യശയ്യ 14:1-32

  • ഇസ്രായേൽ സ്വന്തം ദേശത്ത്‌ താമസിക്കും (1, 2)

  • ബാബിലോൺരാജാവിനെ പരിഹസിക്കുന്നു (3-23)

    • തിളങ്ങുന്ന നക്ഷത്രം ആകാശത്തുനിന്ന്‌ വീഴും (12)

  • യഹോവയുടെ കൈ അസീറിയക്കാരനെ തകർക്കും (24-27)

  • ഫെലിസ്‌ത്യക്കെതിരെയുള്ള പ്രഖ്യാപനം (28-32)

14  കാരണം യഹോവ യാക്കോബിനോടു കരുണ കാണിക്കുകയും+ ഇസ്രായേലിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യും.+ ദൈവം അവരെ കൊണ്ടുപോയി അവരുടെ സ്വന്തം ദേശത്ത്‌ താമസിപ്പിക്കും.*+ അന്യദേശക്കാർ അവരോടു ചേരും; അവർ യാക്കോബുഗൃഹത്തോടു പറ്റിനിൽക്കും.+  ജനങ്ങൾ അവരെ അവരുടെ ദേശത്തേക്കു കൊണ്ടുവരും. ഇസ്രായേൽഗൃഹം അവരെ യഹോവയുടെ ദേശത്ത്‌ ദാസന്മാരും ദാസിമാരും+ ആക്കും. തങ്ങളെ ബന്ദികളാക്കിവെച്ചിരുന്നവരെ അവർ ബന്ദികളാക്കും; അടിമപ്പണി ചെയ്യിച്ചിരുന്നവരുടെ മേൽ അവർ ഭരണം നടത്തും.  യഹോവ നിങ്ങൾക്കു വേദനകളിൽനിന്നും കഷ്ടപ്പാടുകളിൽനിന്നും ക്രൂരമായ അടിമത്തത്തിൽനിന്നും മോചനം നൽകുന്ന ദിവസം+  നിങ്ങൾ ബാബിലോൺരാജാവിനെക്കുറിച്ച്‌ ഈ പരിഹാസച്ചൊല്ലു പാടും:* “അടിമപ്പണി ചെയ്യിച്ചിരുന്നവൻ ഇല്ലാതായിരിക്കുന്നു! അടിച്ചമർത്തൽ അവസാനിച്ചിരിക്കുന്നു!+   യഹോവ ദുഷ്ടന്റെ വടിയുംഭരണാധിപന്മാരുടെ കോലും ഒടിച്ചുകളഞ്ഞു.+   അതെ, ഉഗ്രകോപത്തോടെ ജനങ്ങളെ അടിച്ചുകൊണ്ടിരുന്നവനെയും,+ജനതകളെ പീഡിപ്പിച്ച്‌ ക്രോധത്തോടെ അവരെ കീഴടക്കിയവനെയും ഒടിച്ചുകളഞ്ഞു.+   ഇതാ, ഭൂമി മുഴുവൻ വിശ്രമിക്കുന്നു; ആരും അതിനെ ശല്യപ്പെടുത്തുന്നില്ല. ആളുകൾ സന്തോഷിച്ചാർക്കുന്നു.+   നിനക്കു സംഭവിച്ചതു കണ്ട്‌ ജൂനിപ്പർ മരങ്ങൾപോലും ആഹ്ലാദിക്കുന്നു,ലബാനോനിലെ ദേവദാരുക്കളും അവയോടു ചേരുന്നു. അവ പറയുന്നു: ‘നീ വീണശേഷം,മരംവെട്ടുകാർ ആരും ഞങ്ങൾക്കു നേരെ വന്നിട്ടില്ല.’   നീ ചെല്ലുമ്പോൾനിന്നെ കാണുന്ന ശവക്കുഴിപോലും* ഞെട്ടിപ്പോകുന്നു. മരിച്ചുപോയവരെയെല്ലാം,* ഭൂമിയിലെ ക്രൂരഭരണാധികാരികളെയെല്ലാം,*നീ നിമിത്തം അതു വിളിച്ചുണർത്തുന്നു. അതു ജനതകളുടെ എല്ലാ രാജാക്കന്മാരെയും അവരുടെ സിംഹാസനങ്ങളിൽനിന്ന്‌ എഴുന്നേൽപ്പിക്കുന്നു. 10  അവരെല്ലാം നിന്നോടു ചോദിക്കുന്നു:‘നീയും ഞങ്ങളെപ്പോലെയായിത്തീർന്നോ? നീയും ദുർബലനായിപ്പോയോ? 11  നിന്റെ അഹങ്കാരവുംനിന്റെ തന്ത്രിവാദ്യങ്ങളുടെ സ്വരവും+ ശവക്കുഴിയിലേക്ക്‌* ഇറങ്ങിയിരിക്കുന്നു. പുഴുക്കൾ നിന്റെ കിടക്കയുംകൃമികൾ നിന്റെ പുതപ്പും ആകുന്നു.’ 