യശയ്യ 1:1-31

  • ഒരു അപ്പനും ധിക്കാരികളായ മക്കളും (1-9)

  • ആത്മാർഥതയില്ലാത്ത ആരാധന യഹോവയ്‌ക്കു വെറുപ്പ്‌ (10-17)

  • “നമുക്കു കാര്യങ്ങൾ പറഞ്ഞ്‌ നേരെയാക്കാം” (18-20)

  • സീയോനെ വീണ്ടും വിശ്വസ്‌തയായ നഗരമാക്കും (21-31)

1  യഹൂദാരാജാക്കന്മാരായ+ ഉസ്സീയ,+ യോഥാം,+ ആഹാസ്‌,+ ഹിസ്‌കിയ+ എന്നിവരുടെ കാലത്ത്‌ യഹൂദയെയും യരുശലേമിനെയും കുറിച്ച്‌ ആമൊസിന്റെ മകനായ യശയ്യ*+ കണ്ട ദിവ്യദർശനം:   ആകാശമേ, കേൾക്കുക; ഭൂമിയേ,+ ശ്രദ്ധിക്കുക,യഹോവ സംസാരിക്കുന്നു: “ഞാൻ മക്കളെ വളർത്തിവലുതാക്കി,+എന്നാൽ അവർ എന്നോടു ധിക്കാരം കാണിച്ചു.+   കാളയ്‌ക്ക്‌ അതിന്റെ യജമാനനെയുംകഴുതയ്‌ക്ക്‌ ഉടമയുടെ പുൽത്തൊട്ടിയെയും നന്നായി അറിയാം;എന്നാൽ ഇസ്രായേലിന്‌ എന്നെ* അറിയില്ല,+എന്റെ സ്വന്തം ജനം വകതിരിവില്ലാതെ പെരുമാറുന്നു.”   പാപികളായ ഈ ജനതയുടെ കാര്യം കഷ്ടം!+അവർ പാപഭാരം പേറുന്ന ഒരു ജനം!ദുഷ്ടന്മാരുടെ സന്താനങ്ങൾ! വഴിപിഴച്ച മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ചു,+ഇസ്രായേലിന്റെ പരിശുദ്ധനോട്‌ അനാദരവ്‌ കാണിച്ചു,അവർ ദൈവത്തിനു പുറംതിരിഞ്ഞുകളഞ്ഞു.   നിങ്ങൾ ഇനിയും ധിക്കാരം കാണിച്ചാൽ ഞാൻ നിങ്ങളെ എവിടെ അടിക്കും?+ നിങ്ങളുടെ തല മുഴുവൻ രോഗം ബാധിച്ചിരിക്കുന്നു,നിങ്ങളുടെ ഹൃദയം മുഴുവൻ ദീനം പിടിച്ചിരിക്കുന്നു.+   ഉള്ളങ്കാൽമുതൽ നെറുകവരെ രോഗമില്ലാത്ത ഒരിടവുമില്ല. എങ്ങും മുറിവുകളും ചതവുകളും വ്രണങ്ങളും!അവ ചികിത്സിക്കുകയോ* വെച്ചുകെട്ടുകയോ അവയിൽ എണ്ണ തേക്കുകയോ ചെയ്‌തിട്ടില്ല.+   നിങ്ങളുടെ ദേശം വിജനമായിരിക്കുന്നു. നിങ്ങളുടെ നഗരങ്ങൾ തീക്കിരയായി. നിങ്ങളുടെ കൺമുന്നിൽവെച്ച്‌ അന്യദേശക്കാർ നിങ്ങളുടെ ദേശം വിഴുങ്ങിക്കളയുന്നു.+ അന്യദേശക്കാർ തകർത്ത ഒരു ദേശംപോലെ അതു ശൂന്യമായി കിടക്കുന്നു.+   സീയോൻപുത്രി മുന്തിരിത്തോട്ടത്തിലെ കാവൽമാടംപോലെയുംവെള്ളരിത്തോട്ടത്തിലെ കുടിലുപോലെയും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു,അവൾ ഉപരോധിക്കപ്പെട്ട ഒരു നഗരംപോലെയായിരിക്കുന്നു.+   സൈന്യങ്ങളുടെ അധിപനായ യഹോവ കുറച്ച്‌ പേരെ ബാക്കി വെച്ചില്ലായിരുന്നെങ്കിൽനമ്മൾ സൊദോമിനെപ്പോലെയുംനമ്മുടെ അവസ്ഥ ഗൊമോറയുടേതുപോലെയും ആയേനേ.+ 10  സൊദോമിലെ+ ഏകാധിപതികളേ,* യഹോവയുടെ വാക്കു കേൾക്കൂ, ഗൊമോറയിലെ+ ജനങ്ങളേ, നമ്മുടെ ദൈവത്തിന്റെ കല്‌പനയ്‌ക്കു* ചെവി കൊടുക്കൂ. 