മത്തായി എഴുതിയത്‌ 24:1-51

  • ക്രിസ്‌തുവിന്റെ സാന്നിധ്യത്തിന്റെ അടയാളം (1-51)

    • യുദ്ധം, ക്ഷാമം, ഭൂകമ്പം (7)

    • സന്തോഷവാർത്ത പ്രസംഗിക്കും (14)

    • മഹാകഷ്ടത (21, 22)

    • മനുഷ്യപുത്രന്റെ അടയാളം (30)

    • അത്തി മരം (32-34)

    • നോഹയുടെ നാളുപോലെ (37-39)

    • എപ്പോഴും ഉണർന്നിരിക്കുക (42-44)

    • വിശ്വസ്‌തനായ അടിമയും ദുഷ്ടനായ അടിമയും (45-51)

24  യേശു ദേവാലയം വിട്ട്‌ പോകുമ്പോൾ, ദേവാലയവും അതിന്റെ മതിലുകളും കാണിച്ചുകൊടുക്കാൻ ശിഷ്യന്മാർ യേശുവിന്റെ അടുത്ത്‌ ചെന്നു.  യേശു അവരോടു പറഞ്ഞു: “ഇവയെല്ലാം നിങ്ങൾ കാണുന്നില്ലേ? എന്നാൽ ഒരു കല്ലിന്മേൽ മറ്റൊരു കല്ലു കാണാത്ത രീതിയിൽ ഇതെല്ലാം ഇടിച്ചുതകർക്കുന്ന സമയം വരും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”+  യേശു ഒലിവുമലയിൽ ഇരിക്കുമ്പോൾ, ശിഷ്യന്മാർ തനിച്ച്‌ യേശുവിന്റെ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ ചോദിച്ചു: “ഇതെല്ലാം എപ്പോഴായിരിക്കും സംഭവിക്കുക? അങ്ങയുടെ സാന്നിധ്യത്തിന്റെയും*+ വ്യവസ്ഥിതി* അവസാനിക്കാൻപോകുന്നു+ എന്നതിന്റെയും അടയാളം എന്തായിരിക്കും, ഞങ്ങൾക്കു പറഞ്ഞുതരാമോ?”  അപ്പോൾ യേശു അവരോടു പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിക്കണം.+  ‘ഞാൻ ക്രിസ്‌തുവാണ്‌’ എന്നു പറഞ്ഞ്‌ പലരും എന്റെ നാമത്തിൽ വന്ന്‌ അനേകരെ വഴിതെറ്റിക്കും.+  യുദ്ധകോലാഹലങ്ങളും യുദ്ധങ്ങളെക്കുറിച്ചുള്ള വാർത്തകളും നിങ്ങൾ കേൾക്കും. പക്ഷേ, പേടിക്കരുത്‌. അവ സംഭവിക്കേണ്ടതാണ്‌. എന്നാൽ അത്‌ അവസാനമല്ല.+  “ജനത ജനതയ്‌ക്ക്‌ എതിരെയും രാജ്യം രാജ്യത്തിന്‌+ എതിരെയും എഴുന്നേൽക്കും. ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങളും+ ഭൂകമ്പങ്ങളും ഉണ്ടാകും.+  ഇതൊക്കെ പ്രസവവേദനയുടെ ആരംഭം മാത്രമാണ്‌.  “അന്ന്‌ ആളുകൾ നിങ്ങളെ ഉപദ്രവിക്കാൻ ഏൽപ്പിച്ചുകൊടുക്കും.+ അവർ നിങ്ങളെ കൊല്ലും.+ എന്റെ പേര്‌ നിമിത്തം എല്ലാ ജനതകളും നിങ്ങളെ വെറുക്കും.+ 10  അപ്പോൾ പലരും വിശ്വാസത്തിൽനിന്ന്‌ വീണുപോകുകയും പരസ്‌പരം ഒറ്റിക്കൊടുക്കുകയും വെറുക്കുകയും ചെയ്യും. 11  ധാരാളം കള്ളപ്രവാചകന്മാർ എഴുന്നേറ്റ്‌ അനേകരെ വഴിതെറ്റിക്കും.+ 12  നിയമലംഘനം വർധിച്ചുവരുന്നതു കണ്ട്‌ മിക്കവരുടെയും സ്‌നേഹം തണുത്തുപോകും. 13  എന്നാൽ അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷ നേടും.+ 14  ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും+ അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും. 15  “അതുകൊണ്ട്‌ ദാനിയേൽ പ്രവാചകൻ പറഞ്ഞതുപോലെ, നാശം വിതയ്‌ക്കുന്ന മ്ലേച്ഛവസ്‌തു വിശുദ്ധസ്ഥലത്ത്‌ നിൽക്കുന്നതു കാണുമ്പോൾ+ (വായനക്കാരൻ വിവേചിച്ചെടുക്കട്ടെ.) 