അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ 3:1-26

  • മുടന്തനായ യാചകനെ പത്രോസ്‌ സുഖപ്പെടുത്തുന്നു (1-10)

  • ശലോമോന്റെ മണ്ഡപത്തിൽവെച്ച്‌ പത്രോസ്‌ പ്രസംഗിക്കുന്നു (11-26)

    • “എല്ലാ കാര്യങ്ങളും പൂർവസ്ഥിതിയിലാക്കുന്ന കാലം” (21)

    • മോശയെപ്പോലുള്ള ഒരു പ്രവാചകൻ (22)

3  ഒരു ദിവസം പത്രോസും യോഹന്നാനും പ്രാർഥനയുടെ സമയത്ത്‌, ഒൻപതാം മണി* നേരത്ത്‌, ദേവാലയത്തിലേക്കു പോകുകയായിരുന്നു.  അപ്പോൾ അതാ, ജന്മനാ മുടന്തനായ ഒരു മനുഷ്യനെ ചിലർ ചുമന്നുകൊണ്ടുവരുന്നു. ദേവാലയത്തിൽ വരുന്നവരോടു ഭിക്ഷ യാചിക്കാൻ സുന്ദരം എന്ന്‌ അറിയപ്പെടുന്ന ദേവാലയവാതിലിന്‌ അടുത്ത്‌ അവർ അയാളെ ദിവസവും ഇരുത്താറുണ്ടായിരുന്നു.  പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു കയറുന്നതു കണ്ട്‌ അയാൾ അവരോടു ഭിക്ഷ യാചിച്ചു.  പത്രോസും യോഹന്നാനും അയാളെ സൂക്ഷിച്ച്‌ നോക്കി. പത്രോസ്‌ അയാളോട്‌, “ഞങ്ങളെ നോക്ക്‌” എന്നു പറഞ്ഞു.  എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ച്‌ അയാൾ അവരെ നോക്കി.  അപ്പോൾ പത്രോസ്‌ പറഞ്ഞു: “സ്വർണവും വെള്ളിയും എന്റെ കൈയിലില്ല; എന്നാൽ എനിക്കുള്ളതു ഞാൻ നിനക്കു തരുന്നു: നസറെത്തുകാരനായ യേശുക്രിസ്‌തുവിന്റെ നാമത്തിൽ ഞാൻ പറയുന്നു, എഴുന്നേറ്റ്‌ നടക്കുക!”+  എന്നിട്ട്‌ അയാളുടെ വലതുകൈ പിടിച്ച്‌ എഴുന്നേൽപ്പിച്ചു.+ ഉടനെ അയാളുടെ പാദങ്ങൾക്കും കാൽക്കുഴകൾക്കും ബലം കിട്ടി.+  അയാൾ ചാടിയെഴുന്നേറ്റ്‌ നടക്കാൻ തുടങ്ങി.+ നടന്നും തുള്ളിച്ചാടിയും ദൈവത്തെ സ്‌തുതിച്ചും കൊണ്ട്‌ അയാൾ അവരോടൊപ്പം ദേവാലയത്തിലേക്കു പോയി.  അയാൾ നടക്കുന്നതും ദൈവത്തെ സ്‌തുതിക്കുന്നതും ആളുകളെല്ലാം കണ്ടു. 10  അയാൾ ദേവാലയത്തിന്റെ സുന്ദരകവാടത്തിൽ ഇരുന്ന ഭിക്ഷക്കാരനാണെന്ന്‌ അവർ തിരിച്ചറിഞ്ഞു.+ അയാൾക്കു സംഭവിച്ചതു കണ്ട്‌ അവർക്ക്‌ അത്ഭുതവും ആശ്ചര്യവും അടക്കാനായില്ല. 11  ശലോമോന്റെ മണ്ഡപം+ എന്ന്‌ അറിയപ്പെടുന്ന സ്ഥലത്ത്‌ ആ മനുഷ്യൻ പത്രോസിന്റെയും യോഹന്നാന്റെയും കൈപിടിച്ച്‌ നിൽക്കുമ്പോൾ ആളുകളെല്ലാം അതിശയത്തോടെ ഓടിക്കൂടി. 12  അപ്പോൾ പത്രോസ്‌ ആളുകളോടു പറഞ്ഞു: “ഇസ്രായേൽപുരുഷന്മാരേ, നിങ്ങൾ ഇതു കണ്ട്‌ അത്ഭുതപ്പെടുന്നത്‌ എന്തിനാണ്‌? ഞങ്ങളുടെ ശക്തികൊണ്ടോ ഭക്തികൊണ്ടോ ആണ്‌ ഞങ്ങൾ ഇയാളെ നടത്തിയത്‌ എന്ന ഭാവത്തിൽ നിങ്ങൾ ഞങ്ങളെ നോക്കുന്നതും എന്തിനാണ്‌? 13  അബ്രാഹാമിന്റെയും യിസ്‌ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ+ നമ്മുടെ പൂർവികരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു.+ എന്നാൽ നിങ്ങൾ യേശുവിനെ ശത്രുക്കൾക്ക്‌ ഏൽപ്പിച്ചുകൊടുക്കുകയും+ പീലാത്തൊസ്‌ വിട്ടയയ്‌ക്കാൻ തീരുമാനിച്ചിട്ടും അദ്ദേഹത്തിന്റെ മുമ്പാകെ യേശുവിനെ തള്ളിപ്പറയുകയും ചെയ്‌തു. 