മത്തായി എഴുതിയത്‌ 19:1-30

  • വിവാഹവും വിവാഹമോചനവും (1-9)

  • ഏകാകിത്വം എന്ന വരം (10-12)

  • യേശു കുട്ടികളെ അനുഗ്രഹിക്കുന്നു (13-15)

  • ധനികനായ ഒരു യുവാവിന്റെ ചോദ്യം (16-24)

  • ദൈവരാജ്യത്തിനുവേണ്ടിയുള്ള ത്യാഗങ്ങൾ (25-30)

19  ഈ കാര്യങ്ങൾ പറഞ്ഞുതീർന്നശേഷം യേശു ഗലീലയിൽനിന്ന്‌ യോർദാന്‌ അക്കരെ യഹൂദ്യയുടെ അതിർത്തിപ്രദേശങ്ങളിൽ എത്തി.+  വലിയൊരു ജനക്കൂട്ടം യേശുവിന്റെ പിന്നാലെ ചെന്നു. അവിടെവെച്ച്‌ യേശു അവരെ സുഖപ്പെടുത്തി.  യേശുവിനെ പരീക്ഷിക്കാൻവേണ്ടി പരീശന്മാർ യേശുവിന്റെ അടുത്ത്‌ ചെന്നു. അവർ ചോദിച്ചു: “ഒരാൾ ഏതു കാരണം പറഞ്ഞും ഭാര്യയെ വിവാഹമോചനം ചെയ്യുന്നതു ശരിയാണോ?”*+  അപ്പോൾ യേശു അവരോടു പറഞ്ഞു: “ആദിയിൽ അവരെ സൃഷ്ടിച്ചവൻ ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചെന്നും+  ‘അതുകൊണ്ട്‌ പുരുഷൻ അപ്പനെയും അമ്മയെയും വിട്ട്‌ ഭാര്യയോടു പറ്റിച്ചേരും; അവർ രണ്ടു പേരും ഒരു ശരീരമായിത്തീരും’+ എന്നു പറഞ്ഞെന്നും നിങ്ങൾ വായിച്ചിട്ടില്ലേ?  അതിനാൽ അവർ പിന്നെ രണ്ടല്ല, ഒരു ശരീരമാണ്‌. അതുകൊണ്ട്‌ ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപെടുത്താതിരിക്കട്ടെ.”+  അപ്പോൾ അവർ യേശുവിനോട്‌, “പക്ഷേ അങ്ങനെയെങ്കിൽ മോചനപത്രം കൊടുത്തിട്ട്‌ വിവാഹമോചനം ചെയ്‌തുകൊള്ളാൻ+ മോശ പറഞ്ഞത്‌ എന്താണ്‌” എന്നു ചോദിച്ചു.  അപ്പോൾ യേശു അവരോടു പറഞ്ഞു: “നിങ്ങളുടെ ഹൃദയകാഠിന്യം കാരണമാണു ഭാര്യയെ വിവാഹമോചനം ചെയ്യാൻ മോശ നിങ്ങൾക്ക്‌ അനുവാദം തന്നത്‌.+ എന്നാൽ ആദിയിൽ+ അങ്ങനെയായിരുന്നില്ല.  അതുകൊണ്ട്‌ ഞാൻ പറയുന്നു: ലൈംഗിക അധാർമികതയാണു* വിവാഹമോചനത്തിനുള്ള ഒരേ ഒരു അടിസ്ഥാനം. അതല്ലാതെ വേറെ ഏതു കാരണം പറഞ്ഞും ഭാര്യയെ വിവാഹമോചനം ചെയ്‌ത്‌ മറ്റൊരുവളെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു.”+ 10  ശിഷ്യന്മാർ യേശുവിനോട്‌, “ഭാര്യയും ഭർത്താവും തമ്മിലുള്ള കാര്യം ഇങ്ങനെയാണെങ്കിൽ കല്യാണം കഴിക്കാത്തതാണു നല്ലത്‌” എന്നു പറഞ്ഞു. 11  യേശു അവരോട്‌, “വരം+ ലഭിച്ചവരല്ലാതെ മറ്റാരും ഇപ്പറഞ്ഞതുപോലെ ചെയ്യാറില്ല. 12  ഷണ്ഡന്മാരായി* ജനിച്ചവരുണ്ട്‌, മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരുണ്ട്‌. എന്നാൽ, സ്വർഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരുമുണ്ട്‌. അങ്ങനെ ചെയ്യാൻ കഴിയുന്നവൻ അങ്ങനെ ചെയ്യട്ടെ” എന്നു പറഞ്ഞു.+ 13  യേശു കൈകൾ വെച്ച്‌ പ്രാർഥിക്കാൻവേണ്ടി ചിലർ കുട്ടികളെ യേശുവിന്റെ അടുത്ത്‌ കൊണ്ടുവന്നു. എന്നാൽ ശിഷ്യന്മാർ അവരെ വഴക്കു പറഞ്ഞു.+ 14  എന്നാൽ യേശു പറഞ്ഞു: “കുട്ടികളെ ഇങ്ങു വിടൂ. അവരെ തടയേണ്ടാ. സ്വർഗരാജ്യം ഇങ്ങനെയുള്ളവരുടേതാണ്‌.”+ 15  യേശു അവരുടെ മേൽ കൈകൾ വെച്ചശേഷം* അവിടെനിന്ന്‌ പോയി. 