മത്തായി എഴുതിയത്‌ 8:1-34

  • കുഷ്‌ഠരോഗിയെ സുഖപ്പെടുത്തുന്നു (1-4)

  • ഒരു സൈനികോദ്യോഗസ്ഥന്റെ വിശ്വാസം (5-13)

  • യേശു കഫർന്നഹൂമിൽ അനേകരെ സുഖപ്പെടുത്തുന്നു (14-17)

  • യേശുവിനെ അനുഗമിക്കേണ്ട വിധം (18-22)

  • യേശു കൊടുങ്കാറ്റു ശമിപ്പിക്കുന്നു (23-27)

  • യേശു ഭൂതങ്ങളെ പന്നിക്കൂട്ടത്തിലേക്ക്‌ അയയ്‌ക്കുന്നു (28-34)

8  മലയിൽനിന്ന്‌ ഇറങ്ങിവന്നപ്പോൾ വലിയ ജനക്കൂട്ടം യേശുവിനെ അനുഗമിച്ചു.  അപ്പോൾ ഒരു കുഷ്‌ഠരോഗി വന്ന്‌ യേശുവിനെ വണങ്ങിയിട്ട്‌, “കർത്താവേ, ഒന്നു മനസ്സുവെച്ചാൽ അങ്ങയ്‌ക്ക്‌ എന്നെ ശുദ്ധനാക്കാം”+ എന്നു പറഞ്ഞു.  യേശു കൈ നീട്ടി അയാളെ തൊട്ടുകൊണ്ട്‌, “എനിക്കു മനസ്സാണ്‌, ശുദ്ധനാകുക”+ എന്നു പറഞ്ഞു. അപ്പോൾത്തന്നെ കുഷ്‌ഠം മാറി അയാൾ ശുദ്ധനായി.+  യേശു അയാളോടു പറഞ്ഞു: “ഇത്‌ ആരോടും പറയരുത്‌.+ എന്നാൽ നീ ചെന്ന്‌ ഇതു പുരോഹിതനെ കാണിച്ച്‌+ മോശ കല്‌പിച്ച കാഴ്‌ച അർപ്പിക്കണം.+ അത്‌ അവർക്കൊരു തെളിവാകട്ടെ.”  യേശു കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു സൈനികോദ്യോഗസ്ഥൻ യേശുവിന്റെ അടുത്ത്‌ വന്ന്‌ ഇങ്ങനെ കേണപേക്ഷിച്ചു:+  “യജമാനനേ, എന്റെ ജോലിക്കാരൻ വീട്ടിൽ തളർന്നുകിടക്കുകയാണ്‌. അവൻ വല്ലാതെ കഷ്ടപ്പെടുന്നു.”  യേശു അയാളോട്‌, “ഞാൻ അവിടെ വരുന്നുണ്ട്‌. അപ്പോൾ അവനെ സുഖപ്പെടുത്താം” എന്നു പറഞ്ഞു.  സൈനികോദ്യോഗസ്ഥൻ യേശുവിനോടു പറഞ്ഞു: “യജമാനനേ, അങ്ങ്‌ എന്റെ വീട്ടിൽ വരാൻമാത്രം യോഗ്യത എനിക്കില്ല. അങ്ങ്‌ ഒരു വാക്കു പറഞ്ഞാൽ മതി, എന്റെ ജോലിക്കാരന്റെ അസുഖം മാറും.  ഞാനും അധികാരത്തിൻകീഴിലുള്ളയാളാണ്‌. എന്റെ കീഴിലും പടയാളികളുണ്ട്‌. ഞാൻ ഒരാളോട്‌, ‘പോകൂ’ എന്നു പറഞ്ഞാൽ അയാൾ പോകും. വേറൊരാളോട്‌, ‘വരൂ’ എന്നു പറഞ്ഞാൽ അയാൾ വരും. എന്റെ അടിമയോട്‌, ‘ഇതു ചെയ്യ്‌’ എന്നു പറഞ്ഞാൽ അയാൾ അതു ചെയ്യും.” 