11  “നിങ്ങളുടെ എണ്ണമറ്റ ബലികൾകൊണ്ട്‌ എനിക്ക്‌ എന്തു പ്രയോജനം”+ എന്ന്‌ യഹോവ ചോദിക്കുന്നു. “നിങ്ങളുടെ ദഹനയാഗമായ ആടുകളെ+ എനിക്കു മതിയായി; കൊഴുപ്പിച്ച മൃഗങ്ങളുടെ നെയ്യും+ എനിക്കു മടുത്തു,കാളക്കുട്ടികളുടെയും+ ആട്ടിൻകുട്ടികളുടെയും കോലാടുകളുടെയും+ രക്തത്തിൽ+ ഇനി ഞാൻ പ്രസാദിക്കില്ല. 12  എന്റെ സന്നിധിയിൽ വന്ന്‌എന്റെ മുറ്റങ്ങൾ ഇങ്ങനെ ചവിട്ടിമെതിക്കാൻആരാണു നിങ്ങളോട്‌ ആവശ്യപ്പെട്ടത്‌?+ 13  ഒരു ഗുണവുമില്ലാത്ത ഈ ധാന്യയാഗങ്ങൾ കൊണ്ടുവരുന്നതു നിറുത്തുക. നിങ്ങളുടെ സുഗന്ധക്കൂട്ട്‌ എനിക്ക്‌ അറപ്പാണ്‌.+ നിങ്ങൾ അമാവാസികളും+ ശബത്തുകളും+ ആചരിക്കുന്നു, സമ്മേളനങ്ങൾ+ വിളിച്ചുകൂട്ടുന്നു.പക്ഷേ നിങ്ങളുടെ പവിത്രമായ സമ്മേളനങ്ങളിലെ മന്ത്രപ്രയോഗങ്ങൾ+ എനിക്കു സഹിക്കാനാകില്ല. 14  നിങ്ങളുടെ അമാവാസികളും ഉത്സവങ്ങളും എനിക്കു വെറുപ്പാണ്‌. അവ എനിക്കൊരു ഭാരമായിത്തീർന്നിരിക്കുന്നു,അവ ചുമന്ന്‌ ഞാൻ ക്ഷീണിച്ചിരിക്കുന്നു. 15  നിങ്ങൾ കൈകൾ വിരിച്ചുപിടിക്കുമ്പോൾഞാൻ എന്റെ കണ്ണ്‌ അടച്ചുകളയും.+ നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും+ഞാൻ ശ്രദ്ധിക്കില്ല;+നിങ്ങളുടെ കൈകളിൽ രക്തം നിറഞ്ഞിരിക്കുന്നു.+ 16  നിങ്ങളെത്തന്നെ കഴുകുക, കഴുകി വെടിപ്പാക്കുക;+എന്റെ മുന്നിൽനിന്ന്‌ നിങ്ങളുടെ ദുഷ്‌ചെയ്‌തികൾ നീക്കിക്കളയുക;തിന്മ പ്രവർത്തിക്കുന്നതു മതിയാക്കുക.+ 17  നന്മ ചെയ്യാൻ പഠിക്കുക, നീതി അന്വേഷിക്കുക,+ദ്രോഹം ചെയ്യുന്നവനെ തിരുത്തി നേർവഴിക്കാക്കുക,അനാഥന്റെ* അവകാശങ്ങൾ സംരക്ഷിക്കുക,വിധവയ്‌ക്കുവേണ്ടി വാദിക്കുക.”+ 18  “വരൂ, എന്റെ അടുത്തേക്കു വരൂ. നമുക്കു കാര്യങ്ങൾ പറഞ്ഞ്‌ നേരെയാക്കാം” എന്ന്‌ യഹോവ പറയുന്നു.+ “നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പാണെങ്കിലുംഅവ മഞ്ഞുപോലെ വെളുക്കും;+രക്തവർണത്തിലുള്ള വസ്‌ത്രംപോലെയാണെങ്കിലുംവെളുത്ത കമ്പിളിപോലെയാകും. 19  ശ്രദ്ധിക്കാൻ മനസ്സു കാണിച്ചാൽ,നിങ്ങൾ ദേശത്തിന്റെ നന്മ ആസ്വദിക്കും.+ 20  എന്നാൽ ശ്രദ്ധിക്കാൻ കൂട്ടാക്കാതെ ധിക്കാരം കാണിച്ചാൽനിങ്ങൾ വാളിന്‌ ഇരയായിത്തീരും;+യഹോവയുടെ വായ്‌ ഇതു പ്രസ്‌താവിച്ചിരിക്കുന്നു.” 21  വിശ്വസ്‌തയായ നഗരം+ ഒരു വേശ്യയായിപ്പോയല്ലോ!