യശയ്യ 18:1-7

  • എത്യോപ്യക്കെതിരെയുള്ള സന്ദേശം (1-7)

18  എത്യോപ്യൻ നദികളുടെ തീരത്തുള്ള ദേശത്തിന്‌,പ്രാണികളുടെ ചിറകടിയൊച്ച കേൾക്കുന്ന ദേശത്തിന്‌, കഷ്ടം!+   ജലമാർഗം അതു സന്ദേശവാഹകരെ അയയ്‌ക്കുന്നു,ഇങ്ങനെ പറഞ്ഞുകൊണ്ട്‌ പപ്പൈറസ്‌വഞ്ചികളിൽ* അവരെ അയയ്‌ക്കുന്നു: “അതിശീഘ്രം സഞ്ചരിക്കുന്ന ദൂതന്മാരേ, പോകുക;പൊക്കവും മിനുമിനുത്ത ചർമവും ഉള്ള* ഒരു ജനതയുടെ അടുത്തേക്ക്‌,സകല ദേശക്കാരും ഭയപ്പെടുന്ന ഒരു ജനത്തിന്റെ അടുത്തേക്ക്‌,+കീഴടക്കിമുന്നേറുന്ന ശക്തരായ* ഒരു ജനതയുടെ അടുത്തേക്ക്‌,നദികൾ ഒഴുക്കിക്കൊണ്ടുപോയ ദേശത്തെ ജനതയുടെ അടുത്തേക്ക്‌, നിങ്ങൾ ചെല്ലുക.”   ദേശവാസികളേ, ഭൂവാസികളേ,പർവതങ്ങളിൽ ഉയർത്തിയിരിക്കുന്ന അടയാളംപോലൊരു* കാഴ്‌ച നിങ്ങൾ കാണും,കൊമ്പു വിളിക്കുന്നതുപോലൊരു നാദം നിങ്ങൾ കേൾക്കും.   യഹോവ എന്നോട്‌ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “സൂര്യപ്രകാശത്തിന്റെ ജ്വലിക്കുന്ന ചൂടുപോലെ,കൊയ്‌ത്തുകാലത്തെ ചൂടിൽ മഞ്ഞുമേഘം പോലെ,ഞാൻ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തെ* നോക്കി ഞാൻ ശാന്തനായി നിൽക്കും.   എന്നാൽ വിളവെടുപ്പിനു മുമ്പേ,അതെ, പൂക്കൾ വിരിഞ്ഞ്‌ മുന്തിരിയായി മാറുമ്പോൾത്തന്നെ,അരിവാളുകൊണ്ട്‌ വള്ളിത്തലകൾ മുറിച്ചുമാറ്റും,ചുരുൾക്കണ്ണികൾ വെട്ടിമാറ്റും.   അവയെല്ലാം പർവതങ്ങളിലെ ഇരപിടിയൻ പക്ഷികൾക്കും,ഭൂമിയിലെ വന്യമൃഗങ്ങൾക്കും വിട്ടുകൊടുക്കും. ഇരപിടിയൻ പക്ഷികൾ അവകൊണ്ട്‌ വേനൽ കഴിക്കും,ഭൂമിയിലെ മൃഗങ്ങളെല്ലാം കൊയ്‌ത്തുകാലം മുഴുവൻ അതു ഭക്ഷിക്കും.   പൊക്കവും മിനുമിനുത്ത ചർമവും ഉള്ള* ഒരു ജനതയിൽനിന്ന്‌,സകല ദേശക്കാരും ഭയപ്പെടുന്ന ഒരു ജനത്തിൽനിന്ന്‌,കീഴടക്കിമുന്നേറുന്ന ശക്തരായ* ഒരു ജനതയിൽനിന്ന്‌,നദികൾ ഒഴുക്കിക്കൊണ്ടുപോയ ദേശത്തെ ജനതയിൽനിന്ന്‌,അന്നു സൈന്യങ്ങളുടെ അധിപനായ യഹോവയ്‌ക്ക്‌ ഒരു സമ്മാനം ലഭിക്കും;സൈന്യങ്ങളുടെ അധിപനായ യഹോവയുടെ നാമം വഹിക്കുന്ന സീയോൻ പർവതത്തിലേക്ക്‌ അവർ ഒരു കാഴ്‌ചയുമായി വരും.”+

അടിക്കുറിപ്പുകള്‍

പദാവലിയിൽ “പപ്പൈറസ്‌” കാണുക.
അക്ഷ. “വലിച്ചുനീട്ടിയതും ഉരച്ചുമിനുക്കിയതും ആയ.”
അഥവാ “തകർക്കാനാവാത്ത ബലമുള്ള, ചവിട്ടിമെതിക്കുന്ന.”
അഥവാ “കൊടിമരംപോലൊരു.”
മറ്റൊരു സാധ്യത “സ്ഥലത്തുനിന്ന്‌.”
അക്ഷ. “വലിച്ചുനീട്ടിയതും ഉരച്ചുമിനുക്കിയതും ആയ.”
അഥവാ “തകർക്കാനാവാത്ത ബലമുള്ള, ചവിട്ടിമെതിക്കുന്ന.”