16  അപ്പോൾ ഒരാൾ യേശുവിന്റെ അടുത്ത്‌ വന്ന്‌, “ഗുരുവേ, നിത്യജീവൻ കിട്ടാൻ ഞാൻ എന്തു നല്ല കാര്യമാണു ചെയ്യേണ്ടത്‌”+ എന്നു ചോദിച്ചു. 17  യേശു അയാളോടു പറഞ്ഞു: “നല്ലത്‌ എന്താണെന്നു നീ എന്തിനാണ്‌ എന്നോടു ചോദിക്കുന്നത്‌? നല്ലവൻ ഒരാളേ ഉള്ളൂ.+ ജീവൻ ലഭിക്കാൻ നീ ആഗ്രഹിക്കുന്നെങ്കിൽ ദൈവകല്‌പനകൾ അനുസരിച്ച്‌ ജീവിക്കുക.”+ 18  “ഏതെല്ലാം കല്‌പനകൾ” എന്ന്‌ അയാൾ ചോദിച്ചപ്പോൾ യേശു പറഞ്ഞു: “കൊല ചെയ്യരുത്‌;+ വ്യഭിചാരം ചെയ്യരുത്‌;+ മോഷ്ടിക്കരുത്‌;+ കള്ളസാക്ഷി പറയരുത്‌;+ 19  നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക;+ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്‌നേഹിക്കുക.”+ 20  ആ യുവാവ്‌ യേശുവിനോടു പറഞ്ഞു: “ഇതെല്ലാം ഞാൻ അനുസരിക്കുന്നുണ്ട്‌; ഇനിയും എന്താണ്‌ എനിക്കു കുറവ്‌?” 21  യേശു അയാളോടു പറഞ്ഞു: “എല്ലാം തികഞ്ഞവനാകാൻ നീ ആഗ്രഹിക്കുന്നെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും;+ എന്നിട്ട്‌ വന്ന്‌ എന്റെ അനുഗാമിയാകുക.”+ 22  ആ യുവാവ്‌ ഇതു കേട്ട്‌ ആകെ സങ്കടപ്പെട്ട്‌ അവിടെനിന്ന്‌ പോയി. കാരണം അയാൾക്കു ധാരാളം വസ്‌തുവകകളുണ്ടായിരുന്നു.+ 23  അപ്പോൾ യേശു ശിഷ്യന്മാരോടു പറഞ്ഞു: “ധനികനു സ്വർഗരാജ്യത്തിൽ കടക്കാൻ പ്രയാസമാണെന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.+ 24  ഞാൻ വീണ്ടും പറയുന്നു, ഒരു ധനികൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം ഒരു സൂചിക്കുഴയിലൂടെ കടക്കുന്നതാണ്‌.”+ 25  അതു കേട്ട ശിഷ്യന്മാർ ആകെ അമ്പരന്ന്‌, “അങ്ങനെയെങ്കിൽ ആരെങ്കിലും രക്ഷപ്പെടുമോ”+ എന്നു ചോദിച്ചു. 26  യേശു അവരുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ട്‌ പറഞ്ഞു: “അതു മനുഷ്യർക്ക്‌ അസാധ്യം. എന്നാൽ ദൈവത്തിന്‌ എല്ലാം സാധ്യം.”+ 27  അപ്പോൾ പത്രോസ്‌ യേശുവിനോടു ചോദിച്ചു: “ഞങ്ങൾ എല്ലാം ഉപേക്ഷിച്ച്‌ അങ്ങയെ അനുഗമിച്ചിരിക്കുന്നു;+ ഞങ്ങൾക്ക്‌ എന്തു കിട്ടും?” 28  യേശു അവരോടു പറഞ്ഞു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: പുനഃസൃഷ്ടിയിൽ മനുഷ്യപുത്രൻ തന്റെ മഹത്ത്വമാർന്ന സിംഹാസനത്തിൽ ഇരിക്കുമ്പോൾ എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങളും 12 സിംഹാസനത്തിൽ ഇരുന്ന്‌ ഇസ്രായേലിന്റെ 12 ഗോത്രത്തെയും ന്യായം വിധിക്കും.+ 29  എന്റെ പേരിനെപ്രതി വീടുകളെയോ സഹോദരന്മാരെയോ സഹോദരിമാരെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ ഉപേക്ഷിക്കേണ്ടിവന്നവർക്കെല്ലാം ഇതൊക്കെ നൂറു മടങ്ങു തിരിച്ചുകിട്ടും; അയാൾ നിത്യജീവനും അവകാശമാക്കും.+ 30  “എന്നാൽ മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.+

അടിക്കുറിപ്പുകള്‍

അഥവാ “നിയമാനുസൃതമാണോ?”
ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
പദാവലി കാണുക.
അഥവാ “അവരെ അനുഗ്രഹിച്ചശേഷം.”