മർക്കൊസ്‌ എഴുതിയത്‌ 8:1-38

  • യേശു 4,000 പേർക്കു ഭക്ഷണം കൊടുക്കുന്നു (1-9)

  • അടയാളം കാണിക്കാൻ അഭ്യർഥിക്കുന്നു (10-13)

  • പരീശന്മാരുടെയും ഹെരോദിന്റെയും പുളിച്ച മാവ്‌ (14-21)

  • ബേത്ത്‌സയിദയിൽവെച്ച്‌ അന്ധനായ മനുഷ്യനെ സുഖപ്പെടുത്തുന്നു (22-26)

  • യേശുവാണു ക്രിസ്‌തുവെന്നു പത്രോസ്‌ വ്യക്തമാക്കുന്നു (27-30)

  • യേശുവിന്റെ മരണം മുൻകൂട്ടിപ്പറയുന്നു (31-33)

  • യഥാർഥശിഷ്യൻ (34-38)

8  ആ ദിവസങ്ങളിൽ വീണ്ടും ഒരു വലിയ ജനക്കൂട്ടം വന്നുകൂടി. അവരുടെ കൈയിൽ കഴിക്കാൻ ഒന്നുമില്ലായിരുന്നു. യേശു ശിഷ്യന്മാരെ വിളിച്ച്‌ അവരോടു പറഞ്ഞു:  “ഈ ജനക്കൂട്ടത്തോട്‌ എനിക്ക്‌ അലിവ്‌ തോന്നുന്നു.+ മൂന്നു ദിവസമായി ഇവർ എന്റെകൂടെയാണല്ലോ. ഇവർക്കു കഴിക്കാൻ ഒന്നുമില്ല.+  വിശന്നിരിക്കുന്ന ഇവരെ ഞാൻ ഒന്നും കൊടുക്കാതെ വീടുകളിലേക്കു പറഞ്ഞയച്ചാൽ ഇവർ വഴിയിൽ കുഴഞ്ഞുവീണാലോ? ചിലരാണെങ്കിൽ വളരെ ദൂരെനിന്നുള്ളവരാണ്‌.”  എന്നാൽ ശിഷ്യന്മാർ യേശുവിനോട്‌, “ഇവരുടെയെല്ലാം വിശപ്പു മാറ്റാൻ വേണ്ട അപ്പം ഈ ഒറ്റപ്പെട്ട സ്ഥലത്ത്‌ എവിടെനിന്ന്‌ കിട്ടാനാണ്‌” എന്നു ചോദിച്ചു.  യേശു അവരോട്‌, “നിങ്ങളുടെ കൈയിൽ എത്ര അപ്പമുണ്ട്‌” എന്നു ചോദിച്ചപ്പോൾ, “ഏഴ്‌” എന്ന്‌ അവർ പറഞ്ഞു.+  ജനക്കൂട്ടത്തോടു നിലത്ത്‌ ഇരിക്കാൻ യേശു നിർദേശിച്ചു. യേശു ആ ഏഴ്‌ അപ്പം എടുത്ത്‌ ദൈവത്തോടു നന്ദി പറഞ്ഞിട്ട്‌, വിളമ്പാനായി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തുതുടങ്ങി. അവർ അതു ജനത്തിനു വിളമ്പി.+  കുറച്ച്‌ ചെറിയ മീനുകളും അവരുടെ കൈയിലുണ്ടായിരുന്നു. ദൈവത്തോടു നന്ദി പറഞ്ഞശേഷം യേശു ശിഷ്യന്മാരോട്‌ അതും വിളമ്പാൻ പറഞ്ഞു.  അങ്ങനെ അവരെല്ലാം തിന്ന്‌ തൃപ്‌തരായി. ബാക്കിവന്ന അപ്പക്കഷണങ്ങൾ ഏഴു വലിയ കൊട്ടകളിൽ നിറച്ചെടുത്തു.+  അവിടെ ഏകദേശം 4,000 പുരുഷന്മാരുണ്ടായിരുന്നു. പിന്നെ യേശു അവരെ പറഞ്ഞയച്ചു. 10  ഉടൻതന്നെ യേശു ശിഷ്യന്മാരോടൊപ്പം വള്ളത്തിൽ കയറി ദൽമനൂഥപ്രദേശത്തേക്കു പോയി.+ 11  അവിടെവെച്ച്‌ പരീശന്മാർ വന്ന്‌ യേശുവിനോടു തർക്കിച്ചുതുടങ്ങി. യേശുവിനെ പരീക്ഷിക്കാൻവേണ്ടി അവർ സ്വർഗത്തിൽനിന്നുള്ള ഒരു അടയാളം ആവശ്യപ്പെട്ടു.+ 12  മനം* നൊന്ത്‌ യേശു പറഞ്ഞു: “ഈ തലമുറ അടയാളം അന്വേഷിക്കുന്നത്‌ എന്തിനാണ്‌?+ ഈ തലമുറയ്‌ക്ക്‌ ഒരു അടയാളവും ലഭിക്കില്ല എന്നു സത്യമായി ഞാൻ പറയുന്നു.”