മത്തായി എഴുതിയത്‌ 25:1-46

  • ക്രിസ്‌തുവിന്റെ സാന്നിധ്യത്തിന്റെ അടയാളം (1-46)

    • പത്തു കന്യകമാരുടെ ദൃഷ്ടാന്തം (1-13)

    • താലന്തുകളുടെ ദൃഷ്ടാന്തം (14-30)

    • ചെമ്മരിയാടുകളും കോലാടുകളും (31-46)

25  “സ്വർഗരാജ്യം, മണവാളനെ+ വരവേൽക്കാൻ വിളക്കുകളുമായി+ പുറപ്പെട്ട പത്തു കന്യകമാരെപ്പോലെയാണ്‌.  അവരിൽ അഞ്ചു പേർ വിവേകമില്ലാത്തവരും അഞ്ചു പേർ വിവേകമതികളും* ആയിരുന്നു.+  വിവേകമില്ലാത്തവർ വിളക്കുകൾ എടുത്തെങ്കിലും എണ്ണ എടുത്തില്ല.  എന്നാൽ വിവേകമതികൾ വിളക്കുകളോടൊപ്പം പാത്രങ്ങളിൽ എണ്ണയും എടുത്തു.  മണവാളൻ വരാൻ വൈകിയപ്പോൾ എല്ലാവർക്കും മയക്കം വന്നു; അവർ ഉറങ്ങിപ്പോയി.  അർധരാത്രിയായപ്പോൾ ഇങ്ങനെ വിളിച്ചുപറയുന്നതു കേട്ടു: ‘ഇതാ, മണവാളൻ വരുന്നു! വരവേൽക്കാൻ പുറപ്പെടൂ!’  അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റ്‌ വിളക്കുകൾ ഒരുക്കി.+  വിവേകമില്ലാത്തവർ വിവേകമതികളോട്‌, ‘ഞങ്ങളുടെ വിളക്കുകൾ കെട്ടുപോകാറായി; നിങ്ങളുടെ എണ്ണയിൽ കുറച്ച്‌ ഞങ്ങൾക്കും തരൂ’ എന്നു പറഞ്ഞു.  അപ്പോൾ വിവേകമതികൾ അവരോടു പറഞ്ഞു: ‘അങ്ങനെ ചെയ്‌താൽ രണ്ടു കൂട്ടർക്കും തികയാതെ വന്നേക്കാം; അതുകൊണ്ട്‌ നിങ്ങൾ പോയി വിൽക്കുന്നവരുടെ അടുത്തുനിന്ന്‌ വേണ്ടതു വാങ്ങിക്കൊള്ളൂ.’ 10  അവർ വാങ്ങാൻ പോയപ്പോൾ മണവാളൻ എത്തി. ഒരുങ്ങിയിരുന്ന കന്യകമാർ വിവാഹവിരുന്നിന്‌+ അദ്ദേഹത്തോടൊപ്പം അകത്ത്‌ പ്രവേശിച്ചു; അതോടെ വാതിലും അടച്ചു. 11  കുറെ കഴിഞ്ഞപ്പോൾ മറ്റേ കന്യകമാരും വന്ന്‌, ‘യജമാനനേ, യജമാനനേ, വാതിൽ തുറന്നുതരണേ’+ എന്ന്‌ അപേക്ഷിച്ചു. 12  അപ്പോൾ അദ്ദേഹം അവരോട്‌, ‘സത്യമായും എനിക്കു നിങ്ങളെ അറിയില്ല’ എന്നു പറഞ്ഞു. 13  “അതുകൊണ്ട്‌ എപ്പോഴും ഉണർന്നിരിക്കുക.*+ കാരണം ആ ദിവസമോ മണിക്കൂറോ നിങ്ങൾക്ക്‌ അറിയില്ലല്ലോ.+ 14  “സ്വർഗരാജ്യം, അന്യദേശത്തേക്കു യാത്ര പോകാനിരിക്കുന്ന ഒരു മനുഷ്യനെപ്പോലെയാണ്‌. പോകുന്നതിനു മുമ്പ്‌ അയാൾ അടിമകളെ വിളിച്ച്‌ വസ്‌തുവകകളെല്ലാം അവരെ ഏൽപ്പിച്ചു.