14  വിശുദ്ധനായ ആ നീതിമാനെ തള്ളിപ്പറഞ്ഞിട്ട്‌ കൊലപാതകിയായ ഒരു മനുഷ്യനെ വിട്ടുകിട്ടണമെന്നു നിങ്ങൾ ആവശ്യപ്പെട്ടു.+ 15  അങ്ങനെ ജീവനായകനെ*+ നിങ്ങൾ കൊന്നുകളഞ്ഞു. എന്നാൽ ദൈവം യേശുവിനെ മരിച്ചവരിൽനിന്ന്‌ ഉയിർപ്പിച്ചു. ആ വസ്‌തുതയ്‌ക്കു ഞങ്ങൾ സാക്ഷികൾ.+ 16  യേശുവിന്റെ പേരാണ്‌, ആ പേരിലുള്ള ഞങ്ങളുടെ വിശ്വാസമാണ്‌, നിങ്ങൾ കാണുന്ന ഈ മനുഷ്യനു ബലം ലഭിക്കാൻ ഇടയാക്കിയത്‌. അതെ, യേശുവിലൂടെയുള്ള ഞങ്ങളുടെ വിശ്വാസമാണു നിങ്ങളുടെ മുന്നിൽ നിൽക്കുന്ന, നിങ്ങൾക്ക്‌ അറിയാവുന്ന, ഈ വ്യക്തിക്കു പൂർണാരോഗ്യം നൽകിയത്‌. 17  സഹോദരങ്ങളേ, നിങ്ങളുടെ പ്രമാണിമാരെപ്പോലെ+ നിങ്ങളും അറിവില്ലായ്‌മ+ കാരണമാണ്‌ അങ്ങനെയൊക്കെ ചെയ്‌തതെന്ന്‌ എനിക്ക്‌ അറിയാം. 18  പക്ഷേ ഇങ്ങനെയെല്ലാം സംഭവിച്ചതിലൂടെ, തന്റെ ക്രിസ്‌തു കഷ്ടതകൾ അനുഭവിക്കുമെന്ന്‌+ എല്ലാ പ്രവാചകന്മാരിലൂടെയും മുൻകൂട്ടി അറിയിച്ചതു ദൈവം നിവർത്തിച്ചിരിക്കുന്നു. 19  “അതുകൊണ്ട്‌ നിങ്ങളുടെ പാപങ്ങൾ മായ്‌ച്ചുകിട്ടാൻ+ മാനസാന്തരപ്പെട്ട്‌+ ദൈവത്തിലേക്കു തിരിയുക;+ അപ്പോൾ യഹോവ* ഉന്മേഷകാലങ്ങൾ നൽകുകയും 20  നിങ്ങൾക്കുവേണ്ടി നിയമിച്ച ക്രിസ്‌തുവായ യേശുവിനെ അയയ്‌ക്കുകയും ചെയ്യും. 21  പണ്ടുള്ള വിശുദ്ധപ്രവാചകന്മാരിലൂടെ ദൈവം പറഞ്ഞ എല്ലാ കാര്യങ്ങളും പൂർവസ്ഥിതിയിലാക്കുന്ന കാലംവരെ യേശു സ്വർഗത്തിൽ കഴിയേണ്ടതാണ്‌.* 22  മോശ ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ: ‘നിങ്ങളുടെ ദൈവമായ യഹോവ* നിങ്ങളുടെ സഹോദരന്മാർക്കിടയിൽനിന്ന്‌ എന്നെപ്പോലുള്ള ഒരു പ്രവാചകനെ നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും.+ അദ്ദേഹം നിങ്ങളോടു പറയുന്നതൊക്കെ നിങ്ങൾ കേൾക്കണം.+ 23  ആ പ്രവാചകനെ അനുസരിക്കാത്ത ആരെയും ജനത്തിന്‌ ഇടയിൽ വെച്ചേക്കില്ല.’+ 24  ശമുവേൽ മുതലുള്ള എല്ലാ പ്രവാചകന്മാരും ഈ നാളുകളെക്കുറിച്ച്‌ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌.+ 25  നിങ്ങൾ പ്രവാചകന്മാരുടെയും, ദൈവം നിങ്ങളുടെ പൂർവികരോടു ചെയ്‌ത ഉടമ്പടിയുടെയും മക്കളാണ്‌.+ ‘നിന്റെ സന്തതിയിലൂടെ ഭൂമിയിലെ സകല കുടുംബങ്ങളും അനുഗ്രഹം നേടും’+ എന്നു ദൈവം അബ്രാഹാമിനോട്‌ ഉടമ്പടി ചെയ്‌തിരുന്നല്ലോ. 26  ദൈവം തന്റെ ദാസനെ എഴുന്നേൽപ്പിച്ചപ്പോൾ നിങ്ങളുടെ അടുത്തേക്കാണ്‌ ആദ്യം അയച്ചത്‌.+ നിങ്ങളെ ഓരോരുത്തരെയും ദുഷ്ടതകളിൽനിന്ന്‌ പിന്തിരിപ്പിച്ച്‌ അനുഗ്രഹിക്കാൻവേണ്ടിയാണു ദൈവം അങ്ങനെ ചെയ്‌തത്‌.”

അടിക്കുറിപ്പുകള്‍

അതായത്‌, ഉച്ച കഴിഞ്ഞ്‌ ഏകദേശം 3 മണി.
അഥവാ “ജീവന്റെ മുഖ്യനായകനെ.”
അക്ഷ. “യഹോവയുടെ മുഖത്തുനിന്ന്‌.” അനു. എ5 കാണുക.
അഥവാ “സ്വർഗം യേശുവിനെ വെച്ചുകൊള്ളേണ്ടതാണ്‌.”
അനു. എ5 കാണുക.