മത്തായി എഴുതിയത്‌ 20:1-34

  • മുന്തിരിത്തോട്ടത്തിലെ പണിക്കാരും തുല്യകൂലിയും (1-16)

  • യേശുവിന്റെ മരണം വീണ്ടും മുൻകൂട്ടിപ്പറയുന്നു (17-19)

  • ദൈവരാജ്യത്തിലെ സ്ഥാനങ്ങൾക്കുവേണ്ടി അപേക്ഷിക്കുന്നു (20-28)

    • യേശു—അനേകർക്ക്‌ ഒരു മോചനവില (28)

  • രണ്ട്‌ അന്ധരെ സുഖപ്പെടുത്തുന്നു (29-34)

20  “മുന്തിരിത്തോട്ടത്തിലേക്കു പണിക്കാരെ കൂലിക്കു വിളിക്കാൻ അതിരാവിലെ ഇറങ്ങിയ ഒരു വീട്ടുകാരനെപ്പോലെയാണു സ്വർഗരാജ്യം.+  പണിക്കാരോടു ദിവസം ഒരു ദിനാറെ* കൂലി പറഞ്ഞൊത്ത്‌ അയാൾ അവരെ മുന്തിരിത്തോട്ടത്തിലേക്ക്‌ അയച്ചു.  ഏകദേശം മൂന്നാം മണി* നേരത്ത്‌ അയാൾ വീണ്ടും പുറത്ത്‌ പോയപ്പോൾ മറ്റു ചിലർ പണിയില്ലാതെ ചന്തസ്ഥലത്ത്‌ നിൽക്കുന്നതു കണ്ടു.  അയാൾ അവരോടു പറഞ്ഞു: ‘നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു പൊയ്‌ക്കോ; ന്യായമായ കൂലി തരാം.’  അങ്ങനെ, അവർ പോയി. അയാൾ പിന്നെയും ഏകദേശം ആറാം മണി* നേരത്തും ഒൻപതാം മണി* നേരത്തും പുറത്ത്‌ പോയി അങ്ങനെതന്നെ ചെയ്‌തു.  ഒടുവിൽ, ഏകദേശം 11-ാം മണി* നേരത്ത്‌ അയാൾ പുറത്ത്‌ പോയപ്പോൾ വേറെ ചിലർ അവിടെ നിൽക്കുന്നതു കണ്ട്‌ അവരോട്‌, ‘നിങ്ങൾ പണിക്കു പോകാതെ ദിവസം മുഴുവൻ ഇവിടെ നിന്നത്‌ എന്താണ്‌’ എന്നു ചോദിച്ചു.  ‘ആരും ഞങ്ങളെ പണിക്കു വിളിച്ചില്ല’ എന്ന്‌ അവർ പറഞ്ഞു. അപ്പോൾ അയാൾ അവരോട്‌, ‘നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ല്‌’ എന്നു പറഞ്ഞു.  “വൈകുന്നേരമായപ്പോൾ, മുന്തിരിത്തോട്ടത്തിന്റെ ഉടമ കാര്യസ്ഥനോടു പറഞ്ഞു: ‘പണിക്കാരെ വിളിച്ച്‌ കൂലി കൊടുക്ക്‌.+ അവസാനം വന്നവർതൊട്ട്‌ വേണം കൂലി കൊടുക്കാൻ. ആദ്യം വന്നവർക്ക്‌ അവസാനവും.’  11-ാം മണി നേരത്ത്‌ വന്നവർക്ക്‌ ഓരോ ദിനാറെ* കിട്ടി. 10  അതു കണ്ടപ്പോൾ ആദ്യം വന്നവർ കൂടുതൽ കിട്ടുമെന്നു പ്രതീക്ഷിച്ചു. പക്ഷേ അവർക്കും ഓരോ ദിനാറെയാണു* കിട്ടിയത്‌. 11  അപ്പോൾ അവർ വീട്ടുകാരനു നേരെ ഇങ്ങനെ പിറുപിറുത്തു: 12  ‘ഒടുവിൽ വന്ന ഇവർ ഒരു മണിക്കൂറേ പണിയെടുത്തുള്ളൂ. ഞങ്ങളാകട്ടെ പൊള്ളുന്ന ചൂടും സഹിച്ച്‌ ദിവസം മുഴുവൻ അധ്വാനിച്ചു. എന്നിട്ടും താങ്കൾ ഇവരെ ഞങ്ങളോടു തുല്യരാക്കിയല്ലോ.’ 