മത്തായി എഴുതിയത്‌ 4:1-25

  • പിശാച്‌ യേശുവിനെ പ്രലോഭിപ്പിക്കുന്നു (1-11)

  • യേശു ഗലീലയിൽ പ്രസംഗിച്ചുതുടങ്ങുന്നു (12-17)

  • ആദ്യശിഷ്യരെ വിളിക്കുന്നു (18-22)

  • യേശു പ്രസംഗിക്കുന്നു, പഠിപ്പിക്കുന്നു, സുഖപ്പെടുത്തുന്നു (23-25)

4  പിന്നെ ദൈവാത്മാവ്‌ യേശുവിനെ വിജനഭൂമിയിലേക്കു നയിച്ചു. അവിടെവെച്ച്‌ യേശു പിശാചിന്റെ പ്രലോഭനങ്ങളെ നേരിട്ടു.+  അവിടെ 40 രാത്രിയും 40 പകലും യേശു ഉപവസിച്ചു. അപ്പോൾ യേശുവിനു വിശന്നു.  ആ സമയത്ത്‌ പ്രലോഭകൻ വന്ന്‌+ യേശുവിനോട്‌, “നീ ഒരു ദൈവപുത്രനാണെങ്കിൽ ഈ കല്ലുകളോട്‌ അപ്പമാകാൻ പറയൂ” എന്നു പറഞ്ഞു.  അപ്പോൾ യേശു, “‘മനുഷ്യൻ അപ്പംകൊണ്ട്‌ മാത്രമല്ല, യഹോവയുടെ* വായിൽനിന്ന്‌ വരുന്ന എല്ലാ വചനംകൊണ്ടും ജീവിക്കേണ്ടതാണ്‌’ എന്ന്‌ എഴുതിയിരിക്കുന്നു”+ എന്നു മറുപടി നൽകി.  പിന്നെ പിശാച്‌ യേശുവിനെ വിശുദ്ധനഗരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി+ ദേവാലയത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത്‌* നിറുത്തിയിട്ട്‌+  പറഞ്ഞു: “നീ ഒരു ദൈവപുത്രനാണെങ്കിൽ താഴേക്കു ചാടുക. ‘നിന്നെക്കുറിച്ച്‌ ദൈവം തന്റെ ദൂതന്മാരോടു കല്‌പിക്കും,’ എന്നും ‘നിന്റെ കാൽ കല്ലിൽ തട്ടാതെ അവർ നിന്നെ കൈകളിൽ താങ്ങും’ എന്നും എഴുതിയിട്ടുണ്ടല്ലോ.”+  യേശു പിശാചിനോട്‌, “‘നിന്റെ ദൈവമായ യഹോവയെ* നീ പരീക്ഷിക്കരുത്‌’+ എന്നുംകൂടെ എഴുതിയിട്ടുണ്ട്‌” എന്നു പറഞ്ഞു.  പിന്നെ പിശാച്‌ യേശുവിനെ അസാധാരണമാംവിധം ഉയരമുള്ള ഒരു മലയിലേക്കു കൂട്ടിക്കൊണ്ടുപോയി ലോകത്തെ എല്ലാ രാജ്യങ്ങളും അവയുടെ പ്രതാപവും കാണിച്ചുകൊടുത്തു.+  എന്നിട്ടു പറഞ്ഞു: “നീ എന്റെ മുന്നിൽ വീണ്‌ എന്നെയൊന്ന്‌ ആരാധിച്ചാൽ ഈ കാണുന്നതൊക്കെ ഞാൻ നിനക്കു തരാം.” 10  അപ്പോൾ യേശു പറഞ്ഞു: “സാത്താനേ, ദൂരെ പോ! ‘നിന്റെ ദൈവമായ യഹോവയെയാണു* നീ ആരാധിക്കേണ്ടത്‌.+ ആ ദൈവത്തെ മാത്രമേ നീ സേവിക്കാവൂ’*+ എന്ന്‌ എഴുതിയിട്ടുണ്ട്‌.” 11  ഉടനെ പിശാച്‌ യേശുവിനെ വിട്ട്‌ പോയി.+ ദൈവദൂതന്മാർ വന്ന്‌ യേശുവിനെ ശുശ്രൂഷിച്ചു.+ 12  യോഹന്നാനെ തടവിലാക്കിയെന്നു+ കേട്ടപ്പോൾ യേശു അവിടം വിട്ട്‌ ഗലീലയിലേക്കു പോയി.+ 13  നസറെത്തിൽ എത്തിയ യേശു അവിടെനിന്ന്‌ സെബുലൂൻ-നഫ്‌താലി ജില്ലകളിലെ കടൽത്തീരത്തുള്ള കഫർന്നഹൂമിൽ ചെന്ന്‌+ താമസിച്ചു. 