മത്തായി എഴുതിയത്‌ 10:1-42

  • 12 അപ്പോസ്‌തലന്മാർ (1-4)

  • ശുശ്രൂഷയ്‌ക്കുള്ള നിർദേശങ്ങൾ (5-15)

  • ശിഷ്യന്മാരെ ഉപദ്രവിക്കും (16-25)

  • മനുഷ്യരെയല്ല, ദൈവത്തെ ഭയപ്പെടുക (26-31)

  • സമാധാനമല്ല, വാൾ (32-39)

  • യേശുവിന്റെ ശിഷ്യന്മാരെ സ്വീകരിക്കുന്നെങ്കിൽ (40-42)

10  പിന്നെ യേശു തന്റെ 12 ശിഷ്യന്മാരെ വിളിച്ച്‌ അശുദ്ധാത്മാക്കളെ* പുറത്താക്കാനും+ എല്ലാ തരം രോഗങ്ങളും വൈകല്യങ്ങളും സുഖപ്പെടുത്താനും അധികാരം കൊടുത്തു.  12 അപ്പോസ്‌തലന്മാരുടെ പേരുകൾ:+ പത്രോസ്‌+ എന്നും പേരുള്ള ശിമോൻ, ശിമോന്റെ സഹോദരനായ അന്ത്രയോസ്‌,+ സെബെദിയുടെ മകനായ യാക്കോബ്‌, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ,+  ഫിലിപ്പോസ്‌,+ ബർത്തൊലൊമായി, തോമസ്‌,+ നികുതിപിരിവുകാരനായ മത്തായി,+ അൽഫായിയുടെ മകനായ യാക്കോബ്‌, തദ്ദായി,  കനാനേയനായ* ശിമോൻ, യേശുവിനെ പിന്നീട്‌ ഒറ്റിക്കൊടുത്ത യൂദാസ്‌ ഈസ്‌കര്യോത്ത്‌.+  ഈ 12 പേരെ യേശു അയച്ചു. അവർക്ക്‌ ഈ നിർദേശങ്ങളും കൊടുത്തു:+ “ജൂതന്മാരല്ലാത്തവരുടെ പ്രദേശത്തേക്കു പോകുകയോ ശമര്യയിലെ ഏതെങ്കിലും നഗരത്തിൽ കടക്കുകയോ അരുത്‌;+  പകരം ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുത്ത്‌ മാത്രം പോകുക.+  നിങ്ങൾ പോകുമ്പോൾ, ‘സ്വർഗരാജ്യം അടുത്തിരിക്കുന്നു’ എന്നു പ്രസംഗിക്കണം.+  രോഗികളെ സുഖപ്പെടുത്തുക;+ മരിച്ചവരെ ഉയിർപ്പിക്കുക; കുഷ്‌ഠരോഗികളെ ശുദ്ധരാക്കുക; ഭൂതങ്ങളെ പുറത്താക്കുക. സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായിത്തന്നെ കൊടുക്കുക.  നിങ്ങളുടെ അരയിലെ പണസ്സഞ്ചിയിൽ കരുതാൻ സ്വർണമോ വെള്ളിയോ ചെമ്പോ സമ്പാദിക്കേണ്ടാ.+ 10  വേറെ വസ്‌ത്രമോ ചെരിപ്പോ വടിയോ യാത്രയ്‌ക്കു വേണ്ട ഭക്ഷണസഞ്ചിയോ എടുക്കുകയുമരുത്‌;+ വേലക്കാരൻ ആഹാരത്തിന്‌ അർഹനാണല്ലോ.+ 11  “നിങ്ങൾ ഏതെങ്കിലും നഗരത്തിലോ ഗ്രാമത്തിലോ ചെല്ലുമ്പോൾ അവിടെ അർഹതയുള്ളയാൾ ആരെന്ന്‌ അന്വേഷിച്ച്‌ കണ്ടുപിടിക്കുക; അവിടം വിട്ട്‌ പോകുന്നതുവരെ അയാളുടെകൂടെ താമസിക്കുക.+ 12  നിങ്ങൾ ഒരു വീട്ടിൽ ചെല്ലുമ്പോൾ, വീട്ടുകാരെ അഭിവാദനം ചെയ്യണം. 13  ആ വീടിന്‌ അർഹതയുണ്ടെങ്കിൽ നിങ്ങൾ ആശംസിക്കുന്ന സമാധാനം അതിന്മേൽ വരട്ടെ.+ അതിന്‌ അർഹതയില്ലെങ്കിലോ, ആ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ. 14  ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വാക്കു കേൾക്കാതെയോ വന്നാൽ ആ വീടോ നഗരമോ വിട്ട്‌ പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളയുക.