മത്തായി എഴുതിയത്‌ 5:1-48

  • ഗിരിപ്രഭാഷണം (1-48)

    • യേശു മലയിൽവെച്ച്‌ പഠിപ്പിച്ചുതുടങ്ങുന്നു (1, 2)

    • സന്തോഷത്തിനുള്ള ഒൻപതു കാരണങ്ങൾ (3-12)

    • ഉപ്പ്‌, വെളിച്ചം (13-16)

    • യേശു നിയമം നിവർത്തിക്കുന്നു (17-20)

    • കോപം (21-26), വ്യഭിചാരം (27-30), വിവാഹമോചനം (31, 32), നേർച്ച (33-37), പ്രതികാരം (38-42), ശത്രുക്കളോടുള്ള സ്‌നേഹം (43-48) എന്നിവയോടു ബന്ധപ്പെട്ട ഉപദേശം

5  ജനക്കൂട്ടത്തെ കണ്ട്‌ യേശു മലയിൽ കയറി. യേശു ഇരുന്നപ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുത്ത്‌ ചെന്നു.  യേശു അവരെ പഠിപ്പിക്കാൻതുടങ്ങി:  “ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ* സന്തുഷ്ടർ;+ കാരണം സ്വർഗരാജ്യം അവർക്കുള്ളത്‌.  “ദുഃഖിക്കുന്നവർ സന്തുഷ്ടർ; കാരണം അവർക്ക്‌ ആശ്വാസം കിട്ടും.+  “സൗമ്യരായവർ സന്തുഷ്ടർ;+ കാരണം അവർ ഭൂമി അവകാശമാക്കും.+  “നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ+ സന്തുഷ്ടർ; കാരണം അവർ തൃപ്‌തരാകും.+  “കരുണ കാണിക്കുന്നവർ സന്തുഷ്ടർ;+ കാരണം അവരോടും കരുണ കാണിക്കും.  “ഹൃദയശുദ്ധിയുള്ളവർ സന്തുഷ്ടർ;+ കാരണം അവർ ദൈവത്തെ കാണും.  “സമാധാനം ഉണ്ടാക്കുന്നവർ*+ സന്തുഷ്ടർ; കാരണം അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും. 10  “നീതിക്കുവേണ്ടി ഉപദ്രവം സഹിക്കേണ്ടിവരുന്നവർ+ സന്തുഷ്ടർ; കാരണം സ്വർഗരാജ്യം അവർക്കുള്ളത്‌. 11  “എന്നെപ്രതി ആളുകൾ നിങ്ങളെ നിന്ദിക്കുകയും+ ഉപദ്രവിക്കുകയും+ നിങ്ങളെക്കുറിച്ച്‌ പല തരം അപവാദം പറയുകയും ചെയ്യുമ്പോൾ നിങ്ങൾ സന്തുഷ്ടർ.+ 12  സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം+ വലുതായതുകൊണ്ട്‌ ആനന്ദിച്ച്‌ ആഹ്ലാദിക്കുക.+ നിങ്ങൾക്കു മുമ്പുള്ള പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചിട്ടുണ്ടല്ലോ.+ 13  “നിങ്ങൾ ഭൂമിയുടെ ഉപ്പാണ്‌.+ എന്നാൽ ഉപ്പിന്‌ ഉപ്പുരസം നഷ്ടമായാൽ എങ്ങനെ വീണ്ടും ഉപ്പുരസം വരുത്തും? അതു പുറത്ത്‌ കളഞ്ഞിട്ട്‌+ ആളുകൾക്കു ചവിട്ടിനടക്കാനല്ലാതെ മറ്റൊന്നിനും കൊള്ളില്ലല്ലോ. 14  “നിങ്ങൾ ലോകത്തിന്റെ വെളിച്ചമാണ്‌.+ മലമുകളിലുള്ള ഒരു നഗരം മറഞ്ഞിരിക്കില്ല. 15  വിളക്കു കത്തിച്ച്‌ ആരും കൊട്ടകൊണ്ട്‌* മൂടിവെക്കാറില്ല. പകരം, വിളക്കുതണ്ടിലാണു വെക്കുക. അപ്പോൾ വീട്ടിലുള്ള എല്ലാവർക്കും വെളിച്ചം കിട്ടും.+ 16  അതുപോലെ, നിങ്ങളുടെ വെളിച്ചം മറ്റുള്ളവരുടെ മുന്നിൽ പ്രകാശിക്കട്ടെ.