+ 13  ഇതു പറഞ്ഞിട്ട്‌ യേശു അവരെ വിട്ട്‌ വീണ്ടും വള്ളത്തിൽ കയറി അക്കരയ്‌ക്കു പോയി. 14  എന്നാൽ അവർ പോകുമ്പോൾ അപ്പം എടുക്കാൻ മറന്നുപോയിരുന്നു. അവരുടെ കൈയിൽ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ.+ 15  യേശു വളരെ ഗൗരവത്തോടെ അവർക്ക്‌ ഈ മുന്നറിയിപ്പു നൽകി: “സൂക്ഷിച്ചുകൊള്ളുക! പരീശന്മാരുടെയും ഹെരോദിന്റെയും പുളിച്ച മാവിനെക്കുറിച്ച്‌ ജാഗ്രത വേണം.”+ 16  ഇതു കേട്ടപ്പോൾ, അപ്പം എടുക്കാഞ്ഞതിനെച്ചൊല്ലി അവർ വഴക്കിടാൻതുടങ്ങി. 17  ഇതു ശ്രദ്ധിച്ച യേശു അവരോടു ചോദിച്ചു: “അപ്പമില്ലാത്തതിനെച്ചൊല്ലി നിങ്ങൾ എന്തിനാണു വഴക്കിടുന്നത്‌? കാര്യങ്ങൾ വിവേചിച്ച്‌ അർഥം മനസ്സിലാക്കാൻ ഇപ്പോഴും നിങ്ങൾക്കു കഴിയുന്നില്ലേ? ഗ്രഹിക്കുന്ന കാര്യത്തിൽ നിങ്ങളുടെ ഹൃദയം ഇപ്പോഴും മാന്ദ്യമുള്ളതാണോ? 18  ‘കണ്ണുണ്ടായിട്ടും നിങ്ങൾ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും കേൾക്കുന്നില്ലേ?’ 19  ഞാൻ അഞ്ച്‌ അപ്പം+ 5,000 പുരുഷന്മാർക്കു നുറുക്കിക്കൊടുത്തപ്പോൾ ബാക്കിവന്ന കഷണങ്ങൾ നിങ്ങൾ എത്ര കൊട്ട നിറച്ചെടുത്തെന്ന്‌ ഓർക്കുന്നില്ലേ?” “പന്ത്രണ്ട്‌”+ എന്ന്‌ അവർ പറഞ്ഞു. 20  “ഞാൻ ഏഴ്‌ അപ്പം 4,000 പുരുഷന്മാർക്കു നുറുക്കിക്കൊടുത്തപ്പോൾ ബാക്കിവന്ന കഷണങ്ങൾ എത്ര കൊട്ട* നിറച്ചെടുത്തു?” “ഏഴ്‌”+ എന്ന്‌ അവർ പറഞ്ഞു. 21  അപ്പോൾ യേശു അവരോട്‌, “ഇപ്പോഴും നിങ്ങൾക്കു കാര്യം മനസ്സിലായില്ലേ” എന്നു ചോദിച്ചു. 22  പിന്നെ അവർ ബേത്ത്‌സയിദയിൽ എത്തി. അന്ധനായ ഒരു മനുഷ്യനെ ആളുകൾ യേശുവിന്റെ അടുത്ത്‌ കൊണ്ടുവന്ന്‌ അയാളെ ഒന്നു തൊടാൻ അപേക്ഷിച്ചു.+ 23  യേശു ആ അന്ധന്റെ കൈയിൽ പിടിച്ച്‌ ഗ്രാമത്തിനു വെളിയിലേക്കു കൊണ്ടുപോയി. അയാളുടെ കണ്ണുകളിൽ തുപ്പിയിട്ട്‌+ അയാളുടെ മേൽ കൈ വെച്ച്‌, “നിനക്ക്‌ എന്തെങ്കിലും കാണാൻ പറ്റുന്നുണ്ടോ” എന്നു ചോദിച്ചു. 24  അയാൾ നോക്കിയിട്ട്‌ പറഞ്ഞു: “എനിക്ക്‌ ആളുകളെ കാണാം. പക്ഷേ കണ്ടിട്ട്‌ മരങ്ങൾ നടക്കുന്നതുപോലുണ്ട്‌.” 25  യേശു വീണ്ടും തന്റെ കൈകൾ ആ മനുഷ്യന്റെ കണ്ണുകളിൽ വെച്ചു. അപ്പോൾ അയാളുടെ കാഴ്‌ച തെളിഞ്ഞു. കാഴ്‌ച തിരിച്ചുകിട്ടിയ അയാൾക്ക്‌ എല്ലാം വ്യക്തമായി കാണാമെന്നായി. 26  “ഗ്രാമത്തിലേക്കു പോകരുത്‌” എന്നു പറഞ്ഞ്‌ യേശു അയാളെ വീട്ടിലേക്ക്‌ അയച്ചു. 