മർക്കൊസ്‌ എഴുതിയത്‌ 10:1-52

  • വിവാഹവും വിവാഹമോചനവും (1-12)

  • യേശു കുട്ടികളെ അനുഗ്രഹിക്കുന്നു (13-16)

  • ഒരു ധനികന്റെ ചോദ്യം (17-25)

  • ദൈവരാജ്യത്തിനുവേണ്ടിയുള്ള ത്യാഗങ്ങൾ (26-31)

  • യേശുവിന്റെ മരണം വീണ്ടും മുൻകൂട്ടിപ്പറയുന്നു (32-34)

  • യാക്കോബിന്റെയും യോഹന്നാന്റെയും അപേക്ഷ (35-45)

    • യേശു—അനേകർക്ക്‌ ഒരു മോചനവില (45)

  • അന്ധനായ ബർത്തിമായിയെ സുഖപ്പെടുത്തുന്നു (46-52)

10  യേശു അവിടെനിന്ന്‌ പോയി യോർദാന്‌ അക്കരെ യഹൂദ്യയുടെ അതിർത്തിപ്രദേശങ്ങളിൽ എത്തി. വീണ്ടും അനേകം ആളുകൾ യേശുവിന്റെ അടുത്ത്‌ വന്നുകൂടി. പതിവുപോലെ യേശു അവരെ പഠിപ്പിക്കാൻതുടങ്ങി.+  അപ്പോൾ യേശുവിനെ പരീക്ഷിക്കാൻവേണ്ടി പരീശന്മാർ ചെന്ന്‌, ഒരാൾ ഭാര്യയെ വിവാഹമോചനം ചെയ്യുന്നതു ശരിയാണോ* എന്നു ചോദിച്ചു.+  അപ്പോൾ യേശു, “മോശ നിങ്ങളോട്‌ എന്താണു കല്‌പിച്ചത്‌” എന്നു ചോദിച്ചു.  “മോചനപത്രം എഴുതിയിട്ട്‌ വിവാഹമോചനം ചെയ്‌തുകൊള്ളാൻ മോശ അനുവദിച്ചിട്ടുണ്ട്‌”+ എന്ന്‌ അവർ പറഞ്ഞു.  പക്ഷേ യേശു അവരോടു പറഞ്ഞു: “നിങ്ങളുടെ ഹൃദയകാഠിന്യം കാരണമാണു+ മോശ നിങ്ങൾക്കുവേണ്ടി ഈ കല്‌പന എഴുതിയത്‌.+  എന്നാൽ സൃഷ്ടിയുടെ ആരംഭത്തിൽ, ‘ദൈവം ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു.+  അതുകൊണ്ട്‌ പുരുഷൻ അപ്പനെയും അമ്മയെയും പിരിയുകയും+  അവർ രണ്ടു പേരും ഒരു ശരീരമാകുകയും ചെയ്യും.’+ അവർ പിന്നെ രണ്ടല്ല, ഒരു ശരീരമാണ്‌.  അതുകൊണ്ട്‌ ദൈവം കൂട്ടിച്ചേർത്തതിനെ* ഒരു മനുഷ്യനും വേർപെടുത്താതിരിക്കട്ടെ.”+ 10  വീട്ടിൽ ചെന്നപ്പോൾ ശിഷ്യന്മാർ ഇതെക്കുറിച്ച്‌ യേശുവിനോടു ചോദിക്കാൻതുടങ്ങി. 11  യേശു അവരോടു പറഞ്ഞു: “ഭാര്യയെ വിവാഹമോചനം ചെയ്‌ത്‌ മറ്റൊരുവളെ വിവാഹം കഴിക്കുന്നവൻ അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു.+ 12  ഒരു സ്‌ത്രീ തന്റെ ഭർത്താവിനെ വിവാഹമോചനം ചെയ്‌ത്‌ മറ്റൊരാളെ വിവാഹം കഴിച്ചാൽ അവളും വ്യഭിചാരം ചെയ്യുന്നു.”+ 13  യേശു തൊട്ട്‌ അനുഗ്രഹിക്കാൻവേണ്ടി ആളുകൾ കുട്ടികളെ യേശുവിന്റെ അടുത്ത്‌ കൊണ്ടുവരാൻതുടങ്ങി. എന്നാൽ ശിഷ്യന്മാർ അവരെ വഴക്കു പറഞ്ഞു.+ 14  ഇതു കണ്ട്‌ അമർഷം തോന്നിയ യേശു അവരോടു പറഞ്ഞു: “കുട്ടികളെ എന്റെ അടുത്തേക്കു വിടൂ. അവരെ തടയേണ്ടാ. ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതാണ്‌.