12  തിളങ്ങുന്ന നക്ഷത്രമേ, സൂര്യോദയപുത്രാ,നീ ആകാശത്തുനിന്ന്‌ വീണുപോയെന്നോ! ജനതകളെ ജയിച്ചടക്കിയവനേ,നിന്നെ ഭൂമിയിലേക്കു വെട്ടിയിട്ടെന്നോ!+ 13  നീ ഹൃദയത്തിൽ ഇങ്ങനെ പറഞ്ഞു: ‘ഞാൻ ആകാശത്തേക്കു കയറിച്ചെല്ലും,+ ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മുകളിൽ ഞാൻ എന്റെ സിംഹാസനം സ്ഥാപിക്കും,+സമ്മേളനത്തിനുള്ള പർവതത്തിൽ,ഉത്തരദിക്കിന്റെ വിദൂരസ്ഥലങ്ങളിൽ, ഞാൻ ഇരിക്കും.+ 14  ഞാൻ മേഘങ്ങൾക്കു മുകളിൽ കയറും,ഞാൻ അത്യുന്നതനു തുല്യനാകും.’ 15  എന്നാൽ, നിന്നെ ശവക്കുഴിയിലേക്ക്‌* ഇറക്കും,കുഴിയുടെ അഗാധതയിലേക്കു നിന്നെ താഴ്‌ത്തും. 16  നിന്നെ കാണുന്നവരെല്ലാം നിന്നെ തുറിച്ചുനോക്കും;നിന്റെ അടുത്ത്‌ വന്ന്‌ അവർ നിന്നെ സൂക്ഷിച്ചുനോക്കും; അവർ പറയും:‘ഇവനാണോ ഭൂമിയെ വിറപ്പിച്ച ആ മനുഷ്യൻ?രാജ്യങ്ങളെ വിറകൊള്ളിക്കുകയും+ 17  ജനവാസസ്ഥലങ്ങളെ വിജനഭൂമിയാക്കുകയും* ചെയ്‌തവൻ?അതിലെ നഗരങ്ങൾ കീഴടക്കുകയും+തടവുകാരെ വിട്ടയയ്‌ക്കാൻ വിസമ്മതിക്കുകയും ചെയ്‌തവൻ?’+ 18  മറ്റു ജനതകളുടെ രാജാക്കന്മാർ,അതെ, അവർ എല്ലാവരും പ്രതാപത്തോടെ വിശ്രമിക്കുന്നു;അവർ ഓരോരുത്തരും തങ്ങളുടെ കല്ലറയിൽ* നിദ്രകൊള്ളുന്നു. 19  എന്നാൽ നിനക്കൊരു ശവക്കുഴി കിട്ടിയില്ല;ആർക്കും ഇഷ്ടമില്ലാത്ത ഒരു കിളിർപ്പുപോലെ* നിന്നെ എറിഞ്ഞുകളഞ്ഞിരിക്കുന്നു.വാളുകൊണ്ട്‌ കുത്തേറ്റ്‌ വീണവർ,കല്ലുകളുള്ള കുഴിയിലേക്ക്‌ എറിയപ്പെട്ടവർതന്നെ, നിന്നെ മൂടിയിരിക്കുന്നു.നീ ചവിട്ടിമെതിക്കപ്പെട്ട ഒരു ശവംപോലെയായിരിക്കുന്നു. 20  അവരെപ്പോലെ നിനക്കൊരു കല്ലറ ലഭിക്കില്ല;നീ നിന്റെ ദേശം നശിപ്പിച്ചു,സ്വന്തം ജനതയെ നീ കൊന്നൊടുക്കി. ദുഷ്‌പ്രവൃത്തിക്കാരുടെ സന്തതികളുടെ പേരുകൾ ഇനി ആരും ഓർക്കില്ല. 21  അവന്റെ പുത്രന്മാരെ കശാപ്പു ചെയ്യാൻ ഒരുങ്ങുവിൻ,അവരുടെ പൂർവികർ കൊടുംപാതകങ്ങൾ ചെയ്‌തിരിക്കുന്നല്ലോ;അവർ ഇനി എഴുന്നേറ്റ്‌ ഭൂമിയെ പിടിച്ചെടുക്കുകയോഅവരുടെ നഗരങ്ങൾകൊണ്ട്‌ ദേശം നിറയ്‌ക്കുകയോ ചെയ്യരുത്‌.” 22  “ഞാൻ അവർക്കു നേരെ ചെല്ലും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു. “ഞാൻ ബാബിലോണിന്റെ പേര്‌ മായ്‌ച്ചുകളയും; അവളിൽ ബാക്കിയായവരെയും അവളുടെ വംശജരെയും ഭാവിതലമുറകളെയും ഞാൻ തുടച്ചുനീക്കും”+ എന്ന്‌ യഹോവ പ്രസ്‌താവിക്കുന്നു. 