യശയ്യ 13:1-22

  • ബാബിലോണിന്‌ എതിരെയുള്ള പ്രഖ്യാപനം (1-22)

    • യഹോവയുടെ ദിവസം അടുത്തിരിക്കുന്നു! (6)

    • മേദ്യർ ബാബിലോണിനെ തോൽപ്പിക്കും (17)

    • ഇനി ഒരിക്കലും ബാബിലോണിൽ ആൾത്താമസമുണ്ടാകില്ല (20)

13  ആമൊസിന്റെ മകനായ യശയ്യയ്‌ക്ക്‌ ഒരു ദിവ്യദർശനം+ ലഭിച്ചു. അതിൽ ബാബിലോണിന്‌ എതിരെയുള്ള+ ഈ പ്രഖ്യാപനമുണ്ടായിരുന്നു:   “പാറകൾ നിറഞ്ഞ പർവതത്തിൽ ഒരു അടയാളം*+ ഉയർത്തുക. അവരെ ഉച്ചത്തിൽ വിളിക്കുക; കൈകൾ വീശി വിളിക്കുക,പ്രധാനികളുടെ പ്രവേശനകവാടങ്ങളിലേക്ക്‌ അവർ വരട്ടെ.   ഞാൻ നിയമിച്ചവർക്കു*+ ഞാൻ കല്‌പന കൊടുത്തിരിക്കുന്നു, എന്റെ കോപം ചൊരിയാനായി എന്റെ യോദ്ധാക്കളെ ഞാൻ വിളിച്ചുകൂട്ടിയിരിക്കുന്നു,അഹങ്കാരത്തോടെ ആഹ്ലാദിച്ചാർക്കുന്ന എന്റെ യോദ്ധാക്കളെത്തന്നെ!   കാതോർക്കൂ! പർവതങ്ങളിൽ ഒരു ജനക്കൂട്ടം;അവരുടെ ശബ്ദം എണ്ണിയാലൊടുങ്ങാത്ത ഒരു പുരുഷാരത്തിന്റെ ശബ്ദംപോലെ! ശ്രദ്ധിക്കൂ! രാജ്യങ്ങൾ ബഹളം കൂട്ടുന്നു.അതാ, ഒന്നിച്ചുകൂടിയ ജനതകളുടെ ആരവം!+ സൈന്യങ്ങളുടെ അധിപനായ യഹോവ യുദ്ധത്തിനായി സൈന്യത്തെ വിളിച്ചുകൂട്ടുന്നു.+   അവർ ഒരു ദൂരദേശത്തുനിന്ന്‌,+ആകാശത്തിന്റെ അതിരുകളിൽനിന്ന്‌, വരുന്നു;യഹോവയും ദൈവക്രോധത്തിന്റെ ആയുധങ്ങളുംഭൂമിയെ മുഴുവൻ നശിപ്പിക്കാൻ വരുന്നു.+   അലമുറയിട്ട്‌ കരയൂ, ഇതാ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു! സർവശക്തനിൽനിന്നുള്ള ഒരു വിനാശമായി അതു വരും.+   അപ്പോൾ എല്ലാ കൈകളും തളർന്നുപോകും,എല്ലാ ഹൃദയവും പേടിച്ച്‌ ഉരുകിപ്പോകും.+   ആളുകൾ ഭയന്നുവിറയ്‌ക്കുന്നു.+ പ്രസവവേദന അനുഭവിക്കുന്ന ഒരു സ്‌ത്രീയെപ്പോലെ,അവർ വേദന തിന്നുന്നു, അവരുടെ പേശികൾ വലിഞ്ഞുമുറുകുന്നു. ഭീതിയോടെ അവർ പരസ്‌പരം നോക്കുന്നു,അവരുടെ മുഖങ്ങൾ ആധികൊണ്ട്‌ ചുവന്നിരിക്കുന്നു.   അതാ, യഹോവയുടെ ദിവസം വരുന്നു,ക്രോധവും ഉഗ്രകോപവും നിറഞ്ഞ, ക്രൂരതയുടെ ഒരു ദിവസം!അതു ദേശത്തെ സകല പാപികളെയും നിഗ്രഹിക്കും,ദേശം പേടിപ്പെടുത്തുന്ന ഒരു ഇടമായിത്തീരും.+ 10  ആകാശത്തെ നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളും*+വെളിച്ചം ചൊരിയില്ല;ഉദിച്ചുയരുന്ന സൂര്യൻ കറുത്തിരിക്കും,ചന്ദ്രൻ പ്രകാശം തരില്ല. 11  ഞാൻ ഭൂമിയോട്‌ അതിന്റെ ദുഷ്ടതയ്‌ക്കുംദുഷ്ടന്മാരോട്‌ അവർ ചെയ്‌ത തെറ്റിനും കണക്കു ചോദിക്കും.+ ധിക്കാരികളുടെ അഹങ്കാരം ഞാൻ അവസാനിപ്പിക്കും,മർദകരായ ഭരണാധികാരികളുടെ അഹംഭാവം ഞാൻ ഇല്ലാതാക്കും.