മത്തായി എഴുതിയത്‌ 17:1-27

  • യേശു രൂപാന്തരപ്പെടുന്നു (1-13)

  • കടുകുമണിയുടെ അത്രയും വിശ്വാസം (14-21)

  • യേശുവിന്റെ മരണം വീണ്ടും മുൻകൂട്ടിപ്പറയുന്നു (22, 23)

  • മീന്റെ വായിൽനിന്നുള്ള നാണയം എടുത്ത്‌ നികുതി കൊടുക്കുന്നു (24-27)

17  ആറു ദിവസം കഴിഞ്ഞ്‌ യേശു പത്രോസിനെയും യാക്കോബിനെയും യാക്കോബിന്റെ സഹോദരനായ യോഹന്നാനെയും കൂട്ടിക്കൊണ്ട്‌ ഉയരമുള്ള ഒരു മലയിലേക്കു പോയി.+  യേശു അവരുടെ മുന്നിൽവെച്ച്‌ രൂപാന്തരപ്പെട്ടു. യേശുവിന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. വസ്‌ത്രങ്ങൾ വെളിച്ചംപോലെ പ്രകാശിച്ചു.*+  അപ്പോൾ അതാ, മോശയും ഏലിയയും പ്രത്യക്ഷപ്പെട്ട്‌ യേശുവിനോടു സംസാരിക്കുന്നു.  പത്രോസ്‌ യേശുവിനോടു പറഞ്ഞു: “കർത്താവേ, ഞങ്ങൾക്ക്‌ ഇവിടെ വരാൻ കഴിഞ്ഞത്‌ എത്ര നന്നായി! വേണമെങ്കിൽ ഞാൻ ഇവിടെ മൂന്നു കൂടാരം ഉണ്ടാക്കാം; ഒന്ന്‌ അങ്ങയ്‌ക്കും ഒന്നു മോശയ്‌ക്കും പിന്നെ ഒന്ന്‌ ഏലിയയ്‌ക്കും.”  പത്രോസ്‌ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, പ്രകാശം നിറഞ്ഞ ഒരു മേഘം അവരുടെ മേൽ വന്നു. “ഇവൻ എന്റെ പ്രിയപുത്രൻ. ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.+ ഇവൻ പറയുന്നതു ശ്രദ്ധിക്കണം”+ എന്നു മേഘത്തിൽനിന്ന്‌ ഒരു ശബ്ദവും ഉണ്ടായി.  ഇതു കേട്ട്‌ വല്ലാതെ പേടിച്ചുപോയ ശിഷ്യന്മാർ നിലത്ത്‌ കമിഴ്‌ന്നുവീണു.  അപ്പോൾ യേശു അടുത്ത്‌ ചെന്ന്‌ അവരെ തൊട്ട്‌, “പേടിക്കേണ്ടാ, എഴുന്നേൽക്കൂ” എന്നു പറഞ്ഞു.  അവർ തല പൊക്കി നോക്കിയപ്പോൾ യേശുവിനെയല്ലാതെ ആരെയും കണ്ടില്ല.  മലയിൽനിന്ന്‌ ഇറങ്ങിവരുമ്പോൾ യേശു അവരോട്‌, “മനുഷ്യപുത്രൻ മരിച്ചവരിൽനിന്ന്‌ ഉയിർത്തെഴുന്നേൽക്കുന്നതുവരെ ഈ ദർശനത്തെക്കുറിച്ച്‌ ആരോടും പറയരുത്‌” എന്നു കല്‌പിച്ചു.+ 10  അപ്പോൾ ശിഷ്യന്മാർ യേശുവിനോട്‌, “പിന്നെ എന്താണ്‌ ആദ്യം ഏലിയ വരുമെന്നു ശാസ്‌ത്രിമാർ പറയുന്നത്‌” എന്നു ചോദിച്ചു.+ 11  യേശു അവരോടു പറഞ്ഞു: “ഉറപ്പായും ഏലിയ വരും, വന്ന്‌ എല്ലാം നേരെയാക്കും.+ 12  പക്ഷേ ഞാൻ നിങ്ങളോടു പറയുന്നു, ഏലിയ വന്നുകഴിഞ്ഞു. അവരോ ഏലിയയെ തിരിച്ചറിഞ്ഞില്ല. തോന്നിയതുപോലെയെല്ലാം അവർ ഏലിയയോടു ചെയ്‌തു.+ അങ്ങനെതന്നെ മനുഷ്യപുത്രനും അവരുടെ കൈയാൽ കഷ്ടം സഹിക്കാൻപോകുന്നു.”+ 13  യേശു സ്‌നാപകയോഹന്നാനെക്കുറിച്ചാണു പറഞ്ഞതെന്ന്‌ അപ്പോൾ ശിഷ്യന്മാർക്കു മനസ്സിലായി. 14  അവർ ജനക്കൂട്ടത്തിന്‌+ അടുത്തേക്കു ചെന്നപ്പോൾ ഒരാൾ യേശുവിന്റെ അടുത്തു വന്ന്‌ മുട്ടുകുത്തി ഇങ്ങനെ പറഞ്ഞു: 15  “കർത്താവേ, എന്റെ മകനോടു കരുണ തോന്നണേ. അപസ്‌മാരം കാരണം അവൻ വല്ലാതെ കഷ്ടപ്പെടുന്നു. കൂടെക്കൂടെ അവൻ തീയിലും വെള്ളത്തിലും വീഴുന്നു.