മീഖ 7:1-20

  • ഇസ്രായേലിന്റെ അധഃപതിച്ച അവസ്ഥ (1-6)

    • സ്വന്തം വീട്ടിലുള്ളവർ ശത്രുക്കളാകുന്നു (6)

  • “ഞാൻ ക്ഷമയോടെ കാത്തിരിക്കും” (7)

  • ദൈവജനത്തിന്റെ നിന്ദ നീങ്ങുന്നു (8-13)

  • മീഖ പ്രാർഥിക്കുന്നു, ദൈവത്തെ സ്‌തുതിക്കുന്നു (14-20)

    • യഹോവ ഉത്തരം കൊടുക്കുന്നു (15-17)

    • ‘യഹോവയെപ്പോലെ വേറൊരു ദൈവമുണ്ടോ?’ (18)

7  എന്റെ കാര്യം കഷ്ടംതന്നെ.വേനൽക്കാലപഴങ്ങൾ പറിച്ചശേഷം അത്തിയുടെ അടുത്ത്‌ ചെല്ലുന്നവനെപ്പോലെയുംമുന്തിരിക്കൊയ്‌ത്തിനു ശേഷം കാലാ പെറുക്കുന്നവനെപ്പോലെയും* ആണ്‌ ഞാൻ.തിന്നാൻ മുന്തിരിക്കുലകളൊന്നുമില്ല;ഞാൻ കൊതിച്ച രുചിയുള്ള* അത്തിപ്പഴങ്ങളുമില്ല.   വിശ്വസ്‌തരായവർ ഭൂമിയിൽനിന്ന്‌ ഇല്ലാതായി;*മനുഷ്യർക്കിടയിൽ നേരുള്ള ആരുമില്ല.+ എല്ലാവരും രക്തം ചൊരിയാൻ ഒളിച്ചിരിക്കുന്നു.+ അവർ വല വിരിച്ച്‌ സ്വന്തം സഹോദരനെ വേട്ടയാടുന്നു.   തെറ്റു ചെയ്യാൻ അവരുടെ കൈകൾക്കു പ്രത്യേകമിടുക്കാണ്‌;+പ്രഭു പ്രതിഫലം ചോദിക്കുന്നു;ന്യായാധിപൻ സമ്മാനം ആവശ്യപ്പെടുന്നു;+പ്രധാനി സ്വന്തം ആഗ്രഹങ്ങൾ അറിയിക്കുന്നു;+അവർ കൂടിയാലോചിച്ച്‌ പദ്ധതിയിടുന്നു.*   അവരിൽ ഏറ്റവും നല്ലവൻ മുൾച്ചെടിപോലെ;അവരിൽ ഏറ്റവും നേരുള്ളവൻ മുൾവേലിയെക്കാൾ* കഷ്ടം. നിന്റെ കാവൽക്കാരുടെ ദിവസം വരും; നിന്റെ കണക്കു തീർക്കാനുള്ള ദിവസം വന്നെത്തും;+ അപ്പോൾ അവർ ഭയപ്പെടും.+   നിന്റെ കൂട്ടുകാരനെ വിശ്വസിക്കരുത്‌;ഉറ്റചങ്ങാതിയെ ആശ്രയിക്കരുത്‌;+ നിന്റെ മാറോടു ചേർന്ന്‌ കിടക്കുന്നവളോടു സംസാരിക്കുമ്പോൾ സൂക്ഷിക്കുക.   മകൻ അപ്പനെ നിന്ദിക്കുന്നു;മകൾ അമ്മയ്‌ക്കെതിരെ എഴുന്നേൽക്കുന്നു;+മരുമകൾ അമ്മായിയമ്മയ്‌ക്കെതിരെ തിരിയുന്നു.+ഒരാളുടെ വീട്ടുകാർതന്നെയാണ്‌ അയാളുടെ ശത്രുക്കൾ.+   എന്നാൽ ഞാൻ യഹോവയ്‌ക്കായി കാത്തുകാത്തിരിക്കും.+ എനിക്കു രക്ഷയേകുന്ന ദൈവത്തിനായി ഞാൻ ക്ഷമയോടെ കാത്തിരിക്കും.+ എന്റെ ദൈവം എന്റെ വിളി കേൾക്കും.+   എന്റെ ശത്രുവേ,* എന്റെ അവസ്ഥ കണ്ട്‌ നീ സന്തോഷിക്കരുത്‌. ഞാൻ വീണെങ്കിലും എഴുന്നേൽക്കും;ഞാൻ ഇരുട്ടിൽ കഴിയുന്നെങ്കിലും യഹോവ എന്റെ വെളിച്ചമായിരിക്കും.   യഹോവ എനിക്കുവേണ്ടി വാദിച്ച്‌ എനിക്കു നീതി നടത്തിത്തരുന്നതുവരെഞാൻ ദൈവകോപം ചുമക്കും.ഞാൻ ദൈവത്തോടു പാപം ചെയ്‌തുപോയല്ലോ.+ ദൈവം എന്നെ വെളിച്ചത്തിലേക്കു കൊണ്ടുവരും;ഞാൻ ദൈവത്തിന്റെ നീതി കാണും. 10  എന്റെ ശത്രുവും അതു കാണും.