത്തിൽ നിറഞ്ഞു.+ 35  മേഘം സാന്നിധ്യകൂടാരത്തിന്മേൽത്തന്നെ നിന്നിരുന്നതുകൊണ്ട്‌ മോശയ്‌ക്ക്‌ അതിനുള്ളിൽ കടക്കാൻ കഴിഞ്ഞില്ല. യഹോവയുടെ തേജസ്സു വിശുദ്ധകൂടാരത്തിൽ നിറഞ്ഞിരുന്നു.+ 36  മേഘം വിശുദ്ധകൂടാരത്തിൽനിന്ന്‌ ഉയരുമ്പോൾ ഇസ്രായേല്യർ കൂടാരം അഴിച്ച്‌ യാത്ര പുറപ്പെടും. യാത്രയുടെ എല്ലാ ഘട്ടങ്ങളിലും അവർ ഇങ്ങനെ ചെയ്‌തിരുന്നു.+ 37  എന്നാൽ, മേഘം ഉയർന്നില്ലെങ്കിൽ, അത്‌ ഉയരുന്ന ദിവസംവരെ അവർ യാത്ര പുറപ്പെടില്ലായിരുന്നു.+ 38  കാരണം, യാത്രയുടെ എല്ലാ ഘട്ടങ്ങളിലും ഇസ്രായേൽഗൃഹത്തിനു കാണാവുന്ന വിധത്തിൽ, വിശുദ്ധകൂടാരത്തിന്മേൽ പകൽസമയത്ത്‌ യഹോവയുടെ മേഘവും രാത്രിയിൽ അഗ്നിയും നിന്നിരുന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “തിരശ്ശീല.”
അഥവാ “തിരശ്ശീല.”
അഥവാ “തിരശ്ശീല.”
അഥവാ “തിരശ്ശീലയും.”