മലാഖി 1:1-14

  • സ്വന്തം ജനത്തോടുള്ള യഹോവയുടെ സ്‌നേഹം (1-5)

  • പുരോഹിതന്മാർ താണതരം ബലികൾ അർപ്പിക്കുന്നു (6-14)

    • ദൈവത്തിന്റെ പേര്‌ ജനതകളുടെ ഇടയിൽ വലുതായിരിക്കും (11)

1  ഒരു പ്രഖ്യാപനം: മലാഖിയിലൂടെ* യഹോവ ഇസ്രായേലിനു നൽകുന്ന സന്ദേശം:  യഹോവ പറയുന്നു: “ഞാൻ നിങ്ങളെ സ്‌നേഹിച്ചു.”+ പക്ഷേ നിങ്ങൾ, “അങ്ങ്‌ ഞങ്ങളെ എങ്ങനെയാണു സ്‌നേഹിച്ചത്‌” എന്നു ചോദിക്കുന്നു. യഹോവ പറയുന്നു: “ഏശാവ്‌ യാക്കോബിന്റെ സഹോദരനായിരുന്നില്ലേ?+ എന്നാൽ ഞാൻ യാക്കോബിനെ സ്‌നേഹിച്ചു,  ഏശാവിനെ വെറുത്തു.+ അവന്റെ പർവതങ്ങൾ ഞാൻ ശൂന്യമാക്കി,+ അവന്റെ അവകാശം വിജനഭൂമിയിലെ* കുറുനരികൾക്കുവേണ്ടി മാറ്റിവെച്ചു.”+  “‘ഞങ്ങൾ തകർന്നുകിടക്കുന്നു. എന്നാലും ഞങ്ങൾ തിരികെ വന്ന്‌ നശിച്ചുകിടക്കുന്നതു പുനർനിർമിക്കും’ എന്ന്‌ ഏദോം പറയുമെങ്കിലും സൈന്യങ്ങളുടെ അധിപനായ യഹോവ ഇങ്ങനെ പറയുന്നു: ‘അവർ പണിയും, പക്ഷേ ഞാൻ അത്‌ ഇടിച്ചുകളയും. അവിടം “ദുഷ്ടതയുടെ നാട്‌” എന്നും അവിടെയുള്ളവർ “യഹോവ എന്നേക്കുമായി ശപിച്ച ആളുകൾ” എന്നും വിളിക്കപ്പെടും.+  സ്വന്തം കണ്ണുകൊണ്ട്‌ നിങ്ങൾ അതു കാണും; “ഇസ്രായേൽനാട്ടിൽ യഹോവ മഹത്ത്വപ്പെടട്ടെ” എന്നു നിങ്ങൾ പറയും.’”  “‘മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കുന്നു.+ ഞാൻ അപ്പനാണെങ്കിൽ+ എനിക്കു കിട്ടേണ്ട ബഹുമാനം എവിടെ?+ ഞാൻ യജമാനനാണെങ്കിൽ* എന്നോടു തോന്നേണ്ട ഭയം* എവിടെ?’ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ പേര്‌ പുച്ഛിച്ചുതള്ളുന്ന പുരോഹിതന്മാരേ, നിങ്ങളോടാണു ഞാൻ ചോദിക്കുന്നത്‌.+ “‘പക്ഷേ, “ഞങ്ങൾ എപ്പോഴാണ്‌ അങ്ങയുടെ പേരിനെ പുച്ഛിച്ചത്‌” എന്നു നിങ്ങൾ ചോദിക്കുന്നു.’  “‘എന്റെ യാഗപീഠത്തിൽ മലിനമായ ആഹാരം* അർപ്പിച്ചുകൊണ്ടാണു നിങ്ങൾ അങ്ങനെ ചെയ്‌തത്‌.’ “‘“അങ്ങയെ ഞങ്ങൾ എങ്ങനെ മലിനമാക്കിയെന്നാണു പറയുന്നത്‌” എന്നു നിങ്ങൾ ചോദിക്കുന്നു.’ “‘“യഹോവയുടെ മേശ+ എന്തിനു കൊള്ളാം”* എന്നു നിങ്ങൾ പറഞ്ഞില്ലേ?  കണ്ണു കാണാത്ത മൃഗത്തെ ബലി അർപ്പിച്ചിട്ട്‌ “അതു കുഴപ്പമില്ല” എന്നു നിങ്ങൾ പറയുന്നു. മുടന്തോ രോഗമോ ഉള്ളതിനെ അർപ്പിച്ചിട്ട്‌, “ഓ! ഇതൊന്നും സാരമില്ല”+ എന്നു നിങ്ങൾ പറയുന്നു.’” “അവയെ നിങ്ങളുടെ ഗവർണർക്ക്‌ ഒന്നു കൊടുത്തുനോക്കൂ. അയാൾക്ക്‌ അത്‌ ഇഷ്ടപ്പെടുമോ, അയാൾ നിങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുമോ”എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ ചോദിക്കുന്നു.  “അതുകൊണ്ട്‌ പ്രീതി ലഭിക്കേണ്ടതിനു നിങ്ങൾ ഇപ്പോൾ ദയവായി ദൈവത്തോട്‌ അപേക്ഷിക്കൂ. നിങ്ങൾ ഇത്തരം യാഗങ്ങൾ അർപ്പിച്ചാൽ ദൈവം നിങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുമോ” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ ചോദിക്കുന്നു. 10  “കാശു വാങ്ങാതെ നിങ്ങൾ വാതിൽ അടയ്‌ക്കാറുണ്ടോ?*+ എന്റെ യാഗപീഠത്തിൽ തീ കത്തിക്കാൻപോലും നിങ്ങൾ പണം വാങ്ങാറില്ലേ?+ എനിക്കു നിങ്ങളോട്‌ ഒരു താത്‌പര്യവുമില്ല. നിങ്ങൾ അർപ്പിക്കുന്ന കാഴ്‌ചകൾ എനിക്ക്‌ ഒട്ടും ഇഷ്ടമല്ല”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. 11  “സൂര്യോദയംമുതൽ സൂര്യാസ്‌തമയംവരെ* എന്റെ പേര്‌ ജനതകളുടെ ഇടയിൽ വലുതായിരിക്കും.+ എല്ലായിടത്തും ബലികൾ അർപ്പിക്കുന്നതിന്റെ പുക ഉയരും. എന്റെ നാമത്തിൽ യാഗങ്ങൾ വിശുദ്ധകാഴ്‌ചയായി അർപ്പിക്കും. കാരണം എന്റെ പേര്‌ ജനതകളുടെ ഇടയിൽ വലുതായിരിക്കും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. 12  “‘യഹോവയുടെ മേശ മലിനമാണ്‌; അതിലെ ആഹാരവും പഴങ്ങളും എല്ലാം നിന്ദ്യമായി കരുതേണ്ടതാണ്‌’+ എന്നു പറഞ്ഞ്‌ നിങ്ങൾ അത്‌* അശുദ്ധമാക്കുന്നു.+ 13  ‘ഹും! ഞാൻ മടുത്തു’ എന്നു പറഞ്ഞ്‌ നിങ്ങൾ അതിൽ നോക്കി ചീറുന്നു” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. “മോഷ്ടിച്ച മൃഗത്തെയും മുടന്തും രോഗവും ഉള്ളതിനെയും നിങ്ങൾ കൊണ്ടുവരുന്നു. ഇതൊക്കെയാണു നിങ്ങൾ എനിക്കു നൽകുന്ന കാഴ്‌ച! അതു ഞാൻ സ്വീകരിക്കണമെന്നാണോ”+ എന്ന്‌ യഹോവ ചോദിക്കുന്നു. 14  “നേർച്ച നേർന്നിട്ട്‌, തന്റെ മൃഗങ്ങളുടെ കൂട്ടത്തിലെ ആരോഗ്യമുള്ള ആണിനെ അർപ്പിക്കാതെ ചാകാറായതിനെ* യഹോവയ്‌ക്കു ബലി അർപ്പിക്കുന്ന കുരുട്ടുബുദ്ധിക്കാരൻ ശപിക്കപ്പെട്ടവൻ! ഞാൻ മഹാനായ രാജാവാണ്‌.+ എന്റെ പേര്‌ ജനതകളുടെ ഇടയിൽ ഭയാദരവ്‌ ഉണർത്തും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.

അടിക്കുറിപ്പുകള്‍

അർഥം: “എന്റെ സന്ദേശവാഹകൻ.”
പദാവലി കാണുക.
അഥവാ “വലിയ യജമാനനാണെങ്കിൽ.”
അഥവാ “ബഹുമാനം.”
അക്ഷ. “മേശ നിന്ദ്യമായി കരുതേണ്ടതാണ്‌.”
അക്ഷ. “അപ്പം.”
തെളിവനുസരിച്ച്‌ ഇതു ദേവാലയത്തിലെ വാതിൽ അടയ്‌ക്കാനുള്ള ചുമതലയാണ്‌.
അഥവാ “കിഴക്കുമുതൽ പടിഞ്ഞാറുവരെ.”
മറ്റൊരു സാധ്യത “എന്നെ.”
അഥവാ “വൈകല്യമുള്ളതിനെ.”