യശയ്യ 16:1-14

  • മോവാബിന്‌ എതിരെയുള്ള സന്ദേശത്തിന്റെ തുടർച്ച (1-14)

16  ദേശത്തിന്റെ ഭരണാധികാരിക്ക്‌ ഒരു ആൺചെമ്മരിയാടിനെ കൊടുത്തയയ്‌ക്കുക;സേലയിൽനിന്ന്‌ വിജനഭൂമി വഴിസീയോൻപുത്രിയുടെ പർവതത്തിലേക്ക്‌ അതിനെ കൊടുത്തയയ്‌ക്കുക.   കൂട്ടിൽനിന്ന്‌ ആട്ടിയോടിച്ച കിളിയെപ്പോലെ,+മോവാബിന്റെ പുത്രിമാർ അർന്നോന്റെ കടവുകളിൽ ഇരിക്കും.+   “എന്തു ചെയ്യണമെന്നു പറഞ്ഞുതരുക, തീരുമാനം നടപ്പാക്കുക. നട്ടുച്ചനേരത്ത്‌ രാത്രിപോലെ ഇരുണ്ട ഒരു തണൽ നൽകുക. ചിതറിപ്പോയവരെ ഒളിപ്പിക്കുക; ഓടിപ്പോകുന്നവരെ ഒറ്റിക്കൊടുക്കരുത്‌.   മോവാബേ, ചിതറിപ്പോയ എന്റെ ജനം നിന്നിൽ വസിക്കട്ടെ. നീ അവർക്കു സംഹാരകനിൽനിന്നുള്ള ഒരു ഒളിയിടമായി മാറുക.+ അടിച്ചമർത്തുന്നവൻ നശിച്ചുപോകും,വിനാശത്തിന്‌ അറുതിവരും,മറ്റുള്ളവരെ ചവിട്ടിമെതിക്കുന്നവർ ഭൂമിയിൽനിന്ന്‌ പൊയ്‌പോകും.   അപ്പോൾ അചഞ്ചലസ്‌നേഹത്തിൽ അടിയുറച്ച ഒരു സിംഹാസനം സ്ഥാപിതമാകും. അതിൽ ഇരിക്കുന്ന, ദാവീദിന്റെ കൂടാരത്തിലുള്ളവൻ വിശ്വസ്‌തനായിരിക്കും;+അവൻ ന്യായത്തോടെ വിധി കല്‌പിക്കുകയും അതിവേഗം നീതി നടപ്പാക്കുകയും ചെയ്യും.”+   ഞങ്ങൾ മോവാബിന്റെ അഹങ്കാരത്തെക്കുറിച്ച്‌,+അവന്റെ ധാർഷ്ട്യത്തെയും അഹംഭാവത്തെയും ക്രോധത്തെയും കുറിച്ച്‌, കേട്ടിരിക്കുന്നു; അവൻ അങ്ങേയറ്റം അഹങ്കാരിയാണ്‌.+എന്നാൽ അവന്റെ പൊങ്ങച്ചം പൊള്ളയെന്നു തെളിയും.   അങ്ങനെ, തന്നെക്കുറിച്ചുതന്നെ ഓർത്ത്‌ മോവാബ്‌ കരയും;അവരെല്ലാം കരയും.+ അടി കൊണ്ടവർ കീർഹരേശെത്തിലെ ഉണക്കമുന്തിരിയട ഓർത്ത്‌ വിലപിക്കും.+   ഹെശ്‌ബോനിലെ+ തട്ടുതട്ടായി കിടക്കുന്ന കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിപ്പോയി,സിബ്‌മയിലെ+ മുന്തിരിവള്ളിയെയും,അതിന്റെ ചുവന്ന ശാഖകളെയും* ജനതകളുടെ ഭരണാധികാരികൾ ചവിട്ടിമെതിച്ചു.