മീഖ 5:1-15
5 “ആക്രമണത്തിന് ഇരയാകുന്ന മകളേ,നീ ഇതാ സ്വയം മുറിവേൽപ്പിക്കുന്നു.ശത്രു ഞങ്ങളെ ഉപരോധിച്ചിരിക്കുന്നു.+
അവർ ഇസ്രായേലിന്റെ ന്യായാധിപന്റെ മുഖത്ത് വടികൊണ്ട് അടിക്കുന്നു.+
2 ബേത്ത്ലെഹെം എഫ്രാത്തേ,+നീ യഹൂദാപട്ടണങ്ങളിൽ* തീരെ ചെറുതാണെങ്കിലുംഎനിക്കുവേണ്ടി ഇസ്രായേലിനെ ഭരിക്കാനുള്ളവൻ നിന്നിൽനിന്ന് വരും.+അവൻ പണ്ടുപണ്ടേ, പുരാതനകാലത്തുതന്നെ, ഉത്ഭവിച്ചവൻ.
3 ഗർഭിണിയായ സ്ത്രീ പ്രസവിക്കുന്നതുവരെദൈവം അവരെ ഉപേക്ഷിക്കും.
അവന്റെ ബാക്കിയുള്ള സഹോദരന്മാർ ഇസ്രായേൽ ജനത്തിലേക്കു തിരികെ വരും.
4 അവൻ എഴുന്നേറ്റുനിന്ന് യഹോവയുടെ ശക്തിയിലുംഅവന്റെ ദൈവമായ യഹോവയുടെ ശ്രേഷ്ഠമായ നാമത്തിലും ആടുകളെ മേയ്ക്കും.+
അവന്റെ മഹത്ത്വം ഭൂമിയുടെ അതിരുകൾവരെ എത്തും;+അങ്ങനെ അവർ സുരക്ഷിതരായി കഴിയും.+
5 അവൻ സമാധാനം കൊണ്ടുവരും.+
അസീറിയക്കാർ നമ്മുടെ ദേശം ആക്രമിച്ച് കോട്ടഗോപുരങ്ങളിൽ കയറിയാൽ+നമ്മൾ അവർക്കെതിരെ ഏഴ് ഇടയന്മാരെ,
അതെ, മനുഷ്യകുലത്തിലെ എട്ടു പ്രഭുക്കന്മാരെ,* എഴുന്നേൽപ്പിക്കും.
6 അവർ നിമ്രോദിന്റെ ദേശത്തെ+ അതിന്റെ കവാടങ്ങളിൽവെച്ച് മേയ്ക്കും;അസീറിയയെ വാളുകൊണ്ട് മേയ്ക്കും.+
അസീറിയക്കാർ നമ്മുടെ ദേശം ആക്രമിക്കുകയും നമ്മുടെ മണ്ണിൽ കാൽ കുത്തുകയും ചെയ്യുമ്പോൾഅവൻ നമ്മളെ അവരിൽനിന്ന് രക്ഷിക്കും.+
7 യാക്കോബിൽ ശേഷിക്കുന്നവർ ജനസമൂഹങ്ങൾക്കിടയിൽയഹോവയിൽനിന്നുള്ള മഞ്ഞുപോലെയുംസസ്യങ്ങളുടെ മേൽ പെയ്യുന്ന മഴപോലെയും ആയിരിക്കും.അതു മനുഷ്യനെ ആശ്രയിക്കുന്നില്ല;മനുഷ്യമക്കൾക്കുവേണ്ടി കാത്തുനിൽക്കുന്നുമില്ല.
8 യാക്കോബിൽ ശേഷിക്കുന്നവർ ജനതകൾക്കിടയിൽ,ജനസമൂഹങ്ങൾക്കിടയിൽ,വന്യമൃഗങ്ങൾക്കിടയിലെ സിംഹംപോലെയുംആട്ടിൻപറ്റത്തിന് ഇടയിലെ യുവസിംഹംപോലെയും* ആയിരിക്കും.
അത് അടുത്ത് വന്ന് ഇരയുടെ മേൽ ചാടിവീണ് അതിനെ കടിച്ചുകീറുന്നു;അതിന്റെ വായിൽനിന്ന് രക്ഷപ്പെടുത്താൻ ആരുമില്ല.
9 നിന്റെ കൈ എതിരാളികൾക്കു മീതെ ഉയർന്നിരിക്കും;നിന്റെ ശത്രുക്കളെല്ലാം നശിച്ചുപോകും.”
10 യഹോവ പ്രഖ്യാപിക്കുന്നു:“അന്നു ഞാൻ നിങ്ങളുടെ കുതിരകളെയും രഥങ്ങളെയും ഇല്ലാതാക്കും.
11 നിങ്ങളുടെ ദേശത്തെ നഗരങ്ങൾ ഞാൻ നശിപ്പിക്കും;
കോട്ടമതിലുള്ള സ്ഥലങ്ങളെല്ലാം ഞാൻ തകർത്തുകളയും.
12 നിന്റെ ആഭിചാരം* ഞാൻ അവസാനിപ്പിക്കും;മന്ത്രവാദം ചെയ്യുന്ന ആരും നിങ്ങൾക്കിടയിലുണ്ടായിരിക്കില്ല.+
13 നിങ്ങളുടെ തൂണുകളും കൊത്തിയുണ്ടാക്കിയ രൂപങ്ങളും ഞാൻ നശിപ്പിക്കും;നിങ്ങൾ കൈകൊണ്ട് ഉണ്ടാക്കിയവയ്ക്കു മുന്നിൽ നിങ്ങൾ ഇനി കുമ്പിടില്ല.+
14 ഞാൻ നിങ്ങളുടെ പൂജാസ്തൂപങ്ങൾ* പിഴുതെറിയും;+നിങ്ങളുടെ നഗരങ്ങൾ നാമാവശേഷമാക്കും.
15 എന്നെ അനുസരിക്കാത്ത ജനതകളോട്ഞാൻ ക്രോധത്തോടെയും ഉഗ്രകോപത്തോടെയും പ്രതികാരം ചെയ്യും.”
അടിക്കുറിപ്പുകള്
^ അഥവാ “യഹൂദാകുലങ്ങളിൽ.”
^ അഥവാ “നേതാക്കന്മാരെ.”
^ അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹംപോലെയും.”