യശയ്യ 17:1-14

  • ദമസ്‌കൊസിന്‌ എതിരെയുള്ള പ്രഖ്യാപനം (1-11)

  • യഹോവ ജനതകളെ ശകാരിക്കും (12-14)

17  ദമസ്‌കൊസിന്‌ എതിരെയുള്ള ഒരു പ്രഖ്യാപനം:+ “ദമസ്‌കൊസ്‌ ഒരു നഗരമല്ലാതാകും,അതു നാശാവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമാകും.+   അരോവേരിലെ നഗരങ്ങൾ+ ആർക്കും വേണ്ടാതാകും;അവ ആട്ടിൻപറ്റങ്ങൾക്കു കിടക്കാനുള്ള സ്ഥലമാകും,അവയെ പേടിപ്പിക്കാൻ അവിടെ ആരുമുണ്ടാകില്ല.   എഫ്രയീമിൽനിന്ന്‌ കോട്ടമതിലുള്ള നഗരങ്ങൾ അപ്രത്യക്ഷമാകും,+ദമസ്‌കൊസിൽനിന്ന്‌ രാജവാഴ്‌ച മൺമറയും;+സിറിയയിൽ ശേഷിക്കുന്നവർഇസ്രായേല്യരുടെ മഹത്ത്വംപോലെയായിത്തീരും” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.   “അന്നാളിൽ യാക്കോബിന്റെ ശോഭ മങ്ങിപ്പോകും,യാക്കോബിന്റെ പുഷ്ടിയുള്ള ശരീരം മെലിഞ്ഞുണങ്ങും.   കൊയ്‌ത്തുകാരൻ ധാന്യച്ചെടികൾ കൂട്ടിപ്പിടിച്ച്‌കതിരുകൾ കൊയ്‌തെടുത്ത നിലംപോലെയും,രഫായീം താഴ്‌വരയിൽ+ കൊയ്‌ത്തു കഴിഞ്ഞ വയലുകളിലെ കതിരുകൾപോലെയും, യാക്കോബ്‌ ആയിത്തീരും.   ഒലിവ്‌ മരം തല്ലി വിളവെടുക്കുമ്പോൾ എന്നപോലെ,ഏതാനും കായ്‌കൾ മാത്രം ശേഷിക്കും. തുഞ്ചത്തെ കൊമ്പിൽ രണ്ടോ മൂന്നോ വിളഞ്ഞ കായ്‌കൾ മാത്രം,ഫലം കായ്‌ക്കുന്ന കൊമ്പുകളിൽ നാലോ അഞ്ചോ കനികൾ മാത്രം”+ എന്ന്‌ ഇസ്രായേലിന്റെ ദൈവമായ യഹോവ പ്രഖ്യാപിക്കുന്നു.  അന്നാളിൽ മനുഷ്യൻ അവന്റെ സൃഷ്ടികർത്താവിലേക്കു കണ്ണുകൾ ഉയർത്തും; അവൻ ഇസ്രായേലിന്റെ പരിശുദ്ധനിൽ ദൃഷ്ടികൾ ഉറപ്പിക്കും.  സ്വന്തം കൈകൾ നിർമിച്ച+ യാഗപീഠങ്ങളിലേക്കോ സ്വന്തം വിരലുകൾ പണിത പൂജാസ്‌തൂപങ്ങളിലേക്കോ* സുഗന്ധക്കൂട്ട്‌ അർപ്പിക്കാനുള്ള പീഠങ്ങളിലേക്കോ അവൻ നോക്കില്ല.+   അന്ന്‌ അവന്റെ കോട്ടമതിലുള്ള നഗരങ്ങൾ കാട്ടിൽ ഒഴിഞ്ഞുകിടക്കുന്ന ഒരു സ്ഥലംപോലെയും,+ഇസ്രായേല്യരുടെ മുമ്പാകെ ഉപേക്ഷിക്കപ്പെട്ട ഒരു ശിഖരംപോലെയും ആകും;അത്‌ ഒരു പാഴ്‌നിലമായി മാറും. 10  നീ നിന്റെ രക്ഷയുടെ ദൈവത്തെ മറന്നുകളഞ്ഞു;+നിന്റെ പാറയും+ കോട്ടയും ആയവനെ ഓർത്തില്ല. അതുകൊണ്ട്‌ നീ മനോഹരമായ* തോട്ടങ്ങൾ ഉണ്ടാക്കി,അവയിൽ അന്യന്റെ* തൈകൾ നട്ടുപിടിപ്പിച്ചു. 11  പകൽസമയത്ത്‌ നീ ശ്രദ്ധയോടെ നിന്റെ തോട്ടത്തിനു വേലി കെട്ടുന്നു,രാവിലെ നീ നിന്റെ വിത്തുകൾ മുളപ്പിക്കുന്നു,എങ്കിലും രോഗത്തിന്റെയും തീരാവേദനയുടെയും നാളിൽ നിന്റെ വിളവ്‌ നശിച്ചുപോകും.+ 12  അതാ, ജനസമൂഹങ്ങൾ ബഹളം ഉണ്ടാക്കുന്നു!അവർ കടൽപോലെ ഇളകിമറിയുന്നു! ജനതകൾ കോലാഹലം കൂട്ടുന്നു,അവരുടെ ശബ്ദം പെരുവെള്ളത്തിന്റെ ഇരമ്പൽപോലെ! 13  ജലപ്രവാഹത്തിന്റെ മുഴക്കംപോലെ ജനതകൾ ആരവമിടും. ദൈവം അവരെ ശകാരിക്കും; അവർ ദൂരേക്ക്‌ ഓടിപ്പോകും,അവർ മലയിലെ പതിർപോലെ കാറ്റത്ത്‌ പറന്നുപോകും;ചുഴലിക്കാറ്റിൽ അകപ്പെട്ട മുൾച്ചെടിപോലെയായിത്തീരും. 14  വൈകുന്നേരം കൊടുംഭീതി! പുലരുംമുമ്പേ അവർ ഇല്ലാതായിരിക്കുന്നു. ഇതായിരിക്കും നമ്മളെ കവർച്ച ചെയ്യുന്നവരുടെ ഓഹരിയുംനമ്മളെ കൊള്ളയടിക്കുന്നവരുടെ പങ്കും.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “ആനന്ദദായകമായ.”
അഥവാ “അന്യദൈവത്തിന്റെ.”