+ 15  ഒരു കുട്ടിയെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും ഒരു വിധത്തിലും അതിൽ കടക്കില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”+ 16  പിന്നെ യേശു കുട്ടികളെ കൈയിൽ എടുത്ത്‌ അവരുടെ മേൽ കൈകൾ വെച്ച്‌ അനുഗ്രഹിച്ചു.+ 17  യേശു പോകുന്ന വഴിക്ക്‌ ഒരു മനുഷ്യൻ ഓടിവന്ന്‌ യേശുവിന്റെ മുന്നിൽ മുട്ടുകുത്തി, “നല്ലവനായ ഗുരുവേ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്താണു ചെയ്യേണ്ടത്‌” എന്നു ചോദിച്ചു.+ 18  യേശു അയാളോടു പറഞ്ഞു: “നീ എന്താണ്‌ എന്നെ നല്ലവൻ എന്നു വിളിക്കുന്നത്‌? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല.+ 19  ‘കൊല ചെയ്യരുത്‌,+ വ്യഭിചാരം ചെയ്യരുത്‌,+ മോഷ്ടിക്കരുത്‌,+ കള്ളസാക്ഷി പറയരുത്‌,+ വഞ്ചന കാണിക്കരുത്‌,+ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക’+ എന്നീ കല്‌പനകൾ നിനക്ക്‌ അറിയാമല്ലോ.” 20  അപ്പോൾ അയാൾ, “ഗുരുവേ, ഇക്കാര്യങ്ങളെല്ലാം ഞാൻ ചെറുപ്പംമുതൽ അനുസരിക്കുന്നുണ്ട്‌” എന്നു പറഞ്ഞു. 21  യേശു അയാളെ നോക്കി. അയാളോടു സ്‌നേഹം തോന്നിയിട്ട്‌ പറഞ്ഞു: “ഒരു കുറവ്‌ നിനക്കുണ്ട്‌: പോയി നിനക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. എന്നിട്ട്‌ വന്ന്‌ എന്റെ അനുഗാമിയാകുക.”+ 22  എന്നാൽ അയാൾ ഇതു കേട്ട്‌ ആകെ സങ്കടപ്പെട്ട്‌ അവിടെനിന്ന്‌ പോയി. കാരണം അയാൾക്കു ധാരാളം വസ്‌തുവകകളുണ്ടായിരുന്നു.+ 23  യേശു ചുറ്റും നോക്കിയിട്ട്‌ ശിഷ്യന്മാരോട്‌, “സമ്പത്തുള്ളവർക്കു ദൈവരാജ്യത്തിൽ കടക്കാൻ എത്ര പ്രയാസമാണ്‌!” എന്നു പറഞ്ഞു.+ 24  എന്നാൽ യേശുവിന്റെ വാക്കുകൾ കേട്ട്‌ ശിഷ്യന്മാർ അത്ഭുതപ്പെട്ടു. അതുകൊണ്ട്‌ യേശു അവരോടു പറഞ്ഞു: “മക്കളേ, ദൈവരാജ്യത്തിൽ കടക്കാൻ എത്ര പ്രയാസമാണ്‌! 25  ഒരു ധനികൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം ഒരു സൂചിക്കുഴയിലൂടെ കടക്കുന്നതാണ്‌.”+ 26  അവർ മുമ്പത്തെക്കാൾ അതിശയിച്ച്‌ യേശുവിനോട്‌,* “അങ്ങനെയെങ്കിൽ ആരെങ്കിലും രക്ഷപ്പെടുമോ” എന്നു ചോദിച്ചു.+ 27  യേശു അവരെത്തന്നെ നോക്കി ഇങ്ങനെ പറഞ്ഞു: “അതു മനുഷ്യർക്ക്‌ അസാധ്യം. എന്നാൽ ദൈവത്തിന്‌ അങ്ങനെയല്ല. ദൈവത്തിന്‌ എല്ലാം സാധ്യം.”+ 28  പത്രോസ്‌ യേശുവിനോട്‌, “ഞങ്ങൾ എല്ലാം ഉപേക്ഷിച്ച്‌ അങ്ങയെ അനുഗമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.