മീഖ 1:1-16

  • ശമര്യക്കും യഹൂദയ്‌ക്കും എതിരെയുള്ള ന്യായവിധി (1-16)

    • പാപങ്ങളും ധിക്കാരപ്രവൃത്തികളും കാരണം പ്രശ്‌നങ്ങൾ ഉണ്ടാകുന്നു (5)

1  യഹൂദാരാജാക്കന്മാരായ+ യോഥാം,+ ആഹാസ്‌,+ ഹിസ്‌കിയ+ എന്നിവരുടെ കാലത്ത്‌ മൊരേശെത്തുകാരനായ മീഖയ്‌ക്കു*+ ശമര്യയെയും യരുശലേമിനെയും കുറിച്ച്‌ ഒരു ദിവ്യദർശനം ലഭിച്ചു. ആ ദർശനത്തിൽ യഹോവ മീഖയ്‌ക്ക്‌ ഈ സന്ദേശം നൽകി:   “ജനങ്ങളേ, കേൾക്കൂ! ഭൂമിയേ, അതിലുള്ള സകലവുമേ, ശ്രദ്ധിക്കൂ!യഹോവ തന്റെ വിശുദ്ധമായ ആലയത്തിലുണ്ട്‌.പരമാധികാരിയായ യഹോവ നിങ്ങൾക്കെതിരെ സാക്ഷിയായിരിക്കട്ടെ.+   ഇതാ, യഹോവ തന്റെ സ്ഥലത്തുനിന്ന്‌ പുറപ്പെടുന്നു!ദൈവം ഇറങ്ങിവന്ന്‌ ഭൂമിയിലെ ഉയർന്ന സ്ഥലങ്ങളിലൂടെ നടക്കും.   തീയിൽ മെഴുക്‌ ഉരുകുന്നതുപോലെദൈവത്തിന്റെ കാൽക്കീഴിൽ പർവതങ്ങൾ ഉരുകിപ്പോകും;+മലഞ്ചെരിവിലൂടെ വെള്ളം കുത്തിയൊലിച്ചുവരുമ്പോൾ എന്നപോലെതാഴ്‌വരകൾ പിളർന്നുപോകും.   യാക്കോബിന്റെ ധിക്കാരപ്രവൃത്തികളുംഇസ്രായേൽഗൃഹത്തിന്റെ പാപങ്ങളും കാരണമാണ്‌ ഇതെല്ലാം സംഭവിച്ചത്‌.+ യാക്കോബിന്റെ ധിക്കാരത്തിന്‌ ഉത്തരവാദി ആരാണ്‌? ശമര്യയല്ലേ?+ യഹൂദയിലെ ആരാധനാസ്ഥലങ്ങൾ* നിർമിച്ചത്‌ ആരാണ്‌?+ യരുശലേമല്ലേ?   ഞാൻ ശമര്യയെ വയലിൽ കൂട്ടിയിട്ടിരിക്കുന്ന നാശാവശിഷ്ടങ്ങൾപോലെയാക്കും;മുന്തിരി നട്ടുപിടിപ്പിക്കാനുള്ള ഒരു സ്ഥലമാക്കും.അവളുടെ കല്ലുകൾ ഞാൻ താഴ്‌വരയിലേക്കു വലിച്ചെറിയും;*അവളുടെ അടിസ്ഥാനങ്ങൾ തെളിഞ്ഞുകിടക്കും.   കൊത്തിയുണ്ടാക്കിയ രൂപങ്ങളെല്ലാം ഞാൻ തകർത്തുകളയും;+ശരീരം വിറ്റ്‌ അവൾ നേടിയ സമ്മാനങ്ങളെല്ലാം* കത്തിച്ചുകളയും.+ അവളുടെ വിഗ്രഹങ്ങൾ മുഴുവൻ ഞാൻ നശിപ്പിക്കും. വേശ്യാവൃത്തിയുടെ കൂലികൊണ്ടാണ്‌ അവൾ അവയെല്ലാം നേടിയത്‌;അവ വീണ്ടും വേശ്യകൾക്കുള്ള കൂലിയായി മാറും.”   ഇതു നിമിത്തം ഞാൻ കരയുകയും അലമുറയിടുകയും ചെയ്യും;+വസ്‌ത്രം ധരിക്കാതെയും ചെരിപ്പിടാതെയും നടക്കും.