10  ഇതു കേട്ട്‌ ആശ്ചര്യപ്പെട്ട യേശു, തന്നെ അനുഗമിക്കുന്നവരോടു പറഞ്ഞു: “ഇസ്രായേല്യരിൽപ്പോലും ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല+ എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 11  എന്നാൽ ഞാൻ പറയുന്നു: കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകം ആളുകൾ വന്ന്‌ അബ്രാഹാമിനോടും യിസ്‌ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗരാജ്യത്തിൽ വിരുന്നിന്‌ ഇരിക്കും.+ 12  അതേസമയം രാജ്യത്തിന്റെ പുത്രന്മാരെ പുറത്തെ ഇരുട്ടിലേക്ക്‌ എറിയും; അവിടെ കിടന്ന്‌ അവർ കരഞ്ഞ്‌ നിരാശയോടെ പല്ലിറുമ്മും.”+ 13  പിന്നെ യേശു സൈനികോദ്യോഗസ്ഥനോട്‌, “പൊയ്‌ക്കൊള്ളൂ. താങ്കളുടെ വിശ്വാസംപോലെതന്നെ സംഭവിക്കട്ടെ”+ എന്നു പറഞ്ഞു. ഉടനെ അയാളുടെ ജോലിക്കാരന്റെ രോഗം ഭേദമായി.+ 14  പിന്നെ യേശു പത്രോസിന്റെ വീട്ടിൽ ചെന്നപ്പോൾ പത്രോസിന്റെ അമ്മായിയമ്മ+ പനി പിടിച്ച്‌ കിടക്കുന്നതു കണ്ടു.+ 15  യേശു ആ സ്‌ത്രീയുടെ കൈയിൽ തൊട്ടു;+ അവരുടെ പനി മാറി. അവർ എഴുന്നേറ്റ്‌ യേശുവിനെ സത്‌കരിച്ചു. 16  വൈകുന്നേരമായപ്പോൾ ധാരാളം ഭൂതബാധിതരെ ആളുകൾ യേശുവിന്റെ അടുത്ത്‌ കൊണ്ടുവന്നു. യേശു രോഗികളെയെല്ലാം സുഖപ്പെടുത്തുകയും വെറും ഒരു വാക്കുകൊണ്ട്‌ ഭൂതങ്ങളെ പുറത്താക്കുകയും ചെയ്‌തു. 17  അങ്ങനെ, “അവൻ നമ്മുടെ അസുഖങ്ങൾ ഏറ്റുവാങ്ങി, നമ്മുടെ രോഗങ്ങൾ ചുമന്നു”+ എന്ന്‌ യശയ്യ പ്രവാചകനിലൂടെ പറഞ്ഞതു നിറവേറി. 18  തനിക്കു ചുറ്റും ഒരു വലിയ ജനക്കൂട്ടമുണ്ടെന്നു കണ്ടപ്പോൾ അക്കരയ്‌ക്കു പോകാമെന്നു+ യേശു ശിഷ്യന്മാരോടു നിർദേശിച്ചു. 19  ഒരു ശാസ്‌ത്രി വന്ന്‌ യേശുവിനോട്‌, “ഗുരുവേ, അങ്ങ്‌ എവിടെ പോയാലും ഞാനും കൂടെ വരും”+ എന്നു പറഞ്ഞു. 20  എന്നാൽ യേശു അയാളോട്‌, “കുറുക്കന്മാർക്കു മാളങ്ങളുണ്ട്‌. ആകാശത്തിലെ പക്ഷികൾക്കു കൂടുകളുമുണ്ട്‌. മനുഷ്യപുത്രനോ തല ചായിക്കാൻ ഇടമില്ല”+ എന്നു പറഞ്ഞു. 21  അപ്പോൾ മറ്റൊരു ശിഷ്യൻ യേശുവിനോട്‌, “കർത്താവേ, ഞാൻ ആദ്യം പോയി എന്റെ അപ്പനെ അടക്കിയിട്ട്‌ വരട്ടേ”+ എന്നു ചോദിച്ചു. 22  യേശു അയാളോട്‌, “നീ എന്നെ അനുഗമിക്കുക; മരിച്ചവർ അവരുടെ മരിച്ചവരെ അടക്കട്ടെ”+ എന്നു പറഞ്ഞു. 