+ 15  ഓരോരുത്തർക്കും അവരുടെ പ്രാപ്‌തിയനുസരിച്ചാണു കൊടുത്തത്‌; ഒരാൾക്ക്‌ അഞ്ചു താലന്തും* മറ്റൊരാൾക്കു രണ്ടും വേറൊരാൾക്ക്‌ ഒന്നും. എന്നിട്ട്‌ അയാൾ യാത്ര പോയി. 16  അഞ്ചു താലന്തു കിട്ടിയവൻ ഉടനെ പോയി അതുകൊണ്ട്‌ വ്യാപാരം ചെയ്‌ത്‌ അഞ്ചുകൂടെ സമ്പാദിച്ചു. 17  അതുപോലെതന്നെ, രണ്ടു താലന്തു കിട്ടിയവൻ രണ്ടുകൂടെ സമ്പാദിച്ചു. 18  എന്നാൽ ഒരു താലന്തു കിട്ടിയവൻ പോയി യജമാനന്റെ പണം* നിലത്ത്‌ കുഴിച്ചിട്ടു. 19  “കാലം കുറെ കടന്നുപോയി. ഒടുവിൽ ആ അടിമകളുടെ യജമാനൻ വന്ന്‌ അവരുമായി കണക്കു തീർത്തു.+ 20  അഞ്ചു താലന്തു കിട്ടിയവൻ അഞ്ചുകൂടെ കൊണ്ടുവന്ന്‌ ഇങ്ങനെ പറഞ്ഞു: ‘യജമാനനേ, അങ്ങ്‌ അഞ്ചു താലന്താണല്ലോ എന്നെ ഏൽപ്പിച്ചത്‌. ഇതാ, ഞാൻ അഞ്ചുകൂടെ സമ്പാദിച്ചു.’+ 21  യജമാനൻ അയാളോടു പറഞ്ഞു: ‘കൊള്ളാം! നീ വിശ്വസ്‌തനായ ഒരു നല്ല അടിമയാണ്‌. കുറച്ച്‌ കാര്യങ്ങളിൽ നീ വിശ്വസ്‌തത തെളിയിച്ചതുകൊണ്ട്‌ ഞാൻ നിന്നെ കൂടുതൽ കാര്യങ്ങളുടെ ചുമതല ഏൽപ്പിക്കും.+ നിന്റെ യജമാനന്റെ സന്തോഷത്തിൽ പങ്കുചേരുക.’+ 22  പിന്നെ, രണ്ടു താലന്തു ലഭിച്ചവൻ വന്ന്‌ പറഞ്ഞു: ‘യജമാനനേ, അങ്ങ്‌ രണ്ടു താലന്താണല്ലോ എന്നെ ഏൽപ്പിച്ചത്‌. ഇതാ, ഞാൻ രണ്ടുകൂടെ സമ്പാദിച്ചു.’+ 23  യജമാനൻ അയാളോടു പറഞ്ഞു: ‘കൊള്ളാം! നീ വിശ്വസ്‌തനായ ഒരു നല്ല അടിമയാണ്‌. കുറച്ച്‌ കാര്യങ്ങളിൽ നീ വിശ്വസ്‌തത തെളിയിച്ചതുകൊണ്ട്‌ ഞാൻ നിന്നെ കൂടുതൽ കാര്യങ്ങളുടെ ചുമതല ഏൽപ്പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിൽ പങ്കുചേരുക.’ 24  “ഒടുവിൽ, ഒരു താലന്തു ലഭിച്ചവൻ വന്ന്‌ യജമാനനോടു പറഞ്ഞു: ‘യജമാനനേ, അങ്ങ്‌ വിതയ്‌ക്കാത്തിടത്തുനിന്ന്‌ കൊയ്യുന്നവനും അധ്വാനിച്ചുണ്ടാക്കാത്തതു ശേഖരിക്കുന്നവനും ആയ കഠിനഹൃദയനാണെന്ന്‌ എനിക്ക്‌ അറിയാം.+ 25  അതുകൊണ്ട്‌ ഞാൻ പേടിച്ച്‌ ആ താലന്തു നിലത്ത്‌ കുഴിച്ചിട്ടു. ഇതാ അങ്ങയുടെ താലന്ത്‌, ഇത്‌ എടുത്തോ.’ 