+ 15  ന്യായവിധിദിവസം സൊദോമിനും ഗൊമോറയ്‌ക്കും+ ലഭിക്കുന്ന വിധിയെക്കാൾ കടുത്തതായിരിക്കും അവരുടേത്‌ എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 16  “ഇതാ, ഞാൻ നിങ്ങളെ അയയ്‌ക്കുന്നു; ചെന്നായ്‌ക്കൾക്കിടയിൽ ചെമ്മരിയാടുകളെപ്പോലെയാണു നിങ്ങൾ. അതുകൊണ്ട്‌ പാമ്പുകളെപ്പോലെ ജാഗ്രതയുള്ളവരും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരും ആയിരിക്കുക.+ 17  മനുഷ്യരെ സൂക്ഷിച്ചുകൊള്ളുക; അവർ നിങ്ങളെ കോടതിയിൽ ഹാജരാക്കുകയും+ അവരുടെ സിനഗോഗുകളിൽവെച്ച്‌ നിങ്ങളെ ചാട്ടയ്‌ക്ക്‌ അടിക്കുകയും ചെയ്യും.+ 18  എന്നെപ്രതി നിങ്ങളെ ഗവർണർമാരുടെയും രാജാക്കന്മാരുടെയും മുന്നിൽ ഹാജരാക്കും.+ അങ്ങനെ അവരോടും ജനതകളോടും നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്‌ പറയാൻ നിങ്ങൾക്ക്‌ അവസരം കിട്ടും.+ 19  എന്നാൽ അവർ നിങ്ങളെ ഏൽപ്പിച്ചുകൊടുക്കുമ്പോൾ എന്തു പറയണം, എങ്ങനെ പറയണം എന്നു ചിന്തിച്ച്‌ ഉത്‌കണ്‌ഠപ്പെടേണ്ടാ. പറയാനുള്ളത്‌ ആ സമയത്ത്‌ നിങ്ങൾക്കു കിട്ടിയിരിക്കും;+ 20  കാരണം സംസാരിക്കുന്നതു നിങ്ങൾ ഒറ്റയ്‌ക്കല്ല. നിങ്ങളുടെ പിതാവിന്റെ ആത്മാവായിരിക്കും നിങ്ങളിലൂടെ സംസാരിക്കുക.+ 21  കൂടാതെ, സഹോദരൻ സഹോദരനെയും അപ്പൻ മകനെയും കൊല്ലാൻ ഏൽപ്പിച്ചുകൊടുക്കും. മക്കൾ മാതാപിതാക്കൾക്കെതിരെ തിരിഞ്ഞ്‌ അവരെ കൊല്ലിക്കും.+ 22  എന്റെ പേര്‌ നിമിത്തം എല്ലാവരും നിങ്ങളെ വെറുക്കും.+ എന്നാൽ അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷ നേടും.+ 23  ഒരു നഗരത്തിൽ അവർ നിങ്ങളെ ഉപദ്രവിക്കുമ്പോൾ മറ്റൊന്നിലേക്ക്‌ ഓടിപ്പോകുക.+ കാരണം, മനുഷ്യപുത്രൻ വരുന്നതിനു മുമ്പ്‌ നിങ്ങൾ ഇസ്രായേൽപട്ടണങ്ങൾ മുഴുവനും ഒരു കാരണവശാലും സഞ്ചരിച്ചുതീർക്കില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 24  “വിദ്യാർഥി അധ്യാപകനെക്കാൾ വലിയവനല്ല; അടിമ യജമാനനെക്കാൾ വലിയവനുമല്ല.+ 25  വിദ്യാർഥി അധ്യാപകനെപ്പോലെയായാൽ മതി; അടിമ യജമാനനെപ്പോലെയും.+ ആളുകൾ കുടുംബനാഥനെ ബയെത്‌സെബൂബ്‌*+ എന്നു വിളിച്ചെങ്കിൽ വീട്ടുകാരുടെ കാര്യം പറയാനുണ്ടോ! 26  അതുകൊണ്ട്‌ അവരെ പേടിക്കേണ്ടാ. മറച്ചുവെച്ചിരിക്കുന്നതൊന്നും എന്നും മറഞ്ഞിരിക്കില്ല. രഹസ്യമായതൊന്നും വെളിച്ചത്ത്‌ വരാതിരിക്കുകയുമില്ല.+ 27  ഞാൻ ഇരുട്ടത്ത്‌ നിങ്ങളോടു പറയുന്നതു നിങ്ങൾ വെളിച്ചത്ത്‌ പറയുക; ചെവിയിൽ സ്വകാര്യമായി പറയുന്നതു പുരമുകളിൽനിന്ന്‌ വിളിച്ചുപറയുക.+ 28  ദേഹിയെ* കൊല്ലാൻ കഴിയാതെ ശരീരത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ.+ പകരം, ദേഹിയെയും ശരീരത്തെയും ഗീഹെന്നയിൽ* നശിപ്പിക്കാൻ കഴിയുന്നവനെ ഭയപ്പെടുക.