14  ഇങ്ങനെ സംഭവിച്ചത്‌ യശയ്യ പ്രവാചകനിലൂടെ പറഞ്ഞതു നിറവേറേണ്ടതിനായിരുന്നു. യശയ്യ ഇങ്ങനെ പറഞ്ഞിരുന്നു: 15  “കടലിലേക്കുള്ള വഴിയോടു ചേർന്ന, യോർദാനു പടിഞ്ഞാറുള്ള സെബുലൂൻ-നഫ്‌താലി ദേശങ്ങളേ, ജനതകളുടെ ഗലീലയേ! 16  ഇരുട്ടിൽ കഴിയുന്ന ജനം വലിയൊരു വെളിച്ചം കണ്ടു; മരണത്തിന്റെ നിഴൽ വീണ പ്രദേശത്ത്‌ കഴിയുന്നവരുടെ മേൽ പ്രകാശം ഉദിച്ചുയർന്നു.”+ 17  അപ്പോൾമുതൽ യേശു, “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നതുകൊണ്ട്‌ മാനസാന്തരപ്പെടൂ” എന്നു പ്രസംഗിച്ചുതുടങ്ങി.+ 18  യേശു ഗലീലക്കടലിന്റെ തീരത്തുകൂടി നടക്കുമ്പോൾ പത്രോസ്‌ എന്നു വിളിച്ചിരുന്ന ശിമോനും+ സഹോദരനായ അന്ത്രയോസും കടലിൽ വല വീശുന്നതു കണ്ടു. അവർ മീൻപിടുത്തക്കാരായിരുന്നു.+ 19  യേശു അവരോട്‌, “എന്റെകൂടെ വരൂ, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം”+ എന്നു പറഞ്ഞു. 20  അപ്പോൾത്തന്നെ അവർ വലകൾ ഉപേക്ഷിച്ച്‌ യേശുവിനെ അനുഗമിച്ചു.+ 21  അവിടെനിന്ന്‌ പോകുമ്പോൾ സഹോദരന്മാരായ വേറെ രണ്ടു പേരെ കണ്ടു, സെബെദിയുടെ മകനായ യാക്കോബും സഹോദരൻ യോഹന്നാനും.+ അവർ അപ്പനായ സെബെദിയോടൊപ്പം വള്ളത്തിൽ ഇരുന്ന്‌ വല നന്നാക്കുകയായിരുന്നു. യേശു അവരെയും വിളിച്ചു.+ 22  ഉടനെ അവർ വള്ളം ഉപേക്ഷിച്ച്‌, അപ്പനെയും വിട്ട്‌ യേശുവിനെ അനുഗമിച്ചു. 23  പിന്നെ യേശു ഗലീലയിൽ മുഴുവൻ ചുറ്റിസഞ്ചരിച്ച്‌+ അവരുടെ സിനഗോഗുകളിൽ+ പഠിപ്പിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുകയും ജനങ്ങളുടെ എല്ലാ തരം രോഗങ്ങളും വൈകല്യങ്ങളും ഭേദമാക്കുകയും ചെയ്‌തു.+ 24  യേശുവിനെക്കുറിച്ചുള്ള വാർത്ത സിറിയയിലെങ്ങും പരന്നു. പല തരം രോഗങ്ങളും കഠിനവേദനയും കൊണ്ട്‌ വലഞ്ഞിരുന്നവർ,+ ഭൂതബാധിതർ,+ അപസ്‌മാരരോഗികൾ,+ തളർന്നുപോയവർ എന്നിങ്ങനെ ദുരിതം അനുഭവിക്കുന്ന സകലരെയും ജനം യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. യേശു അവരെയെല്ലാം സുഖപ്പെടുത്തി. 25  അതുകൊണ്ട്‌ ഗലീല, ദക്കപ്പൊലി,* യരുശലേം, യഹൂദ്യ എന്നിവിടങ്ങളിൽനിന്നും യോർദാന്‌ അക്കരെനിന്നും* ആളുകൾ കൂട്ടമായി യേശുവിനെ അനുഗമിച്ചു.

അടിക്കുറിപ്പുകള്‍

അനു. എ5 കാണുക.
അഥവാ “ദേവാലയത്തിന്റെ മുകളിലെ കൈമതിലിന്മേൽ.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അഥവാ “ആ ദൈവത്തിനു മാത്രമേ നീ വിശുദ്ധസേവനം ചെയ്യാവൂ.”
അഥവാ “പത്തുനഗരപ്രദേശം.”
അഥവാ “കിഴക്കുനിന്നും.”