16  യഹൂദ്യയിലുള്ളവർ മലകളിലേക്ക്‌ ഓടിപ്പോകട്ടെ.+ 17  പുരമുകളിൽ നിൽക്കുന്നവൻ വീട്ടിലുള്ളത്‌ എടുക്കാൻ താഴെ ഇറങ്ങരുത്‌. 18  വയലിലായിരിക്കുന്നവൻ പുറങ്കുപ്പായം എടുക്കാൻ വീട്ടിലേക്കു തിരിച്ചുപോകരുത്‌. 19  ആ നാളുകളിൽ ഗർഭിണികളുടെയും മുലയൂട്ടുന്നവരുടെയും കാര്യം കഷ്ടംതന്നെ! 20  നിങ്ങൾക്ക്‌ ഓടിപ്പോകേണ്ടിവരുന്നതു മഞ്ഞുകാലത്തോ ശബത്തുദിവസത്തിലോ ആകാതിരിക്കാൻ പ്രാർഥിച്ചുകൊണ്ടിരിക്കുക. 21  കാരണം ലോകാരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും പിന്നെ ഒരിക്കലും സംഭവിക്കില്ലാത്തതും ആയ മഹാകഷ്ടത+ അന്ന്‌ ഉണ്ടാകും. 22  ആ നാളുകൾ വെട്ടിച്ചുരുക്കുന്നില്ലെങ്കിൽ ആരും രക്ഷപ്പെടില്ല. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടവരെപ്രതി ആ നാളുകൾ വെട്ടിച്ചുരുക്കും.+ 23  “അന്ന്‌ ആരെങ്കിലും നിങ്ങളോട്‌, ‘ഇതാ, ക്രിസ്‌തു ഇവിടെ’+ എന്നോ ‘അതാ അവിടെ’ എന്നോ പറഞ്ഞാൽ വിശ്വസിക്കരുത്‌.+ 24  കാരണം കള്ളക്രിസ്‌തുക്കളും കള്ളപ്രവാചകന്മാരും+ എഴുന്നേറ്റ്‌, കഴിയുമെങ്കിൽ തിരഞ്ഞെടുത്തിരിക്കുന്നവരെപ്പോലും വഴിതെറ്റിക്കാൻ വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.+ 25  ഇതാ, ഞാൻ നിങ്ങൾക്കു മുന്നറിയിപ്പു തന്നിരിക്കുന്നു! 26  അതുകൊണ്ട്‌ ആളുകൾ നിങ്ങളോട്‌, ‘അതാ, ക്രിസ്‌തു വിജനഭൂമിയിൽ’ എന്നു പറഞ്ഞാൽ നിങ്ങൾ പുറപ്പെടരുത്‌. ‘ഇതാ, ഉൾമുറിയിൽ’ എന്നു പറഞ്ഞാൽ വിശ്വസിക്കുകയുമരുത്‌.+ 27  കാരണം കിഴക്കുനിന്ന്‌ പുറപ്പെടുന്ന മിന്നൽ പടിഞ്ഞാറുവരെ പ്രകാശിക്കുന്നതുപോലെയായിരിക്കും മനുഷ്യപുത്രന്റെ സാന്നിധ്യവും.*+ 28  ശവമുള്ളിടത്ത്‌ കഴുകന്മാർ വന്നുകൂടും.+ 29  “ആ നാളുകളിലെ കഷ്ടത കഴിയുന്ന ഉടനെ സൂര്യൻ ഇരുണ്ടുപോകും.+ ചന്ദ്രൻ വെളിച്ചം തരില്ല. നക്ഷത്രങ്ങൾ ആകാശത്തുനിന്ന്‌ വീഴും. ആകാശത്തിലെ ശക്തികൾ ആടിയുലയും.+ 30  അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്ത്‌ ദൃശ്യമാകും. ഭൂമിയിലെ എല്ലാ ഗോത്രങ്ങളും നെഞ്ചത്തടിച്ച്‌ വിലപിക്കും.+ മനുഷ്യപുത്രൻ ശക്തിയോടെയും വലിയ മഹത്ത്വത്തോടെയും ആകാശമേഘങ്ങളിൽ വരുന്നത്‌ അവർ കാണും.+ 31  തിരഞ്ഞെടുത്തിരിക്കുന്നവരെ ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ നാലു ദിക്കിൽനിന്നും* കൂട്ടിച്ചേർക്കാൻ+ മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ ഉച്ചത്തിലുള്ള കാഹളശബ്ദത്തിന്റെ അകമ്പടിയോടെ അയയ്‌ക്കും. 32  “അത്തി മരത്തിന്റെ ദൃഷ്ടാന്തത്തിൽനിന്ന്‌ പഠിക്കുക: അതിന്റെ ഇളങ്കൊമ്പു തളിർക്കുമ്പോൾ വേനൽ അടുത്തെന്നു നിങ്ങൾ അറിയുന്നല്ലോ.