“നിന്റെ ദൈവമായ യഹോവ എവിടെ”+ എന്ന്‌ എന്നോടു ചോദിച്ചവൾ നാണംകെടും. എന്റെ കണ്ണുകൾ അവളെ കാണും. തെരുവിലെ ചെളിപോലെ അവൾ ചവിട്ടിയരയ്‌ക്കപ്പെടും. 11  നിന്റെ കൻമതിലുകൾ പണിയുന്ന ദിവസമായിരിക്കും അത്‌;അന്നു നിന്റെ അതിരുകൾ വിശാലമാകും.* 12  അന്ന്‌ അവർ ദൂരെ അസീറിയയിൽനിന്നും ഈജിപ്‌തുനഗരങ്ങളിൽനിന്നുംനിന്റെ അടുത്തേക്കു വരും.ഈജിപ്‌ത്‌ മുതൽ യൂഫ്രട്ടീസ്‌ നദി വരെയും കടൽമുതൽ കടൽവരെയും പർവതംമുതൽ പർവതംവരെയും ഉള്ളവർ നിന്റെ അടുത്ത്‌ വരും.+ 13  ദേശത്ത്‌ താമസിക്കുന്നവർ നിമിത്തം,അവരുടെ പ്രവൃത്തികൾ* നിമിത്തം, ദേശം വിജനമാകും. 14  നിന്റെ കോൽകൊണ്ട്‌ നിന്റെ ജനത്തെ, നിന്റെ അവകാശമായ ആട്ടിൻപറ്റത്തെ, മേയ്‌ക്കുക.+അവർ ഒറ്റയ്‌ക്കു കാട്ടിൽ കഴിയുന്നു, ഫലവൃക്ഷത്തോപ്പിനു നടുവിൽ വസിക്കുന്നു. പണ്ടത്തെപ്പോലെ അവർ ബാശാനിലും ഗിലെയാദിലും+ മേഞ്ഞുനടക്കട്ടെ. 15  “ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ നീ പോന്ന കാലത്ത്‌ ചെയ്‌തതുപോലെഞാൻ അവന്‌ അത്ഭുതങ്ങൾ കാണിച്ചുകൊടുക്കും.+ 16  വളരെ ശക്തരായ ജനതകൾപോലും അതു കണ്ട്‌ നാണംകെടും.+ അവർ കൈകൊണ്ട്‌ വായ്‌ പൊത്തും;അവർ ബധിരരായിപ്പോകും. 17  അവർ പാമ്പുകളെപ്പോലെ പൊടി നക്കും;+ഇഴജന്തുക്കളെപ്പോലെ പേടിച്ചുവിറച്ച്‌ അവരുടെ കോട്ടകളിൽനിന്ന്‌ ഇറങ്ങിവരും. അവർ പേടിയോടെ നമ്മുടെ ദൈവമായ യഹോവയുടെ അടുത്തേക്കു വരും;അവർ അങ്ങയെ ഭയപ്പെടും.”+ 18  അങ്ങയെപ്പോലെ വേറൊരു ദൈവമുണ്ടോ?അങ്ങ്‌ അങ്ങയുടെ അവകാശത്തിൽ ശേഷിക്കുന്നവരുടെ+ തെറ്റുകൾ ക്ഷമിക്കുകയും അവരുടെ ലംഘനങ്ങൾ പൊറുക്കുകയും ചെയ്യുന്നു.+ അങ്ങ്‌ എന്നെന്നും കോപം വെച്ചുകൊണ്ടിരിക്കുന്നില്ല;അചഞ്ചലസ്‌നേഹം കാണിക്കുന്നതിൽ അങ്ങ്‌ സന്തോഷിക്കുന്നു.+ 19  ദൈവം ഇനിയും ഞങ്ങളോടു കരുണ കാണിക്കും,+ ഞങ്ങളുടെ തെറ്റുകളെ കീഴടക്കും.* അങ്ങ്‌ അവരുടെ പാപങ്ങളെല്ലാം കടലിന്റെ ആഴങ്ങളിലേക്ക്‌ എറിഞ്ഞുകളയും.+ 20  പുരാതനകാലംമുതൽ ഞങ്ങളുടെ പൂർവികരോടു സത്യം ചെയ്‌തതുപോലെ,+അങ്ങ്‌ യാക്കോബിനോടു വിശ്വസ്‌തതയുംഅബ്രാഹാമിനോട്‌ അചഞ്ചലസ്‌നേഹവും കാണിക്കും.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “ആദ്യം വിളഞ്ഞ.”
അഥവാ “അപ്രത്യക്ഷരായി.”
അക്ഷ. “അവർ അത്‌ ഒരുമിച്ച്‌ നെയ്‌തെടുക്കുന്നു.”
അതായത്‌, മുൾച്ചെടികൊണ്ടുള്ള വേലി.
“ശത്രു” എന്നതിന്റെ എബ്രായപദം സ്‌ത്രീലിംഗമാണ്‌.
മറ്റൊരു സാധ്യത “അന്നു കല്‌പന വളരെ അകലെയായിരിക്കും.”
അക്ഷ. “പ്രവൃത്തികളുടെ ഫലം.”
അഥവാ “ചവിട്ടിത്താഴ്‌ത്തും; പിടിച്ചടക്കും.”