23  “ഞാൻ അവളുടെ ദേശം മുള്ളൻപന്നികൾക്കു കൊടുക്കും; ഞാൻ അതിനെ ചതുപ്പുനിലമാക്കുകയും നാശത്തിന്റെ ചൂലുകൊണ്ട്‌ അടിച്ചുവാരുകയും ചെയ്യും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു. 24  സൈന്യങ്ങളുടെ അധിപനായ യഹോവ ഇങ്ങനെ സത്യം ചെയ്‌തിരിക്കുന്നു: “ഞാൻ ഉദ്ദേശിച്ചതുപോലെതന്നെ നടക്കും,ഞാൻ തീരുമാനിച്ചതുപോലെതന്നെ സംഭവിക്കും. 25  ഞാൻ അസീറിയക്കാരനെ എന്റെ ദേശത്തുവെച്ച്‌ തകർത്തുകളയും,എന്റെ പർവതങ്ങളിൽവെച്ച്‌ ഞാൻ അവനെ ചവിട്ടിമെതിക്കും.+ ഞാൻ അവന്റെ നുകം അവരുടെ ചുമലിൽനിന്ന്‌ നീക്കിക്കളയും,അവന്റെ ചുമട്‌ അവരുടെ തോളിൽനിന്ന്‌ എടുത്തുമാറ്റും.”+ 26  ഇതാണു സർവഭൂമിക്കും എതിരെ എടുത്തിരിക്കുന്ന തീരുമാനം,ഇതാണു സകലജനതകൾക്കും എതിരെ നീട്ടിയിരിക്കുന്ന* കരം. 27  സൈന്യങ്ങളുടെ അധിപനായ യഹോവ തീരുമാനിച്ചിരിക്കുന്നു,അത്‌ അട്ടിമറിക്കാൻ ആർക്കു കഴിയും?+ അവൻ കൈ നീട്ടിയിരിക്കുന്നു,അതു മടക്കാൻ ആർക്കു സാധിക്കും?+ 28  ആഹാസ്‌ രാജാവ്‌ മരിച്ച വർഷം+ ദൈവം ഇങ്ങനെയൊരു പ്രഖ്യാപനം നടത്തി: 29  “നിങ്ങളെ അടിച്ചുകൊണ്ടിരുന്ന വടി ഒടിഞ്ഞുപോയതിൽ,ഫെലിസ്‌ത്യരേ, നിങ്ങൾ ആരും സന്തോഷിക്കേണ്ടാ. സർപ്പത്തിന്റെ വേരിൽനിന്ന്‌+ വിഷസർപ്പം പുറപ്പെടും,+അതിന്റെ സന്തതി പറക്കുന്ന ഒരു തീനാഗമായിരിക്കും.* 30  എളിയവന്റെ മൂത്ത മകൻ മേഞ്ഞുനടക്കും,പാവപ്പെട്ടവൻ സുരക്ഷിതനായി കിടന്നുറങ്ങും.എന്നാൽ നിന്റെ വേരിനെ ഞാൻ പട്ടിണിക്കിട്ട്‌ കൊല്ലും,നിന്നിൽ അവശേഷിക്കുന്നവരെ ഞാൻ കൊന്നുകളയും.+ 31  നഗരകവാടമേ, ഉറക്കെ കരയുക! നഗരമേ, നിലവിളിക്കുക! ഫെലിസ്‌ത്യയേ, നിങ്ങളെല്ലാം നിരാശിതരാകും. അതാ, വടക്കുനിന്ന്‌ ഒരു പുക വരുന്നു,അവന്റെ സൈന്യത്തിൽ ആരും കൂട്ടംതെറ്റി സഞ്ചരിക്കുന്നില്ല.” 32  ജനതയുടെ സന്ദേശവാഹകരോട്‌ അവർ എന്തു മറുപടി പറയണം? യഹോവ സീയോന്‌ അടിസ്ഥാനം ഇട്ടിരിക്കുന്നു+ എന്നും,അവന്റെ ജനത്തിലെ സാധുക്കൾ അവളിൽ അഭയം തേടുമെന്നും അവർ പറയട്ടെ.

അടിക്കുറിപ്പുകള്‍

അഥവാ “അവർക്കു വിശ്രമം നൽകും.”
അഥവാ “ബാബിലോൺരാജാവിനെ ഇങ്ങനെ അധിക്ഷേപിക്കും:”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “മരിച്ച്‌ അശക്തരായിത്തീർന്നവരെയെല്ലാം.”
അക്ഷ. “ആൺകോലാടുകളെയെല്ലാം.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
പദാവലി കാണുക.
അക്ഷ. “ഭവനത്തിൽ.”
അഥവാ “ശാഖപോലെ.”
അഥവാ “എല്ലാ ജനതകളെയും അടിക്കാൻ ഓങ്ങിയിരിക്കുന്ന.”
അഥവാ “വേഗതയുള്ള വിഷസർപ്പമായിരിക്കും.”