13  അയാൾ അവരിൽ ഒരാളോടു പറഞ്ഞു: ‘സ്‌നേഹിതാ, ഞാൻ നിന്നോട്‌ അന്യായമൊന്നും ചെയ്യുന്നില്ലല്ലോ. ഒരു ദിനാറെയല്ലേ* ഞാൻ നിന്നോടു പറഞ്ഞൊത്തത്‌?+ 14  നിനക്കുള്ളതു വാങ്ങി പൊയ്‌ക്കൊള്ളുക. നിനക്കു തന്നതുപോലെതന്നെ ഒടുവിൽ വന്ന ഇയാൾക്കും കൊടുക്കാനാണ്‌ എനിക്ക്‌ ഇഷ്ടം. 15  എനിക്കുള്ളതുകൊണ്ട്‌ എന്റെ ഇഷ്ടംപോലെ ചെയ്യാൻ എനിക്ക്‌ അവകാശമില്ലേ? അതോ ഞാൻ നല്ലവനായതുകൊണ്ടുള്ള* അസൂയയാണോ+ നിനക്ക്‌?’* 16  ഇതുപോലെ, പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും.”+ 17  യരുശലേമിലേക്കു പോകുംവഴി യേശു 12 ശിഷ്യന്മാരെ ഒറ്റയ്‌ക്കു മാറ്റിനിറുത്തി അവരോടു പറഞ്ഞു:+ 18  “നമ്മൾ ഇപ്പോൾ യരുശലേമിലേക്കു പോകുകയാണ്‌. മനുഷ്യപുത്രനെ മുഖ്യപുരോഹിതന്മാരുടെയും ശാസ്‌ത്രിമാരുടെയും കൈയിൽ ഏൽപ്പിച്ചുകൊടുക്കും. അവർ അവനെ മരണത്തിനു വിധിച്ച്‌+ 19  ജനതകളിൽപ്പെട്ടവരുടെ കൈയിൽ ഏൽപ്പിക്കും. അവർ അവനെ പരിഹസിക്കുകയും ചാട്ടയ്‌ക്ക്‌ അടിക്കുകയും സ്‌തംഭത്തിലേറ്റി കൊല്ലുകയും ചെയ്യും.+ എന്നാൽ മൂന്നാം ദിവസം അവൻ ഉയിർത്തെഴുന്നേൽക്കും.”+ 20  പിന്നെ സെബെദിപുത്രന്മാരുടെ അമ്മ+ തന്റെ പുത്രന്മാരോടൊപ്പം യേശുവിന്റെ അടുത്ത്‌ വന്ന്‌ വണങ്ങിയിട്ട്‌ ഒരു അപേക്ഷയുണ്ടെന്ന്‌ അറിയിച്ചു.+ 21  “എന്താണു വേണ്ടത്‌” എന്നു യേശു ചോദിച്ചപ്പോൾ അവർ പറഞ്ഞു: “അങ്ങയുടെ രാജ്യത്തിൽ എന്റെ ഈ രണ്ടു പുത്രന്മാരിൽ ഒരാളെ അങ്ങയുടെ വലത്തും ഒരാളെ ഇടത്തും ഇരുത്താമെന്നു വാക്കു തരണേ.”+ 22  അപ്പോൾ യേശു പറഞ്ഞു: “നിങ്ങൾ ചോദിക്കുന്നത്‌ എന്താണെന്നു നിങ്ങൾക്ക്‌ അറിയില്ല. ഞാൻ കുടിക്കാനിരിക്കുന്ന പാനപാത്രം കുടിക്കാൻ നിങ്ങൾക്കു കഴിയുമോ?”+ “ഞങ്ങൾക്കു കഴിയും” എന്ന്‌ അവർ പറഞ്ഞു. 23  യേശു അവരോടു പറഞ്ഞു: “നിങ്ങൾ തീർച്ചയായും എന്റെ പാനപാത്രം കുടിക്കും.+ എന്നാൽ എന്റെ വലത്തോ ഇടത്തോ ഇരുത്തുന്നതു ഞാനല്ല. ആ സ്ഥാനങ്ങൾ എന്റെ പിതാവ്‌ ആർക്കുവേണ്ടിയാണോ ഒരുക്കിയിരിക്കുന്നത്‌ അവർക്കുള്ളതാണ്‌.”