+ 29  യേശു അവരോടു പറഞ്ഞു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്നെപ്രതിയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്തയെപ്രതിയും വീടുകളെയോ സഹോദരന്മാരെയോ സഹോദരിമാരെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ ഉപേക്ഷിക്കേണ്ടിവന്ന ഏതൊരാൾക്കും+ 30  ഈ കാലത്തുതന്നെ ഉപദ്രവത്തോടുകൂടെ 100 മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരിമാരെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും ലഭിക്കും;+ വരാൻപോകുന്ന വ്യവസ്ഥിതിയിൽ* നിത്യജീവനും! 31  എന്നാൽ മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.”+ 32  അവർ യരുശലേമിലേക്കുള്ള വഴിയേ പോകുകയായിരുന്നു. യേശു അവരുടെ മുന്നിലായാണു നടന്നിരുന്നത്‌. അവർ ആകെ ആശ്ചര്യഭരിതരായിരുന്നു. അവരെ അനുഗമിച്ചിരുന്നവർക്കോ ഭയം തോന്നി. വീണ്ടും യേശു പന്ത്രണ്ടു പേരെ* അടുത്ത്‌ വിളിച്ച്‌ തനിക്കു സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ അവരോടു വിവരിച്ചു:+ 33  “നമ്മൾ ഇപ്പോൾ യരുശലേമിലേക്കു പോകുകയാണ്‌. മനുഷ്യപുത്രനെ മുഖ്യപുരോഹിതന്മാരുടെയും ശാസ്‌ത്രിമാരുടെയും കൈയിൽ ഏൽപ്പിച്ചുകൊടുക്കും. അവർ അവനെ മരണത്തിനു വിധിച്ച്‌ ജനതകളിൽപ്പെട്ടവരുടെ കൈയിൽ ഏൽപ്പിക്കും. 34  അവർ അവനെ പരിഹസിക്കുകയും അവന്റെ മേൽ തുപ്പുകയും അവനെ ചാട്ടയ്‌ക്ക്‌ അടിക്കുകയും കൊല്ലുകയും ചെയ്യും. എന്നാൽ മൂന്നു ദിവസം കഴിഞ്ഞ്‌ മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കും.”+ 35  സെബെദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനും+ യേശുവിനെ സമീപിച്ച്‌, “ഗുരുവേ, ഞങ്ങൾ ചോദിക്കുന്നത്‌ എന്തായാലും ചെയ്‌തുതരണം” എന്നു പറഞ്ഞു.+ 36  യേശു അവരോട്‌, “ഞാൻ എന്താണു ചെയ്‌തുതരേണ്ടത്‌” എന്നു ചോദിച്ചു. 37  അവർ യേശുവിനോട്‌, “അങ്ങ്‌ മഹത്ത്വത്തോടെ ഇരിക്കുമ്പോൾ ഞങ്ങളിൽ ഒരാളെ അങ്ങയുടെ വലത്തും ഒരാളെ ഇടത്തും ഇരുത്തേണമേ” എന്നു പറഞ്ഞു.+ 38  എന്നാൽ യേശു അവരോടു പറഞ്ഞു: “നിങ്ങൾ ചോദിക്കുന്നത്‌ എന്താണെന്നു നിങ്ങൾക്ക്‌ അറിയില്ല. ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കാൻ നിങ്ങൾക്കു കഴിയുമോ? ഞാൻ ഏൽക്കുന്ന സ്‌നാനം ഏൽക്കാൻ നിങ്ങൾക്കാകുമോ?”+ 39  “ഞങ്ങൾക്കു കഴിയും” എന്ന്‌ അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞു: “ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കുകയും ഞാൻ ഏൽക്കുന്ന സ്‌നാനം നിങ്ങൾ ഏൽക്കുകയും ചെയ്യും.+ 40  എന്നാൽ എന്റെ വലത്തോ ഇടത്തോ ഇരുത്തുന്നതു ഞാനല്ല. ആ സ്ഥാനങ്ങൾ ആർക്കുവേണ്ടിയാണോ ഒരുക്കിയിരിക്കുന്നത്‌ അവർക്കുള്ളതാണ്‌.” 41  എന്നാൽ ഇതെക്കുറിച്ച്‌ കേട്ടപ്പോൾ മറ്റു പത്തു പേർക്കും യാക്കോബിനോടും യോഹന്നാനോടും അമർഷം തോന്നി.