മർക്കൊസ്‌ എഴുതിയത്‌ 16:1-8

  • യേശുവിന്റെ പുനരുത്ഥാനം (1-8)

16  ശബത്ത്‌+ കഴിഞ്ഞപ്പോൾ മഗ്‌ദലക്കാരി മറിയയും യാക്കോബിന്റെ അമ്മ മറിയയും+ ശലോമയും യേശുവിന്റെ ശരീരത്തിൽ പൂശാൻ സുഗന്ധവ്യഞ്‌ജനങ്ങൾ വാങ്ങി.+  ആഴ്‌ചയുടെ ഒന്നാം ദിവസം അതിരാവിലെ, സൂര്യൻ ഉദിച്ചപ്പോൾത്തന്നെ അവർ കല്ലറയുടെ അടുത്ത്‌ എത്തി.+  “കല്ലറയുടെ വാതിൽക്കൽനിന്ന്‌ ആരു കല്ല്‌ ഉരുട്ടിമാറ്റിത്തരും” എന്ന്‌ അവർ തമ്മിൽത്തമ്മിൽ പറയുന്നുണ്ടായിരുന്നു.  എന്നാൽ അവർ നോക്കിയപ്പോൾ വളരെ വലുപ്പമുള്ള ആ കല്ല്‌ ഉരുട്ടിമാറ്റിയിരിക്കുന്നതായി കണ്ടു.+  കല്ലറയ്‌ക്കുള്ളിൽ കടന്നപ്പോൾ വെളുത്ത നീളൻ കുപ്പായം ധരിച്ച ഒരു ചെറുപ്പക്കാരൻ വലതുഭാഗത്ത്‌ ഇരിക്കുന്നതു കണ്ട്‌ അവർ പരിഭ്രമിച്ചുപോയി.  എന്നാൽ ആ ചെറുപ്പക്കാരൻ അവരോടു പറഞ്ഞു: “പരിഭ്രമിക്കേണ്ടാ.+ സ്‌തംഭത്തിലേറ്റി കൊന്ന നസറെത്തുകാരനായ യേശുവിനെയല്ലേ നിങ്ങൾ നോക്കുന്നത്‌? യേശു ഇവിടെയില്ല, ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു.+ ഇതാ, ഇവിടെയാണു യേശുവിനെ വെച്ചിരുന്നത്‌.+  നിങ്ങൾ പോയി യേശുവിന്റെ ശിഷ്യന്മാരോടും പത്രോസിനോടും ഇങ്ങനെ പറയണം: ‘നിങ്ങൾക്കു മുമ്പേ യേശു ഗലീലയിൽ എത്തും.+ യേശു നിങ്ങളോടു പറഞ്ഞിരുന്നതുപോലെതന്നെ അവിടെവെച്ച്‌ നിങ്ങൾ യേശുവിനെ കാണും.’”+  കല്ലറയിൽനിന്ന്‌ പുറത്ത്‌ ഇറങ്ങിയ ആ സ്‌ത്രീകൾ പേടിച്ചുവിറയ്‌ക്കുന്നുണ്ടായിരുന്നു. ആകെ അമ്പരന്നുപോയ അവർ അവിടെ നിന്ന്‌ ഓടിപ്പോയി. പേടികൊണ്ട്‌ അവർ ആരോടും ഒന്നും പറഞ്ഞില്ല.*+

അടിക്കുറിപ്പുകള്‍

പുരാതനകാലത്തെ ആശ്രയയോഗ്യമായ ചില കൈയെഴുത്തുപ്രതികളനുസരിച്ച്‌ 8-ാം വാക്യത്തോടെ മർക്കോസിന്റെ സുവിശേഷം അവസാനിക്കുന്നു. അനു. എ3 കാണുക.