യശയ്യ 10:1-34

  • ദൈവത്തിന്റെ കൈ ഇസ്രായേലിന്‌ എതിരെ (1-4)

  • അസീറിയ—ദൈവകോപത്തിന്റെ വടി (5-11)

  • അസീറിയയ്‌ക്കു ശിക്ഷ (12-19)

  • യാക്കോബിന്റെ ഒരു ശേഷിപ്പു മടങ്ങിവരും (20-27)

  • ദൈവം അസീറിയയെ ന്യായം വിധിക്കും (28-34)

10  ദ്രോഹകരമായ ചട്ടങ്ങൾ നിർമിക്കുന്നവർക്ക്‌,+ഭാരപ്പെടുത്തുന്ന നിയമങ്ങൾ ഒന്നൊന്നായി എഴുതിയുണ്ടാക്കുന്നവർക്ക്‌, ഹാ കഷ്ടം!   അങ്ങനെ അവർ പാവപ്പെട്ടവന്റെ അവകാശങ്ങൾ തടഞ്ഞുവെക്കുന്നു,എന്റെ ജനത്തിലെ സാധുക്കൾക്കു നീതി നിഷേധിക്കുന്നു.+അവർ വിധവമാരെ കൊള്ളയടിക്കുന്നു,അനാഥരെ* പിടിച്ചുപറിക്കുന്നു!+   നിങ്ങളോടു കണക്കു ചോദിക്കുന്ന* ദിവസത്തിൽ,+വിനാശം ദൂരെനിന്ന്‌ പാഞ്ഞടുക്കുന്ന ദിവസത്തിൽ,+ നിങ്ങൾ എന്തു ചെയ്യും? സഹായത്തിനായി നിങ്ങൾ ആരുടെ അടുത്തേക്ക്‌ ഓടും?+നിങ്ങളുടെ സമ്പത്തെല്ലാം* എവിടെ വെച്ചിട്ട്‌ പോകും?   തടവുകാരുടെ ഇടയിൽ കൂനിക്കൂടി ഇരിക്കുകയോകൊല്ലപ്പെട്ടവരുടെ ഇടയിൽ വീഴുകയോ അല്ലാതെ നിങ്ങൾക്കു വേറെ മാർഗമില്ല. ഇവയെല്ലാം കാരണം, ദൈവത്തിന്റെ കോപം ഇപ്പോഴും ജ്വലിച്ചുനിൽക്കുന്നു;അടിക്കാൻ നീട്ടിയ കൈ ദൈവം ഇപ്പോഴും പിൻവലിച്ചിട്ടില്ല.+   “ഇതാ അസീറിയക്കാരൻ,+എന്റെ കോപം പ്രകടിപ്പിക്കാനുള്ള വടി!+അവരുടെ കൈയിലെ കോൽ എന്റെ ക്രോധം!   വിശ്വാസത്യാഗികളായ ഒരു ജനതയ്‌ക്കെതിരെ,+എന്റെ കോപം ജ്വലിപ്പിച്ച ജനത്തിന്‌ എതിരെ, ഞാൻ അവനെ അയയ്‌ക്കും.മതിയാകുവോളം കൊള്ളയടിക്കാനും കൊള്ളവസ്‌തുക്കൾ കൊണ്ടുപോകാനുംതെരുവിലെ ചെളിപോലെ അവരെ ചവിട്ടിക്കളയാനും+ ഞാൻ അവനു കല്‌പന നൽകും.   എന്നാൽ ഇങ്ങനെ ചെയ്യാനായിരിക്കില്ല അവന്റെ താത്‌പര്യം,ഇതായിരിക്കില്ല അവന്റെ മനസ്സിലെ പദ്ധതി;അനേകമനേകം ജനതകളെ ഛേദിച്ചുകളയാനുംഅവരെ ഇല്ലാതാക്കാനും അല്ലോ അവൻ ആഗ്രഹിക്കുന്നത്‌.   അവൻ ഇങ്ങനെ പറയുന്നു:‘എന്റെ പ്രഭുക്കന്മാരെല്ലാം രാജാക്കന്മാരാണ്‌.+   കൽനൊ+ കർക്കെമീശിനെപ്പോലെയും+ ഹമാത്ത്‌+ അർപ്പാദിനെപ്പോലെയും+ അല്ലേ? ശമര്യ+ ദമസ്‌കൊസിനെപ്പോലെയല്ലേ?+ 10  എന്റെ കൈ ഒരു ഗുണവുമില്ലാത്ത ദൈവങ്ങളുടെ രാജ്യങ്ങൾ പിടിച്ചടക്കി,യരുശലേമിലും ശമര്യയിലും+ ഉള്ളതിനെക്കാൾ വിഗ്രഹങ്ങൾ അവിടെയുണ്ടായിരുന്നു! 11  ശമര്യയോടും അവളുടെ ഒരു ഗുണവുമില്ലാത്ത ദൈവങ്ങളോടും ചെയ്‌തതുതന്നെ+യരുശലേമിനോടും അവളുടെ വിഗ്രഹങ്ങളോടും ഞാൻ ചെയ്യും!’ 