27  പിന്നെ യേശുവും ശിഷ്യന്മാരും കൈസര്യഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പോയി. വഴിയിൽവെച്ച്‌ യേശു ശിഷ്യന്മാരോട്‌, “ഞാൻ ആരാണെന്നാണു ജനം പറയുന്നത്‌” എന്നു ചോദിച്ചു.+ 28  “ചിലർ സ്‌നാപകയോഹന്നാൻ+ എന്നും മറ്റു ചിലർ ഏലിയ+ എന്നും വേറെ ചിലർ പ്രവാചകന്മാരിൽ ഒരാൾ എന്നും പറയുന്നു” എന്ന്‌ അവർ പറഞ്ഞു. 29  യേശു അവരോടു ചോദിച്ചു: “ഞാൻ ആരാണെന്നാണു നിങ്ങൾക്കു തോന്നുന്നത്‌?” പത്രോസ്‌ പറഞ്ഞു: “അങ്ങ്‌ ക്രിസ്‌തുവാണ്‌.”+ 30  എന്നാൽ തന്നെക്കുറിച്ച്‌ ആരോടും പറയരുതെന്നു യേശു അവരോടു കർശനമായി കല്‌പിച്ചു.+ 31  മനുഷ്യപുത്രന്‌ അനേകം കഷ്ടപ്പാടുകൾ സഹിക്കേണ്ടിവരുമെന്നും മൂപ്പന്മാരും* മുഖ്യപുരോഹിതന്മാരും ശാസ്‌ത്രിമാരും മനുഷ്യപുത്രനെ തള്ളിക്കളയുമെന്നും കൊല്ലുമെന്നും+ മൂന്നു ദിവസം കഴിഞ്ഞ്‌ മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കുമെന്നും യേശു അവരെ പഠിപ്പിക്കാൻതുടങ്ങി.+ 32  വാസ്‌തവത്തിൽ, ഉള്ള കാര്യം യേശു തുറന്നുപറയുകയായിരുന്നു. എന്നാൽ പത്രോസ്‌ യേശുവിനെ മാറ്റിനിറുത്തി ശകാരിച്ചു.+ 33  അപ്പോൾ യേശു പുറംതിരിഞ്ഞ്‌, ശിഷ്യന്മാരെ നോക്കിയിട്ട്‌ പത്രോസിനെ ശാസിച്ചു. യേശു പറഞ്ഞു: “സാത്താനേ, എന്റെ മുന്നിൽനിന്ന്‌* മാറൂ! നിന്റെ ചിന്തകൾ ദൈവത്തിന്റെ ചിന്തകളല്ല, മനുഷ്യരുടേതാണ്‌.”+ 34  പിന്നെ യേശു ശിഷ്യന്മാരെയും ജനക്കൂട്ടത്തെയും അടുത്ത്‌ വിളിച്ച്‌ അവരോടു പറഞ്ഞു: “എന്റെ അനുഗാമിയാകാൻ ആഗ്രഹിക്കുന്നവൻ സ്വയം ത്യജിച്ച്‌ തന്റെ ദണ്ഡനസ്‌തംഭം* എടുത്ത്‌ എന്നെ അനുഗമിക്കട്ടെ.+ 35  ആരെങ്കിലും തന്റെ ജീവൻ രക്ഷിക്കാൻ ആഗ്രഹിച്ചാൽ അതു നഷ്ടമാകും. എന്നാൽ ആരെങ്കിലും എനിക്കുവേണ്ടിയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്തയ്‌ക്കുവേണ്ടിയും ജീവൻ നഷ്ടപ്പെടുത്തിയാൽ അതിനെ രക്ഷിക്കും.+ 36  വാസ്‌തവത്തിൽ, ഒരാൾ ലോകം മുഴുവൻ നേടിയാലും ജീവൻ നഷ്ടപ്പെട്ടാൽ പിന്നെ എന്തു പ്രയോജനം?+ 37  അല്ല, ഒരാൾ തന്റെ ജീവനു പകരമായി എന്തു കൊടുക്കും?+ 38  വ്യഭിചാരികളുടെയും* പാപികളുടെയും ഈ തലമുറയിൽ ആർക്കെങ്കിലും എന്നെയും എന്റെ വാക്കുകളെയും കുറിച്ച്‌ ലജ്ജ തോന്നിയാൽ, തന്റെ പിതാവിന്റെ മഹത്ത്വത്തിൽ വിശുദ്ധദൂതന്മാരോടൊപ്പം വരുമ്പോൾ+ മനുഷ്യപുത്രനും അയാളെക്കുറിച്ച്‌ ലജ്ജ തോന്നും.”+

അടിക്കുറിപ്പുകള്‍

അക്ഷ. “ആത്മാവ്‌.”
അക്ഷ. “വലിയ കൊട്ട.”
പദാവലി കാണുക.
അക്ഷ. “പിന്നിലേക്ക്‌.”
പദാവലി കാണുക.
അഥവാ “വിശ്വസ്‌തതയില്ലാത്തവരുടെയും.”