+ അപ്പോൾ അവർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കണ്ട്‌+ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തും.+ 17  “നിയമത്തെയോ* പ്രവാചകന്മാരുടെ വാക്കുകളെയോ നീക്കിക്കളയാനാണു ഞാൻ വന്നതെന്നു വിചാരിക്കരുത്‌; നീക്കിക്കളയാനല്ല, നിവർത്തിക്കാനാണു+ ഞാൻ വന്നത്‌. 18  ആകാശവും ഭൂമിയും നീങ്ങിപ്പോയാലും നിയമത്തിലെ ഒരു വള്ളിയോ പുള്ളിയോ പോലും നീങ്ങിപ്പോകില്ല. അവയെല്ലാം നിറവേറും+ എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 19  അതുകൊണ്ട്‌ ഈ കല്‌പനകളിൽ ഏറ്റവും ചെറിയ ഒന്നുപോലും ലംഘിക്കുകയോ ലംഘിക്കാൻ മനുഷ്യരെ പഠിപ്പിക്കുകയോ ചെയ്യുന്നവൻ സ്വർഗരാജ്യത്തിനു യോഗ്യനായിരിക്കില്ല. എന്നാൽ അവ പിൻപറ്റുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിനു യോഗ്യനായിരിക്കും. 20  നിങ്ങൾ ശാസ്‌ത്രിമാരെക്കാളും പരീശന്മാരെക്കാളും+ നീതിനിഷ്‌ഠരല്ലെങ്കിൽ നിങ്ങൾ ഒരുവിധത്തിലും സ്വർഗരാജ്യത്തിൽ കടക്കില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.+ 21  “‘കൊല ചെയ്യരുത്‌;+ കൊല ചെയ്യുന്നവൻ നീതിപീഠത്തിനു മുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടിവരും’ എന്നു പണ്ടുള്ളവരോടു പറഞ്ഞതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.+ 22  എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: സഹോദരനോടു ദേഷ്യം വെച്ചുകൊണ്ടിരിക്കുന്നവനെല്ലാം+ നീതിപീഠത്തിനു മുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടിവരും. സഹോദരനെ ചീത്ത വിളിക്കുന്നവനാകട്ടെ പരമോന്നതനീതിപീഠത്തിനു മുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടിവരും. ‘വിവരംകെട്ട വിഡ്‌ഢീ’ എന്നു വിളിച്ചാലോ, എരിയുന്ന ഗീഹെന്നയ്‌ക്ക്‌* അർഹനാകും.+ 23  “നീ കാഴ്‌ച അർപ്പിക്കാൻ യാഗപീഠത്തിന്‌ അടുത്തേക്കു ചെല്ലുന്നെന്നിരിക്കട്ടെ.+ നിന്റെ സഹോദരനു നിന്നോടു പിണക്കമുണ്ടെന്ന്‌ അവിടെവെച്ച്‌ ഓർമ വന്നാൽ 24  നിന്റെ കാഴ്‌ച യാഗപീഠത്തിനു മുന്നിൽ വെച്ചിട്ട്‌ ആദ്യം പോയി നിന്റെ സഹോദരനുമായി സമാധാനത്തിലാകുക. പിന്നെ വന്ന്‌ നിന്റെ കാഴ്‌ച അർപ്പിക്കുക.+ 25  “നിനക്ക്‌ എതിരെ പരാതിയുള്ള ആളുടെകൂടെ കോടതിയിലേക്കു പോകുമ്പോൾ വഴിയിൽവെച്ചുതന്നെ അയാളുമായുള്ള പ്രശ്‌നം പരിഹരിക്കുക. അങ്ങനെ ചെയ്‌തില്ലെങ്കിൽ, പരാതിക്കാരൻ നിന്നെ ന്യായാധിപന്റെ മുന്നിൽ ഹാജരാക്കും; ന്യായാധിപൻ നിന്നെ സേവകനെ ഏൽപ്പിക്കും; അങ്ങനെ നീ ജയിലിലുമാകും.