12  “സീയോൻ പർവതത്തിലും യരുശലേമിലും തനിക്കു ചെയ്യാനുള്ളതെല്ലാം ചെയ്‌തുകഴിയുമ്പോൾ യഹോവ അസീറിയൻ രാജാവിനെ ശിക്ഷിക്കും. കാരണം അവന്റെ ഹൃദയം ധാർഷ്ട്യമുള്ളതും കണ്ണുകൾ അഹംഭാവം നിറഞ്ഞതും ആണ്‌.+ 13  അഹങ്കാരത്തോടെ അവൻ ഇങ്ങനെ പറയുന്നു:‘എന്റെ സ്വന്തം ശക്തികൊണ്ട്‌ ഞാൻ ഇതെല്ലാം ചെയ്യും,എന്റെ വിവേകവും ജ്ഞാനവും അതു സാധ്യമാക്കും. ഞാൻ ജനതകളുടെ അതിർത്തികൾ നീക്കിക്കളയും,+അവരുടെ സമ്പത്തു ഞാൻ കൊള്ളയടിക്കും,+ഒരു വീരനെപ്പോലെ ഞാൻ അവിടെയുള്ള നിവാസികളെ കീഴ്‌പെടുത്തും.+ 14  ഒരുവൻ കിളിക്കൂട്ടിലേക്കു കൈ നീട്ടുന്നതുപോലെ,ഞാൻ കൈ നീട്ടി ജനങ്ങളുടെ സമ്പത്തു കൈക്കലാക്കും,ഉപേക്ഷിച്ച മുട്ടകൾ ശേഖരിക്കുന്നതുപോലെ,ഞാൻ ഭൂമിയെ മുഴുവൻ പെറുക്കിക്കൂട്ടും! ചിറക്‌ അനക്കാനോ വായ്‌ തുറക്കാനോ ചിലയ്‌ക്കാനോ ആരുമുണ്ടാകില്ല.’” 15  വെട്ടുന്നവനെക്കാൾ വലിയവനാണെന്ന്‌ ഒരു കോടാലി ഭാവിക്കുമോ? അറുക്കുന്നവനെക്കാൾ ഉന്നതനാണെന്ന്‌ ഒരു ഈർച്ചവാൾ ഭാവിക്കുമോ? ഒരു വടിക്ക്‌,+ തന്നെ പിടിച്ചിരിക്കുന്നവനെ ചുഴറ്റാൻ കഴിയുമോ? വെറുമൊരു കോലിന്‌, മരംകൊണ്ടുള്ളതല്ലാത്ത മനുഷ്യനെ ഉയർത്താൻ സാധിക്കുമോ? 16  അതുകൊണ്ട്‌ സൈന്യങ്ങളുടെ കർത്താവായ യഹോവഅസീറിയയിലെ ശരീരപുഷ്ടിയുള്ളവരെ ക്ഷയിപ്പിക്കും;+ അവർ മെലിഞ്ഞുണങ്ങും,അവന്റെ മഹത്ത്വത്തിനു കീഴിൽ ദൈവം തീ കൂട്ടും; അതു കത്തിച്ചാമ്പലാകും.+ 17  ഇസ്രായേലിന്റെ വെളിച്ചമായവൻ+ അഗ്നിയായി മാറും,+ഇസ്രായേലിന്റെ പരിശുദ്ധൻ ഒരു അഗ്നിജ്വാലയാകും;ഒറ്റ ദിവസംകൊണ്ട്‌ അത്‌ അവന്റെ മുൾച്ചെടികളെയും കളകളെയും ചുട്ട്‌ ചാമ്പലാക്കും. 18  ദൈവം അവന്റെ വനത്തിന്റെയും തോട്ടത്തിന്റെയും പ്രതാപം ഇല്ലാതാക്കും.രോഗിയായ ഒരാൾ മെലിയുന്നതുപോലെ അതു ശോഷിച്ചുപോകും.+ 19  അവന്റെ വനത്തിൽ, കുറച്ച്‌ വൃക്ഷങ്ങളേ ശേഷിക്കൂ,ഒരു കുട്ടിക്കുപോലും അവ എണ്ണി എഴുതാനാകും. 20  അന്നാളിൽ ഇസ്രായേലിൽ ശേഷിച്ചിരിക്കുന്നവർ,യാക്കോബുഗൃഹത്തിൽ ബാക്കിയുള്ളവർ,അവരെ ദ്രോഹിച്ചവനിൽ ആശ്രയിക്കുന്നതു നിറുത്തും,+പകരം ഇസ്രായേലിന്റെ പരിശുദ്ധനിൽ ആശ്രയിക്കും,വിശ്വസ്‌തതയോടെ യഹോവയിൽ ആശ്രയം വെക്കും. 21  ഒരു ചെറിയ കൂട്ടം മാത്രം രക്ഷപ്പെടും,യാക്കോബിന്റെ ഒരു ശേഷിപ്പു മാത്രം ശക്തനായ ദൈവത്തിന്റെ അടുത്തേക്കു മടങ്ങിവരും.+ 22  ഇസ്രായേലേ, നിന്റെ ജനംകടലിലെ മണൽത്തരികൾപോലെ അസംഖ്യമെങ്കിലും,ചെറിയൊരു കൂട്ടമേ മടങ്ങിവരൂ.