23  യേശു ചെന്ന്‌ വള്ളത്തിൽ കയറി. ശിഷ്യന്മാരും പുറകേ കയറി.+ 24  യാത്രയ്‌ക്കിടെ പെട്ടെന്നു കടലിൽ ഒരു കൊടുങ്കാറ്റ്‌ അടിച്ചു; തിരമാലകളിൽപ്പെട്ട്‌ വള്ളം മുങ്ങാറായി. യേശുവോ ഉറങ്ങുകയായിരുന്നു.+ 25  അവർ ചെന്ന്‌, “കർത്താവേ, രക്ഷിക്കേണമേ; ഇല്ലെങ്കിൽ നമ്മൾ ഇപ്പോൾ മരിക്കും” എന്നു പറഞ്ഞ്‌ യേശുവിനെ ഉണർത്തി. 26  അപ്പോൾ യേശു അവരോട്‌, “നിങ്ങൾക്ക്‌ ഇത്ര വിശ്വാസമേ ഉള്ളോ? എന്തിനാണ്‌ ഇങ്ങനെ പേടിക്കുന്നത്‌”+ എന്നു ചോദിച്ചു. എന്നിട്ട്‌ എഴുന്നേറ്റ്‌ കാറ്റിനെയും കടലിനെയും ശാസിച്ചു. എല്ലാം ശാന്തമായി.+ 27  ആ പുരുഷന്മാർ അതിശയിച്ച്‌, “ഹൊ, ഇതെന്തൊരു മനുഷ്യൻ! കാറ്റും കടലും പോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പറഞ്ഞു. 28  യേശു അക്കരെ ഗദരേനരുടെ നാട്ടിൽ എത്തിയപ്പോൾ ഭൂതം ബാധിച്ച രണ്ടു പേർ ശവക്കല്ലറകൾക്കിടയിൽനിന്ന്‌ യേശുവിന്റെ നേരെ ചെന്നു.+ അവർ അതിഭയങ്കരന്മാരായിരുന്നതുകൊണ്ട്‌ ആർക്കും അതുവഴി പോകാൻ ധൈര്യമില്ലായിരുന്നു. 29  അവർ അലറിവിളിച്ച്‌ ചോദിച്ചു: “ദൈവപുത്രാ, അങ്ങ്‌ എന്തിനാണ്‌ ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നത്‌?+ സമയത്തിനു മുമ്പേ ഞങ്ങളെ ഉപദ്രവിക്കാൻ+ വന്നിരിക്കുകയാണോ?”+ 30  കുറെ അകലെയായി ഒരു വലിയ പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു.+ 31  ഭൂതങ്ങൾ യേശുവിനോട്‌, “അങ്ങ്‌ ഞങ്ങളെ പുറത്താക്കുകയാണെങ്കിൽ ആ പന്നിക്കൂട്ടത്തിലേക്ക്‌ അയയ്‌ക്കണേ”+ എന്നു കേണപേക്ഷിച്ചു. 32  അപ്പോൾ യേശു അവയോട്‌, “പോകൂ” എന്നു പറഞ്ഞു. അവ പുറത്തുവന്ന്‌ പന്നിക്കൂട്ടത്തിൽ കടന്നു. പന്നികൾ വിരണ്ടോടി ചെങ്കുത്തായ സ്ഥലത്തുനിന്ന്‌ കടലിലേക്കു ചാടി. അവയെല്ലാം ചത്തുപോയി. 33  പന്നികളെ മേയ്‌ച്ചിരുന്നവർ ഓടി നഗരത്തിൽ ചെന്ന്‌ ഭൂതബാധിതരുടെ കാര്യം ഉൾപ്പെടെ നടന്നതെല്ലാം അറിയിച്ചു. 34  നഗരം മുഴുവൻ യേശുവിന്റെ അടുത്തേക്കു പോയി. യേശുവിനെ കണ്ടപ്പോൾ അവിടം വിട്ട്‌ പോകാൻ അവർ യേശുവിനോട്‌ അപേക്ഷിച്ചു.+

അടിക്കുറിപ്പുകള്‍