ആ ശാഖകൾ യസേർ+ വരെ എത്തിയിരുന്നു,അവ വിജനഭൂമിവരെ പടർന്നിരുന്നു. അതിൽനിന്ന്‌ പൊട്ടിമുളച്ച വള്ളികൾ കടൽവരെ ചെന്നിരുന്നു.   അതുകൊണ്ട്‌ യസേരിനെ ഓർത്ത്‌ കരയുന്നതുപോലെ ഞാൻ സിബ്‌മയിലെ മുന്തിരിവള്ളിയെ ഓർത്തും കരയും. ഹെശ്‌ബോനേ, എലെയാലെയേ,+ എന്റെ കണ്ണീരിൽ ഞാൻ നിങ്ങളെ കുതിർക്കും,വേനൽക്കാലപഴങ്ങളെയും വിളവെടുപ്പിനെയും പ്രതിയുള്ള നിന്റെ ആരവം നിലച്ചുപോയല്ലോ.* 10  ഫലവൃക്ഷത്തോപ്പുകളിൽനിന്ന്‌ ആനന്ദവും ഉല്ലാസവും പൊയ്‌പോയിരിക്കുന്നു.മുന്തിരിത്തോട്ടങ്ങളിൽ ആനന്ദഗീതങ്ങളോ ആരവങ്ങളോ കേൾക്കാനില്ല.+ ഞാൻ അവരുടെ ആർപ്പുവിളികൾ അവസാനിപ്പിച്ചിരിക്കുന്നു,ആരും അവിടെ മുന്തിരിച്ചക്കു ചവിട്ടി വീഞ്ഞെടുക്കുന്നില്ല.+ 11  അതുകൊണ്ട്‌ എന്റെ ഉള്ളം മോവാബിനെ ഓർത്തും,+എന്റെ ഉള്ളിന്റെ ഉള്ളു കീർഹരേശെത്തിനെ ഓർത്തും,+കിന്നരത്തിന്റെ തന്ത്രികൾപോലെ വിറയ്‌ക്കുന്നു. 12  മോവാബ്‌ ആരാധനാസ്ഥലങ്ങളിൽ* പോയി ക്ഷീണിച്ച്‌ തളർന്നാലും പ്രാർഥിക്കാൻ തന്റെ വിശുദ്ധമന്ദിരത്തിൽ ചെന്നാലും ഒന്നും നേടില്ല.+ 13  ഇതാണ്‌ യഹോവ മുമ്പ്‌ മോവാബിനെക്കുറിച്ച്‌ പറഞ്ഞ വാക്കുകൾ. 14  ഇപ്പോൾ യഹോവ പറയുന്നു: “ഒരു കൂലിക്കാരന്റെ വർഷങ്ങൾപോലുള്ള മൂന്നു വർഷത്തിനകം* മോവാബിന്റെ മഹത്ത്വം അപമാനത്തിനു വഴിമാറും. സകല തരം പ്രക്ഷോഭങ്ങളുംകൊണ്ട്‌ അതു പോയ്‌മറയും. വെറും സാധാരണക്കാരായ കുറച്ച്‌ പേർ മാത്രമേ അന്ന്‌ അവിടെ ശേഷിക്കൂ.”+

അടിക്കുറിപ്പുകള്‍

അഥവാ “ചുവന്ന മുന്തിരിക്കുലകൾ നിറഞ്ഞുനിൽക്കുന്ന ശാഖകളെയും.”
മറ്റൊരു സാധ്യത “വേനൽക്കാലവിളയ്‌ക്കും വിളവെടുപ്പിനും നേരെ പോർവിളി മുഴങ്ങുന്നു.”
അക്ഷ. “ഉയർന്ന സ്ഥലങ്ങളിൽ.”
അഥവാ “ഒരു കൂലിക്കാരൻ ശ്രദ്ധയോടെ കണക്കാക്കുന്നതുപോലുള്ള മൂന്നു വർഷത്തിനകം.” അതായത്‌, കൃത്യം മൂന്നു വർഷത്തിനുള്ളിൽ.