+ ഒരിക്കൽ അവളിൽ നീതി നിറഞ്ഞിരുന്നു,+ന്യായം അവളിൽ കുടികൊണ്ടിരുന്നു,+എന്നാൽ ഇപ്പോഴോ അവിടെ കൊലപാതകികൾ മാത്രം!+ 22  നിന്റെ വെള്ളി കിട്ടമായിരിക്കുന്നു,*+നിന്റെ ബിയറിൽ* വെള്ളം ചേർത്തിരിക്കുന്നു. 23  നിന്റെ പ്രഭുക്കന്മാരെല്ലാം ദുർവാശിക്കാരും കള്ളന്മാരുടെ കൂട്ടാളികളും ആണ്‌.+ അവർ കൈക്കൂലി ഇഷ്ടപ്പെടുന്നു; സമ്മാനങ്ങൾക്കു പിന്നാലെ പായുന്നു.+ അവർ അനാഥർക്കു* നീതി നടത്തിക്കൊടുക്കുന്നില്ല,വിധവയുടെ കേസുകൾ അവരുടെ അടുത്ത്‌ എത്തുന്നതേ ഇല്ല.+ 24  അതുകൊണ്ട്‌ സൈന്യങ്ങളുടെ കർത്താവായ യഹോവ,ഇസ്രായേലിന്റെ ബലവാൻ, ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ഞാൻ എന്റെ വൈരികളെ തുടച്ചുനീക്കും,ഞാൻ എന്റെ ശത്രുക്കളോടു പ്രതികാരം ചെയ്യും.+ 25  ഞാൻ എന്റെ കൈ നിനക്കു നേരെ ഉയർത്തും,ചാരവെള്ളംകൊണ്ടെന്നപോലെ* ഞാൻ നിന്നിലെ അശുദ്ധി ഉരുക്കിമാറ്റും,നിന്നിലെ മാലിന്യങ്ങളെല്ലാം ഞാൻ നീക്കിക്കളയും.+ 26  നിന്റെ ന്യായാധിപന്മാരെ ഞാൻ വീണ്ടും നിയമിക്കും,+മുമ്പുണ്ടായിരുന്നതുപോലെ ഞാൻ നിനക്ക്‌ ഉപദേഷ്ടാക്കളെ തരും. അപ്പോൾ നിനക്കു നീതിനഗരം എന്നും വിശ്വസ്‌തപട്ടണം എന്നും പേരാകും.+ 27  സീയോനെ ന്യായംകൊണ്ടുംമടങ്ങിവരുന്ന അവളുടെ ജനത്തെ നീതികൊണ്ടും വീണ്ടെടുക്കും.+ 28  ധിക്കാരികളെയും പാപികളെയും ഒരുമിച്ച്‌ തകർത്തുകളയും,+യഹോവയെ ഉപേക്ഷിക്കുന്നവർ നാശം കാണും.+ 29  നീ ആഗ്രഹിച്ച വൻമരങ്ങൾ കാരണം അവർ ലജ്ജിതരാകും,+നീ തിരഞ്ഞെടുത്ത കാവുകൾ* കാരണം നീ നാണംകെടും.+ 30  നീ ഇല കൊഴിഞ്ഞ ഒരു മഹാവൃക്ഷംപോലെയും+നീരോട്ടമില്ലാത്ത തോട്ടംപോലെയും ആയിത്തീരും. 31  ബലവാൻ ചണനാരുപോലെയും*അയാളുടെ പ്രവൃത്തി വെറും തീപ്പൊരിപോലെയും ആകും;രണ്ടും അഗ്നിജ്വാലയിൽ എരിഞ്ഞടങ്ങും,ആ തീ കെടുത്താൻ ആരുമുണ്ടാകില്ല.”

അടിക്കുറിപ്പുകള്‍

അർഥം: “യഹോവയുടെ രക്ഷ.”
അഥവാ “അതിന്റെ യജമാനനെ.”
അക്ഷ. “ഞെക്കിക്കളയുകയോ.”
അഥവാ “ഭരണാധികാരികളേ.”
അഥവാ “ഉപദേശത്തിന്‌.”
അഥവാ “പിതാവില്ലാത്ത കുട്ടിയുടെ.”
അതായത്‌, ലോഹങ്ങൾ ഉരുകുമ്പോൾ അവശേഷിക്കുന്ന മാലിന്യമായിരിക്കുന്നു.
അഥവാ “ഗോതമ്പുബിയറിൽ.”
അഥവാ “പിതാവില്ലാത്തവർക്ക്‌.”
അഥവാ “ക്ഷാരജലംകൊണ്ടെന്നപോലെ.”
വിഗ്രഹാരാധനയോടു ബന്ധപ്പെട്ട മരങ്ങളെയും തോട്ടങ്ങളെയും കുറിക്കാനാണു സാധ്യത.
പെട്ടെന്നു തീ പിടിക്കുന്ന ഒരുതരം നാര്‌.