+ 42  എന്നാൽ യേശു അവരെ അടുത്ത്‌ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: “ജനതകൾ ഭരണാധികാരികളായി കാണുന്നവർ അവരുടെ മേൽ ആധിപത്യം നടത്തുന്നെന്നും അവർക്കിടയിലെ ഉന്നതർ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നെന്നും നിങ്ങൾക്ക്‌ അറിയാമല്ലോ.+ 43  എന്നാൽ നിങ്ങൾക്കിടയിൽ അങ്ങനെയായിരിക്കരുത്‌. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നവനായിരിക്കണം.+ 44  നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ അടിമയായിരിക്കണം. 45  കാരണം മനുഷ്യപുത്രൻപോലും വന്നതു ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും+ അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി* കൊടുക്കാനും ആണ്‌.”+ 46  പിന്നെ അവർ യരീഹൊയിൽ എത്തി. ശിഷ്യന്മാരോടും ഒരു വലിയ ജനക്കൂട്ടത്തോടും ഒപ്പം യേശു യരീഹൊ വിട്ട്‌ പോകുമ്പോൾ ബർത്തിമായി (തിമായിയുടെ മകൻ) എന്ന അന്ധനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരിപ്പുണ്ടായിരുന്നു.+ 47  നസറെത്തുകാരനായ യേശുവാണ്‌ അതുവഴി പോകുന്നതെന്നു കേട്ടപ്പോൾ അയാൾ, “ദാവീദുപുത്രാ,+ യേശുവേ, എന്നോടു കരുണ തോന്നേണമേ”+ എന്ന്‌ ഉറക്കെ വിളിച്ചുപറയാൻതുടങ്ങി. 48  പലരും മിണ്ടാതിരിക്കാൻ പറഞ്ഞ്‌ ശകാരിച്ചെങ്കിലും അയാൾ, “ദാവീദുപുത്രാ, എന്നോടു കരുണ കാണിക്കണേ” എന്നു കൂടുതൽ ഉറക്കെ വിളിച്ചുപറഞ്ഞു. 49  യേശു നിന്നിട്ട്‌, “അയാളെ ഇങ്ങു വിളിക്കൂ” എന്നു പറഞ്ഞു. അവർ അന്ധനായ ആ മനുഷ്യനെ വിളിച്ചു. അവർ പറഞ്ഞു: “ധൈര്യമായിരിക്കൂ. യേശു നിന്നെ വിളിക്കുന്നു. എഴുന്നേറ്റ്‌ വരൂ.” 50  അപ്പോൾ അയാൾ തന്റെ പുറങ്കുപ്പായം വലിച്ചെറിഞ്ഞ്‌ ചാടിയെഴുന്നേറ്റ്‌ യേശുവിന്റെ അടുത്ത്‌ ചെന്നു. 51  “ഞാൻ എന്താണു ചെയ്‌തുതരേണ്ടത്‌” എന്ന്‌ യേശു ചോദിച്ചപ്പോൾ, “റബ്ബോനീ,* എനിക്കു കാഴ്‌ച തിരിച്ചുകിട്ടണം” എന്ന്‌ അന്ധനായ ആ മനുഷ്യൻ പറഞ്ഞു. 52  യേശു അയാളോടു പറഞ്ഞു: “പൊയ്‌ക്കൊള്ളൂ. നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.”+ ഉടനെ ബർത്തിമായിക്കു കാഴ്‌ച തിരിച്ചുകിട്ടി.+ യാത്രയിൽ അയാളും യേശുവിനെ അനുഗമിച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “നിയമാനുസൃതമാണോ.”
അക്ഷ. “ഒരു നുകത്തിൽ കെട്ടിയതിനെ.”
മറ്റൊരു സാധ്യത “അതിശയിച്ച്‌ പരസ്‌പരം.”
അഥവാ “യുഗത്തിൽ.” പദാവലി കാണുക.
അതായത്‌, പന്ത്രണ്ട്‌ അപ്പോസ്‌തലന്മാർ.
പദാവലി കാണുക.
അർഥം: “ഗുരു.”