26  അപ്പോൾ യജമാനൻ അയാളോടു പറഞ്ഞു: ‘ദുഷ്ടനായ മടിയാ, ഞാൻ വിതയ്‌ക്കാത്തിടത്തുനിന്ന്‌ കൊയ്യുന്നവനും അധ്വാനിച്ചുണ്ടാക്കാത്തതു ശേഖരിക്കുന്നവനും ആണെന്നു നിനക്ക്‌ അറിയാമായിരുന്നു, അല്ലേ? 27  അങ്ങനെയെങ്കിൽ നീ എന്റെ പണം* പണമിടപാടുകാരുടെ പക്കൽ നിക്ഷേപിക്കണമായിരുന്നു. എങ്കിൽ തിരിച്ചുവന്നപ്പോൾ എനിക്ക്‌ അതു പലിശ സഹിതം വാങ്ങാമായിരുന്നു. 28  “‘അതുകൊണ്ട്‌ ആ താലന്ത്‌ അവന്റെ കൈയിൽനിന്ന്‌ വാങ്ങി പത്തു താലന്തുള്ളവനു കൊടുക്കുക.+ 29  അങ്ങനെ ഉള്ളവനു കൂടുതൽ കൊടുക്കും. അവനു സമൃദ്ധിയുണ്ടാകും. ഇല്ലാത്തവന്റെ കൈയിൽനിന്നോ ഉള്ളതുംകൂടെ എടുത്തുകളയും.+ 30  ഒന്നിനും കൊള്ളാത്ത ഈ അടിമയെ പുറത്തെ ഇരുട്ടിലേക്ക്‌ എറിയൂ. അവിടെ കിടന്ന്‌ അവൻ കരഞ്ഞ്‌ നിരാശയോടെ പല്ലിറുമ്മും.’ 31  “മനുഷ്യപുത്രൻ+ സകല ദൂതന്മാരോടുമൊപ്പം+ മഹിമയോടെ വരുമ്പോൾ തന്റെ മഹത്ത്വമാർന്ന സിംഹാസനത്തിൽ ഇരിക്കും. 32  എല്ലാ ജനതകളെയും അവന്റെ മുന്നിൽ ഒരുമിച്ചുകൂട്ടും. ഇടയൻ കോലാടുകളിൽനിന്ന്‌ ചെമ്മരിയാടുകളെ വേർതിരിക്കുന്നതുപോലെ അവൻ ആളുകളെ വേർതിരിക്കും. 33  അവൻ ചെമ്മരിയാടുകളെ+ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.+ 34  “പിന്നെ രാജാവ്‌ വലത്തുള്ളവരോടു പറയും: ‘എന്റെ പിതാവിന്റെ അനുഗ്രഹം കിട്ടിയവരേ, വരൂ! ലോകാരംഭംമുതൽ* നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്ളൂ! 35  കാരണം എനിക്കു വിശന്നപ്പോൾ നിങ്ങൾ കഴിക്കാൻ തന്നു; ദാഹിച്ചപ്പോൾ കുടിക്കാൻ തന്നു. ഞാൻ അപരിചിതനായിരുന്നിട്ടും എന്നെ അതിഥിയായി സ്വീകരിച്ചു.+ 36  ഞാൻ നഗ്നനായിരുന്നപ്പോൾ* നിങ്ങൾ എന്നെ ഉടുപ്പിച്ചു.+ രോഗിയായിരുന്നപ്പോൾ നിങ്ങൾ എന്നെ ശുശ്രൂഷിച്ചു. ജയിലിലായിരുന്നപ്പോൾ നിങ്ങൾ എന്നെ കാണാൻ വന്നു.’+ 37  അപ്പോൾ നീതിമാന്മാർ ചോദിക്കും: ‘കർത്താവേ, ഞങ്ങൾ എപ്പോഴാണ്‌ അങ്ങയെ വിശന്നവനായി കണ്ടിട്ടു കഴിക്കാൻ തരുകയോ ദാഹിക്കുന്നവനായി കണ്ടിട്ടു കുടിക്കാൻ തരുകയോ ചെയ്‌തത്‌?