+ 16  ഞാൻ അവനെ അങ്ങയുടെ ശിഷ്യന്മാരുടെ അടുത്ത്‌ കൊണ്ടുചെന്നു. പക്ഷേ അവർക്ക്‌ അവനെ സുഖപ്പെടുത്താൻ കഴിഞ്ഞില്ല.” 17  അപ്പോൾ യേശു പറഞ്ഞു: “വിശ്വാസമില്ലാതെ വഴിതെറ്റിപ്പോയ തലമുറയേ,+ ഞാൻ ഇനി എത്ര കാലം നിങ്ങളുടെകൂടെയിരിക്കണം? എത്ര കാലം നിങ്ങളെ സഹിക്കണം? അവനെ ഇങ്ങു കൊണ്ടുവരൂ.” 18  യേശു ഭൂതത്തെ ശകാരിച്ചു; അത്‌ അവനിൽനിന്ന്‌ പുറത്ത്‌ വന്നു. അപ്പോൾത്തന്നെ കുട്ടിക്കു സുഖമായി.+ 19  പിന്നെ മറ്റാരുമില്ലാത്തപ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുത്ത്‌ വന്ന്‌ ചോദിച്ചു: “അതെന്താ ഞങ്ങൾക്ക്‌ അതിനെ പുറത്താക്കാൻ കഴിയാഞ്ഞത്‌?” 20  യേശു അവരോടു പറഞ്ഞു: “നിങ്ങളുടെ വിശ്വാസക്കുറവ്‌ കാരണമാണ്‌. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾക്ക്‌ ഒരു കടുകുമണിയുടെ അത്രയെങ്കിലും വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്‌, ‘ഇവിടെനിന്ന്‌ അങ്ങോട്ടു നീങ്ങുക’ എന്നു പറഞ്ഞാൽ അതു നീങ്ങും. നിങ്ങൾക്ക്‌ ഒന്നും അസാധ്യമായിരിക്കില്ല.”+ 21  *—— 22  അവർ ഗലീലയിൽ ഒരുമിച്ചുകൂടിയിരിക്കുമ്പോൾ യേശു അവരോടു പറഞ്ഞു: “മനുഷ്യപുത്രനെ ഒറ്റിക്കൊടുത്ത്‌ മനുഷ്യരുടെ കൈയിൽ ഏൽപ്പിക്കും.+ 23  അവർ അവനെ കൊല്ലും. എന്നാൽ മൂന്നാം ദിവസം അവൻ ഉയിർത്തെഴുന്നേൽക്കും.”+ ഇതു കേട്ട്‌ അവർക്കു വലിയ സങ്കടമായി. 24  അവർ കഫർന്നഹൂമിൽ എത്തിയപ്പോൾ നികുതിപ്പണമായി രണ്ടു-ദ്രഹ്‌മ* പിരിക്കുന്നവർ പത്രോസിന്റെ അടുത്ത്‌ ചെന്ന്‌, “നിങ്ങളുടെ ഗുരു രണ്ടു-ദ്രഹ്‌മ നികുതി കൊടുക്കാറില്ലേ”+ എന്നു ചോദിച്ചു. 25  “ഉണ്ട്‌” എന്നു പത്രോസ്‌ പറഞ്ഞു. പക്ഷേ പത്രോസ്‌ വീട്ടിലേക്കു കയറിയ ഉടനെ യേശു ചോദിച്ചു: “ശിമോനേ, നിനക്ക്‌ എന്തു തോന്നുന്നു, ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ തലക്കരമോ* വാങ്ങുന്നത്‌ ആരിൽനിന്നാണ്‌? മക്കളിൽനിന്നോ അതോ മറ്റുള്ളവരിൽനിന്നോ?” 26  “മറ്റുള്ളവരിൽനിന്ന്‌” എന്നു പത്രോസ്‌ പറഞ്ഞപ്പോൾ യേശു പറഞ്ഞു: “അങ്ങനെയെങ്കിൽ മക്കൾ നികുതിയിൽനിന്ന്‌ ഒഴിവുള്ളവരാണല്ലോ. 27  എന്നാൽ നമുക്ക്‌ അവരെ മുഷിപ്പിക്കേണ്ടാ.*+ അതുകൊണ്ട്‌ നീ കടലിൽ ചെന്ന്‌ ചൂണ്ടയിട്ട്‌ ആദ്യം കിട്ടുന്ന മീനിനെ എടുക്കുക. അതിന്റെ വായ്‌ തുറക്കുമ്പോൾ നീ ഒരു വെള്ളിനാണയം* കാണും. അത്‌ എടുത്ത്‌ എനിക്കും നിനക്കും വേണ്ടി കൊടുക്കുക.”

അടിക്കുറിപ്പുകള്‍

അഥവാ “വെൺമയുള്ളതായി.”
അനു. എ3 കാണുക.
അക്ഷ. “ദ്വിദ്രഹ്മ.” അനു. ബി14 കാണുക.
തെളിവനുസരിച്ച്‌ ആളാംപ്രതി കൊടുക്കേണ്ടിയിരുന്ന നികുതി.
അഥവാ “അവർക്ക്‌ ഇടർച്ച വരുത്തേണ്ടാ.”
ഇത്‌ ഒരു ചതുർദ്രഹ്മയാണെന്നു കരുതുന്നു. അനു. ബി14 കാണുക.