+ ഞാൻ കുറുനരിയെപ്പോലെ ഓരിയിടും;ഒട്ടകപ്പക്ഷിയെപ്പോലെ കരയും.   അവളുടെ മുറിവ്‌ ഉണക്കാനാകില്ല;+അത്‌ യഹൂദ വരെ പടർന്നിരിക്കുന്നു.+ എന്റെ ജനത്തിന്റെ കവാടം വരെ, യരുശലേം വരെ, അതു വ്യാപിച്ചിരിക്കുന്നു.+ 10  “ഗത്തിൽ ഇക്കാര്യം അറിയിക്കരുത്‌;നീ കരയുകയേ അരുത്‌. ബേത്ത്‌-അഫ്രയിലെ* പൊടിയിൽ കിടന്നുരുളുക. 11  ശാഫീരിൽ താമസിക്കുന്നവരേ,* നഗ്നരായി നാണംകെട്ട്‌ പുറപ്പെട്ടുപോകൂ. സയനാനിൽ താമസിക്കുന്നവർ* പുറത്ത്‌ വന്നിട്ടില്ല. ബേത്ത്‌-ഏസെൽ നിലവിളിക്കും, അത്‌ ഇനി നിങ്ങളെ സഹായിക്കില്ല. 12  മാരോത്തിൽ താമസിക്കുന്നവർ* നന്മ വരുമെന്നു പ്രതീക്ഷിച്ചിരുന്നു.എന്നാൽ യഹോവയിൽനിന്ന്‌ യരുശലേംകവാടത്തിലേക്കു തിന്മയാണു വന്നത്‌. 13  ലാഖീശിൽ താമസിക്കുന്നവരേ,*+ കുതിരകളെ രഥത്തിൽ പൂട്ടുക. സീയോൻപുത്രിയുടെ പാപത്തിന്റെ തുടക്കം നിങ്ങളാണ്‌.ഇസ്രായേലിന്റെ ധിക്കാരം നിങ്ങളിൽ കണ്ടല്ലോ.+ 14  നിങ്ങൾ മൊരേശെത്ത്‌-ഗത്തിനെ സമ്മാനങ്ങൾ നൽകി യാത്രയയയ്‌ക്കും. അക്കസീബിലെ+ വീടുകൾ ഇസ്രായേൽരാജാക്കന്മാരെ വഞ്ചിച്ചിരിക്കുന്നു. 15  മാരേശയിൽ താമസിക്കുന്നവരേ,*+ നിങ്ങളെ കീഴടക്കാൻ* ഞാൻ ഒരാളെ കൊണ്ടുവരും.+ ഇസ്രായേലിന്റെ മഹത്ത്വം അദുല്ലാം+ വരെ എത്തും. 16  നീ സ്‌നേഹിക്കുന്ന നിന്റെ മക്കൾക്കുവേണ്ടി മുടി മുറിച്ചുകളഞ്ഞ്‌ തല മൊട്ടയടിക്കുക. കഴുകന്റേതുപോലെ തല കഷണ്ടിയാക്കുക;ശത്രുക്കൾ അവരെ ബന്ദികളായി കൊണ്ടുപോയല്ലോ.”+

അടിക്കുറിപ്പുകള്‍

മീഖായേൽ (അർഥം: “ദൈവത്തെപ്പോലെ ആരുണ്ട്‌?”) അല്ലെങ്കിൽ മീഖായ (അർഥം: “യഹോവയെപ്പോലെ ആരുണ്ട്‌?”) എന്നതിന്റെ ഹ്രസ്വരൂപം.
അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
അക്ഷ. “ഒഴിക്കും.”
അഥവാ “അവളുടെ വേശ്യാവൃത്തിയുടെ കൂലി മുഴുവൻ.”
അഥവാ “അഫ്രയുടെ ഭവനത്തിലെ.”
അക്ഷ. “താമസിക്കുന്നവളേ.”
അക്ഷ. “താമസിക്കുന്നവൾ.”
അക്ഷ. “താമസിക്കുന്നവൾ.”
അക്ഷ. “താമസിക്കുന്നവളേ.”
അക്ഷ. “താമസിക്കുന്നവളേ.”
അഥവാ “കുടിയൊഴിപ്പിക്കാൻ.”