+ 33  അതുപോലെ, ഇതെല്ലാം കാണുമ്പോൾ മനുഷ്യപുത്രൻ അടുത്ത്‌ എത്തിയെന്ന്‌, അവൻ വാതിൽക്കലുണ്ടെന്ന്‌,+ മനസ്സിലാക്കിക്കൊള്ളുക. 34  ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ ഒരു കാരണവശാലും നീങ്ങിപ്പോകില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 35  ആകാശവും ഭൂമിയും നീങ്ങിപ്പോകും. എന്റെ വാക്കുകളോ ഒരിക്കലും നീങ്ങിപ്പോകില്ല.+ 36  “ആ ദിവസവും മണിക്കൂറും പിതാവിനല്ലാതെ ആർക്കും, സ്വർഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിയില്ല.+ 37  നോഹയുടെ നാളുകൾപോലെതന്നെ+ ആയിരിക്കും മനുഷ്യപുത്രന്റെ സാന്നിധ്യവും.*+ 38  ജലപ്രളയത്തിനു മുമ്പുള്ള നാളുകളിൽ, നോഹ പെട്ടകത്തിൽ കയറിയ+ നാൾവരെ അവർ തിന്നും കുടിച്ചും പുരുഷന്മാർ വിവാഹം കഴിച്ചും സ്‌ത്രീകളെ വിവാഹം കഴിച്ചുകൊടുത്തും പോന്നു. 39  ജലപ്രളയം വന്ന്‌ അവരെ എല്ലാവരെയും തുടച്ചുനീക്കുന്നതുവരെ+ അവർ ശ്രദ്ധ കൊടുത്തതേ ഇല്ല. മനുഷ്യപുത്രന്റെ സാന്നിധ്യവും അങ്ങനെതന്നെയായിരിക്കും. 40  അന്നു രണ്ടു പുരുഷന്മാർ വയലിലുണ്ടായിരിക്കും: ഒരാളെ കൂട്ടിക്കൊണ്ടുപോകും, മറ്റേയാളെ ഉപേക്ഷിക്കും. 41  രണ്ടു സ്‌ത്രീകൾ ഒരു തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും. ഒരാളെ കൂട്ടിക്കൊണ്ടുപോകും, മറ്റേയാളെ ഉപേക്ഷിക്കും.+ 42  അതുകൊണ്ട്‌ എപ്പോഴും ഉണർന്നിരിക്കുക.* നിങ്ങളുടെ കർത്താവ്‌ ഏതു ദിവസം വരുമെന്നു നിങ്ങൾക്ക്‌ അറിയില്ലല്ലോ.+ 43  “ഒരു കാര്യം ഓർക്കുക: കള്ളൻ വരുന്ന സമയം* വീട്ടുകാരന്‌ അറിയാമായിരുന്നെങ്കിൽ അയാൾ ഉണർന്നിരുന്ന്‌ കള്ളൻ വീടു കവർച്ച ചെയ്യാതിരിക്കാൻ നോക്കില്ലായിരുന്നോ?+ 44  അതുപോലെതന്നെ, നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും മനുഷ്യപുത്രൻ വരുന്നത്‌. അതുകൊണ്ട്‌ നിങ്ങളും ഒരുങ്ങിയിരിക്കുക.+ 45  “വീട്ടുജോലിക്കാർക്കു തക്കസമയത്ത്‌ ഭക്ഷണം കൊടുക്കാൻ യജമാനൻ അവരുടെ മേൽ നിയമിച്ച വിശ്വസ്‌തനും വിവേകിയും* ആയ അടിമ ആരാണ്‌?+ 46  ഏൽപ്പിച്ച ആ ജോലി അടിമ ചെയ്യുന്നതായി, യജമാനൻ വരുമ്പോൾ കാണുന്നെങ്കിൽ ആ അടിമയ്‌ക്കു സന്തോഷിക്കാം!+ 47  യജമാനൻ തന്റെ എല്ലാ സ്വത്തുക്കളുടെയും ചുമതല അയാളെ ഏൽപ്പിക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 48  “എന്നാൽ ദുഷ്ടനായ ആ അടിമ എന്നെങ്കിലും, ‘എന്റെ യജമാനൻ വരാൻ താമസിക്കുന്നു’ എന്നു ഹൃദയത്തിൽ പറഞ്ഞ്‌+ 49  കൂടെയുള്ള അടിമകളെ അടിക്കാനും കുടിയന്മാരോടുകൂടെ തിന്നുകുടിക്കാനും തുടങ്ങുന്നെങ്കിൽ, 50  അയാൾ പ്രതീക്ഷിക്കാത്ത ദിവസം, അയാൾക്ക്‌ അറിയില്ലാത്ത സമയത്ത്‌+ യജമാനൻ വന്ന്‌ 51  അയാളെ കഠിനമായി ശിക്ഷിച്ച്‌ കപടഭക്തരുടെ കൂട്ടത്തിലേക്കു തള്ളും. അവിടെ കിടന്ന്‌ അയാൾ കരഞ്ഞ്‌ നിരാശയോടെ പല്ലിറുമ്മും.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “യുഗം.” പദാവലി കാണുക.
പദാവലി കാണുക.
അക്ഷ. “നാലു കാറ്റിൽനിന്നും.”
പദാവലി കാണുക.
അഥവാ “ഉണർവോടിരിക്കുക.”
അക്ഷ. “യാമം.”
അഥവാ “ബുദ്ധിമാനും.”