+ 26  അവസാനത്തെ ചില്ലിക്കാശും* കൊടുത്തുതീർത്താലേ നിനക്ക്‌ അവിടെനിന്ന്‌ പുറത്ത്‌ വരാനാകൂ എന്നു ഞാൻ സത്യമായി പറയുന്നു. 27  “‘വ്യഭിചാരം ചെയ്യരുത്‌’+ എന്നു പറഞ്ഞിരിക്കുന്നതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 28  എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: കാമവികാരം തോന്നുന്ന വിധത്തിൽ ഒരു സ്‌ത്രീയെ നോക്കിക്കൊണ്ടിരിക്കുന്നവൻ+ ഹൃദയത്തിൽ ആ സ്‌ത്രീയുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു.+ 29  അതുകൊണ്ട്‌ നീ ഇടറിവീഴാൻ നിന്റെ വലതുകണ്ണ്‌ ഇടയാക്കുന്നെങ്കിൽ അതു ചൂഴ്‌ന്നെടുത്ത്‌ എറിഞ്ഞുകളയുക;+ മുഴുശരീരവും ഗീഹെന്നയിലേക്ക്‌* എറിയപ്പെടുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നഷ്ടമാകുന്നതാണു നിനക്കു നല്ലത്‌.+ 30  നീ ഇടറിവീഴാൻ നിന്റെ വലതുകൈ ഇടയാക്കുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക;+ മുഴുശരീരവും ഗീഹെന്നയിൽ* വീഴുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നഷ്ടമാകുന്നതാണു നിനക്കു നല്ലത്‌.+ 31  “‘വിവാഹമോചനം ചെയ്യുന്നവൻ ഭാര്യക്കു മോചനപത്രം കൊടുക്കട്ടെ’+ എന്നു പറഞ്ഞിട്ടുണ്ടല്ലോ. 32  എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ലൈംഗിക അധാർമികത* കാരണമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം* അവൾ വ്യഭിചാരം ചെയ്യാൻ ഇടവരുത്തുന്നു. വിവാഹമോചിതയെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.+ 33  “‘സത്യം ചെയ്‌തിട്ടു ലംഘിക്കരുത്‌;+ യഹോവയ്‌ക്കു* നേർന്നതു നിവർത്തിക്കണം’+ എന്നു പണ്ടുള്ളവരോടു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 34  എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: സത്യം ചെയ്യുകയേ അരുത്‌.+ സ്വർഗത്തെ ചൊല്ലി സത്യം ചെയ്യരുത്‌; അതു ദൈവത്തിന്റെ സിംഹാസനം. 35  ഭൂമിയെ ചൊല്ലിയും അരുത്‌; അതു ദൈവത്തിന്റെ പാദപീഠം.+ യരുശലേമിനെ ചൊല്ലി അരുത്‌; അതു മഹാരാജാവിന്റെ നഗരം.+ 36  നിങ്ങളുടെ തലയെ ചൊല്ലിയും സത്യം ചെയ്യരുത്‌; ഒരു മുടിനാരുപോലും വെളുത്തതോ കറുത്തതോ ആക്കാൻ നിങ്ങൾക്കു കഴിയില്ലല്ലോ. 37  നിങ്ങൾ ‘ഉവ്വ്‌’ എന്നു പറഞ്ഞാൽ ഉവ്വ്‌ എന്നും, ‘ഇല്ല’ എന്നു പറഞ്ഞാൽ ഇല്ല എന്നും ആയിരിക്കണം.+ ഇതിൽ കൂടുതലായതെല്ലാം ദുഷ്ടനിൽനിന്ന്‌ വരുന്നു.