+ 12  മർത്യനെ ഞാൻ, ശുദ്ധി ചെയ്‌ത സ്വർണത്തെക്കാൾ ദുർലഭവും+മനുഷ്യരെ ഓഫീരിലെ സ്വർണത്തെക്കാൾ വിരളവും ആക്കും.+ 13  അതുകൊണ്ട്‌ ഞാൻ ആകാശത്തെ വിറകൊള്ളിക്കും,ഭൂമിയെ അതിന്റെ സ്ഥാനത്തുനിന്ന്‌ കുടഞ്ഞുകളയും,+സൈന്യങ്ങളുടെ അധിപനായ യഹോവയുടെ ക്രോധനാളിൽ ദൈവകോപം ആളിക്കത്തും. 14  വേട്ടയാടപ്പെടുന്ന ഒരു മാനിനെപ്പോലെയും* ഇടയനില്ലാത്ത ആട്ടിൻപറ്റത്തെപ്പോലെയുംഓരോരുത്തരും സ്വന്തം ജനത്തിന്റെ അടുത്തേക്കു മടങ്ങിപ്പോകും,അവർ സ്വന്തം ദേശത്തേക്ക്‌ ഓടിപ്പോകും.+ 15  കണ്ണിൽപ്പെടുന്ന എല്ലാവരെയും കുത്തിക്കൊല്ലും,പിടിയിലാകുന്ന സകലരെയും വെട്ടിവീഴ്‌ത്തും.+ 16  അവർ കാൺകെ അവരുടെ കുഞ്ഞുങ്ങളെ നിലത്തടിച്ച്‌ ചിതറിക്കും,+അവരുടെ വീടുകൾ കൊള്ളയടിക്കും,അവരുടെ ഭാര്യമാരെ മാനഭംഗപ്പെടുത്തും. 17  ഞാൻ ഇതാ, മേദ്യരെ അവർക്കു നേരെ എഴുന്നേൽപ്പിക്കുന്നു,+അവർ വെള്ളിക്കു വില കല്‌പിക്കുന്നില്ല,സ്വർണത്തിൽ അവർക്കു താത്‌പര്യവുമില്ല. 18  അവരുടെ വില്ലുകൾ യുവാക്കളെ ചിതറിച്ചുകളയും,+അജാതശിശുക്കളോട്‌ അവർക്കു കനിവ്‌ തോന്നില്ല,കുഞ്ഞുങ്ങളോട്‌ അവർ അലിവ്‌ കാട്ടില്ല. 19  എല്ലാ രാജ്യങ്ങളെക്കാളും പ്രൗഢമനോഹരിയായ* ബാബിലോൺ രാജ്യം,+കൽദയരുടെ സൗന്ദര്യവും അഭിമാനവും ആയ രാജ്യം,+ദൈവം അവരെ മറിച്ചിടുന്ന നാളിൽ അതു സൊദോമും ഗൊമോറയും പോലെയായിത്തീരും.+ 20  ഇനി ഒരിക്കലും അവളിൽ ആൾത്താമസമുണ്ടാകില്ല,എത്ര തലമുറകൾ പിന്നിട്ടാലും അവിടം വാസയോഗ്യമായിരിക്കില്ല.+ അറബി അവിടെ കൂടാരം അടിക്കില്ല,ഇടയന്മാർ ആട്ടിൻപറ്റങ്ങളെ അവിടെ കിടത്തില്ല. 21  മരുഭൂവിലെ മൃഗങ്ങൾ അവിടെ കിടക്കും,അവരുടെ വീടുകളിൽ കഴുകൻമൂങ്ങകൾ നിറയും, ഒട്ടകപ്പക്ഷികൾ അവിടെ വസിക്കും,+കാട്ടാടുകൾ* അവിടെ തുള്ളിക്കളിക്കും. 22  അവളുടെ ഗോപുരങ്ങളിൽ മൃഗങ്ങൾ ഓരിയിടും,അവളുടെ ആഡംബരപൂർണമായ കൊട്ടാരങ്ങളിൽ കുറുനരികൾ കൂവും, അവളുടെ സമയം അടുത്തിരിക്കുന്നു, അവളുടെ നാളുകൾ ഇനി നീളില്ല.”+

അടിക്കുറിപ്പുകള്‍

അഥവാ “കൊടിമരം.”
അക്ഷ. “ഞാൻ വിശുദ്ധീകരിച്ചവർക്ക്‌.”
അക്ഷ. “അവയുടെ കെസിലുകളും.” വേട്ടക്കാരൻ (മകയിരം) എന്ന്‌ അറിയപ്പെടുന്ന നക്ഷത്രസമൂഹത്തെയും അതിനു ചുറ്റുമുള്ള നക്ഷത്രസമൂഹങ്ങളെയും ആയിരിക്കാം കുറിക്കുന്നത്‌.
അക്ഷ. “ഗസൽമാനിനെപ്പോലെയും.”
അഥവാ “രാജ്യങ്ങളുടെ അലങ്കാരമായ.”
മറ്റൊരു സാധ്യത “കോലാട്ടുരൂപമുള്ള ഭൂതങ്ങൾ.”