+ ഒരു കൂട്ടക്കുരുതി നിശ്ചയിച്ചിരിക്കുന്നു,+നീതി* അവരെ മൂടിക്കളയും.+ 23  അതെ, പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ ഒരു കൂട്ടക്കുരുതി നടത്താൻ നിശ്ചയിച്ചിരിക്കുന്നു,ദേശത്തെമ്പാടും ദൈവം അതു നടപ്പിലാക്കും.+ 24  അതുകൊണ്ട്‌ പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ പറയുന്നു: “സീയോനിൽ താമസിക്കുന്ന എന്റെ ജനമേ, ഈജിപ്‌തുകാർ+ ചെയ്‌തതുപോലെ നിങ്ങളെ കോലുകൊണ്ട്‌ അടിക്കുകയും നിങ്ങളുടെ നേരെ വടി ഓങ്ങുകയും ചെയ്‌ത അസീറിയക്കാരനെ+ നിങ്ങൾ പേടിക്കേണ്ടാ. 25  അൽപ്പകാലത്തിനുള്ളിൽ ക്രോധം അവസാനിക്കും; എന്റെ കോപം അവർക്കു നേരെ ജ്വലിച്ച്‌ അവർ ഇല്ലാതാകും.+ 26  ഓരേബ്‌ പാറയുടെ അടുത്തുവെച്ച്‌ മിദ്യാനെ തോൽപ്പിച്ചപ്പോൾ+ ചെയ്‌തതുപോലെ സൈന്യങ്ങളുടെ അധിപനായ യഹോവ അവനു നേരെ ചാട്ട വീശും.+ ഈജിപ്‌തിനോടു ചെയ്‌തതുപോലെ അവൻ തന്റെ വടി കടലിനു മീതെ നീട്ടും.+ 27  അന്ന്‌ അസീറിയൻ രാജാവിന്റെ ചുമടു നിന്റെ ചുമലിൽനിന്നും+നുകം നിന്റെ കഴുത്തിൽനിന്നും+ നീങ്ങിപ്പോകും.എണ്ണ* നിമിത്തം ആ നുകം തകർന്നുപോകും.”+ 28  അവൻ അയ്യാത്തിലേക്കു+ വന്നിരിക്കുന്നു;അവൻ മിഗ്രോനിലൂടെ കടന്നുപോയിരിക്കുന്നു;മിക്‌മാശിൽ+ അവൻ തന്റെ സാധനസാമഗ്രികൾ വെക്കുന്നു. 29  അവർ കടവ്‌ കടന്ന്‌ പോയിരിക്കുന്നു;അവർ ഗേബയിൽ+ രാത്രിതങ്ങുന്നു;രാമ വിറയ്‌ക്കുന്നു, ശൗലിന്റെ ഗിബെയ+ ഓടിപ്പോയിരിക്കുന്നു.+ 30  ഗല്ലീംപുത്രിയേ, ഉച്ചത്തിൽ നിലവിളിക്കുക! ലയേശയേ, ശ്രദ്ധയോടിരിക്കുക! അനാഥോത്തേ,+ നിന്റെ കാര്യം കഷ്ടം! 31  മദ്‌മേന പലായനം ചെയ്‌തിരിക്കുന്നു. ഗബീംനിവാസികൾ അഭയം തേടിയിരിക്കുന്നു. 32  അന്നുതന്നെ അവൻ നോബിൽ എത്തും.+ സീയോൻപുത്രിയുടെ പർവതത്തിനു നേരെ,യരുശലേമിന്റെ കുന്നിനു നേരെ, അവൻ മുഷ്ടി കുലുക്കുന്നു. 33  ഇതാ, സൈന്യങ്ങളുടെ കർത്താവായ യഹോവശിഖരങ്ങൾ വെട്ടിയിടുന്നു; അവ ഊക്കോടെ നിലംപതിക്കുന്നു!+വൻവൃക്ഷങ്ങൾ വെട്ടിവീഴ്‌ത്തുന്നു,ഉന്നതമായതിനെ താഴ്‌ത്തുന്നു. 34  വനത്തിലെ കുറ്റിക്കാടുകൾ ദൈവം ഇരുമ്പായുധംകൊണ്ട്‌* വെട്ടിത്തെളിക്കുന്നു,ശക്തനായവന്റെ കൈകളാൽ ലബാനോൻ വീഴും.

അടിക്കുറിപ്പുകള്‍

അഥവാ “പിതാവില്ലാത്ത കുട്ടികളെ.”
അഥവാ “നിങ്ങളുടെ ശിക്ഷയുടെ.”
അഥവാ “മഹത്ത്വമെല്ലാം.”
അഥവാ “ശിക്ഷ.”
അഭിഷേകതൈലത്തെയോ കത്തിക്കാനുള്ള എണ്ണയെയോ ആയിരിക്കാം കുറിക്കുന്നത്‌.
അഥവാ “കോടാലികൊണ്ട്‌.”