+ 24  എന്നാൽ ഇതെക്കുറിച്ച്‌ കേട്ടപ്പോൾ മറ്റു പത്തു പേർക്കും ആ രണ്ടു സഹോദരന്മാരോട്‌ അമർഷം തോന്നി.+ 25  എന്നാൽ യേശു അവരെ അടുത്ത്‌ വിളിച്ച്‌ അവരോടു പറഞ്ഞു: “ജനതകളുടെ മേൽ അവരുടെ ഭരണാധികാരികൾ ആധിപത്യം നടത്തുന്നെന്നും ഉന്നതർ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നെന്നും നിങ്ങൾക്ക്‌ അറിയാമല്ലോ.+ 26  എന്നാൽ നിങ്ങൾക്കിടയിൽ അങ്ങനെയായിരിക്കരുത്‌.+ നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നവനായിരിക്കണം.+ 27  നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ അടിമയായിരിക്കണം.+ 28  മനുഷ്യപുത്രൻ വന്നതും ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും+ അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി* കൊടുക്കാനും ആണ്‌.”+ 29  അവർ യരീഹൊ വിട്ട്‌ പോകുമ്പോൾ, ഒരു വലിയ ജനക്കൂട്ടം യേശുവിന്റെ പിന്നാലെ ചെന്നു. 30  യേശു അതുവഴി പോകുന്നെന്നു കേട്ട്‌, വഴിയരികെ ഇരുന്ന രണ്ട്‌ അന്ധന്മാർ, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോടു കരുണ കാണിക്കണേ” എന്ന്‌ ഉറക്കെ വിളിച്ചുപറഞ്ഞു.+ 31  മിണ്ടാതിരിക്കാൻ പറഞ്ഞ്‌ ജനക്കൂട്ടം അവരെ ശകാരിച്ചെങ്കിലും, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോടു കരുണ കാണിക്കണേ” എന്ന്‌ അവർ കൂടുതൽ ഉറക്കെ വിളിച്ചുപറഞ്ഞു. 32  യേശു നിന്നിട്ട്‌ അവരെ വിളിച്ച്‌ അവരോട്‌, “ഞാൻ എന്താണു ചെയ്‌തുതരേണ്ടത്‌” എന്നു ചോദിച്ചു. 33  അവർ യേശുവിനോടു പറഞ്ഞു: “കർത്താവേ, ഞങ്ങളുടെ കണ്ണു തുറന്നുതരണേ!” 34  യേശു മനസ്സ്‌ അലിഞ്ഞ്‌ അവരുടെ കണ്ണുകളിൽ തൊട്ടു;+ ഉടനെ അവർക്കു കാഴ്‌ച തിരിച്ചുകിട്ടി. അവർ യേശുവിനെ അനുഗമിച്ചു.

അടിക്കുറിപ്പുകള്‍

അനു. ബി14 കാണുക.
അതായത്‌, രാവിലെ ഏകദേശം 9 മണി.
അതായത്‌, ഉച്ചയ്‌ക്ക്‌ ഏകദേശം 12 മണി.
അതായത്‌, ഉച്ച കഴിഞ്ഞ്‌ ഏകദേശം 3 മണി.
അതായത്‌, വൈകുന്നേരം ഏകദേശം 5 മണി.
അനു. ബി14 കാണുക.
അനു. ബി14 കാണുക.
അനു. ബി14 കാണുക.
അഥവാ “ഔദാര്യമുള്ളവനായതുകൊണ്ടുള്ള.”
അക്ഷ. “നല്ലവനായതുകൊണ്ട്‌ നിന്റെ കണ്ണു ചീത്തയായോ (ദുഷിച്ചുപോയോ)?”
പദാവലി കാണുക.