+ 29  നിസ്സാരവിലയുള്ള ഒരു നാണയത്തുട്ടിനല്ലേ* രണ്ടു കുരുവികളെ വിൽക്കുന്നത്‌? എങ്കിലും അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവ്‌ അറിയാതെ നിലത്ത്‌ വീഴില്ല.+ 30  എന്നാൽ നിങ്ങളുടെ കാര്യമോ, നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു. 31  അതുകൊണ്ട്‌ പേടിക്കേണ്ടാ. അനേകം കുരുവികളെക്കാൾ എത്രയോ വിലയുള്ളവരാണു നിങ്ങൾ!+ 32  “മറ്റുള്ളവരുടെ മുന്നിൽ എന്നെ അംഗീകരിക്കുന്ന ഏതൊരാളെയും+ സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുന്നിൽ ഞാനും അംഗീകരിക്കും.+ 33  മറ്റുള്ളവരുടെ മുന്നിൽ എന്നെ തള്ളിപ്പറയുന്നവരെയോ സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുന്നിൽ ഞാനും തള്ളിപ്പറയും.+ 34  ഞാൻ ഭൂമിയിൽ സമാധാനം വരുത്താനാണു വന്നത്‌ എന്നു വിചാരിക്കേണ്ടാ. സമാധാനമല്ല, വാൾ വരുത്താനാണു ഞാൻ വന്നത്‌.+ 35  മകനെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മായിയമ്മയോടും+ ഭിന്നിപ്പിക്കാനാണു ഞാൻ വന്നത്‌. 36  ഒരാളുടെ വീട്ടുകാർതന്നെ അയാളുടെ ശത്രുക്കളാകും. 37  എന്നെക്കാൾ അധികം അപ്പനെയോ അമ്മയെയോ സ്‌നേഹിക്കുന്നവൻ എന്റെ ശിഷ്യനായിരിക്കാൻ യോഗ്യനല്ല. എന്നെക്കാൾ അധികം മകനെയോ മകളെയോ സ്‌നേഹിക്കുന്നവനും എന്റെ ശിഷ്യനായിരിക്കാൻ യോഗ്യനല്ല.+ 38  സ്വന്തം ദണ്ഡനസ്‌തംഭം* എടുത്ത്‌ എന്നെ അനുഗമിക്കാത്തവനും എന്റെ ശിഷ്യനായിരിക്കാൻ യോഗ്യനല്ല.+ 39  തന്റെ ദേഹിയെ* കണ്ടെത്തുന്നവന്‌ അതു നഷ്ടമാകും. എനിക്കുവേണ്ടി ദേഹിയെ* നഷ്ടപ്പെടുത്തുന്നവനോ അതു തിരികെ കിട്ടും.+ 40  “നിങ്ങളെ സ്വീകരിക്കുന്നവൻ എന്നെയും സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവനോ എന്നെ അയച്ച വ്യക്തിയെയും സ്വീകരിക്കുന്നു.+ 41  പ്രവാചകനാണെന്ന ഒറ്റ കാരണത്താൽ ഒരു പ്രവാചകനെ സ്വീകരിക്കുന്നവനു പ്രവാചകന്റെ പ്രതിഫലം കിട്ടും.+ നീതിമാനാണെന്ന ഒറ്റ കാരണത്താൽ ഒരു നീതിമാനെ സ്വീകരിക്കുന്നവനു നീതിമാന്റെ പ്രതിഫലം കിട്ടും. 42  ഈ ചെറിയവരിൽ ഒരാൾക്ക്‌, അയാൾ എന്റെ ഒരു ശിഷ്യനാണെന്ന കാരണത്താൽ അൽപ്പം വെള്ളമെങ്കിലും കുടിക്കാൻ കൊടുക്കുന്നവനു പ്രതിഫലം കിട്ടാതെപോകില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”+

അടിക്കുറിപ്പുകള്‍

ഭൂതങ്ങളെ കുറിക്കുന്നു.
അഥവാ “തീക്ഷ്‌ണതയുള്ളവനായ.”
ഭൂതങ്ങളുടെ പ്രഭു അഥവാ അധിപൻ ആയ സാത്താനെ കുറിക്കാനാണ്‌ ഈ പേര്‌ പൊതുവേ ഉപയോഗിക്കുന്നത്‌.
അഥവാ “ജീവനെ.” അതായത്‌, വീണ്ടും ജീവിക്കാനുള്ള സാധ്യതയെ.
പദാവലി കാണുക.
അക്ഷ. “ഒരു അസ്സാറിയൊനിനല്ലേ.” അനു. ബി14 കാണുക.
പദാവലി കാണുക.
അഥവാ “ജീവനെ.”
അഥവാ “ജീവനെ.”