+ 38  “‘കണ്ണിനു പകരം കണ്ണ്‌, പല്ലിനു പകരം പല്ല്‌’+ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 39  എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ദുഷ്ടനോട്‌ എതിർത്തുനിൽക്കരുത്‌; നിന്റെ വലത്തെ കവിളിൽ അടിക്കുന്നവനു മറ്റേ കവിളും കാണിച്ചുകൊടുക്കുക.+ 40  നിന്നെ കോടതികയറ്റി നിന്റെ ഉള്ളങ്കി മേടിച്ചെടുക്കാൻ നോക്കുന്നവനു മേലങ്കികൂടെ കൊടുത്തേക്കുക;+ 41  അധികാരത്തിലുള്ള ആരെങ്കിലും നിന്നെ ഒരു മൈൽ* പോകാൻ നിർബന്ധിച്ചാൽ അദ്ദേഹത്തിന്റെകൂടെ രണ്ടു മൈൽ പോകുക. 42  നിന്നോട്‌ എന്തെങ്കിലും ചോദിക്കുന്നവന്‌ അതു കൊടുക്കുക. നിന്നോടു കടം വാങ്ങാൻ* വരുന്നവനിൽനിന്ന്‌ ഒഴിഞ്ഞുമാറരുത്‌.+ 43  “‘നീ അയൽക്കാരനെ സ്‌നേഹിക്കുകയും+ ശത്രുവിനെ വെറുക്കുകയും വേണം’ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 44  എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുക,+ നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക.+ 45  അപ്പോൾ നിങ്ങൾ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ പുത്രന്മാരായിത്തീരും;+ കാരണം ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെ മേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കുകയും ചെയ്യുന്നവനാണല്ലോ ദൈവം.+ 46  നിങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുന്നതുകൊണ്ട്‌ നിങ്ങൾക്ക്‌ എന്തു പ്രതിഫലം കിട്ടാനാണ്‌?+ നികുതിപിരിവുകാരും അതുതന്നെയല്ലേ ചെയ്യുന്നത്‌? 47  സഹോദരന്മാരെ മാത്രം നിങ്ങൾ വന്ദനം ചെയ്യുന്നെങ്കിൽ അതിൽ എന്താണ്‌ ഇത്ര പ്രത്യേകത? ജനതകളിൽപ്പെട്ടവരും അതുതന്നെ ചെയ്യുന്നില്ലേ? 48  അതുകൊണ്ട്‌ നിങ്ങളുടെ സ്വർഗീയപിതാവ്‌ പൂർണനായിരിക്കുന്നതുപോലെ* നിങ്ങളും പൂർണരായിരിക്കുവിൻ.+

അടിക്കുറിപ്പുകള്‍

അഥവാ “ആത്മാവിനുവേണ്ടി യാചിക്കുന്നവർ.”
അഥവാ “സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുന്നവർ.”
അഥവാ “പറകൊണ്ട്‌.”
പദാവലി കാണുക.
യരുശലേമിനു വെളിയിൽ ചപ്പുചവറുകൾ കത്തിക്കുന്ന സ്ഥലം. പദാവലി കാണുക.
അക്ഷ. “അവസാനത്തെ ക്വാഡ്രോൻസും.” അനു. ബി14 കാണുക.
പദാവലി കാണുക.
പദാവലി കാണുക.
ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
അക്ഷ. “കാരണമല്ലാതെ ഭാര്യയുമായുള്ള വിവാഹബന്ധം നിയമപരമായി വേർപെടുത്തുന്നവനെല്ലാം.”
അനു. എ5 കാണുക.
അനു. ബി14 കാണുക.
അതായത്‌, പലിശയില്ലാതെ കടം വാങ്ങാൻ.
അഥവാ “തികഞ്ഞവനായിരിക്കുന്നതുപോലെ.”