+ 38  ഞങ്ങൾ എപ്പോഴാണ്‌ അങ്ങയെ അപരിചിതനായി കണ്ടിട്ട്‌ അതിഥിയായി സ്വീകരിക്കുകയോ നഗ്നനായി കണ്ടിട്ട്‌ ഉടുപ്പിക്കുകയോ ചെയ്‌തത്‌? 39  ഞങ്ങൾ എപ്പോഴാണ്‌ അങ്ങയെ രോഗിയായോ തടവുകാരനായോ കണ്ടിട്ട്‌ അങ്ങയുടെ അടുത്ത്‌ വന്നത്‌?’ 40  മറുപടിയായി രാജാവ്‌ അവരോടു പറയും: ‘സത്യമായി നിങ്ങളോടു പറയുന്നു, എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരാൾക്കു ചെയ്‌തതെല്ലാം നിങ്ങൾ എനിക്കാണു ചെയ്‌തത്‌.’+ 41  “പിന്നെ രാജാവ്‌ ഇടത്തുള്ളവരോടു പറയും: ‘ശപിക്കപ്പെട്ടവരേ, എന്റെ അടുത്തുനിന്ന്‌ പോകൂ!+ പിശാചിനും അവന്റെ ദൂതന്മാർക്കും+ ഒരുക്കിയിരിക്കുന്ന ഒരിക്കലും കെടാത്ത തീ നിങ്ങളെ കാത്തിരിക്കുന്നു.+ 42  കാരണം എനിക്കു വിശന്നപ്പോൾ നിങ്ങൾ കഴിക്കാൻ തന്നില്ല; ദാഹിച്ചപ്പോൾ കുടിക്കാൻ തന്നില്ല. 43  ഞാൻ അപരിചിതനായിരുന്നു; നിങ്ങൾ എന്നെ അതിഥിയായി സ്വീകരിച്ചില്ല. ഞാൻ നഗ്നനായിരുന്നു; നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല. ഞാൻ രോഗിയും തടവുകാരനും ആയിരുന്നു; നിങ്ങൾ എന്നെ ശുശ്രൂഷിച്ചില്ല.’ 44  അപ്പോൾ അവരും അദ്ദേഹത്തോടു ചോദിക്കും: ‘കർത്താവേ, ഞങ്ങൾ എപ്പോഴാണ്‌ അങ്ങയെ വിശന്നവനോ ദാഹിച്ചവനോ അപരിചിതനോ നഗ്നനോ രോഗിയോ തടവുകാരനോ ആയി കണ്ടിട്ടു ശുശ്രൂഷിക്കാതിരുന്നത്‌?’ 45  അപ്പോൾ അദ്ദേഹം അവരോടു പറയും: ‘സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരാൾക്കു ചെയ്യാതിരുന്നതെല്ലാം നിങ്ങൾ എനിക്കാണു ചെയ്യാതിരുന്നത്‌.’+ 46  ഇവരെ എന്നേക്കുമായി നിഗ്രഹിച്ചുകളയും;*+ നീതിമാന്മാർ നിത്യജീവനിലേക്കും കടക്കും.”+

അടിക്കുറിപ്പുകള്‍

അഥവാ “ബുദ്ധിമതികളും.”
അഥവാ “ഉണർവോടിരിക്കുക.”
ഒരു ഗ്രീക്കുതാലന്ത്‌ = 20.4 കി.ഗ്രാം. അനു. ബി14 കാണുക.
അക്ഷ. “വെള്ളി.”
അക്ഷ. “വെള്ളി.”
‘ലോകം ’ എന്നത്‌ ഇവിടെ ആദാമിന്റെയും ഹവ്വയുടെയും മക്കളെ കുറിക്കുന്നു.
അഥവാ “വേണ്ടത്ര വസ്‌ത്രം ധരിക്കാത്തവനായി എന്നെ കണ്ടപ്പോൾ.”
അക്ഷ. “വെട്ടിക്കളയും; കോതിക്കളയും.”